Posts

Showing posts from August, 2026

തിരുവോണം മഴയത്ത്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്. ശക്തമായ കാറ്റിനും സാധ്യത. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം...

Image
തിരുവോണ നാളിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയെന്ന് കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. പുലർച്ചെ പലയിടത്തും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇടവിട്ട് മഴ പെയ്തിരുന്നു. വടക്കൻ ജില്ലകളിൽ മഴ ശക്തമായിരുന്നു.  അതേസമയം, കേരളത്തിൽ കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകി.  അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാന...

ഓണത്തെ വരവേറ്റ് നാട്. പൂക്കളമിട്ടും, ഊഞ്ഞാലാടിയും, സദ്യയൊരുക്കിയും മലയാളികൾ. സ്നേഹം നിറഞ്ഞ ഓണാശംസകള്‍...

Image
ഓണപ്പുടവയിട്ടും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ചും നാട് പൊന്നോണത്തെ വരവേറ്റു. വീട്ടുകാരൊന്നാകെ സ്നേഹക്കൂട്ടായ്മയില്‍ ഓണസദ്യ ഒരുക്കും.  തുമ്പപ്പൂച്ചോറും പത്തിരുപതു കൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്‍റെ കേരളത്തനിമയും ഗൃഹാതുരതയും ഒരുമിക്കുന്ന ആഘോഷ വേള. നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്‍നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിയാണ് മിക്കവരും വീടുകളിലും സ്ഥാപനങ്ങളിലും മനോഹരമായ പൂക്കളമൊരുക്കിയിരിക്കുന്നത്.  അടുക്കളവട്ടത്തില്‍ ചിരി വര്‍ത്തമാനങ്ങളുമായിരുന്നാണ് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഓണസദ്യ ഒരുക്കുന്നത്. പ്രായഭേദമന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്‍റെയും രുചിഭേദമാണ്. ഓണസദ്യക്കു ശേഷമുള്ള ഓണക്കളികളും പാ...

മതമതിലുകള്‍ തകര്‍ത്ത് മാനവികത. സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം ചെയ്ത് ക്രൈസ്തവ വൈദികൻ...

Image
ആദരാഞ്ജലികൾ 🌹🌹🌹 ജോലിക്കാരിയായെത്തി കുടുംബാംഗമായി മാറിയ പാര്‍വതിയമ്മ. വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം സംസ്കാര ചടങ്ങുകള്‍ നടത്തി.  കാല്‍ നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജോലിക്കാരിക്കു വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ ജെ ജേക്കബാണ് മതത്തിന്റേയും വിശ്വാസത്തിന്റേയും അതിരുകള്‍ക്കപ്പുറം സ്നേഹമതൃകയായത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോലിക്കാരിയായെത്തിയ പാര്‍വതി (പായമ്മ–88) ഓണശ്ശേരി കുടുംബത്തിലെ അംഗമായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ പായമ്മയുടെ മരണശേഷം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം ഈ കുടുംബത്തില്‍ തന്നെ നടത്താന്‍ ഫാ. ജേക്കബ് തീരുമാനിക്കുകയായിരുന്നു.  കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെയാണ് പായമ്മ ഇവരുടെ വീട്ടിലെത്തുന്നത്. ആറു വയസുകാരിയായ മകള്‍ മെറിനെ നോക്കാനായി 2000ലാണ് ഇരുമ്പനം സ്വദേശിയായ പായമ്മയെ കൊണ്ടുവന്നത്. അടുത്ത കുടുംബങ്ങളൊന്നുമില്ലാതിരുന്ന പായമ്മ പിന്നീട് ഈ കുടുംബത്തിന്റെ എല്ലാമെല്ലാമായി മാറി.  വീട്ടിലെ കാര്യങ...

മഴയ്ക്ക് എന്തോണം. സംസ്ഥാനത്ത് മുഴുവൻ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

Image
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  ഇന്ന് ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നല്‍കിയിരിക്കുന്നത്. ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്. ബാക്കി ജില്ലകളില്‍ മഞ്ഞ അലർട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളില്‍ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് അറിയിപ്പ്....

മുണ്ടക്കയത്ത് ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞു മൂന്നു പേര്‍ക്ക് പരിക്ക്...

Image
മുണ്ടക്കയം ഇളങ്കാട് റൂട്ടില്‍ കൂട്ടിക്കല്‍ വെട്ടിക്കാനത്ത് ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചരിഞ്ഞു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു ബസ്സില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാരെ രക്ഷപ്പെടുത്തി. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട സമീപത്തെ തിട്ടയുടെ അരികിലേക്ക് ചരിയുകയായിരുന്നു..

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു. കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ്, മത്സ്യബന്ധനത്തിനും ബീച്ച്‌ വിനോദസഞ്ചാരത്തിനും വിലക്ക്...

