Posts

Showing posts from December, 2021

മീന്‍ മാത്രമല്ല പ്ലാസ്റ്റിക് കുപ്പികളും കുരുങ്ങും ബഷീറിന്റെ വലയില്‍. കോട്ടയത്തു ആറുകളിലും തോടുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന കുമ്മനം പഴനിക്കണ്ടത്തില്‍ ബഷീര്‍...

Image
കിട്ടപ്പോര് കുറവാണേലും അദ്ധ്വാനം കൂടുതലാ. ഒരു ലിറ്ററിന്റെ വെള്ളക്കുപ്പി 80എണ്ണമുണ്ടെങ്കിലേ ഒരു കിലോ വരൂ. 20-25 രൂപ അതിന് കിട്ടിയാലായി. വെള്ളം പൊങ്ങുമ്ബോഴുള്ള ഒഴുക്കിലാണ് കുപ്പികള്‍ അടിഞ്ഞുള്ള കോള്. വേമ്ബനാട്ടുകായല്‍ മുഖമായ വെട്ടിക്കാട്ടുമുക്ക് മുതല്‍ നാഗമ്ബടം വരെ കിലോ മീറ്ററുകളോളം ദൂരം ആറുകളിലും തോടുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന കുമ്മനം പഴനിക്കണ്ടത്തില്‍ ബഷീറിന് ഇത് പറയുമ്ബോള്‍ ഇരട്ടി ആവേശമാണ്. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് 68 കാരനായ ബഷീര്‍ ഇതുവരെ ശേഖരിച്ചത്. താന്‍ ചെയ്യുന്നത് നദികളെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമാണെന്നറിയാത്ത ബഷീറിന്റെ ഫോട്ടോ പകര്‍ത്തിയതനായിരുന്നു കേരളകൗമുദി ഫോട്ടോഗ്രാഫര്‍ വിഷ്ണു കുമരകത്തിന് യുവജനക്ഷമബോര്‍ഡിന്റെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ ബഷീറിനും ഇരിപ്പിടം കിട്ടി. സാമൂഹ്യപ്രതിബദ്ധതയ്ക്ക് മന്ത്രി സജി ചെറിയാനില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങുമ്ബോള്‍ ഇതൊക്കെ തനിക്ക് കിട്ടുമോയെന്ന് ബഷീര്‍ പ്രതീക്ഷിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ആറ്റില്‍ എറിയുന്ന പൊട്ടിയ ട്യൂബ...

ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു...

Image
ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്സി സമരം ഗതാഗത മന്ത്രിയുമായ് നടത്തിയ ചർച്ചയെ തുടർന്നു പിൻവലിച്ചു സംസ്ഥാനത്തെ ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്കു മാറ്റി. ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.  സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നത്തി. 5 രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യം സമരക്കാർ ഉന്നയിച്ചു. ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ യൂണിയനുകൾ  ആവശ്യം ഉന്നയിച്ചത്.യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു...

കോട്ടയം പാമ്പാടിയില്‍ വീടിന്റെ പുകപ്പുരയ്ക്ക് തീ പിടിച്ചു. പുകപ്പുരയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത് വഴിയാത്രക്കാരൻ. സമയബന്ധിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം...

Image
കോട്ടയം പാമ്ബാടിയില്‍ പുകപ്പുരയ്ക്ക് തീപിടിച്ചു. പാമ്ബാടി കരിമ്ബിന്‍ പുത്തന്‍ പുരയില്‍ പിറ്റി സ്കറിയയുടെ വീടിന്റെ പുകപ്പുരയ്ക്കാണ് തീ പടര്‍ന്ന് പിടിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. പാമ്ബാടിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി എത്രയും വേഗം തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വിറക് ഉണക്കാനായി ഇട്ട തീ പുകപ്പുരയില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. സ്കറിയയും മകളും തനിച്ചാണ് താമസം. പുകപ്പുര ഇപ്പോള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നതിനാല്‍ വിറക് ഉണക്കുവാനായി ഇവര്‍ തീ കത്തിക്കുന്നത് പതിവായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. വീടിന് പിറകിലുള്ള പുകപ്പുരയില്‍ നിന്ന് തീ ഉയരുന്നത് കണ്ട വഴിയാത്രക്കാരന്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. പാമ്ബാടി ഫയര്‍ഫോഴ്സ് ഓഫീസില്‍ നിന്നും കിലോമീറ്റര്‍ മാത്രം ദൂരെയാണ് അപകടം നടന്നത്. അതിനാല്‍ തന്നെ യൂണിറ്റിന് വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ കഴിഞ്ഞു. അസി. സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍ , സി വി സാബു , മുഹമ്മദ് സുല്‍ഫി, ഡി. ബിന്‍ രാജ്, പോള്‍സണ്‍ ജോസഫ് , അനില്‍കുമാര്‍ , ഹനീഷ് ലാല്‍ , ഹരീഷ് മോന്‍ , വര്‍ഗീസ് , ജയകുമാര്‍ എന്നിവരടങ്ങുന്ന ...

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍. കനത്ത ജാഗ്രത...

Image
സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32), (40) യുഎഇയില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28) വന്നതാണ്. ഒരാള്‍ക്ക് (51) സമ്ബര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 2474 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസര്‍ഗോഡ് ...

ഒമിക്രോൺ. കോട്ടയംജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...

Image
ഒമിക്രോൺ വകഭേദം വേഗത്തിൽ വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി. ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കുകയും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം. മാസ്‌കിന്റെ ഉപയോഗം കർശനമായി ഉറപ്പു വരുത്തണം. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  പുതുവത്സര ആഘോഷങ്ങൾ രാത്രി 10ന് ശേഷം അനുവദിക്കില്ല.  പള്ളികളിൽ പുതുവത്സരത്തോടനുബന്ധിച്ചുള്ള രാത്രി കുർബാന നടത്താവുന്നതാണെങ്കിലും മാസ്‌ക്, സാമൂഹിക അകലം, പങ്കെടുക്കുന്നതിന് അനുവദനീയമായ ആളുകളുടെ എണ്ണം എന്നിവ കർശനമായി പാലിക്കണം.  കുർബാനയോടനുബന്ധിച്ച് ആളുകൾ കൂട്ടം ചേരുന്നവിധം മറ്റ് ആഘോഷ പരിപാടികൾ നടത്താൻ പാടില്ല. ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ സെക്ടറൽ മജിസ്ട...

