Posts

Showing posts from December, 2025

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി. മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ. കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു...

Image
കണ്‍മുന്നില്‍ നടന്ന ബൈക്ക് അപകടം കണ്ട് രക്ഷാ പ്രവര്‍ത്തനത്തിന് പോയതാണ് മല്ലപ്പള്ളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന്‍. പരുക്കേറ്റ ബൈക്ക് യാത്രികനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ പുഷ്‌കരന്‍ മുണ്ടിന്റെ മടിക്കുത്തില്‍ വച്ചിരുന്ന 23,300 രൂപ റോഡില്‍ വീണു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്റെ പണമാണ് ഇതെന്ന് കരുതി കണ്ടു നിന്നയാള്‍ ഇത് അയാളെ ഏല്‍പ്പിച്ചു. യാതൊരു സങ്കോചവുമില്ലാതെ അതും വാങ്ങി അയാള്‍ ബൈക്കില്‍ കയറിപ്പോയി. ചെറുമകന് നഴ്സിങ് കോഴ്സിന്റെ ഫീസ് അടയ്ക്കുന്നതിന് വേണ്ടി പുഷ്‌കരന്‍ കടം വാങ്ങിയ പണമായിരുന്നു ഇത്. ഷര്‍ട്ടിന് പോക്കറ്റില്ലാത്തതിനാല്‍ മുണ്ടിന്റെ കുത്തിനുള്ളില്‍ സൂക്ഷിച്ചതാണ്. അപകടം കണ്ട് സഹായിക്കാന്‍ ഓടിച്ചെല്ലുന്നതിനിടെ പണം മടിക്കുത്തില്‍ നിന്ന് ഊര്‍ന്നു പോയ വിവരം അദ്ദേഹം അറിഞ്ഞില്ല. നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നതിന് വേണ്ടി പുഷ്‌കരന്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കു വച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ശേഷം മല്ലപ്പള്ളി ടൗണിലാണ് സംഭവം നടന്നത്. സ്‌കൂട്ടര്‍ യാത്രികനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാള്‍ റോഡില്‍ വീഴുന്നത് കണ്ട് ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന...

കോട്ടയം മണിമല പഴയിടത്ത് കെഎസ്‌ആര്ടിസി ബസ് കത്തിനശിച്ച നിലയില്. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ ബസ് ആണ് കത്തി നശിച്ചത്...

Image
കോട്ടയം മണിമലയ്ക്ക് സമീപം പഴയിടത്ത് കെഎസ്‌ആര്‍ടിസി ബസ് കത്തി നശിച്ചു. മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെഎസ്‌ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബസിന്റെ പിന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പിന്നീടത് ബസില്‍ മുഴുവന്‍ ആളിപ്പടര്‍ന്നു. തീയും പുകയും ഉയര്‍ന്നപ്പോള്‍ തന്നെ ആളുകളെയെല്ലാം ബസില്‍ നിന്ന് മാറ്റിയിരുന്നു. 28 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് പെട്ടന്ന് തന്നെ സംഭവ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ മറ്റൊരു ബസിലേക്ക് കയറ്റി വിട്ടു...

ഹലോ മന്ത്രിയല്ലേ. അവധിക്കാലത്തും ക്ലാസെടുക്കുന്നുവെന്ന് 7-ാംക്ലാസുകാരൻ. വാര്‍ത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രിക്ക് ഫോണ്‍...

Image
അവധിക്കാലത്ത് സ്‌കൂളില്‍ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച്‌ പരാതിപ്പെട്ട് ഏഴാം ക്ലാസുകാരൻ. കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാനെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച്‌ പരാതിപ്പെട്ടത്. മന്ത്രി തിരുവനന്തപുരത്തെ ഓഫീസില്‍ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കുട്ടിയുടെ ഫോണ്‍. അവധിക്കാലത്ത് സ്‌കൂളില്‍ ക്ലാസെടുക്കുന്നുവെന്നും കളിക്കാൻ സമ്മതിക്കുന്നില്ലെന്നും കുട്ടി പറഞ്ഞു. പിന്നാലെ കുട്ടിയുടെ അമ്മ യുഎസ്‌എസിൻ്റെ ക്ലാസാണതെന്നും കുറച്ച്‌ സമയം മാത്രമേ ക്ലാസുള്ളൂവെന്നും മന്ത്രിയോട് പറഞ്ഞു. കളിക്കാൻ പോകാൻ വേണ്ടിയാണ് പരാതി പറയുന്നതെന്നും അമ്മ പറഞ്ഞു. അമ്മയുടെ താത്പര്യം ക്ലാസെടുക്കണമെന്നാണോയെന്ന് മന്ത്രി ചോദിച്ചു. അതെ എന്നായിരുന്നു മറുപടി. എന്നാല്‍ കുട്ടിയുടെ ആവശ്യത്തിനൊപ്പമാണ് മന്ത്രി നിന്നത്. അവധിക്കാലത്ത് കുട്ടികള്‍ കളിക്കട്ടെയെന്നും ഏഴാം ക്ലാസ് വിദ്യാർത്ഥി കളിച്ചുവളരേണ്ട സമയമാണെന്നും മന്ത്രി ഓർമിപ്പിച്ചു. താനാണ് വിളിച്ചതെന്ന് സ്കൂളില്‍ പറയരുതേയെന്നും ഫർഹാൻ മന്ത്രിയോട് ആവശ്യപ്പെട്ടു. മറ്റാരുടെയെങ്കിലും പേര് പറയാമെന്ന്...