Image
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.  ചെറിയൊരു ഇടവേളയ്ക്ക് ശേഷം എത്തുന്ന മഴ ഇന്നും നാളെയും അതിശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ മൂന്ന് ജില്ലകളിലും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.  കേരള തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും കർശന ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതല്‍ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

എട്ടുനോമ്പ് തിരുന്നാളിനൊരുങ്ങി കോട്ടയം മണര്‍കാട് പള്ളി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടുവരെ തിരുന്നാള്‍...2

Image
കോട്ടയം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് തിരുന്നാള്‍ സെപ്റ്റംബർ ഒന്നുമുതല്‍ സെപ്റ്റംബർ എട്ടുവരെ.  ഒന്നാം തീയതിയാണ് എട്ട് എട്ടുനോമ്പിൻ്റെ തുടക്കം. ആറാം തീയതി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം (റാസ) നടക്കും. സെപ്റ്റംബർ ഏഴാം തീയതിയാണ് നടതുറക്കുക. എട്ടുനോമ്പ് തിരുനാള്‍ പ്രമാണിച്ച്‌ വമ്പിച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ എത്തുന്നതിനാല്‍ പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, കെഎസ്‌ഇബി, കെഎസ്‌ആർടിസി വിഭഗങ്ങളുടെ എല്ലാവിധ സഹായങ്ങളുമുണ്ടാകും. തിരുന്നാള്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് ഒരുക്കങ്ങള്‍ നടത്താനുള്ള തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നു. കൂടുതല്‍ പോലീസിനെ വിന്യസിച്ച്‌ സുരക്ഷ ശക്തമാക്കും. പ്രധാന തിരുനാള്‍ ദിവസമായ സെപ്റ്റംബർ ആറ് മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള പോലീസിനെ പള്ളിപ്പരസരത്തടക്കം വിന്യസിക്കും. വനിതാ പോലീസിൻ്റെ സാന്നിധ്യം ശക്തമാക്കും. പള്ളിയങ്കണത്തടക്കം മുഴുവൻ സമയവും പ്രവർത്തി...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത. ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും. ഇന്ന് 4 ജില്ലകളില്‍ മഴ, യെല്ലോ അലര്‍ട്ട്...

Image
അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദം കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഓണത്തിന്റെ ആവേശം നാടെങ്ങും നിറയുന്നതിനിടെ എത്തിയ മുന്നറിയിപ്പോടെ കേരളം മഴപ്പേടിയുടെ നിഴലിലായി. ഓണ വിപണിയിലും ആശങ്ക പടരുകയാണ്. ചതയദിനമായ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉത്രാടദിനമായ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ നാളെയും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത.  കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്...

ഓണാഘോഷം അതിരുവിട്ടു. ലോറിയില്‍ കയറി അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു...

Image
അങ്കമാലിയില്‍ ഓണാഘോഷത്തിനിടെ റോഡില്‍ അപകടകരമായ രീതിയില്‍ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികള്‍ ക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി.  തുറന്ന ലോറിയില്‍ അപകടകരമായ സാഹചര്യത്തില്‍ നൃത്തം ചെയ്യുകയും വാഹനം ഓടിക്കുകയും ചെയ്ത ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസാണ് എം.വി.ഡി. സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളില്‍ റോഡ് ഷോകളും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.  കൂടാതെ, മൂവാറ്റുപുഴ കോളേജിലെ ആഘോഷങ്ങളുടെ ദൃശ്യങ്ങളും എം.വി.ഡി. പരിശോധിച്ചു വരികയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന കൂടുതല്‍ പേർക്കെതിരെ വരുന്ന ദിവസങ്ങളില്‍ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അ...

ചങ്ങനാശ്ശേരി റൂട്ടിലെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്...

Image
കോട്ടയം ജില്ലാ  കളക്ടറുടെ നേതൃത്വത്തിൽ ആർടിഒ, എംവിഡി, പോലീസ്, സ്വകാര്യ ബസ് ഉടമ-തൊഴിലാളി യൂണിയൻ ഭാരവാഹികൾ, വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ, കെഎസ്ആർടിസി അധികൃതർ തുടങ്ങിയവർ ചേർന്ന STFC (Studenst Traveling Facility Committee) യോഗ തീരുമാന പ്രകാരം കാർഡും, യൂണിഫോമും, ബാഗും ഇല്ലാത്ത വിദ്യാർത്ഥിയോട് ഫുൾ ടിക്കറ്റ് വാങ്ങിയ കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത തെറ്റായ നടപടി പിൻവലിക്കുക  കൺസഷൻ കാർഡും, യൂണിഫോമും ഇല്ലാതെ ബസ്സിൽ കയറിയ വിദ്യാർത്ഥിനിക്ക് വിദ്യാർഥി കൺസഷൻ സംബന്ധിച്ച നിയമവശവും ബോധവൽക്കരണവും നൽകുക" 📎 നിയമപ്രകാരം കൺസഷൻ കാർഡ്, യൂണിഫോം, ബാഗ് എന്നിവയില്ലാത്ത വിദ്യാർഥികൾക്ക് ടിക്കറ്റ് നൽകിയ ബസ് ജീവനക്കാരുടെ ഭാഗത്താണ് ശരിയെന്നിരിക്കെ എന്തിനും ഏതിനും ബസ് ജീവനക്കാരെ ബലിയാടാക്കി സമൂഹത്തിൽ മോശക്കാരാക്കുന്ന വിദ്യാർത്ഥി, മാധ്യമ, ഉദ്യോഗസ്ഥ സമൂഹം തെറ്റ് തിരുത്താതെ ബസ് സർവീസ് ആരംഭിക്കില്ല : തൊഴിലാളികൾ...

