എല്‍എല്‍എം ബിരുദധാരി, ഹൈക്കോടതിയില്‍ അഭിഭാഷക, പാലാ കോടതിയിലും പ്രാക്ടീസ്, മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്, സാമ്ബത്തിക ഭദ്രതയുള്ള കുടുംബം. രണ്ട് പിഞ്ചുകുട്ടികളുമായി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ കുടുംബ പശ്ചാത്തലമിങ്ങനെ. ഇവരുടെ കുടുംബത്തില്‍ മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സമീപവാസികളും നാട്ടുകാരും പറയുന്നത്. പിന്നെ എന്തിനാണ് ഒന്നുംനാലും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുമായി ഇവർ ജീവനൊടുക്കിയത്? ബന്ധുക്കള്‍ക്കും നാട്ടുകാർക്കും ഒരുപോലെ അവിശ്വസനീയമാണ് ഈ കൂട്ടമരണത്തിന് കാരണം. ഫാനില്‍ തൂങ്ങാനും അണുനാശിനി കുടിക്കാനും ശ്രമിച്ചതിന്റെ അടയാളങ്ങളും കൈഞരമ്ബ് മുറിച്ചപ്പോഴുണ്ടായ രക്തക്കറയും മാത്രമാണ് വീട്ടിലെത്തിയ പോലീസിനും കാണാനായത്. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ താൻ ഇവരുടെ വീട്ടിലെത്തി ബെല്ലടിച്ചെങ്കിലും കതക് തുറന്നില്ലന്ന് വീട്ടുജോലിക്കാരി ബന്ധുക്കളോട് പറഞ്ഞു. വീടിന്റെ പിന്നിലൂടെയെത്തി വിളിച്ചപ്പോള്‍ താൻ കുളിമുറിയിലാണെന്ന് ജിസ്മോള്‍ വിളിച്ചുപറഞ്ഞു. അവരെല്ലാം ആശുപത്രിയില്‍ പോയി, താനിന്ന് ഓഫീസില്‍ പോകുന്നില്ല, ചേച്ചി തിരികെപ്പൊയ്ക്കോളാനും വീടിനുള്ളില്‍നിന്ന് വിളിച്ചുപറഞ്...