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം ഒരുമാസത്തിനുള്ളില്‍ പരിഷ്‌കരിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും. വേതന ശുപാര്‍ശ ഇപ്പോഴുള്ളതിനേക്കാള്‍ 60 ശതമാനം വരെ....

Image
സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം ഒരുമാസത്തിനുള്ളില്‍ പരിഷ്‌കരിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും. ഇപ്പോഴുള്ള വേതനത്തില്‍ 60 ശതമാനംവരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ. ശനിയാഴ്ച സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധസമിതി യോഗത്തില്‍ വേതനപരിഷ്‌കാരം ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനംചെയ്യാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. 2013ലാണ് ഏറ്റവും അവസാനമായി വേതനം പരിഷ്‌കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴില്‍വകുപ്പിന്റെ വിലയിരുത്തല്‍. വേതനപരിഷ്‌കാരത്തിനായി 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ച്‌ തെളിവെടുപ്പ് നടത്തി. തൊഴില്‍വകുപ്പ് തയ്യാറാക്കിയ പുതിയ വേതനശുപാര്‍ശ തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചെങ്കിലും മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികൂലനിലപാട് സ്വീകരിക്കുകയായിരുന്നു. ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ശിവന്‍കുട്ടി പറഞ്ഞു...

കടുത്തുരുത്തി മുൻ എംഎല്‍എ പി.എം. മാത്യു അന്തരിച്ചു. അന്ത്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ...

Image
കടുത്തുരുത്തി മുൻ എംഎല്‍എയും കേരള കോണ്‍ഗ്രസ് - എം മുൻ നേതാവുമായിരുന്ന കടുത്തുരുത്തി പാറപ്പുറത്ത് പഴുവേലില്‍ പി.എം. മാത്യു (75) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ 3.15നായിരുന്നു അന്ത്യം. 1991മുതല്‍ 96 വരെ കടുത്തുരുത്തി നിയമസഭ മണ്ഡലം എംഎല്‍എ ആയിരുന്നു. കെ.എം. മാണിയ്ക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച പി.എം. മാത്യു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക് മാറി. വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരികെ എത്തിയെങ്കിലും സജീവമായിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിലേക്ക് എത്തിയ മാത്യു നാഷണല്‍ ഫാർമേഴ്സ് പാർട്ടിയുടെ ജനറല്‍ സെക്രട്ടറിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേർന്ന് പ്രവർത്തിച്ചു. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്‍റ് മേരീസ് പള്ളിയില്‍ നടക്കും...

ലഹരി വാങ്ങാൻ പണം നല്‍കിയില്ല. ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തി കൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു...

Image
ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഫറോക്ക് സ്വദേശി ജബ്ബാറിന്റെ ഭാര്യ മുനീറയാണ് മരിച്ചത്. വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഫറോക്ക് കരുവൻതിരുത്തി കോതാർതോട് ചരമ്മല്‍ തൊടി കളത്തിങ്ങല്‍ അബ്ദുള്‍ ഖാദറിന്റെ മകളാണ്‍! സി.ടി. മുനീറ (31) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. വെട്ടിപ്പരിക്കേല്‍പ്പിച്ച ഭർത്താവ് ഫാറൂഖ് കോളേജ് പാണ്ടികശാല റോഡില്‍ മക്കാട്ട് കമ്ബിളിപ്പുറത്ത് അബ്ദുള്‍ ജബ്ബാറിനെ (40) പോലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. പ്രതിക്കെതിരെ മുൻപും ഭാര്യയെ ആക്രമിച്ചതിന് കേസുണ്ട്. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് കൊല്ലപ്പെട്ട മുനീറയുടെ ബന്ധുക്കളുടെ ആരോപണം. ബുധനാഴ്ച രാവിലെ 9.30-നാണ് ആക്രമണം ഉണ്ടായത്. മുനീറ, പ്രദേശത്തെ സൂപ്പർമാർക്കറ്റില്‍ ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്. ലഹരി വാങ്ങാൻ പണമില്ലെന്നറിഞ്ഞതോടെ മുറി അടച്ചിട്ടശേഷം അബ്ദുള്‍ ജബ്ബാർ മുനീറയെ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്‌ക്കു പിന്നിലും ചെവിയ...