കണ്ടക്ടര്‍ ചേട്ടാ. ഓണാഘോഷത്തിന്റെ എല്ലാ ആഹ്ലാദങ്ങളും നിങ്ങള്‍ തല്ലിക്കെടുത്തി. ഇനി ഒരു കുട്ടികളോടും ഇങ്ങനെ ചെയ്യരുത്. കളര്‍ വസ്ത്രം ധരിച്ച്‌ ബസില്‍ കയറിയതിന്റെ പേരില്‍ ഫുള്‍ ടിക്കറ്റ് വേണമെന്ന കണ്ടക്ടറുടെ വാശി കാരണം മുതിര്‍ന്ന യാത്രക്കാരോട് പണം യാചിച്ചു വാങ്ങേണ്ടി വന്ന അവസ്ഥ വിവരിക്കുമ്പോള്‍ സഹോദരങ്ങളായ നീലിമ മനീഷിനും എം.എം.ശ്രീഹരിക്കും ഏറെ സങ്കടം...

Image
സ്‌കൂളിലെ ഓണാഘോഷത്തിന് കളര്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരക്കില്‍ ഇളവ് നല്‍കാന്‍ കൂട്ടാക്കാതെ നിര്‍ബന്ധപൂര്‍വ്വം ഫുള്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കിയ സംഭവത്തില്‍ #കോട്ടയം  #ചങ്ങനാശേരി യിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കളര്‍ ഡ്രസ്സ് ധരിച്ചതിന്റെ പേരില്‍ ടിക്കറ്റ് നിരക്കിനുള്ള പണം പൂര്‍ണ്ണമായി നല്‍കേണ്ടി വന്നതോടെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബസിലെ മറ്റ് യാത്രക്കാരോട് യാചിച്ചു പണം വാങ്ങേണ്ടി വന്നു. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിശ്വസിച്ചാണ് ചങ്ങനാശേരി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്‌കൂളിലെയും എസ്ബി ഹൈസ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ ഓണക്കോടിയണിഞ്ഞ് സ്‌കൂളിലെത്തിയത്.  ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്ക് പോകുന്നതിനായി ചങ്ങനാശേരിയിലൂടെ സര്‍വീസ് നടത്തുന്ന 'തണ്ടപ്ര' ബസില്‍ കയറിയ 20-ഓളം വരുന്ന വിദ്യാര്‍ത്ഥികളോടാണ് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയത്.  രാവിലെ മറ്റ് സ്വകാര്യ ബസുകളില്‍ ഇതേ വസ്ത്രത്തില്‍ സഞ്ചരിച്ചപ്പോള്‍ കണ്‍സെഷന്‍ നിരക്ക് (ST) മാ...

കോട്ടയം ചങ്ങനാശേരി എ.സി റോഡില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...

Image
കോട്ടയം  ചങ്ങനാശ്ശേരി എ സി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മേപ്രാല്‍ പെരിങ്ങതുരുത്തില്‍ പി ഡി ജോണിന്റെ മകന്‍ എബിന്‍ പി ഡേവിഡ് ജോണ്‍ (30), മേപ്രാല്‍ നെടുംപറമ്പില്‍ വീട്ടില്‍ സച്ചിന്‍ രാജു (28) എന്നിവരാണ് മരിച്ചത്.  ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കോണ്ടൂരിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. 

കോട്ടയത്ത് ഓണാഘോഷം കഴിഞ്ഞെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് സ്വകാര്യ ബസ് ഫുള്‍ ടിക്കറ്റ് വാങ്ങിയെന്ന് പരാതി...

Image
കോട്ടയം   ചങ്ങനാശ്ശേരിയില്‍ ഓണാഘോഷം കഴിഞ്ഞെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് സ്വകാര്യ ബസ് ഫുള്‍ ടിക്കറ്റ് വാങ്ങിയതായി പരാതി.  ഇന്നലെയാണ് സംഭവം. ചങ്ങനാശ്ശേരി-ഏറ്റുമാനൂര്‍ റൂട്ടില്‍ ഓടുന്ന 'തണ്ടപ്ര' എന്ന ബസാണ് അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന 20ലധികം വിദ്യര്‍ഥികള്‍ക്കാണ് കണ്‍സഷന്‍ നിഷേധിച്ചത്.  യൂണിഫോമില്‍ അല്ലാത്തതുകൊണ്ട് കണ്‍സഷന്‍ നല്‍കാനാവില്ല എന്ന് കണ്ടക്ടര്‍ പറയുകയായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന സഹയാത്രക്കാര്‍ പണം നല്‍കിയതുകൊണ്ട് മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ ടിക്കറ്റ് എടുത്ത് വീട്ടിലേക്ക് യാത്ര ചെയ്യാന്‍ സാധിച്ചത്.  രണ്ട് രൂപ ടിക്കറ്റ് നല്‍കേണ്ട ഇടത്ത് ഇരുപത് രൂപ നല്‍കിയാണ് വിദ്യാര്‍ഥികള്‍ യാത്ര ചെയ്തത്. സംഭവത്തില്‍ രക്ഷിതാക്കള്‍ കോട്ടയം ആര്‍ടിഒയ്ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കി...

ന്യൂനമർദ്ദം, ഇരട്ട ചക്രവാതച്ചുഴി. സംസ്ഥാനത്ത് മഴ കനക്കും, വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

Image
വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിലും, ബംഗാൾ ഉൾക്കടലിലും ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നതിനാലും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യത. ആഗസ്റ്റ് 21 മുതൽ 25 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Kerala Rain Forecast Yellow Alert August 23 To 25 Weather Update) ആഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ആഗസ്റ്റ് 23: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ആഗസ്റ്റ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ആഗസ്റ്റ് 25: കോട്ടയം, ഇടുക്കി, എറണാകുളം, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്, മഴ ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മലയോര മേഖലകളിലും ജലാശയങ്ങൾക്കടുത്തും താമസിക്കുന...

