Posts

Showing posts with the label idukki

ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു. ഇടുക്കിയിൽ വൈദികന് അത്ഭുത രക്ഷപ്പെടൽ...

Image
അടിമാലി - കുമളി ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു.കല്ലാർകുട്ടി കത്തിപ്പാറയ്ക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. കാർ പൂർണമായി തകർന്നങ്കിലും കാർ ഓടിച്ചിരുന്ന ഫാ. റെജി പാലക്കാടൻ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മരം വെട്ടിമാറ്റി. ദേശീയപാത 85ൽ ചീയപ്പാറയിൽ മരംവീണും ആറാംമൈലിൽ മണ്ണിടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു....

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച്‌ ചെറുതോണിയില്‍ നടത്തുന്ന 'എന്റെ കേരളം പ്രദർശന വിപണന മേള' യില്‍ തിങ്കളാഴ്ച വേടൻ (ഹിരണ്‍ദാസ് മുരളി) പാടും...

Image
സർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടിയില്‍ ഹിരണ്‍ദാസ് മുരളിയെന്ന വേടൻ്റെ റാപ് ഷോ. ഇടുക്കി ജില്ലയില്‍ നടക്കുന്ന പരിപാടിയിലാണ് വേടൻ പങ്കെടുക്കുക. ആദ്യം വേടൻ്റെ റാപ് ഷോ വാർഷികാഘോഷ പരിപാടിയില്‍ ഉള്‍പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ അറസ്റ്റിലായതിനേ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. കേസില്‍ ജാമ്യം നേടിയതിനു ശേഷമാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. വേടനെ വേട്ടയാടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും സർക്കാർ എടുത്ത നടപടി തെറ്റു തിരുത്താനുള്ള ഒന്നായി കണ്ടാല്‍ മതിയെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു...

ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്ബില്‍ എത്തിയ വനിതകള്‍ക്ക് ശൗചാലയം സൗകര്യം നല്‍കാന്‍ തയ്യാറായില്ല. ഇന്നലെ രാവിലെയായിരുന്നു സംഭവം. മടത്തുംപാറ ഫ്യൂവല്‍സ് എന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബിലാണ് സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടും ശൗചാലയം തുറന്നു നല്‍കാന്‍ തയാറാകാതിരിന്നത്...

Image
ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്ബില്‍ എത്തിയ സ്ത്രീകള്‍ക്ക് ശൗചാലയ സൗകര്യം നല്‍കാന്‍ തയ്യാറായില്ല. പരാതിയുമായി സ്ത്രീകള്‍. സംഭവം കോഴിക്കോട് പെട്രോള്‍ പമ്ബിലെ ശൗചാലയം തുറന്നു നല്‍കാത്തതിന് കോടതി 165000 രൂപ പിഴയിട്ട് ആഴ്ചകള്‍ കഴിയും മുന്‍പേ. ഒപ്പമുണ്ടായിരുന്നവര്‍ എന്തുകൊണ്ട് നിങ്ങള്‍ സ്ത്രീകള്‍ക്കു ശൗചാലയം തല്‍കുന്നില്ലെന്നു ചോദിക്കുന്നുണ്ടെങ്കിലും പമ്ബ് ജീവനക്കാര്‍ മറുപടി പറയുന്നില്ല. ആഴ്ചകള്‍ക്കു മുന്‍പാണ് ഇത്തരത്തില്‍ ശൗചാലയം തുറന്നു നല്‍കാതിരുന്ന നല്‍കാതിരുന്ന കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്ബ് ഉടമയ്‌ക്കെതിരെ 165000 രൂപ പിഴ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചത്. ഉടമക്കെതിരെ ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലായിരുന്നു അന്നത്തെ നടപടി. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ടോയ്‌ലറ്റ് തുറന്നു നല്‍കാന്‍ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെയാണ് അധ്യാപിക കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പെട്രോള്‍ പമ്ബ് അനുവദിക്കുമ്ബോള്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ആവശ്യമാണ്. ഇവ പൊതു ജനങ്ങള്‍ക്കു ഉപയോഗിക്കാന്‍...

ഇടുക്കി പുള്ളിക്കാനത്ത് കോളജ് ബസ് മറിഞ്ഞ് ഡ്രൈവർക്കും 12 വിദ്യാർഥികൾക്കും പരുക്കേറ്റു. പരുക്കേറ്റ ഡ്രൈവർ കാഞ്ഞിരക്കാട്ടുക്കുന്നേൽ ജോസകുട്ടിയുടെ നില ഗുരുതരമാണ്. പുള്ളിക്കാനം ഡി സി കോളജിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂ‍ടൽമഞ്ഞ് കാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം...