കാട്ടില്‍ കയറി മോട്ടോര്‍ പമ്ബ് ഉപയോഗിച്ച്‌ വെള്ളം വറ്റിച്ചു. നിലമ്ബൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍...

Image
നിലമ്ബൂര് വനത്തില് സ്വര്ണം അരിച്ചെടുക്കാന് അതിക്രമിച്ച്‌ കയറിയ ഏഴുപേര് പിടിയില്. മമ്ബാട് പുളിപ്പാടം സ്വദേശികളായ ഏഴംഗ സംഘത്തെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില് വിട്ടയച്ചു. നിലമ്ബൂര് റേഞ്ച് പനയങ്കോട് സെക്ഷന് പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയത്ത് മോട്ടോര് പമ്ബ് ഉപയോഗിച്ച്‌ വെള്ളം ഒഴിവാക്കി മണല് ഊറ്റിയാണ് പ്രതികള് സ്വര്ണം അരിച്ചെടുക്കാന് ശ്രമിച്ചത്. സംഭവ സ്ഥലത്ത് നിന്ന് സ്വര്ണം അരിച്ചെടുക്കുന്ന മരവിയും വെള്ളം പമ്ബ് ചെയ്യാന് ഉപയോഗിച്ച മോട്ടോറും വനം വകുപ്പ് കണ്ടെത്തി. വനത്തില് അതിക്രമിച്ച്‌ കയറിയെന്ന കേസാണ് പ്രതികള്ക്ക് മേല് ചുമത്തിയത്. സര്ണ ഖനനവുമായി ബന്ധപ്പെട്ട കേസ് നടപടികള് കൂടി പ്രതികള്ക്ക് മേല് ചുമത്തിയേക്കുമെന്ന് വനം വകുപ്പ് അറിയിച്ചു...

ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതി വേഗത്തിലെത്തിയ ജീപ്പ് ഇടിച്ച്‌ തെറിപ്പിച്ചു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം...

Image
കോഴിക്കോട് ഥാർ ജീപ്പ് ഇടിച്ച്‌ വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. എടച്ചേരി തലായിയില്‍ വച്ച്‌ ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ജീപ്പ് വന്നിടിക്കുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായിരുന്നു ശാന്ത. റോഡ് മുറിച്ച്‌കടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ശാന്തയെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പുലർച്ചെ 6.15 നായിരുന്നു അപകടം. മൃതദ്ദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് തുടർ നടപടി സ്വീകരിച്ച്‌ വരികയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്...

വാങ്ങിയത് 36000 രൂപയുടെ ഫോണ്‍, 2302 രൂപ മാസത്തവണ. മൂന്നാമത്തെ അടവ് മുടങ്ങി. താമരശേരിയില്‍ യുവാവിന് കുത്തേറ്റു...

Image
കോഴിക്കോട് പുതുതായി വാങ്ങിയ മൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കത്തികൊണ്ട് കുത്തിയതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്‌മാ(41)നാണ് കുത്തേറ്റത്. സംഭവത്തില്‍ ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍(28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി കൊയപ്പുറത്ത് അഭിനന്ദ്(28), എരഞ്ഞിക്കല്‍ കണ്ടത്തില്‍ അഖില്‍ (27) എന്നിവരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. നെഞ്ചിനു നേരെയുള്ള കുത്ത് വലതു കൈ കൊണ്ട് തടഞ്ഞതിനാല്‍ കൈക്ക് ആഴത്തില്‍ മുറിവേറ്റ അബ്ദുറഹ്‌മാനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് അബ്ദുറഹ്‌മാനെ രക്ഷപ്പെടുത്തിയത്. കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും ടിവിഎസ് ഫൈനാന്‍സ് വഴി 36,000 രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് അബ്ദുറഹ്‌മാന്‍ വാങ്ങിയത്. 2302 രൂപയാണ് ഓരോ മാസവും തിരിച്ചടവായി നിശ്ചയിച്ചത്. മൂന്നാമത്തെ അടവ് ഈ മാസം രണ്ടിന് നല്‍കേണ്ടതായിരുന്നു. എന്നാല്‍ അടവ് മുടങ്ങി. തുടര്‍ന്ന് പ്രതിക...

പ്രാർത്ഥനകൾ വിഫലം. ചിറ്റൂരിൽ കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി...

Image
പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നടന്ന് പോകുമ്പോൾ അപകടത്തില്‍ പെടാനുള്ള കുളമല്ല ഇതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ചിറ്റൂര്‍ നഗരസഭാ ചെയര്‍മാന്‍ സുമേഷ് അച്യുതൻ പ്രതികരിച്ചു...

മദ്യപിച്ച്‌ വാഹനമോടിച്ച്‌ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട സംഭവം. സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സൈബര്‍ ആക്രമണം കൂടിയതോടെ അക്കൗണ്ട് പൂട്ടി നടന്‍...