കോട്ടയം ജില്ലയിലെ വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നക്ഷത്ര ജലോത്സവത്തിന് തുടക്കമായി.

Image
വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നക്ഷത്ര ജലോത്സവത്തിന് തുടക്കമായി. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് കൊട്ട വഞ്ചി നീറ്റിലിറക്കി ഉദ്ഘാടനം നിര്‍വഹിച്ചു. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എന്‍. ഗിരീഷ് കുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു കെ. ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത എസ്. പിള്ള, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക വിപണികളും കൈകോര്‍ത്ത് നക്ഷത്ര ജലോത്സവം എന്ന പേരില്‍ ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ചാണ് ജലോത്സവം നടത്തുന്നത്. വഞ്ചിയാത്ര, കേക്ക് - ഭക്ഷ്യമേള, കരോള്‍ ഗാനമത്സരം എന്നിവയാണ് ഡിസംബര്‍ 26 വരെ വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴൂര്‍ വലിയ തോട്ടില്‍ പൊത്തന്‍ പ്ലാക്കല്‍, മൂലയില്‍ ചെക്ക് ഡാമുകള്‍ കേന്ദ്രീകരിച്ച്‌ നടത്തുന്നത്. തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം ഫെസ്റ്റിവെലിന് സമയത്ത് ഉപയോഗിച്ചിരുന്ന ചെറിയ വഞ്ചികളാണ് യാത്രയ്ക്കായി വാഴൂരില്‍ സജ്ജീകരിച...

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്‌നിബാധ. തീപിടിച്ചത് മാലിന്യം തരം തിരിക്കുന്ന ഗോഡൗണിന്. ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു...

Image
കോട്ടയം മെഡിക്കല്‍ കോളേജിലെ മാലിന്യം തരം തിരിക്കുന്ന കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ നിന്നും എത്തിക്കുന്ന മാലിന്യം തരം തിരിക്കുന്ന ഗോഡൗണിലാണ് തീ ആളിപ്പടര്‍ന്നത്. ഈ സമയത്ത് പതിനേഴോളം ശുചീകരണ തൊഴിലാളികള്‍ റോഡൗണില്‍ ജോലി ചെയ്യുന്നുണ്ടായിരിന്നു. ഇവര്‍ വെളിയിലേയ്ക്ക് ഇറങ്ങി ഓടി മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ പി ജയകുമാര്‍ അഗ്‌നിശമന സേനയെ അറിയിച്ചു. കോട്ടയത്തുനിന്ന് 4 അഗ്‌നിശമന യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു. അപ്പോഴേയ്ക്കും തീ ആളിപ്പടരുകയും, കറുത്ത പുക പരിസരമാകെ നിറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈക്കത്തു നിന്ന് മൂന്നു യൂണറ്റ്, കടുത്തുരുത്തി രണ്ട്, തിരുവല്ല ,ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാമ്ബാടി, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റും അഗ്‌നിശമന യന്ത്രങ്ങള്‍ എത്തി. വൈകിട്ട് നാലരയോടെയാണ് തീ നിയന്ത്രിക്കാനായത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്ബ് കോടികള്‍ ചിലവഴിച്ചാണ് ഈ ഗോഡൗണും മാലിന്യം സംസ്‌കരിക്കുന്നതിനുള്ള യന്ത്രങ്ങളും ഇവ...

സാങ്കേതിക പരിശോധനകള്‍ക്കായി അടച്ചിട്ട കാലടി പാലം വീണ്ടും തുറന്നു. 5 ദിവസം മുന്‍പ് അടച്ചിട്ട പാലത്തില്‍ നിശ്ചയിച്ചതിലും മുമ്ബ് പരിശോധനകള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തത്...

Image
താല്‍ക്കാലികമായി അടച്ചിട്ട കാലടി ശ്രീശങ്കര പാലം പരിശോധനകള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. ഈ മാസം 13 മുതല്‍ 18 വരെയാണ് ഗതാഗതം നിര്‍ത്തി വച്ച്‌ പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ പരിശോധനയും രാത്രിയില്‍ ഇതിന്റെ ഭാഗമായ മെയിന്റനന്‍സ് ജോലികളും പൂര്‍ത്തിയായതോടെ പാലം തുറക്കുകയായിരുന്നു. നിശ്ചിത സമയത്തിനും മുമ്ബ് തന്നെ പരിശോധന പൂര്‍ത്തിയാക്കി പാലത്തില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ പ്രയത്‌നിച്ച റോഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അഭിനന്ദിച്ചു. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

കോട്ടയം കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു...

Image
 ജില്ലയിൽ കുമരകത്തും പക്ഷിപ്പനി  സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളിൽ നിന്ന് ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച രണ്ടു സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.  പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സംസ്ക്കരിക്കുന്ന നടപടി വെള്ളിയാഴ്ച ആരംഭിക്കും. 4000 താറാവുകളെ  കൊന്ന് സംസ്ക്കരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിനും പഞ്ചായത്തിനും പൊലീസിനും നിർദ്ദേശം നൽകിയതായി കളക്ടർ പറഞ്ഞു...

ഡിസംബർ 30ന് ഓട്ടോ, ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾ പണിമുടക്കും.

Image
ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ ഈ മാസം 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്. മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്.   🛺 ഓട്ടോ ടാക്സി നിരക്കുകൾ പുതുക്കുക 🛺 പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക 🛺 വാഹനം പൊളിക്കൽ നിയമം 20 വർഷമാക്കി നീട്ടുക 🛺 ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. നടപടി ഉണ്ടായില്ലെങ്കിൽ ജനുവരിയിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ കെഎസ് സുനിൽകുമാർ അറിയിച്ചു...

കറുകച്ചാലിൽ വീട്ടമ്മയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി...