എന്‍റെ പേര് മനു മത്തായി, ഇതു ഞാൻ പൂട്ടിക്കും. ആര്യങ്കാവ് ചെക്പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പര്‍...

Image
കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പർ. സിപിഎം നേതാവായ മനു മത്തായി ആണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡില്‍ നിർത്തിയിട്ട ശേഷമായിരുന്നു തർക്കം. ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. 'ഇത് ഞാൻ പൂട്ടിക്കുമെന്നും പേര് മനു മത്തായി എന്നു'മായിരുന്നു മെമ്പറുടെ ഭീഷണി. ഉദ്യോഗസ്ഥർ മൊബൈല്‍ ഫോണില്‍ ദൃശ്യം പകർത്തിയതിനെയും മനു മത്തായി ചോദ്യം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മനു മത്തായി മദ്യ ലഹരിയിലാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെമ്പർക്കെതിരെ നിയമപരമായി നീങ്ങുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പണപ്പിരിവാണെന്നും അതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും മനു മത്തായി പറഞ്ഞു. വാഹനങ്ങള്‍ കടത്തിവിടാനും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നുവെന്നും അത് അവസാനിപ്പിക്കുമെന...

പത്തനംതിട്ടയില്‍ 75കാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. മകനും വനിതാ സുഹൃത്തും അറസ്റ്റില്‍...

Image
പത്തനംതിട്ട കോയിപ്രത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകൻ ടിജോ തോമസ് (37), ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശിനി റിൻസി മോള്‍ (37) എന്നിവരെ കോയിപ്രം പൊലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിനി പൊന്നമ്മ തോമസ് (75) ആണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതം മൂലം സംഭവിച്ച സാധാരണ മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസ് 24 മണിക്കൂറിനുള്ളിലാണ് പൊലിസ് ചുരുളഴിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം കഴിഞ്ഞ ആറുമാസമായി റിൻസി മോളും ഒരേ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇരുവരും തമ്മില്‍ കടുത്ത വഴക്കുണ്ടായി. ഇത് തടയാൻ ചെന്ന പൊന്നമ്മ തോമസിനെ ടിജോ നെഞ്ചില്‍ ചവിട്ടുകയും ശ്വാസംമുട്ടിച്ച്‌ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്നാണ് വയോധിക മരണപ്പെട്ടത്. ചൊവ്വാഴ്ച പൊലിസിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ച കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂർ സർക്കിള്‍ ഇൻസ്പെക്ടർ സുരേഷ് ജി എന്നിവർക്ക് മരണത്തില്‍ സംശയം തോന്നി. തുടർന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരുവല്ല ഡി...

കേരള പോലീസിന് കൈയ്യടി. 13 കാരിയെ കണ്ടെത്തിയത് ഒഡീഷയിലെ വനമേഖലയില്‍, സഞ്ചരിച്ചത് 4000 കിമീ...

Image
കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസ് റോഡ് മാര്‍ഗം സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒഡിഷയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്ന് 13കാരിയെ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടന്‍ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. ദൗത്യത്തില്‍ പങ്കാളികളായ പോലീസ് സംഘം സാങ്കേതികവിദ്യയുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച്‌ വിവരം ലഭിച്ചത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്...

കോട്ടയത്ത് നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി യുവാവ്. ഗതാഗതക്കുരുക്ക്. കേസെടുത്ത് പൊലീസ്...

Image
കോട്ടയം അതിരമ്പുഴയില്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി യുവാവ്. മദ്യലഹിയിലായിരുന്ന ജോബിന്‍ സി ജോണ്‍ എന്ന യുവാവാണ് വാഹനം നിര്‍ത്തിയിട്ട് ഉറങ്ങിയത്. കോട്ടയം അതിരമ്പുഴ ജംഗഷനില്‍ ഇന്നലെയായിരുന്നു സംഭവം. ഏറെ നേരം നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വലിയ രീതിയില്‍ ഗതാഗത തടസ്സവും ഉണ്ടായി. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് വിവരം മനസിലാകുന്നത്. പിന്നീട് വണ്ടി കുലുക്കിയാണ് നാട്ടുകാര്‍ യുവാവിനെ ഉണര്‍ത്തിയത്. മദ്യലഹരിയില്‍ വാഹനം ഓടിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും യുവാവിനെതിരെ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്...

കോട്ടയത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചതില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം...

Image
കോട്ടയത്ത് ഭർതൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചതില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. പെരുമ്പാവൂർ സ്വദേശി ആര്യയാണ് 18ന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഭർതൃമാതാവും അവരുടെ അമ്മയും യുവതിയെ സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.   യുവതിയുടെ സംസ്കാര ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. യുവതിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുള്ളതായും ബന്ധുക്കള്‍ പറയുന്നു. അതേസമയം, കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ മരണകാരണം ഭർത്താവ് ദീപക് ബാബുവിന്റെ മദ്യപാനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്...

സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കില്‍. കരുവാറ്റ കൊലപാതക കേസില്‍ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി...