Image
തട്ടീം മുട്ടീമിലെ കണ്ണനനായി പ്രേക്ഷകര്‍ ഇപ്പോഴും വാത്സല്യത്തോടെ കാണുന്ന സിദ്ധാര്‍ത്ഥ് പ്രഭുവില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റമായിരുന്നു കഴിഞ്ഞ ദിവസം മലയാളികള്‍ മുഴുവന്‍ കണ്ടത്. ഇക്കഴിഞ്ഞ 13 വര്‍ഷമായി മിനിസ്‌ക്രീനിലൂടെ നമ്മുടെ വീട്ടിലെ കുട്ടികളില്‍ ഒരാളെ പോലെ വളര്‍ന്നു വന്ന സിദ്ധാര്‍ത്ഥ് ഇപ്പോള്‍ നാണക്കേടു കാരണം വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. വീട്ടുകാര്‍ കയ്യോടെ ജാമ്യമെടുത്ത് വീട്ടില്‍ കൊണ്ടുവന്നെങ്കിലും ഫോണോ സോഷ്യല്‍ മീഡിയയോ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നടന്‍. ഇപ്പോഴിതാ, നടന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. നടന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നാണ് അറിയുന്നത്. ചിങ്ങവനം പോലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. അപകടത്തില്‍ നടനെതിരെ ആരോപണങ്ങളുമായി ദൃക്‌സാക്ഷിയായ സ്ത്രീയും രംഗത്തെത്തി. അപകടം നടന്ന ശേഷം മോശമായാണ് സിദ്ധാര്‍ത്ഥ് പെരുമാറിയതെന്നും അത് കൊണ്ടാണ് ചുറ്റും കൂടിയവര്‍ പ്രതികരിച്ചതെന്നും ഇവര്‍ പറയുന്നു. എന്റെ പേര് ഐശ്വര്യ ലക്ഷ്മി എന്നാണ്. ആര്‍ക്കുമെന്നെ അറിയാന്‍ സാധ്യതയില്ല. ഇന്നല...

വീട്ടില്‍ ഒറ്റയ്ക്കാണ്, വരാമോ, പെണ്‍കുട്ടിയുടെ ഐഡിയില്‍ നിന്ന് മെസേജ്. സ്ഥലത്ത് എത്തിപ്പോള്‍ കണ്ടത് യുവാക്കളെ, തല്ലി അവശനാക്കി പണം തട്ടി...

Image
തിരുവനന്തപുരം ആര്യങ്കോട് ഇൻസ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച്‌ യുവാവിനെ കബളിപ്പിച്ച്‌ പണം കവരുകയും ആക്രമിക്കുകയും ചെയ്തെന്ന കേസില്‍ ആറുപേരെ ആര്യങ്കോട് പോലീസ് അറസ്റ്റുചെയ്തു. ഇടവാല്‍ ഇഴവികോണം മാമൂട്ടുവിളാകം വീട്ടില്‍ നിധിൻ(കൊച്ചുകാണി-24), സഹോദരൻ നിധീഷ്(വലിയകാണി-25), ആര്യൻകോട് പഞ്ഞിക്കുഴി പി.കെ.ഹൗസില്‍ ശ്രീജിത്ത്(ശ്രീക്കുട്ടൻ-24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിൻകര മേലെപുത്തൻവീട്ടില്‍ അഖില്‍(സച്ചു-26), രണ്ട് പ്ളസ്ടു വിദ്യാർഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കുന്നത്തൂർ സ്വദേശി മഹേഷ് മോഹനനെ(40)യാണ് കബളിപ്പിച്ചത്. ഇൻസ്റ്റഗ്രാമില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങളിട്ട് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷം നിരന്തര ചാറ്റിങ്ങിലൂടെയാണ് ഇവർ മഹേഷുമായി ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച്‌ 22-ന് ഇവർ മഹേഷിനെ ആര്യങ്കോട്ടേക്കു വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ മഹേഷിനെ തടഞ്ഞുെവച്ച്‌ ആക്രമിക്കുകയായിരുന്നു. കൈ തല്ലിയൊടിച്ച ശേഷം കത്തിയുപയോഗിച്ച്‌ ശരീരമാസകാലം മുറിവേല്പിച്ചു. മഹേഷിന്റെ സ്മാർട്ട് ഫോണും എടിഎം കാർഡും...

ലോറിയില്‍ സഹായിയായ പോയ യുവാവിനെ കാര്‍ ഇടിച്ചു. ആശുപത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി വഴിയരികില്‍ കാട്ടില്‍ ഉപേക്ഷിച്ചു. ക്രിസ്മസ് രാത്രിയില്‍ കാര്‍ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത കോട്ടയം പാലായില്‍...