Image
കറുകച്ചാലിൽ വീട്ടമ്മയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ചമ്പക്കര പാലുവേലിൽ ഗോപിനാഥന്റെ ഭാര്യ രമണി (68) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഗോപിനാഥനും രമണിയും മാത്രമാണ് താമസം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്നു. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു...

മണിമല പഴയിടം ക്രോസ് വേയിലൂടെയുള്ള ഗതാഗതം ഇന്നുമുതൽ രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു...

Image
പഴയിടം ക്രോസ് വേയിലൂടെയുള്ള ഗതാഗതം രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു. തിങ്കളാഴ്ച (13/12/2021) മുതൽ രണ്ടാഴ്ചത്തേക്ക് ആണ് പാലം പൂർണമായി അടച്ചിടുന്നത്. പ്രളയത്തിൽ തകർന്ന പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. പൊതുജനങ്ങൾ സഹകരിക്കണമെന്ന് ചങ്ങനാശ്ശേരി ഉപേതര വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു...

കേരളത്തില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്...

Image
സംസ്ഥാനത്ത് ആദ്യ ഒമിക്രോണ് രോഗബാധ സ്ഥിരീകരിച്ചു. യു കെയില് നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില് ഇല്ലായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് പറഞ്ഞു. യു കെ യില് നിന്നും അബുദാബി വഴിയാണ് ഇയാള് കൊച്ചിയിലെത്തിയത്. അബുദാബിയില് നിന്ന് ഈ മാസം ആറിനാണ് ഇത്തിഹാദ് വിമാനത്തില് ഇയാള് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് ഇറങ്ങിയത്. 26 മുതല് 35 വരെ സഹയാത്രികരെ ഹൈ റിസ്ക് വിഭാഗത്തില് ഉള്പ്പെടുത്തി. ഇവരോട് നിരീക്ഷണത്തില് പോവാന് ആവശ്യപ്പെട്ടു. 149 പേരാണ് ആകെ വിമാനത്തില് ഉണ്ടായിരുന്നതെന്നും എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.അടുത്ത സീറ്റുകളില് ഇരുന്നവരെ പ്രത്യേകമായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.നിലവില് ഇയാളുടെ ആരോഗ്യനില തൃപ്തികരമായതിനാല് ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു . ആദ്യ പരിശോധന നടത്തിയത് ഡിസംബര് എട്ടിനാണ്. ആദ്യ പരിശോധനയില് കൊവിഡ് പോസിറ്റീവായ വ്യക്തിക്ക് രണ്ടാം പരിശോധനയില് ഒമിക്രോണ് സ്ഥിരീകരിച്ചത്. അതേസമയം, രോഗിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു..

കോട്ടയം മീനച്ചിലാറ്റിൽ പുതുപ്പള്ളി മാങ്ങാനം സ്വദേശി മുങ്ങി മരിച്ചു...

Image
കോട്ടയം മീനച്ചിലാറ്റിൽ യുവാവ് മുങ്ങി മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി  വിഷ്ണു (22) ആണ് മരണപ്പെട്ടത്.വട്ടമൂട് പാലത്തിനു സമീപം ആയിരുന്നു അപകടം.കുട്ടുകാരുമൊത്തു കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്. വെള്ളത്തിൽ മുങ്ങിയതോടെയാണ് വിഷ്ണുവിന് നീന്തൽ അറിയില്ലെന്ന് സുഹൃത്തുക്കൾക്ക് മനസ്സിലായത്. ഇവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കോട്ടയം അഗ്നിരക്ഷാസേനാ അധികൃതരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി...

മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ വാഹന അപകടത്തില്‍ ആന്ധ്രാ സ്വദേശികളായ 2 അയ്യപ്പഭക്തര്‍ മരിച്ചു..

Image
മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ വാഹന അപകടത്തില്‍ ആന്ധ്രാ സ്വദേശികളായ 2 അയ്യപ്പഭക്തര്‍ മരിച്ചു. പെരുവന്താനം അമലഗിരി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന 2 പേരാണ് അപകടത്തില്‍ മരിച്ചത്. മതിലിനും വാഹനത്തിനും ഇടയില്‍പെട്ട് ഇവര്‍ മരിച്ചെന്നാണ് വിവരം. ആന്ധ്രാ സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്...

കോട്ടയം - കല്ലറ റോഡിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ. രണ്ടു കാറുകളില്‍ ഇടിച്ചു...

Image
നീണ്ടൂര്‍ പ്രാലേല്‍ പാലത്തിനു സമീപമുള്ള വളവില്‍ വീണ്ടും വാഹനാപകടം. സ്വകാര്യ ബസ് രണ്ട് കാറുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല കോട്ടയം - കല്ലറ റൂട്ടിലെ നീണ്ടൂര്‍ പ്രാലേല്‍ പാലത്തിനു സമീപമുള്ള വളവിലാണ് ഇന്ന് വീണ്ടും അപകടമുണ്ടായത്. പാലത്തിന് സമീപം വീതികുറഞ്ഞ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് പാലത്തിലേക്ക് കയറാന്‍ ശ്രമിച്ച കാറിലും, എതിരെ വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു . ഇന്ന് വൈകുന്നേരമായിരുന്നു സംഭവം...

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടിസി മാത്യുവിന്റെ വാഹനം അപകടത്തില്‍പെട്ടു. പാലാ തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപമാണ് അപകടമുണ്ടായത്...

Image
കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടിസി മാത്യുവിന്റെ വാഹനം അപകടത്തില്‍പെട്ടു. പാലാ തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപമാണ് അപകടമുണ്ടായത്. മാത്യുവിന്റെ ബിഎംഡബ്ല്യു കാര്‍ റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ചുകയറുകയായിരുന്നു.  കോട്ടയത്ത് നിന്നും തിരികെ തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്നു ടി.സി മാത്യു. റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്ക് അശ്രദ്ധമായി എടുത്തപ്പോള്‍ മാത്യുവിന്റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ വാഹനം വെട്ടിക്കുകയും നിയന്ത്രണംവിട്ട വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശവും വൈദ്യുതി പോസ്റ്റും തകര്‍ന്നു.  സ്ഥലത്തെത്തിയ  സുഹൃത്ത സജി തെക്കേല്‍ മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൈക്ക് ചെറിയ പരിക്ക് മാത്രമേയുള്ളുവെന്ന് സജി തെക്കേല്‍ അറിയിച്ചു. വൈദ്യുതി പോസ്റ്റ് തകര്‍ന്നതിന്റെ നഷ്ടപരിഹാരവും സമര്‍പ്പിച്ചതായി സജി തെക്കേല്‍ പറഞ്ഞു...