Image
ഇടുക്കിയിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.  ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്. ബസ് നിയന്ത്രണം വിട്ട് കോളജ് കവാടാത്തിന് സമീപം 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജോസുകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിനുള്ളിൽ 37 വിദ്യാർഥികളാണുണ്ടായിരുന്നത്. പരുക്കേറ്റ വിദ്യാർഥികൾ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല...

ഇടുക്കി കട്ടപ്പനയില്‍ കോഴിക്കൂട് തകർത്തു എന്നാരോപിച്ച്‌ വയോധികയായ അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ച്‌ മകൻ...

Image
അമ്മായിഅമ്മ കോഴിക്കൂട് നശിപ്പിച്ചെന്ന് മരുമകള്‍. അമ്മയുടെ കാലും കയ്യും കോടാലി കൊണ്ട് അടിച്ചൊടിച്ച്‌ മകൻ. കുന്തളം പാറ സ്വദേശിയായ കമലമ്മയെയാണ് മകൻ പ്രസാദ് കോടാലി ഉപയോഗിച്ച്‌ അതിക്രൂരമായി മർദിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോട് കൂടിയാണ് ആക്രമണം നടന്നത്. കമലമ്മയും മകൻ പ്രസാദും മരുമകള്‍ രജനിയും തമ്മില്‍ വഴക്ക് പതിവാണ്. കോടതി ഉത്തരവ് പ്രകാരം മകൻ പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടിലെ പ്രത്യേക മുറിയിലാണ് കമലമ്മ താമസിച്ചിരുന്നത്. എന്നാല്‍ കമലമ്മ നടക്കുന്ന വഴിയില്‍ മകൻ കോഴിക്കൂട് സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ മേല്‍ക്കൂരയ്ക്ക് കമലമ്മ കേടുപാട് വരുത്തി എന്ന് മരുമകള്‍ രജനി പറഞ്ഞതോടയൊണ് മകൻ പ്രസാദ് കമലമ്മയെ ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൻ പ്രസാദിനെതിരെ കട്ടപ്പന പൊലീസ് വധശ്രമത്തിന് കേസെടുത്തു...

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്ക് സസ്പന്‍ഷന്‍...

Image
ബുധനാഴ്ച നേര്യമംഗലത്തിന് സമീപം മണിയന്‍പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് സസ്പന്‍ഷന്‍. അപകടത്തില്‍ യാത്രക്കാരിയായ 14 കാരി കട്ടപ്പന സ്വദേശിനി അനീറ്റ ബെന്നി മരിച്ചു. 21 യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. കുമളി യൂണിറ്റിലെ ബസ് ആണ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുമളി യൂണിറ്റിലെ ഡ്രൈവര്‍ കെ.ആര്‍ മഹേഷിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്‌ക്കുന്നതിന് സംസ്ഥാനതല അപകട നിരീക്ഷണ സമിതി രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചുവരികയാണ്. ഇനിയും ഇത്തരത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ അശ്രദ്ധകൊണ്ടോ അപകടം സംഭവിക്കുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നക്കുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. റോഡ് വക്കിലെ ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറിയ ബസ് 10 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം....

ഇടുക്കി (ചെറുതോണി) ഡാം നാളെ രാവിലെ 6.00 മണിക്ക് തുറക്കും...

Image
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തിൽ നാളെ (07/12/2021) രാവിലെ 6.00 മണി  മുതൽ ഡാമിന്റെ ഒരു ഷട്ടർ (03)  40 cm മുതൽ  150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു...

ഇടുക്കിയിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പ്രസവം...

Image
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഇടപെടലിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സ് ജീവനക്കാരെ അഭിനന്ദിച്ചു. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. ഹേമാവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഉടന്‍ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി സണ്ണി എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. സ്ഥലത്തെത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ് നടത്തിയ പരിശോധന...

ഇടുക്കി അണക്കെട്ട് തുറക്കുന്നത് അഞ്ചാം തവണ...