Image
ലോറിയില്‍ സഹായിയായ പോയ യുവാവ് തട്ടുകടയില്‍ ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ കാര്‍ ഇടിച്ചു വീഴ്ത്തി. അപകടത്തില്‍പ്പെട്ട യുവാവിനെ ഇടിച്ചിട്ട കാറില്‍ തന്നെ ആുപത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് വഴിയില്‍ ഉപേക്ഷിച്ച്‌ കാര്‍ യാത്രികര്‍ മുങ്ങി. ക്രിസ്മസ് തലേന്ന് രാത്രി 11.30 ന് പാലാ പൊന്‍കുന്നം റൂട്ടില്‍ പൈകയില്‍ വച്ചാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ എരുമേലി കനകപ്പലം സ്വദേശി അനോജ് (43) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്്. ഇയാളുടെ തലയ്ക്ക് പരുക്കുണ്ട്. ഒരു കാല്‍ ഒടിഞ്ഞു. അപകടം നടന്ന സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റര്‍ പൂവരണിയിലെ ഹോസ്പിറ്റലിന് സമീപം റോഡരികില്‍ കാടുകയറിയ സ്ഥലത്താണ് യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്. വെളിച്ചം ഇല്ലാത്തതിനാല്‍ വാഹനയാത്രികര്‍ ആരും തിരിച്ചറിഞ്ഞില്ല. മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും ദിശ അറിയാതെ വന്നു. രണ്ട് മണിക്കൂറിന് ശേഷം തിരിച്ചലിനൊടുവിലാണ് കണ്ടെത്തുന്നത്. എരുമേലിയില്‍ നിന്നും പെരുമ്ബാവൂരിലേയ്ക്ക് ലോഡുമായി പോയ ലോറിയിലെ സഹായിയായിരുന്നു അേനാജ്. ഡ്രൈവര്‍ ജിതിന്‍ പൈകയിലുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ പുറത്ത് വിശ്രമിക്കുകായി...

മദ്യലഹരിയിൽ കാറോടിച്ച് അപകടം. ഉപ്പും മുളകും താരം സിദ്ധാർഥ് പ്രഭു കസ്റ്റഡിയിൽ...

Image
​കോട്ടയം നാട്ടകം കോളജ് ജംങ്ഷനിൽ 'ഉപ്പും മുളകും' താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാട്ടകം സിമന്റ് കവലയ്ക്ക് സമീപം വെച്ച് സിദ്ധാർഥ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആളെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നിർത്താതെ പോകാൻ ശ്രമിച്ച കാർ നാട്ടുകാരാണ് തടഞ്ഞത്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പൊലീസിനോടും താരം അങ്ങേയറ്റം മോശമായി പെരുമാറുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തു. താരം അമിതമായി മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിച്ചു. സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിനോടും സിദ്ധാർഥ് തട്ടിക്കയറിയതോടെ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോകവെ വാഹനാപകടം. രണ്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ദാരുണാന്ത്യം...

Image
ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകവെ വാഹനാപകടത്തില്‍ രണ്ട് പഞ്ചായത്ത് സെക്രട്ടറിമാർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയിലെ ചിന്തുരു മണ്ഡലിലെ രണ്ട് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരാണ് മരിച്ചത്. ഗണവാരം മണ്ഡലിലെ ചകലാപാലം സ്വദേശിയായ ഗെദ്ദാം സന്ദീപ് (30), കാട്രെനികോണ മണ്ഡലിലെ പല്ലങ്കുരു സ്വദേശിയായ പെയ്യില്‍ വിദ്യാസാഗർ (28) എന്നിവരാണ് മരിച്ചത്. ഗെദ്ദാം സന്ദീപ് എടുഗരലപള്ളി പഞ്ചായത്തിലെയും പെയ്യില്‍ വിദ്യാസാഗർ പേട സീതനപള്ളി പഞ്ചായത്തിലേയും സെക്രട്ടറിയാണ്. ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോകുന്നതിനിടെ റമ്ബച്ചോദവാരം മണ്ഡലിലെ പൊലവാരത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റമ്ബച്ചോദവാരം പൊലീസ് പറഞ്ഞു. അതേസമയം, വ്യാഴാഴ്ച രാവിലെ കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ സ്വകാര്യ ബസിന് തീപിടിച്ച്‌ 17 യാത്രക്കാർ മരിച്ചു. 20ലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബസ് ദേശീയപാത 48ലാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ നിരവധി യാത്രക്കാരെ...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ടൈലുകള്‍ പൊട്ടിത്തെറിച്ചു. 18-ാം വാര്‍ഡ് പൂര്‍ണമായും അടച്ചുപൂട്ടി...