Image
ആലപ്പുഴ കരുവാറ്റയില്‍ 67 കാരനായ മുത്തച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ കേസില്‍ പിടിയിലായ പതിമൂന്നുകാരി ചോദ്യം ചെയ്യലിനിടെ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ഈ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു. എന്ന് ചോദ്യം ചെയ്യാനെത്തിയ വനിതാ എസ്.ഐയെ നോക്കി വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു എട്ടാം ക്ലാസുകാരിയുടെ വൈകാരിക വെളിപ്പെടുത്തല്‍. കരുവാറ്റയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടിയെ വീട്ടിനുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസ് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. പേരക്കുട്ടിയായ 13-കാരിയുടെ ആസൂത്രണത്തിലായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. കേസില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സ്വന്തമായി ഐഫോണ്‍ വാങ്ങാനും കൂട്ടുകാർക്ക് ബൈക്ക് സ്വന്തമാക്കാനും വേണ്ടിയായിരുന്നു കൊലപാതകവും സ്വർണം കവരലും തങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് പ്രതികള്‍ നല്‍കിയ പ്രാഥമിക മൊഴി. ശിവൻകുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് സു...

മോഷണ ശ്രമം പിടിച്ചതോടെ പെണ്‍കുട്ടിക്ക് ശിവന്‍കുട്ടിയോടുള്ള പക ഇരട്ടിയായി. കരുവാറ്റ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...

Image
കരുവാറ്റയിലെ കൊലപാതക കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മരിച്ച ശിവന്‍കുട്ടിയോട് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ മോഷണശ്രമം നടത്തിയിരുന്നു. ഇത് ശിവന്‍കുട്ടി കാണുകയും വീട്ടില്‍ ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. കുട്ടിയെ കള്ളി എന്ന് വിളിച്ചത് വിദ്വേഷം വര്‍ധിപ്പിച്ചു. അന്ന് രാത്രി തന്നെ കൊലപ്പെടുത്തണമെന്ന് ആണ്‍ സുഹൃത്തുത്തിനോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് രാത്രി തന്നെ നടന്നെന്ന് പെണ്‍കുട്ടി പറയുന്ന ബാഡ് ടച്ച്‌ ആരോപണവും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യാന്‍ ക്ലിനിക്കില്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ നാല് കുട്ടികളുടെയും കസ്റ്റഡി ആവശ്യപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ മരിച്ച ശിവന്‍കുട്ടിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. അതേസമയം, കൊലപാതകം പെണ്‍കുട്ടിയുടെ അച്ഛന്റെ പേരിലേക്ക് മാറ്റാനും പ്...

ആരും തിരിഞ്ഞ് നോക്കിയില്ല. രക്തം വാർന്ന് റോഡിൽക്കിടന്നത് 25 മിനിട്ട്. കോഴിക്കോട് പതിനെട്ടുകാരന് ദാരുണാന്ത്യം...

Image
കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് പതിനെട്ടുകാരന്‍ മരിച്ചു. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ഒന്നാം വർഷ സിഎ വിദ്യാർഥിയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചോരവാർന്നാണ് മരണം. തിരക്കേറിയ ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. 25 മിനിറ്റോളമാണ് ഫർസീൻ റോഡില്‍ കിടന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിൽ പോയി പല്ലിന്‍റെ ക്ലിപ്പ് ശരിയാക്കിയ ശേഷം കാപ്പാടുള്ള വല്യമ്മയെ കണ്ട് മടങ്ങുന്നതിനിടയിലാണ് ഫർസീൻ അഹമ്മദ് അപകടത്തിൽപെട്ടത്. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫർസീന്‍റെ പിന്നിൽ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽ വന്ന മറ്റൊരു കാറിനടിയിലേക്കാണ് വീണത്. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്ന് റോ‍ഡില്‍ കിടക്കുകയായിരുന്നു. ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്ക് ഒരു വരിയും കൊയിലാണ്ടി ഭാഗത്തേക...

ബൈക്കില്‌‍ ഒരേ ദിശയില്‍ നിന്നു വന്ന കാറിടിച്ച്‌ 18 കാരൻ തെറിച്ചു വീണത് എതിര്‍ ദിശയില്‍ നിന്നുവന്ന കാറിന് മുന്നിലേക്ക്, ഇടിച്ച രണ്ട് വാഹനങ്ങളും നിര്‍ത്താതെ പോയി. യുവാവ് രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് 20 മിനിറ്റ്, ദാരുണാന്ത്യം...

Image
ദേശീയപാത ബൈപ്പാസില്‍ കോരപ്പുഴ പാലത്തിനു സമീപം കാറിടിച്ച്‌ പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസില്‍ ഫൈസല്‍ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.25-ഓടെ ആയിരുന്നു അപകടം. കോഴിക്കോട് നഗരത്തിലേക്ക് പോവുകയായിരുന്ന ഫർസീന്റെ ബൈക്കില്‍ അതേ ദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവിനെ എതിർദിശയില്‍വന്ന കാറും ഇടിച്ചു. ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്നൊഴുകി റോഡില്‍ പരന്നു. ഇടിച്ചിട്ട കാറിലുള്ളവരുള്‍പ്പെടെ ആരും തിരിഞ്ഞുനോക്കാതെ കടന്നു പോവുകയായിരുന്നു. അപകടം നടന്ന് 20 മിനിറ്റിലധികം രക്തം വാർന്ന് ജീവനുവേണ്ടി പിടഞ്ഞാണ് ഫർസീൻ മരണത്തിന് കീഴടങ്ങിയത്. അപകടം കണ്ട തൊഴിലാളികളും ചില യാത്രക്കാരും വിളിച്ച ആംബുലൻസ് സ്ഥലത്തെത്തിയശേഷമാണ് ഫർസീനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തി. 11.10-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു. മെഡിക്കല്‍ കോളേജിനുസമീപത്തെ ട്രിപ്പിള്‍ ഇ കോളേജിലെ ഒന്നാംവർഷ സി.എ. വിദ്യാർഥിയാണ്. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിലെത്തി പല്ലിന് ക്ലിപ്പിട്...

മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍. വിജയം എല്‍ഡിഎഫ് പിന്തുണയോടെ...

Image
മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍. പാലാ നഗരസഭയിൽ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫും കോൺഗ്രസ് വിമതരും മായ രാഹുലിന് വോട്ട് ചെയ്തു. 16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്. ആകെ 26 കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ പങ്കാളികളായി. എതിര്‍ സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ റിസള്‍ട്ട് പറയുന്നതിനു മുന്‍പേ ഇറങ്ങിപ്പോയി. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോണ്‍ഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു. ഇവര്‍ റിയയ്ക്ക് വോട്ട് ചെയ്തു. 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും സ്വന്തം വോട്ടും നേടിയാണ് മായ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുന്നത്. നന്മയുടെ വിജയമെന്ന് മായാ രാഹുല്‍ പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ള ഒരുകൂട്ടം കൗണ്‍സിലേഴ്‌സ് ഒരുമിച്ച് ചേര്‍ന്നെടുത്ത ഒരു തീരുമാനമാണിതെന്നും മായ പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്നും അവര്‍ പറഞ്ഞു. സുസ്ഥിരമായ ഭരണം കാഴ്ച...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും തുക അനുവദിച്ച് സർക്കാർ. വിതരണം നാളെ മുതൽ ആരംഭിക്കും...

Image
സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വേണ്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷനായി 130.31 കോടി രൂപയും, സാമൂഹ്യ സുരക്ഷാ പെൻഷനായി 951.39 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് വഴി 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് നാളെ മുതൽ പെൻഷൻ വിതരണം ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം 51.59 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 31-നകം വിതരണം പൂർത്തിയാക്കാൻ നിർദ്ദേശമുണ്ട്. മുൻ മാസങ്ങളിലേതുപോലെ തന്നെ സഹകരണ സംഘങ്ങൾ വഴി പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിച്ചു നൽകും...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...

Image
ഭർത്താവിന്റെ മൃതദേഹത്തിനരികെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു. #പാലാ പുത്തൻപള്ളിക്കുന്ന് വാഴയില്‍ കുര്യൻ ജോസഫ് (73), ഭാര്യ ഷേർലി കുര്യൻ (71) എന്നിവരാണ് മരിച്ചത്. ഭർത്താവിന് അന്ത്യചുംബനം നല്‍കിയ ഉടൻ ഷേർലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓഗസ്റ്റ് 15 നാണ് കുര്യൻ ജോസഫ് (കുര്യച്ചൻ ) മരിച്ചത്. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ. പാലായിലെ ആദ്യകാല വ്യാപാരിയായിരുന്നു. സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയില്‍ പൂർത്തിയായപ്പോള്‍ അന്ത്യചുംബനം നല്‍കാനാണ് ഷേർലിയെ മൃതദേഹത്തിന് സമീപത്തെത്തിച്ചത്. #Kottayam #palai #kerala #KottayamNews 

സീരിയല്‍ നടിയും ബിഗ് ബോസ് ജേതാവുമായ അനുമോള്‍ വിവാഹിതയായി...

Image
സീരിയല്‍ നടിയും ബിഗ് ബോസ് മലയാളം സീസണ്‍ 7 ജേതാവുമായ അനുമോള്‍ വിവാഹിതയായി. മോഡലും നടനുമായ തമിഴ്നാട് സ്വദേശി ഭുവനേഷ് രാജേന്ദ്രനാണ് വരന്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ചായിരുന്നു താലികെട്ട് ചടങ്ങുകള്‍ നടന്നത്. ക്ഷേത്ര നടയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിങ്ങമാസത്തിലെ ആദ്യത്തെ പ്രമുഖ താരവിവാഹം കൂടിയാണിത്. ചടങ്ങില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സാന്നിധ്യം ശ്രദ്ധേയമായി. ഗുരുവായൂരില്‍ വിവാഹത്തിന് വേണ്ട സഹായങ്ങളും ക്രമീകരണങ്ങളും ചെയ്തു നല്‍കിയ സുരേഷ് ഗോപി, ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് നവദമ്പതികളെ ആശീര്‍വദിക്കുകയും കൈപിടിച്ചു നല്‍കുകയും ചെയ്ത ശേഷമാണ് അവിടെ നിന്നും മടങ്ങിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷൂട്ടിന്റെയും മറ്റ് ചടങ്ങുകളുടെയും വീഡിയോ അനുമോള്‍ ഇന്നലെ പങ്കുവെച്ചിരുന്നെങ്കിലും വിവാഹത്തെക്കുറിച്ച് മുന്‍കൂട്ടി വ്യക്തമായ വാര്‍ത്തകളൊന്നും പുറത്തുവിട്ടിരുന്നില്ല. അത...

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ. വയോധികനെ കൊന്ന് വീഡിയോ കോളില്‍ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം...