Image
ഇടുക്കി അണക്കെട്ട് തുറക്കുന്നത് അഞ്ചാം തവണ. 1981 ഒക്‌ടോബര്‍ 29, 1992 ഒക്‌ടോബര്‍ 12, 2018 ആഗസ്റ്റ് ഒമ്പത്, ഒക്‌ടോബര്‍ ആറ് എന്നീ തീയതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. അപൂര്‍വം ചില അവസരങ്ങളില്‍ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല. ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്നതിനെത്തുടര്‍ന്നാണ് ഇത്തവണയും ഡാം തുറക്കുന്നത്. കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആര്‍ച് ഡാം, കുളമാവ് ചെറുതോണിഎന്നിങ്ങനെ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇതില്‍ ആര്‍ച് ഡാമിന് ഷട്ടറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണി ഡാമിന്റെ ഷട്ടറാണ് തുറക്കുക. വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലെത്തും. അവിടെനിന്ന് നേര്യമംഗലം വഴി ഭൂതത്താന്‍കെട്ട് അണക്കെട്ടിലൂടെ കീരമ്പാറ, കോടനാട്, മലയാറ്റൂര്‍, കാലടി, ആലുവ, ഏലൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലെത്തും. 1981 ഒക്‌ടോബര്‍ 29നാണ് ആദ്യമായി ഡാം തുറന്നത്. ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും 15 ദിവസം തുറന്നുവെച്ചു. 1992 ഒക്‌ടോബര്‍ 12 മുതല്‍ അഞ്ച് ദിവസം തുറന്നു. 26 വര്‍ഷത്തിന...

ഇടുക്കിയിൽ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല...

Image
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് ഡി ടി പി സി ചെയർപേഴ്സൺ കൂടിയായ  ജില്ലാ കളക്ടർ അറിയിച്ചു...

ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്. ജലനിരപ്പ് 2,396.86 അടിയിലെത്തി...

Image
 മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണി മുതലാണ് ഓറഞ്ച് മുന്നറിയിപ്പ്... 📙ഇടുക്കി അണക്കെട്ടിലെ അധികജലം ഷട്ടർ തുറന്ന് ഒഴുക്കുന്നതിന് മുന്നോടിയായി ഇന്ന് (18/10/2021) രാവിലെ 7 മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.  📙ഇടുക്കിയിലെ പൂർണ സംഭരണ ശേഷി - 2403 അടി. ജലനിരപ്പ് 2396.86 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക.  🟥 ജലനിരപ്പ് 2397.86 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ കർവായ 2398.86 അടിയിൽ ജലനിരപ്പെത്തിയാലാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാവുക. ഓരോ അലർട്ടിനും മുമ്പ് കൃത്യമായ മുന്നറിയിപ്പുകൾ അതത് മേഖലകളിലെ ജനങ്ങൾക്ക് നൽകുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾ തികഞ്ഞ ജാഗ്രതയോടെ രംഗത്തുണ്ട്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു...

Image
ഇടുക്കിയിൽ ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ ആദ്യ ജാഗ്രത മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 2390.86 അടിയായി ഉയര്‍ന്നതോടെ ബ്ലു അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. 2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. മഴയും നീരൊഴുക്കും കുറഞ്ഞതോടെ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ട്. വൈദ്യൂതി ഉത്പാദനം പരമാവധി കൂട്ടാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്...

ഇടുക്കി അയ്യപ്പന്‍കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15,16,17 തീയതികളില്‍...

Image
ഇടുക്കി ജില്ലയിൽ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15,16,17 തീയതികളില്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ഡിടിപിസി, അയ്യപ്പന്‍ കോവില്‍ - കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തുകള്‍, കെഎസ്ഇബി, വനം വകുപ്പ് തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കാളികളാകും. പ്രസ്തുത ദിവസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായാല്‍ ആഘോഷ സമയക്രമങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഒക്ടോബര്‍ 15ന് മൂന്ന് മണിക്ക് ഫെസ്റ്റിവല്‍ ഉദ്ഘാടന  പരിപാടിയും തുടര്‍ന്ന് ഒക്ടോബര്‍ 16 നും 17നും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സഞ്ചാരികള്‍ക്ക് കയാക്കിങ് നടത്താന്‍ സാധിക്കും വിധമാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്്. ആഘോഷ വേദിയായ അയ്യപ്പന്‍കോവില്‍ തൂക്കു പാലത്തിന് സമീപം റജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും. അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍ കഴിയുന്ന വിനോദമാണിത്. ഒറ്റയ്ക്കും രണ്ടാള്‍ വീതവും സാഹസിക യാത്ര ചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് അയ്യപ്പന്‍ കോവിലില്‍ സജ്ജീകരിച്ചിരിക്കുന്നത്.  കയാക്കിങ്ങിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അയ്യപ്പന്‍ കോവില്‍ - ക...