Image
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ടൈലുകള്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടർത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവർത്തിക്കുന്ന 18-ാം വാർഡായ ഇഎൻടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയില്‍ പാകിയിരുന്ന ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. രാത്രി പത്തരയോടെയാണ് സംഭവം. ഈ സമയത്ത് ഏകദേശം ഇരുപതോളം പേർ വാർഡിലുണ്ടായിരുന്നു. ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. അപ്രതീക്ഷിത ശബ്ദം കേട്ട് രോഗികളും കൂട്ടിരിപ്പുകാരും വാർഡില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി എല്ലാവരെയും ഒപി വിഭാഗത്തിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി. കെട്ടിടത്തിന് ഘടനാപരമായ തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് സുരക്ഷ ശക്തമാക്കിയതോടൊപ്പം വിശദമായ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. തുടർന്ന് 18-ാം വാർഡിലെ രോഗികളെ പുതിയ കാഷ്വല്‍റ്റി കെട്ടിടത്തിന്റെ നാലാം നിലയിലെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ഇതിനിടെ 18-ാം വാർഡ് പൂർണമായും അടച്ചുപൂട്ടി. ...

വഴിയരികിലെ അടിയന്തര ശസ്ത്രക്രിയയും ഫലം കണ്ടില്ല, അപകടത്തില്‍ പരിക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി...

Image
കൊച്ചി ഉദയംപേരൂരില്‍ അപകടസ്ഥലത്തുവച്ച് അതു വഴിയെത്തിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്തിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം സ്വദേശി ലിനു മരിച്ചു. ഞായറാഴ്ചയാണ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ലിനുവിന് ഗുരുതര പരിക്കേല്‍ക്കുന്നത്. സംഭവസ്ഥലത്തെത്തിയ മൂന്നു ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്‌ളേഡ് ഉപയോഗിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയശേഷം യുവാവിനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട് ...

ബ്ലേഡും സ്ട്രോയും പിന്നെ മൊബൈല്‍ ഫ്ളാഷ് ലൈറ്റുകളും. നടു റോഡില്‍ സിനിമാ സ്റ്റൈലില്‍ യുവാവിന്‍റെ ജീവന്‍ രക്ഷിച്ച്‌ ഡോക്ടര്‍മാര്‍...

Image
വിജയ് നായകനായ 'മെര്‍സല്‍' എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. എയർപോർട്ടിലെ റെസ്‌റ്റോറന്റില്‍ ജ്യൂസ് കഴിച്ചുകൊണ്ടിരുന്ന യുവതി പെട്ടന്ന് മറിഞ്ഞു വീഴുകയും ഇത് കണ്ട് വിജയ് അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രം ഓടിവരികയും എടിഎം കാര്‍ഡ് രണ്ടായി മുറിച്ച്‌ യുവതിയുടെ കഴുത്തില്‍ തുളയുണ്ടാക്കി സ്ട്രോ കടത്തി രോഗിയെ രക്ഷിക്കുന്ന രംഗം ആരും മറന്നിട്ടുണ്ടാകില്ല.  വെറും സിനിമയില്‍ മാത്രം കണ്ടുവരുന്ന സീനാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കൊച്ചിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമാനമായ രീതിയില്‍ രക്ഷിച്ചെടുത്തു. നടുറോഡില്‍വെച്ച്‌ മൊബൈല്‍ ഫ്ളാഷ് ലൈറ്റുകളുടെ ഇടയില്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചാണ് യുവാവിന് ഡോക്ടര്‍മാര്‍ അടിയന്തര വൈദ്യസഹായം നല്‍കിയത്. എറണാകുളം ഉദയംപേരൂരിലാണ് സംഭവം നടന്നത്.രാത്രി എട്ടരയോടെയാണ് ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മൂന്നുപേർക്ക് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് അടിയന്തര ചികിത്സ നല്‍കിയത്.എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ.തോമ...

അപകടത്തില്‍പ്പെട്ട് ശ്വാസം നിലക്കാറായ യുവാവിന് നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിച്ച്‌ മൂന്ന് ഡോക്ടര്‍മാര്‍...

Image
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ മരണത്തിന്റെ വക്കിലെത്തിയ യുവാവിന് നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി മൂന്ന് യുവ ഡോക്ടര്‍മാര്‍. കൊല്ലം സ്വദേശി ലിനുവിനെയാണ് അപകടസ്ഥലത്ത് വെച്ചുതന്നെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 8.30ഓടെ ഉദയംപേരൂര്‍ വലിയകുളം സമീപമാണ് അപകടം ഉണ്ടായത്. ലിനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്ബ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ലിനുവിന് ഗുരുതരമായി പരിക്കേറ്റ് ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി. അപകടസ്ഥലത്തിലൂടെ കടന്നുപോകുകയായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി. മനൂപ്, അപകടം കണ്ടു വാഹനം നിര്‍ത്തി ഇറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നടുറോഡിലെ വെളിച്ചത്തില്‍ നാട്ടുകാര്‍ സംഘടിപ്പിച്ചു നല്‍കിയ ഒരു ബ്ലേഡ് ഉപയോഗിച്ച്‌ ഡോ. മനൂപ് ലി...