മീനടം പ്രവാസി അസോസിയേഷൻ ഓഫീസ് ഉത്‌ഘാടനം ചെയ്യ്തു...

Image
മീനടം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി അസോസിയേഷൻ രജിസ്ട്രേഡ് ഓഫീസിന്റെ ഉത്‌ഘാടനം മീനടം പഞ്ചായത്തു പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം 2021 ഡിസംബർ 6 ആം തീയതി  നിർവഹിച്ചു . പഞ്ചായത്തു ഓഫീസിന് എതിർവശമുള്ള ചക്കാലയിൽ ബിൽഡിങ്ങിൽ  പ്രവർത്തിക്കുന്ന ഓഫീസിൽ ഓൺലൈൻ സേവനങ്ങൾക്കായുള്ള വിഭാഗത്തിന്റെ ഉത്‌ഘാടനം എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ  അഡ്വ റജി സഖറിയ നിർവഹിച്ചു. 06/12/2021 തിങ്കളാഴ്ച്ച നടന്ന യോഗത്തിൽ രക്ഷാധികാരി ജോയി മണ്ണുക്കാട്ടൂര് അധ്യക്ഷത വഹിച്ചു. MPA കൺസൾട്ടൻസി സർവീസസ്  ജനറൽ മാനേജർ ഏലിയാസ് ഏബ്രഹാം  സ്വാഗതം ആശംസിച്ചു വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നന്ദി രേഖപ്പെടുത്തി. അസോസിയേഷന്റെ ആദ്യ അംഗങ്ങളായ നാട്ടിലുള്ള ജോയ് മണ്ണുകാട്ടുർ, ബാബു ആലയ്ക്കപറമ്പിൽ, ശരത്ചന്ദ്രൻ എടാട്ട്, ജോസ് കുടിലിൽ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് മല്ലകാട്ടു സെക്രട്ടറി ദീപു ളാകത്ത്, ജനറൽ കോർഡിനേറ്റർ പുന്നൂസ് ചുഴികുന്നേൽ എന്നിവർ ഓൺലൈനിൽ ആശംസ അറിയിച്ചു. വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കൾ പങ്കെടുത്തു...

ലോകശാസ്ത്രജ്ഞരുടെ റാങ്കിങ്ങില്‍ ഇടം നേടി മലയാളി വനിത ഡോ. മായാ ജേക്കബ് ജോണ്‍ മുന്‍നിരയിൽ. ഇത് കോട്ടയം ചങ്ങനാശ്ശേരി നാലുകോടിയുടെ അഭിമാന നിമിഷം...

Image
സാന്‍ഫോഡ് സര്‍വകലാ ശാല നടത്തിയ ലോക ശാസ്ത്രജ്ഞരുടെ റാങ്കിങ്ങില്‍ ഇടം നേടി മലയാളി വനിതയും. ദക്ഷിണാഫ്രിക്കയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലെ (സി.എസ്.ഐ.ആര്‍) പ്രിസിപ്പല്‍ സയന്റിസ്റ്റ് കോട്ടയം നാലുകോടി സ്വദേശി ഡോ. മായ ജേക്കബ് ജോണാണ് ഈ നേട്ടം കൈവരിച്ചത്. ഒരു ലക്ഷം പേരുടെ പട്ടികയില്‍ നിന്നും പൊളിമര്‍ മെറ്റീരിയല്‍ വിഭാഗങ്ങളില്‍ 1289, 1052 സ്ഥാനങ്ങളാണ് മായ നേടിയിരിക്കുന്നത്. എം.ജി സര്‍വകപാശാലയിലെ പൂര്‍വ വിദ്യാര്‍ഥിനിയായ മായ നിലവിലെ വൈസ് ചാന്‍സിലര്‍ പ്രഫ.സാബു തോമസ്റ്റിക് പോലുള്ള പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന പദാര്‍ഥങ്ങള്‍ക്കു ബദലായി ജൈവ വസ്തുക്കള്‍ ഉപയോഗിച്ചു പ്രകൃതിദത്തമായ നാരുല്‍പ്പന്നങ്ങള്‍ക്കും രൂപം നല്‍കുന്ന മേഖലയിലാണ് മായയുടെ ഗവേഷണം മുഖ്യമായും കേന്ദ്രീകരിച്ചിട്ടുള്ളതെന്നുള്ളതും ശ്രദ്ധേയമായി. മാത്രമല്ല തൊണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഡോ.മായ ജേക്കബ് ജോണിന്റെ പേരില്‍ മൂന്ന് പേറ്റന്റുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗവേഷണ മികവിനുള്ള സി.എസ്.ഐ.ആര്‍. അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികളും മായയെ തേടിയെത്തിയിട്ടുണ...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു. വീട്ടില്‍ കയറി പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു. സംഭവം കോട്ടയത്ത്... kottayam

Image
 സമൂഹമാധ്യമം (social media) വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു (sexual assault).  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് 23 കാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. കോട്ടയം ചിങ്ങവനം പൊലീസ് പരിധിയിലാണ് വീട്ടില്‍ കയറി 15 വയസുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍, പ്രതി മണര്‍കാട് മാലം ചെറുകരയില്‍ അനന്തു സി. മധുവിനെ ചിങ്ങവനം പൊലീസ് പിടികൂടി. ചിങ്ങവനം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമൂഹ മാധ്യമം വഴിയാണ് 15കാരിയായ പെണ്‍കുട്ടിയുമായി മണക്കാട് സ്വദേശിയായ യുവാവ് പരിചയത്തിലായത്. തുടര്‍ന്ന് പ്രണയം അഭിനയിച്ച ശേഷം രാത്രി വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ശേഷം പെണ്‍കുട്ടിയെ വീട്ടിലെത്തി പ്രതി പീഡിപ്പിച്ചത്. ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതിയായ അനന്തു പകര്‍ത്തുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. പെണ്‍കുട്ടിയെ തുടര്‍ച്ചയായ...

