Posts

സഞ്ജു ഷോ. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ...

Image
ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തി (Sanju Samson 97 vs West Indies). ഈഡൻ ഗാർഡൻസിൽ വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോർഡ് പ്രകടനത്തിന്റെ കരുത്തിൽ 19.2 ഓവറിൽ ഇന്ത്യ മറികടന്നു. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 12 ഫോറുകളും 4 സിക്സറുകളും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി റൺ ചേസിംഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത് (196). 2014-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 174 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്. തിലക് വർമ്മ (27), സൂര്യകുമാർ യാദവ് (18), ഹാർദിക് പാണ്ഡ്യ (17) എന്നിവർ സഞ്ജുവിന് മികച്ച പിന്തുണ നൽകി. മാർച്ച് 5-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും...

വൈക്കം മുന്‍ എംഎല്‍എയും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ. അജിത് ബിജെപിയില്‍...

Image
വൈക്കം മുന്‍ എംഎല്‍എയും സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ. അജിത് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാള്‍ അണിയിച്ച്‌ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെച്ച വികസിത കേരളം എന്ന ആശയത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ബിജെപിയിലെത്തിയത്. 40 വർഷമായി സിപിഐയില്‍ പ്രവർത്തിക്കുന്നയാളാണ് താനെന്ന് കെ. അജിത് പറഞ്ഞു. സിപിഐ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പെട്ടന്നുള്ള തീരുമാനത്തിന്റെ പുറത്തല്ല ബിജെപിയുടെ ഭാഗമായത്. ദളിത് വിഭാഗങ്ങള്‍ക്ക് ഏറ്റവും സഹായം നല്‍കുന്നത് ബിജെപിയാണ്. ഭരണ- പ്രതിപക്ഷ പാർട്ടികള്‍ വൈക്കം ജനങ്ങളെ അവഗണിച്ചു. വൈക്കം മാറണമെങ്കില്‍ ബി ജെ പിയും കേന്ദ്രസർക്കാറും വിചാരിക്കണം. വൈക്കം പുതുയുഗ മാറ്റത്തിലേക്കെത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ്, എൻഡിഎ ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ തുടങ്ങിയ മുതിർന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു...

മലയാളി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും, താെഴിലില്ലായ്മയും ഒപ്പം വിലക്കയറ്റവും. ഇറാനെതിരായ യുദ്ധം കൂടുതല്‍ ബാധിക്കുന്നത് കേരളത്തെ...

Image
ഇറാനും ഇസ്രയേലുമൊക്കെ നമ്മുടെ രാജ്യത്തുനിന്ന് കാതങ്ങള്‍ അകലെയാണ്. അതിനാല്‍ അവിടെ യുദ്ധം നടന്നാല്‍ നമുക്കെന്താ എന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും വിചാരം. എന്നാല്‍ അതല്ല അവസ്ഥ. ഇറാനിലെ അമേരിക്കൻ ആക്രമണം ഏറ്റവുമധികം വ്യാപിക്കുന്നത് ഇന്ത്യയെയും കേരളത്തെയുമാണ് എന്നതാണ് സത്യം. അതില്‍ നിന്ന് കരകയറാനും ഏറെ ബുദ്ധിമുട്ടേണ്ടിവരും. പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരുകോടിയോളം ഇന്ത്യക്കാർ ജോലിചെയ്യുകയോ താമസിക്കുകയാേ ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതലും മലയാളികളുമാണ്. സംഘർഷം രൂക്ഷമായാല്‍ ഇവർക്ക് ഒഴിഞ്ഞുപോകേണ്ടിവരും. ഒരുമനുഷ്യായുസ് കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച്‌ അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഭാവി അവർക്കുമുന്നില്‍ ഒരു ചോദ്യചിഹ്നമായേക്കാം. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം ഇപ്പോള്‍ത്തന്നെ കേരളീയരുടെ താെഴില്‍ സാദ്ധ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് യുദ്ധംമൂലമുള്ള പ്രശ്നങ്ങളും എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളാണ് ഇറാന്റെ പ്രധാന ലക്ഷ്യം. ഇത്തരം ഇടങ്ങളിലേക്ക് ഇറാൻ നിരവധി തവണ ആക്രമണം നടത്തിക്കഴിഞ്ഞു. അമേരിക്കൻ സൈനിക താ...

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. സ്ഥിരീകരിച്ച് രാജ്യം, മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടു...