സ്ത്രീകള്‍ക്ക് പ്രതിമാസം 1000. ആര്‍ക്കെല്ലാം അപേക്ഷിക്കാം ? എങ്ങനെ അപേക്ഷിക്കണം ? ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വേണം ?

Image
കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാൻസ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവർക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിയിലേക്ക് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യിലൂടെയാണ് ആയിരം രൂപ വീതം പ്രതിമാസം ലഭിക്കുക. അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ അറിയിച്ചു. എങ്ങനെ അപേക്ഷിക്കണം ? ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ഇതിനായി തദ്ദേശ വാർഡ് മെമ്ബർമാരെ സമീപിച്ച്‌ സഹായം തേടാവുന്നതാണ്. ഇല്ലെങ്കില്‍ പഞ്ചായത്തില്‍ നേരിട്ടു ചെന്നും ആവശ്യപ്പെടാം. ആർക്കെല്ലാം അപേക്ഷിക്കാം ? നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അർഹരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനു...

ബൈക്കും ശബരിമല തീര്‍ഥാടകരുടെ ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു...

Image
ബൈക്കും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ച്‌ വിദ്യാർത്ഥി മരിച്ചു. കോട്ടയം എരുമേലി ചരളയില്‍ പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. കണ്ണിമല സ്വദേശി ജെസ്‍വിൻ സാജു (19 ) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയില്‍. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാർത്ഥിയാണ്. കോളജിലേക്ക് പോകുന്നതിന് സഹോദരനെ ബസ് കയറ്റി വിടാൻ പോകുമ്ബോഴായിരുന്നു അപകടം...

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം, അമ്മയും അഞ്ചു വയസ് പ്രായമുള്ള കുഞ്ഞും മരിച്ചു...

Image
ഒറ്റപ്പാലം ലക്കിടിയില്‍ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, അഞ്ച് വയസുകാരിയായ മകള്‍ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻ ദാസിനും സാരമായി പരിക്കേറ്റു. തിരുവില്വാമല മലയിലെ വീട്ടില്‍ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും മകളും. ബന്ധുവായ മോഹൻ ദാസായിരുന്നു വാഹനം ഓടിച്ചത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറില്‍ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്. സപ്ലൈകോയുടെ സമ്മാനം...

Image
സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. ജനുവരി ഒന്നുവരെയാണ് ഫെയറുകള്‍. 20 കിലോഗ്രാം അരി കിലോയ്ക്ക് 25 രൂപയ്ക്ക് ഫെയറുകളില്‍ ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതല്‍ ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ 280ലധികം ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50% വരെ വിലക്കുറവും നല്‍കും. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണിത്. എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയറാവും. 500 രൂപയ്ക്ക് 12 ഇന കിറ്റ്... കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബര...

അനുമതിയില്ലാതെ നിര്‍മാണം. ഉദ്ഘാടനത്തിന് പിന്നാലെ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു. ജില്ല കളക്ടർ. ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു...

Image
അനുമതിയില്ലാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്പാലം നിര്‍മാണം നിര്‍ത്തണമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി മാര്‍ച്ച് ഒന്നിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടുമുണ്ട്...

മത്സരയോട്ടം. മാനാഞ്ചിറയില്‍ യാത്രക്കാരുടെ ജീവൻ പന്താടിയ സ്വകാര്യ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു...

Image
നഗരമധ്യത്തില്‍ സിനിമയെ വെല്ലുന്ന രീതിയില്‍ അതിക്രമം കാണിക്കുകയും മറ്റൊരു ബസിലിടിച്ച്‌ അപകടമുണ്ടാക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് - ഫറോക്ക് റൂട്ടിലോടുന്ന 'ഗ്രീൻസ്' ബസിലെ ഡ്രൈവർ പെരുമണ്ണ സ്വദേശി കെ.കെ. മജ്‌റൂഫിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.30-ഓടെ മാനാഞ്ചിറ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു യാത്രക്കാരെ നടുക്കിയ സംഭവം. മെഡിക്കല്‍ കോളേജ് - മാറാട് റൂട്ടിലോടുന്ന 'കീർത്തന' ബസുമായി മജ്‌റൂഫ് ഓടിച്ചിരുന്ന ബസ് മത്സരയോട്ടം നടത്തി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്, മാനാഞ്ചിറയില്‍ വെച്ച്‌ കീർത്തന ബസിന്റെ വശത്തേക്ക് മജ്‌റൂഫ് തന്റെ ബസ് മനഃപൂർവ്വം ഇടിപ്പിച്ചു കയറ്റുകയായിരുന്നു. രണ്ട് ബസുകളിലും നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു ഈ അഭ്യാസ പ്രകടനം. വലിയ അപകടം ഒഴിവായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികള്‍ പകർത്തിയ വീഡിയോയും സമൂഹമാധ്യമങ്...