ആശ്വാസത്തോടെ കേരളം. 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം...

Image
സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്ബിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്ബിളുകളില്‍ ഇതുവരെ 8 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്ബിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്ബിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കേരളത്തില്‍ 3277 പേര്‍ക്ക് കോവിഡ്-19 സ്ഥ...

100% പട്ടിണിരഹിമായ കോട്ടയത്ത് ഉടുമ്പിനെ കറി വെച്ചകേസിൽ അന്വേഷണത്തിന് ചെന്ന എരുമേലിയിലെ വനപാലകർ അമ്പരന്നു...

Image
എരുമേലി : പ്രത്യേക സംരക്ഷിത വിഭാഗത്തിൽ പെടുന്ന വന ജീവിയായ ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം കിട്ടി അന്വേഷണത്തിന് വനപാലകർ ചെന്നപ്പോൾ പ്രതി ഒറ്റ മുറി വീട്ടിൽ ദയനീയമായ നിസ്സഹായാവസ്ഥയിൽ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബം. കേസെടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്റെ ദയനീയ സ്ഥിതിയും നിരപരാധിത്വവും വിവരിച്ച് റിപ്പോർട്ട് നൽകി ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം. എരുമേലിയിൽ നിന്നുള്ള വനപാലക സംഘമാണ് വനം വകുപ്പിലെ ഇന്റലിജന്റ്സ് വിഭാഗത്തിൽ ലഭിച്ച ഫോൺ കോളിനെ തുടർന്ന് അന്വേഷണത്തിന് എത്തിയത്. കണ്ണുകളുടെ കാഴ്ച ശക്തി നഷ്‌ടപ്പെട്ട് തളർന്ന് കിടക്കുന്നയാളും പ്രായാധിക്യവും രോഗങ്ങളുമായി കഴിയുന്ന വയോധികരും വീട്ടമ്മയും ഉൾപ്പെടെ ഒറ്റ മുറി മാത്രമുള്ള വീട്ടിൽ കഴിയുന്ന കുടുംബമാണ് ഉടുമ്പിനെ ഭക്ഷണമാക്കാൻ ശ്രമിച്ചത്. വഴിയിൽ ചത്തു കിടന്ന ഉടുമ്പിനെയാണ് ഭക്ഷണത്തിനായി പാകം ചെയ്തതെന്നും നിയമ പ്രകാരം ഇത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നെന്നും  ഭക്ഷണമാക്കാൻ അടുപ്പിൽ വെയ്ക്കുമ്പോഴായിരുന്നു വനപാലകരുടെ വരവെന്നും വീട്ടമ്മ പറഞ്ഞു. ഉടുമ്പിനെ തനിയെ പിടികൂടാൻ ശേഷിയില്ലാത്ത കുടുംബം ...

ഗവി റൂട്ടിൽ ഗതാഗത തടസം...

Image
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും മരം വീണും ഗവി റൂട്ടിൽ ഗതാഗത തടസമുണ്ടായതിനാൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഗവി വഴിയുള്ള കെ എസ് ആർ ടി സി യുടെ ബസ് സർവീസ് ചൊവ്വാഴ്ച റദ്ദാക്കിയിട്ടുണ്ട്. ഗതാഗതം പുനസ്ഥാപിക്കുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്...

ഇടുക്കി (ചെറുതോണി) ഡാം നാളെ രാവിലെ 6.00 മണിക്ക് തുറക്കും...

Image
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തിൽ നാളെ (07/12/2021) രാവിലെ 6.00 മണി  മുതൽ ഡാമിന്റെ ഒരു ഷട്ടർ (03)  40 cm മുതൽ  150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു...

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്തു...

Image
 നെടുമങ്ങാട്- ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിന്റെ നെടുമങ്ങാട് ഓഫീസ് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സിഎസ് ശ്രീജ, വൈസ് ചെയർ മാൻ എസ് രവീന്ദ്രൻ, അഡ്വക്കറ്റ് ആർ ജയദേവൻ, പാട്ടത്തിൽ ഷരീഫ്, ഹരി കേശൻനായർ,  നെടുമങ്ങാട് സലീം, പുലിപ്പാറ യൂസഫ്, കരിപ്പൂർ വിജയകുമാർ,കരിപ്പൂർ ഷാനവാസ്, മഹീന്ദ്രൻ ആചാരി, സതീഷ് മാച്ചേരി, അബൂബക്കർ, സോമശേഖരൻ നായർ, കരകുളം രാജീവ്, ജ്യോതിബസു തുടങ്ങിയവർ പങ്കെടുത്തു...

മല്ലപ്പള്ളിയിൽ വാഹന അപകടം, നെടുംകുന്നം സ്വദേശി മരിച്ചു...

Image
മല്ലപ്പള്ളിയിൽ വാഹന അപകടം, ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3:15 നു മല്ലപ്പള്ളി കോട്ടയം റോഡിൽ അണിമപടിയിൽ വച്ചാണ് അപകടം. റാന്നിയിൽ നിന്നും ഫെഡറൽ ബാങ്ക് എ ടി എം ൽ പണം നിറയ്ക്കാനായി ചെസ്റ്റ് ബോക്സ്‌ മായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്, അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന നെടുംകുന്നം സ്വദേശിയായ ഗൺമാൻ സുരേഷ് ആണ് മരണമടഞ്ഞത് മല്ലപ്പള്ളി തലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കു ഏറ്റ ഗുരുതരമായ ക്ഷതം ആണ് മരണകാരണമായത്...

''മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്...