Image
കരുവാറ്റയില്‍ വാടകവീട്ടില്‍ വയോധികൻ കൊല്ലപ്പെട്ട സംഭവത്തില്‍ നാടിനെയാകെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങളാണ് പുറത്തുവരുന്നത്. കരുവാറ്റ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ ശിവൻകുട്ടി (65) കൊല്ലപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ ബന്ധുവായ 13-കാരി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ പെണ്‍കുട്ടി നല്‍കിയ ക്വട്ടേഷൻ കൊല്ലം സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. കൃത്യത്തിനു ശേഷം വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആറു പവനോളം വരുന്ന സ്വർണാഭരണങ്ങളും സംഘം കവർന്നു. മോഷണമുതല്‍ വിറ്റ് പെണ്‍കുട്ടിക്ക് പുതിയ ഐഫോണും ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികള്‍ക്ക് ആഡംബര ബൈക്കും വാങ്ങാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് ശിവൻകുട്ടിയുടെ മൃതദേഹം കൈകാലുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ കണ്ടെത്തിയത്. ഏറെ ക്രൂരമായ ഈ കൃത്യം ചെയ്ത ശേഷം പ്രതികള്‍ കൊലപാതക ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ വിളിച്ച്‌ കാണിച്ചുകൊടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മകള്‍ ശ്...

സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്...

Image
സംസ്ഥാനത്ത് നാളെ ശക്തമായ #മഴ യ്ക്ക് സാധ്യത. നാളെ #കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിന്നിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ചാണ് നാളെ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. #YellowAlert #RainAlart #Kottayam 

ഓണം കളറാക്കാം. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല...

Image
സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീന്റെ ഉത്തരവ്. 21നാണ് ഇത്തവണ സ്‌കൂളുകളില്‍ ഓണാഘോഷം നടത്തുക. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ‘ഓണം കളറാക്കിക്കോളീന്‍ മക്കളെ… സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം ഓണാഘോഷം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പകരം ഓണാവധിക്ക് ശേഷമാകും പരീക്ഷ നടക്കുക. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായതോടെയായിരുന്നു തീരുമാനം...

കോട്ടയത്ത് നിന്ന് ഒരു നഴ്സിംഗ് സയന്റിസ്റ്റ്. വിദേശ സർവകലാശാലകളിൽ തിളങ്ങി മലയാളി നഴ്സ്...

Image
നഴ്സിങ്ങിൽ നിന്ന് എഐ ഗവേഷണത്തിലേക്ക്. ആഭിമാനമായി മലയാളി #നഴ്സ്. നഴ്സിങ്ങിലൂടെ ഗവേഷണ വാതിൽ തുറന്ന ടീനു സേവ്യര്‍ എന്ന നഴ്സിന്‍റെ കരിയര്‍ കഥ നഴ്സുമാര്‍ക്ക് പ്രചോദനമാവുകയാണ്. ന്യൂഡൽഹിയിലെ  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ പഠനം,  രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയാണ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് പഠിക്കാമെന്ന ആഗ്രഹത്തിൽ അവിടെനിന്നുതന്നെ എംഎസ്‌സിയും നഴ്സിങ്ങിൽ നേടി. തുടർന്ന് എയിംസിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് ഹോസ്പിറ്റൽ ഡിജിറ്റൈസേഷൻ വരുന്നത്. ആശുപത്രിയിലെ വിവിധതരം ഡേറ്റ ഡിജിറ്റലാക്കാനുള്ള പ്രത്യേക ടീമിലേക്ക് നഴ്സിങ് ഇൻഫർമാറ്റിക്സ് സ്പെഷലിസ്റ്റായി അപേക്ഷ നൽകി. പിന്നീട് യുകെയിൽ എത്തി. ഗവേഷണതാൽപര്യം ടീനുവിനെ കേംബ്രിജ് സർവകലാശാലയിലെ ക്ലിനിക്കൽ റിസർച് കോഓർഡിനേറ്ററാക്കി. തുടർന്ന് യുഎസിൽ സിൻസിനാറ്റി സർവകലാശാലയിൽ നഴ്സിങ് ഇൻഫർമാറ്റിക്സിൽ പിഎച്ച്ഡിയും ഫ്ലോറിഡ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പും നേടി. എഐയും ഡിജിറ്റൽ ഹെൽത്തും കേന്ദ്രീകരിച്ച ഗവേഷണങ്ങൾക്ക് വിവിധ ഗ്രാന്റുകൾ നേടി. വെർജീനിയയിലെ ജോർജ് മേസൻ യൂണിവേഴ്സിറ്റിയിൽ നഴ്സിങ്  എഐ മേഖലയിൽ ഗവേഷകയും അ...

പാലക്കാട് വന്‍ ലഹരിവേട്ട. ഒരു കോടിയുടെ ലഹരിയുമായി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ...

Image
#പാലക്കാട് വൻ ലഹരിവേട്ട. ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ. പാലക്കാട് #ഒലവക്കോട് നടത്തിയ പരിശോധനയിൽ ഒരു കിലോ എംഡിഎംഎ ഉൾപ്പെടെ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ. #കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദ്ദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും പിടിച്ചെടുത്തു. ഓണക്കാലത്തെ പ്രത്യേക വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്ന് തമിഴ്നാട്ടിൽ വാടകയ്‌ക്കെടുത്ത ഇന്നോവ കാറിലാണ് ലഹരി കേരളത്തിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ സ്ഥിരം ലഹരിക്കടത്തുകാരാണെന്നും ഇവർക്ക് പിന്നിൽ വൻ റാക്കറ്റുണ്ടെന്നും പൊലീസ് അറിയിച്ചു. #Palakkad #DrugBust #MDMA #KeralaPolice #Kottayam #kerala 

സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ മുതൽ അനധികൃത മദ്യവില്പന. കോട്ടയം മണർകാട് കവലയിൽ പ്രവർത്തിക്കുന്ന രാജ് റീജന്റ് ബാർ അടച്ചുപൂട്ടി എക്സൈസ് വിജിലൻസ് സംഘം. ബാറിന്റെ ലൈസൻസ് റദാക്കി...