തദ്ദേശ തെരഞ്ഞെടുപ്പ്. ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്. ആദ്യ ഭരണസമിതി യോഗവും ചേരും...

Image
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. 1,191 തദ്ദേശസ്ഥാപനങ്ങളിലായി 20,000 ത്തോളം അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണിക്കും കോർപ്പറേഷനുകളില്‍ 11.30 നുമാണ് നടപടികള്‍ ആരംഭിക്കുക. ഓരോ തദ്ദേശസ്ഥാപനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടവരിലെ ഏറ്റവും മുതിർന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഈ അംഗം മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കും. ശേഷം മുതിർന്ന അംഗത്തിൻ്റെ അധ്യക്ഷതയില്‍ ആദ്യ ഭരണ സമിതി യോഗം ചേരും. ഈ യോഗത്തില്‍ അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് സെക്രട്ടറി വായിക്കും. 26 ,27 തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തവർക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം അവസരം ഉണ്ടാകും. ഭരണസമിതി കാലാവധി ഇന്നലെ അവസാനിക്കാത്ത മലപ്പുറം ജില്ലയിലെ 8 തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ചടങ്ങ് ഡിസംബർ 22, 26, ജനുവരി 1, 16 എന്നീ തീയതികളില്‍ നടക്കും...

പെണ്‍കുട്ടികള്‍ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടര്‍. ഇനി തുടരേണ്ട, പുറത്താക്കി കെഎസ്‌ആ‍ര്‍ടിസി. കടുത്ത നടപടി...

Image
തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന പരാതിയില്‍ നടപടി. കെഎസ്‌ആർടിസി തിരുവനന്തപുരം സെൻട്രല്‍ യൂണിറ്റിലെ കണ്ടക്ടറെ സർവീസില്‍ നിന്നും നീക്കം ചെയ്തു. ഇന്നലെ രാത്രിയില്‍ തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലെ RPE 546(SF) ബസില്‍ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള 'പൊങ്ങം' എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനികളെ ഈ സ്റ്റോപ്പില്‍ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡില്‍ ഇറക്കുകയായിരുന്നു. ഈ വിഷയത്തെക്കുറിച്ച്‌ കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിർത്തണം എന്ന ഉത്തരവ് നിലനില്‍ക്കെ തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവർത്തികള്‍ കെഎസ്‌ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ...

കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച്‌ കൊന്നു. നടുക്കം മാറാതെ നാട്ടുകാര്‍...

Image
ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂർ പുന്നശേരിയിലാണ് സംഭവം. കഴുത്ത് ഞെരിച്ചാണ് മകൻ നന്ദഹർഷിനെ അമ്മ കൊലപ്പെടുത്തിയത്. സംഭവത്തില്‍ അമ്മ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നന്ദഹർഷിനിന്റെ പിതാവ് ബിജീഷ് രാവിലെ ജോലിക്ക് പോയതിന് ശേഷമാണ് കൊലപാതകം നടന്നത്. മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയായിരുന്നു മരിച്ച നന്ദഹർഷിൻ. കെഎസ്‌എഫ്‌ഇ ജീവനക്കാരിയാണ് അനു...

മൂന്നു കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ അച്ഛനെ പാമ്ബിനെകൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. മക്കള്‍ അറസ്റ്റില്‍...

Image
ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ അച്ഛനെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മക്കള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. തിരുവള്ളൂര്‍ പോത്താട്ടൂര്‍പേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇപി ഗണേശ(56)നാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പാമ്ബ് കടിയേറ്റ് മരിച്ചത്. കേസില്‍ ആണ്‍മക്കളായ മോഹന്‍രാജ്(26), ഹരിഹരന്‍(27) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാമ്ബ് കടിയേറ്റ് മരിച്ചത്. വീട്ടില്‍വെച്ച്‌ ഗണേശന് പാമ്ബ് കടിയേറ്റെന്നായിരുന്നു വീട്ടുകാരുടെ മൊഴി. തുടര്‍ന്ന് അപകടമരണമായി പൊലീസ് കേസെടുക്കുകയുംചെയ്തു. എന്നാല്‍, ഗണേശന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ ക്ലെയിം നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്. മരണം സംഭവിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇന്‍ഷുറന്‍സ് അധികൃതര്‍ക്ക് സംശയംതോന്നി. ഇതോടെ ഇന്‍ഷുറന്‍സ് കമ്ബനി തമിഴ്നാട് നോര്‍ത്ത് ഐജിക്ക് പരാതി നല്‍കി. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഈ അന്വേഷണത്തിലാണ് ഇന്‍ഷുറന്‍സ് തുകയ്ക്കായി മക്കള്‍ തന്നെയാണ് ഗണേശനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.....