Image
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടക്കുന്ന ' മരക്കാര്‍ അറബിക്കടലിന്റെ സിംഹം ' എന്ന സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫിനെയാണ് കോട്ടയം എസ്പി ഡി. ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. സിനിമ കമ്ബനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാള്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതിനു പിന്നാലെ മറ്റ് ഗ്രൂപ്പുകളിലേയ്ക്കും ഇത് ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സൈബര്‍ പോലീസ് നിരീക്ഷണം ശക്തമായത്. ഇന്നു രാവിലെ എരുമേലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മൊബൈല്‍ കടയുടമയാണ് പ്രതിയായ നസീഫ്. വിഷയം ജനശ്രദ്ധനേടിയതോടെ ക്ഷമാപണവുമായി നസീഫ് ഫെസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സിനിമ പൈറസിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് പൊലീസ് കൈക്കൊള്ളുന്നത്. വരും ദിവസങ്ങളില്‍ മരക്കാര്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച മറ്റുള്ളവരേയും പിടികൂടാനുള്ള പരിശ്രമത്തിലാണ് സൈബര്‍ പൊലീസ്... 

തിരുനക്കര ശിവന്‍ കരഞ്ഞു പറയുന്നു. ഈ വയസുകാലത്ത് ഇനിയും ചട്ടം പഠിപ്പിക്കരുതേ...

Image
പ്രായാധിക്യത്താല്‍ അവശനായ എന്നെ ഇനിയും ചട്ടം പഠിപ്പിക്കാനായി തല്ലിക്കൊല്ലരുത്. ദേവസ്വം ബോര്‍ഡ് അധികാരികളോട് ലക്ഷണമൊത്ത നാട്ടാനയും ആനപ്രേമികളുടെ താരവുമായ തിരുനക്കര ശിവന്റെ അഭ്യര്‍ത്ഥനയാണിത്. ശിവനുമായ് നന്നായി ഇണങ്ങിയ പാപ്പാന്‍ ഗോപകുമാറിനെ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. കസ്റ്റോഡിയനായ വൈക്കം ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിറക്കിയത്. ക്ഷേത്രോത്സവങ്ങള്‍ ഈ വര്‍ഷം നടത്തുന്നതിനാലാണ് പാപ്പാന്മാരെ മാറ്റുന്നതെന്നാണ് വിശദീകരണം. പുതിയ പാപ്പാന്‍ വന്നാല്‍ വീണ്ടും ചട്ടം പഠിപ്പിക്കണം. കോലിന് തല്ലിയും മര്‍മ്മ സ്ഥാനങ്ങളില്‍ തോട്ടിയ്ക്ക് കുത്തി വലിച്ച്‌ പേടിപ്പിച്ചുമാണ് ചട്ടം പഠിപ്പിക്കുക. ഇരണ്ടകെട്ട് വന്ന് അവശനിലയിലായി മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് സമീപകാലത്താണ് ശിവന്‍ തിരിച്ചു വന്നത്. അണപ്പല്ല് തേഞ്ഞു പോയതിനാല്‍ പനം പട്ടയോ ഓലയോ കഴിക്കാന്‍ ആവാതെ പുല്ല് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ശിവനെ നന്നായി പരിപാലിച്ചു വന്ന അരഡസനിലേറെ പാപ്പാന്മാരെ ഇതിനകം മാറ്റിയത് വിവാദമായിരുന്നു. ആനയുമായി ഇണങ്ങിയ നടേശനും മനോജുമായിരുന്നു ഏറെക്കാലം പാപ്പാന്മാരായിരുന്നത്. മനോജിനെ നേരത്തേ ചിറക്കട...

കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്. സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്കയച്ചു...

Image
നെടുമ്പാശേരി രാജ്യാന്തര വിമാന താവളത്തിൽ വന്നിറങ്ങിയ റഷ്യൻ സ്വദേശിക്ക് കൊവിഡ് . ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങിയ 25 കാരനാണ് വിമാന താവളത്തിൽ നടത്തിയ റാപിഡ് പിസിആർ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്നാണ് ഇയാളെത്തിയത്. ഇയാളെ അമ്പലമുകളിലെ ഗവ. കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോണാണോയെന്നറിയാൻ പരിശോധന നടത്തും. ഒമിക്രോൺ സംശയിക്കപ്പെട്ടിട്ടുള്ള 30 ലേറെ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ ഇക്കഴിഞ്ഞ 29 ന് വിമാന താവളത്തിൽ വന്നിറങ്ങിയ ഏഴ് റഷ്യൻ സ്വദേശികൾക്ക് കൊവിഡ് പരിശോധന നടത്തിയില്ലെന്ന തരത്തിലുള്ള വാർത്ത തെറ്റിദ്ധാരണപരത്തുന്നതാണെന്ന് എയർപോർട്ട് ഡയറക്ടർ എസികെ.നായർ വ്യക്തമാക്കി. ഡിസംബർ 1 ന് പുലർച്ചെ മുതൽ മാത്രമാണ് പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു...

ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കിയില്ല: കോട്ടയത്ത് 11 കാരന്‍ ജനല്‍ കമ്ബിയില്‍ തൂങ്ങി മരിച്ചു...

Image
മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനെ തുടര്‍ന്ന് പിണങ്ങിയ പതിനൊന്നുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. കുമ്മണ്ണൂര്‍ പറയ്ക്കാട്ട് രാജു സെബാസ്റ്റ്യന്‍- സിനി ദമ്ബതികളുടെ മകന്‍ സിയോണ്‍ രാജുവാണ് മരിച്ചത്. സ്കൂളില്‍ നിന്നും മടങ്ങിയെത്തിയശേഷം ഏറെ നേരമായി ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിയോണിന്റെ കയ്യില്‍ നിന്നും വീട്ടുകാര്‍ ഫോണ്‍ വാങ്ങിവച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൂടല്ലൂര്‍ സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ഥിയാണ് സിയോണ്‍.സ്കൂള്‍ വിട്ടുവന്ന് ഏറെ നേരമായി ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിയോണിന്റെ കൈയില്‍ നിന്നും വീട്ടുകാര്‍ ഫോണ്‍ വാങ്ങിവച്ചു. ഇതില്‍ പിണങ്ങിയ കുട്ടി മുറിക്കുള്ളില്‍ കയറി വാതിലടച്ചു. ഇതിനിടെ പുറത്തുപോയ വീട്ടുകാര്‍ തിരികെയെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയ നോക്കിയപ്പോഴാണ് സിയോണിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് പരിശോധനയ്ക്ക് ശേഷം ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ...