Image
 സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ മുതൽ പ്രവർത്തിച്ച ബാർ പൂട്ടിച്ച് എക്‌സൈസ് സംഘം. മണർകാട് പ്രവർത്തിക്കുന്ന രാജ് റീജന്റ് ബാറാണ് എക്‌സൈസ് വിജിലൻസ് സംഘം അടച്ചുപൂട്ടിയത്. എക്‌സൈസ് വിജിലൻസ് എസ് പി യും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രാജ് റീജന്റ് ബാറിൽ പുലർച്ചെ മുതൽ മദ്യവിൽപ്പന വ്യാപകമാണെന്ന് മുൻപ് തന്നെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് എക്‌സൈസ് വിജിലൻസ് സംഘം നീരിക്ഷണം നടത്തിവരികയായിരുന്നു. പിന്നാലെ ബാറിൽ വിശദമായ പരിശോധന നടത്തുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ബാറിന്റെ ലൈസൻസും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

മീൻ വറുത്തത് നൽകാത്തതിന്റെ പേരിൽ ഭാര്യയെ മർദിച്ചതായി പരാതി...

Image
മീൻ വറുത്ത് നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ മർദിച്ചതായി പരാതി. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് ഭാര്യയുടെ മുടിയിൽ പിടിച്ചുവലിക്കുകയും മുതുകിലും മുഖത്തും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടിലെത്തിയ ഭർത്താവ് ഭക്ഷണത്തിനൊപ്പം ആവശ്യത്തിന് കറികളില്ലെന്ന് പറഞ്ഞാണ് മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മർദനം സ്ഥിരമായി ആവർത്തിച്ചിരുന്നതിനാലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് പരാതി നൽകിയതെന്ന് സുജ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യയുടെ ഗൂഗിള്‍പേ വഴി 5000 രൂപ കൈക്കൂലി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വിജിലൻസ് ‌കസ്റ്റഡിയില്‍...

Image
പ്രോജക്‌ട്സീറോയുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടി തുടർന്ന് വിജിലൻസ്. 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ ഓഫീസറും, ഇടുക്കി തൊടുപുഴ സ്വദേശിയുമായ ബിനീഷ് കുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയർ കമ്പനിക്കെതിരെ മുൻ ജീവനക്കാർ നല്‍കിയ പരാതി തീർപ്പാക്കുന്നതിന് 5,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. സോഫ്റ്റുവെയർ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോയ മൂന്ന് ജീവനക്കാർ കമ്പനി പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പറഞ്ഞ് വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസില്‍ ഒരു പരാതി നല്‍കിയിരുന്നു. പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസറായ ബിനീഷ് കുമാർ. റ്റി. ജി പരാതിക്കാരന്റെ സോഫ്റ്റുവെയർ സ്ഥാപനത്തിലെത്തി പരിശോധന നടത്തുകയും തുടർന്ന് ചില അപാകതകള്‍ കാണിച്ച്‌ പരാതിക്കാരന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് ബിനീഷ് കുമാർ പരാതിക്കാരനെ ഫോണ്‍ കാള്‍ വഴിയും, വാട്ട്സ് ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട...

കോട്ടയം കാഞ്ഞിരപ്പള്ളി കാളകെട്ടിയിൽ പെറ്റമ്മയുടെ സ്വർണ്ണ താലിമാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവും, സുഹൃത്തും പോലീസ് പിടിയിൽ...

Image
കാഞ്ഞിരപ്പള്ളി കാളകെട്ടിയിൽ താമസിക്കുന്ന  വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള സ്വർണ്ണ താലിമാല  പൊട്ടിച്ചെടുത്ത കേസിൽ മകനെയും വിൽക്കുന്നതിനും മറ്റും സഹായിച്ച സുഹൃത്തിനെയും  കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.  തീക്കോയി മരാമറ്റത്തിൽ കുര്യന്റെ  മകൻ ടോജൻ കുര്യൻ (26), അരുവിത്തറ ചേല പീരുപറമ്പിൽ കബീന്റെ  മകൻ, കുട്ടാപ്പി എന്ന് വിളിപ്പേരുള്ള  മുഹമ്മദ് ഷംഷാദ് അൽത്താഫ് (41)  എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 12ന് ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി വീട്ടിൽ അകത്തു വച്ച്, ടോജൻ കുര്യൻ, സ്വന്തം   അമ്മയുടെ കഴുത്തിൽ കിടന്ന  സ്വർണ്ണ താലിമാല പൊട്ടിച്ച് ഓടി കളയുകയായിരുന്നു. പൊട്ടിച്ച മാല രണ്ടാം പ്രതിയുടെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് പണം  വാങ്ങിയശേഷം, പുതിയ മൊബൈൽ ഫോണും , ബാക്കി തുക കടം വീട്ടാനുള്ള വർക്കുംനൽകുകയും കൂട്ടുകാരുമൊത്ത് മദ്യപിച്ച്  ചിലഴിച്ചു കളയുകയുമായിരുന്നു. മുൻപും ഒന്നാംപ്രതി വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും എടുത്തുകൊണ്ടുപോയി വിറ്റിട്ടുള്ളതാണ് എന്നും , രണ്ടാം പ്രതി കോട്ടയം എ...