Image
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനിയുടെ മരണം അവകാശപ്പെട്ടതിന് പിന്നാലെ ഇറാൻ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ഖമേനിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ, മരുമകൻ, ചെറുമകൻ എന്നിവരും ഇറാനിലെ മറ്റ് സുപ്രധാന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന.(Iran’s Supreme Leader Ayatollah Ali Khamenei has been killed, country confirms) തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവരം ലോകത്തെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാൾക്ക് അന്ത്യമായെന്നും, ഇത് ഇറാനിലെ ജനങ്ങൾക്കും ഖമേനിയുടെ ക്രൂരതയ്ക്ക് ഇരയായ അമേരിക്കക്കാർക്കും ലഭിച്ച നീതിയാണെന്നും ട്രംപ് കുറിച്ചു. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കുന്നത് വരെ ശക്തമായ ബോംബാക്രമണം ഈ ആഴ്ചയി...

ഗൾഫിൽ യുദ്ധഭീതി. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ കടുത്ത ആശങ്കയിൽ...

Image
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഗൾഫ് മേഖല യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഇറാൻ്റെ തിരിച്ചടി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായതോടെ ലക്ഷക്കണക്കിന് മലയാളി പ്രവാസികളാണ് കടുത്ത ആശങ്കയിലും ഭീതിയിലുമായത്. യുഎഇയിലെ അബുദാബിയിലുണ്ടായ മിസൈൽ ആക്രമണവും ഒരാളുടെ മരണവും ഗൾഫിലെ മറ്റ് രാജ്യങ്ങളിലുള്ള മലയാളികൾക്കിടയിലും വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിവിധ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ പൂർണ്ണമായും താറുമാറായി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാൻ, ഇറാഖ്, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള സർവീസുകൾ ഇതിനോടകം തന്നെ തടസ്സപ്പെട്ടു കഴിഞ്ഞു. കണ്ണൂർ എയർപോർട്ടിൽ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളും തിരുവനന്തപുരം ...

ദുബായ് പാം ഐലൻഡിൽ ഉഗ്രസ്ഫോടനം. ആകാശത്ത് തീഗോളവും പുകയും..

Image
ഇറാൻ - ഇസ്രായേൽ യുദ്ധം ഗൾഫ് മേഖലയിലാകെ പടരുന്നതിനിടെ യുഎഇ തലസ്ഥാനമായ ദുബായിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട് (Loud Bangs Dubai Palm Island). ദുബായിലെ പ്രശസ്തമായ പാം ഐലൻഡ് പരിസരത്ത് സ്ഫോടനത്തെത്തുടർന്ന് തീഗോളവും പുകയും ഉയർന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഫോടനശബ്ദം നഗരത്തിന്റെ പല ഭാഗങ്ങളിലും കേട്ടതായും മുൻകരുതൽ നടപടിയായി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചതായും സൂചനയുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദുബായിൽ സ്ഫോടനങ്ങൾ നടന്നത്. അബുദാബിയിലെ അൽ ദാഫ്ര എയർ ബേസിനും ദുബായിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. പാം ഐലൻഡിലെ സ്ഫോടനം ഡ്രോൺ ആക്രമണമാണോ അതോ മിസൈൽ പതിച്ചതാണോ എന്ന കാര്യത്തിൽ യുഎഇ അധികൃതർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എങ്കിലും ദുബായ് വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും വിമാന സർവീസുക...

അമേരിക്കയെ ഞെട്ടിച്ച്‌ അഞ്ചാം കപ്പല്‍ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈല്‍ ആക്രമണം, ബഹ്റൈനിലെ യുഎസ് സൈനിക താവളത്തില്‍ ഉഗ്ര സ്ഫോടനങ്ങള്‍...

Image
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി കൂടുതല്‍ രാജ്യങ്ങളിലേക്ക്. ഇസ്രയേലില്‍ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പല്‍ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്. ബഹ്റൈനില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായും അപായ സൈറണുകള്‍ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ബഹ്റൈനില്‍ ഉഗ്ര സ്ഫോടനങ്ങള്‍ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേല്‍ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കി. നേരത്തെ തന്നെ ഇക്കാര്യം ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന് പിന്നാലെ അയല്‍രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്. ഇസ്രയേലിലേക്ക് മിസൈല്‍ വർഷം അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇറാൻ തിരിച്ചടി തുടങ്ങിയിരുന്നു. ഇസ്രയേ...