ഏറ്റുമാനൂര്‍ - പാലാ റൂട്ടില്‍ ബസ് യാത്രക്കിടെ വയോധികയുടെ മാല കവര്‍ന്ന സ്ത്രീ പിടിയില്‍...

Image
നന്നായി മേക്കപ്പ് ധരിച്ച്‌ മാത്രം പുറത്തിറങ്ങും. ഉത്സവ സീസണില്‍ മാത്രം മോഷണം നടത്തുന്ന യുവതി ആരാധനാലയങ്ങളിലെത്തിയാല്‍ തീവ്ര ഭക്ത. മേക്കപ്പ് ഈശ്വരിയെ കുടുക്കിയത് കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ജാഗ്രത. മധുര സ്വദേശിനി ഈശ്വരിയെയാണ് (50) മാല നഷ്ടപ്പെട്ടവര്‍ തന്നെ പിന്തുടര്‍ന്ന് പിടികൂടി പാലാ പൊലീസില്‍ ഏല്‍പിച്ചത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ജാഗ്രതയാണ് മോഷ്ടാവിനെ പിടികൂടാന്‍ കാരണമായത്. ഏറ്റുമാനൂര്‍ മംഗളം കോളജിന് സമീപം താമസക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിന്നമ്മയും മകള്‍ ഷേര്‍ളി, അയല്‍വാസികളായ നിജ, വല്‍സമ്മ എന്നിവര്‍ അരുവിത്തുറ പള്ളിയിലേക്ക് പോകാനാണ് കോട്ടയം തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയത്. ബസിലുണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തെന്‍റ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു. ചേര്‍പ്പുങ്കലിലേക്ക് ടിക്കറ്റെടുത്ത ഈശ്വരി ചേര്‍പ്പുങ്കലെത്തിയപ്പോള്‍ വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു. ഇത് കെ.എ...

കോട്ടയം തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു.

Image
തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി അജിൻ ഇ ജി ആണ് മരിച്ചത്. തീക്കോയി കരിമ്പാൻ കയത്തിലാണ് അപകടം. തിടനാട്ടിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു അജിൻ. ബന്ധുക്കൾക്കൊപ്പം കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിതാഴുകയായിരുന്നു. ബന്ധുവിന്റെ ഉടമസ്ഥതയിൽ തീക്കോയിലുള്ള തോട്ടത്തിന് അടുത്താണ് കയം..

കോട്ടയം കട്ടച്ചിറക്ക് സമീപം ആംബലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കുന്ന സമയത്ത് കരിക്ക് കച്ചവടക്കാരന്‍ ആംബുലന്‍സ് ഓടിച്ചു. നാല് പേര്‍ക്ക് പരിക്ക്...

Image
നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്‍പനക്കാരന്റെ ശ്രമം അപകടത്തില്‍ കലാശിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്.  കിടങ്ങൂര്‍ കട്ടച്ചിറിയിൽ ഇന്നലെ  (03-12-2021) വൈകിട്ട് നാല് മണിയോടെയാണ്  അപകടമുണ്ടായത്. പാലാ ജനറലാശുപത്രിയുടെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്. രോഗിയെ ഇറക്കിയശേഷം തിരികെ വരുന്ന വഴി ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. ഡ്രൈവറുടെ ശ്രദ്ധ മാറിയ സമയത്ത് കരിക്ക് വില്‍പനക്കാരന്‍ ആംബുലന്‍സില്‍ കയറുകയായിരുന്നു. താക്കോല്‍ വാഹനത്തില്‍ തന്നെയുണ്ടായിരുന്നു. വാഹനത്തില്‍ ഗിയറിട്ടതോടെ വാഹനം പിന്നോട്ട് ഓടുകയായിരുന്നു. പിന്നാലെ വന്ന രണ്ട് ഓട്ടോറിക്ഷകളിലും  നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും ആംബുലന്‍സ് ഇടിച്ചുകയറി. ഒരു ഓട്ടോ റോഡില്‍ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്കും നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന  കുഞ്ഞുമോന്‍ എന്നയാള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അപകടത്തെ തുടര്‍ന്ന് കരിക്ക് കച്ചവടക്കാരന്‍ പ്രദേശത്ത് നിന്നും മുങ്ങി. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ന...

കോട്ടയം പാലായിൽ ഗുമസ്തയെ ആക്രമിച്ച സംഭവം. രണ്ട് പേർ പിടിയിൽ.

Image
പാലായിൽ ഗുമസ്തയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. പൂഞ്ഞാർ സ്വദേശികളായ ജെയിംസ്, നിഹാൽ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് ജീവനക്കാരി കൈയേറ്റത്തിനിരയായത്.കോടതി ഉത്തരവ് നൽകാൻ എത്തിയപ്പോഴാണ് അക്രമം ഉണ്ടായത്. പാലാ കുടുംബ കോടതി ഗുമസ്ത റിൻസിക്ക് നേരെയാണ് കൈയേറ്റശ്രമമുണ്ടായത്. പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറന്പ് സ്വദേശിയുടെയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് പാലാ കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. ഇവരുടെ കുട്ടിയെ ഭർത്താവിനെ കാണിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.ഈ ഉത്തരവ് മൂന്ന് തവണ യുവതിയുടെ കുടുംബം കൈപ്പറ്റിയിരുന്നില്ല. ഇതേതുടർന്നാണ് ഗുമസ്ത ഈ ഉത്തരവുമായി യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് അക്രമം ഉണ്ടായത്...

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 5,6 കോട്ടയം ജില്ലക്ക് യെല്ലോ അലര്‍ട്ട്...

Image
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ പെയ്തേക്കും. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ഡിസംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം. ഡിസംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടത്. വിശാഖപട്ടണത്തു നിന്ന് 1020 കിലോ മീറ്റര്‍ അകലെയും പരദ്വീപില്‍ നിന്ന് 1020 കി.മീ അകലെയുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്നു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. നാളെ രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് ...

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ആലപ്പുഴ ജില്ലയില്‍. ഇഷ്ടം റം...

Image
ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം മദ്യപിക്കുന്നവരുടെ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ മദ്യ ഉപയോഗം കേരളത്തില്‍ നടക്കുന്നതായി കണ്ടെത്തല്‍. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 18.7 ശതമാനം പുരുഷന്മാരും, നഗര മേഖലയില്‍ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നുവെന്നാണ് സര്‍വേ കണ്ടെത്തുന്നത്. ദേശീയ തലത്തില്‍ 15 വയസിന് മുകളിലുള്ള മദ്യപിക്കുന്നവരുടെ ശരാശരി എണ്ണം 18.8 ആണെങ്കില്‍ കേരളത്തില്‍ അത് 19.9 ആണെന്ന് സര്‍വേ പറയുന്നു. കേരളത്തിലെ പതിനാല് ജില്ലകളില്‍ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവര്‍ ഉള്ളത് എന്നാണ് സര്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യ അനുപാതത്തില്‍ നോക്കിയാല്‍ ആലപ്പുഴയിലാണ് മദ്യപാനികളുടെ എണ്ണം കൂടുതല്‍. പുരുഷന്മാര്‍ക്കിടയില്‍ 29 ശതമാനം പേര്‍ ആലപ്പുഴയില്‍ മദ്യപിക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ സമയം ആലപ്പുഴയിലെ സ്ത്രീകള്‍ക്കിടയില്‍ വെറും 0.2 ശതമാനത്തിന് മാത്രമേ മദ്യപാന ശീലം ഉള്ളുവെന്നും സര്‍വേ അടിവരയിടുന്നു. മദ്യപാനികളുടെ എണ്ണത്തില്‍ രണ്ടാമത് കോട്ടയം ജില്ലയാണ് ഇവിടെ 27.4 ശതമാനമണ് മദ്യപാന ശീലം. സ്ത്രീകള്‍ക്കിടയില്‍ ഇത് 0.6 ശതമാനമാണ്. അതേ സമയം ബിവറേജ...

സംസ്ഥാനത്ത് മദ്യവില കുത്തനെ ഉയരും. 250 മുതല്‍ 400 രൂപവരെ കൂടിയേക്കും.

Image
സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും.  വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാന്‍ സാധ്യത.  എക്‌സൈസ് ഉള്‍പ്പെടെയുള്ള തീരുവകള്‍ നിര്‍മാതാക്കള്‍ മുന്‍കൂറായി അടയ്ക്കണമെന്ന് ബെവ്കോ അറിയിച്ചു. എന്നാല്‍ നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകര്‍ പറയുന്നു.  ബെവ്കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്ന് സൂചന. ഏപ്രില്‍ ഒന്നു മുതല്‍ മദ്യക്കമ്പനികള്‍ എക്‌സൈസ് – ഇറക്കുമതി ഡ്യൂട്ടികള്‍ അടച്ച് പെര്‍മിറ്റ് എടുക്കണമെന്നാണ് ബെവ്‌കോ എം.ഡിയുടെ വിവാദ നിര്‍ദ്ദേശം. മദ്യവില്പനയ്ക്ക് ശേഷം ക്വട്ടേഷന്‍   കമ്പനികള്‍ക്ക് ഇത് താങ്ങാനാവില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈന്‍, വിദേശനിര്‍മ്മിത വിദേശമദ്യം, വിദേശനിര്‍മ്മിത വൈന്‍ ഇനങ്ങളിലായി 128 കമ്പനികളാണ് ബെവ്‌കോയ്ക്ക് മദ്യം നല്‍കുന്നത്. ബെവ്‌കോ ഇവരില്‍ നിന്ന് ഡിസ്പ്‌ളേ ചാര്‍ജ് ഈടാക്കാറുണ്ട്. ഡിമാന്‍ഡുള്ള ബ്രാന്‍ഡുകള്‍ക്ക് 7.75 ശതമാനമാണ് ഡിസ്പ്‌ളേ ചാര്‍ജ്. പുതിയ കമ്പനികള്‍ ഡിസ്പ്‌ളേ ചാര്‍ജിന് പുറമേ സ്റ്റോക്ക് ...

ഇടിമിന്നലിനെ തുടർന്നു വീട്ടിലെ ഫാൻ പൊട്ടിത്തെറിച്ചു. സംഭവത്തിൽ കൊച്ചു കുട്ടി ഉൾപ്പെടെ 2 പേർക്കു പരിക്ക്. കോട്ടയം അമയന്നൂരാണ് സംഭവം...

Image
ഇടിമിന്നലിനെ തുടര്‍ന്നു വീട്ടിലെ ഫാന്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ കൊച്ചു കുട്ടി ഉള്‍പ്പെടെ 2 പേര്‍ക്കു പരിക്ക്. കോട്ടയം അമയന്നൂരാണ് സംഭവം. പൂതിരിക്കല്‍ പുളിക്കത്തോപ്പില്‍ ഇബ്രാഹിം, മകള്‍ രണ്ടര വയസ്സുകാരി നൂറ ഫാത്തിമ എന്നിവര്‍ക്കാണ് ഫാന്‍ പൊട്ടിത്തെറിച്ച്‌ പരുക്കേറ്റത്. ഫാന്‍ പൊട്ടി തെറിച്ചു ദേഹത്തേക്കു കഷണങ്ങള്‍ തെറിച്ചു വീഴുകയായിരുന്നു. വീടിനും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇബ്രാഹിമിന്റെ കഴുത്തിനു പിന്നിലും കാലിലും, നൂറയുടെ കയ്യിലും ഫാനിന്റെ കഷണം തെറിച്ചു വീണു. കുടുംബാംഗങ്ങള്‍ വീട്ടില്‍ സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് സംഭവം. ശക്തമായ മിന്നലില്‍ വീട്ടിലെ മീറ്ററും വയറിങ്ങും പൂര്‍ണമായി കത്തി നശിച്ചു. വീടിന്റെ സിറ്റൗട്ടിലെ ഭിത്തി പൊട്ടുകയും ചെയ്തിട്ടുണ്ട്...