Posts

Showing posts from October, 2025

മണ്ണാര്‍ക്കാട് ലോഡ്ജ് മുറിയില്‍ ലൈംഗിക ഉത്തേജക മരുന്നും എംഡിഎംഎയും, മര്‍ജാന എത്തിയത് ലഹരി തേടി. യുവതിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍...

Image
പാലക്കാട് മണ്ണാർക്കാട് ലോഡ്ജ് മുറിയില്‍ രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്നു പേർ അറസ്റ്റില്‍. പ്രതികളില്‍ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് പിടികൂടി.  രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്‌ഐ രാമദാസും സംഘവും ഇന്നലെ രാവിലെ 10.25 ഓടെ ആശുപത്രിപ്പടിയിലെ ലോഡ്ജിലെത്തിയത്. റിസപ്ഷനിലെ ലഡ്ജറില്‍ വിവരങ്ങളെടുത്ത ശേഷം ലോഡ്ജിലെ 706-ാം നമ്ബർ മുറിയിലേക്ക്. വാതില്‍മുട്ടിയെങ്കിലും തുറന്നില്ല. ഒടുവിൽ പൊലീസാണെന്നറിയിച്ച തോടെ നീല ടിഷർട്ടും ജീൻസ് പാൻറും ധരിച്ച സ്ത്രീ കതക് തുറന്നു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്ബില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീറുമായിരുന്നു മുറിയിലുണ്ടായിരുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് രാസലഹരിയും കഞ്ചാവും പൊലീസ് കണ്ടെത്തിയത്. ലഹരി തേടിയാണ് സുഹൃത്ത് മുഖേന മർജാന മണ്ണാർക്കാടെത്തിയത്. പിടിയിലായ മർജീന അഞ്ചുവർഷമായി ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. ലഹരി ഉപയോഗത്തിനും വില്‍പനയ്ക്കുമായി രണ്ടു ദിവസത്തേക്ക് ലോഡ്ജ്മുറിയെടുത്ത് നല്‍കിയത് പിടിയിലായ മ...

നാളെ മുതല്‍ ശക്തമായ മഴ. ഇടുക്കിയും പത്തനംതിട്ടയിലും മുന്നറിയിപ്പ്...

Image
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം, കേരള തീരത്ത് കാലവർഷകാറ്റ് (പടിഞ്ഞാറാൻ കാറ്റ്) ദുർബലമായി തുടങ്ങി. ഒഡിഷ ന്യുന മർദ്ദം ദുർബലമായാല്‍ സെൻട്രല്‍ ഇന്ത്യയില്‍ നിന്ന് പെട്ടന്ന് കാലവർഷം പിന്മാറി തുടങ്ങും, ഒപ്പം തെക്കേ ഇന്ത്യയില്‍ നിന്നും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു...

വിദേശ വനിതകളുള്‍പ്പെടെയുള്ള സ്ത്രീകളെ ലൈംഗികബന്ധത്തിനായി എത്തിച്ചത് ഭാര്യയുടെ കണ്‍മുന്നിലൂടെ. ആദ്യ ഭാര്യ ഉപേക്ഷിച്ച്‌ പോയതോടെ രണ്ടാം വിവാഹം. കോട്ടയം സ്വദേശിനിയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍...

Image
ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ കോട്ടയം സ്വദേശി സാം കെ ജോർജ്ജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 60 കിലോമീറ്റർ അകലെയുള്ള ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാം കെ ജോർജ്ജിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട ജെസി. ഇയാളുടെ വഴിവിട്ട ജീവിതത്തെ തുടർന്ന് ആദ്യഭാര്യ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. ജെസിയെ വിവാഹം കഴിച്ചതിന് ശേഷവും ഇയാള്‍ വഴിവിട്ട ജീവിതം തുടർന്നു. വിദേശ വനിതകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതായിരുന്നു ഇയാളുടെ ഹോബി. മുമ്ബ് ജെസിയുമൊത്ത് ഗള്‍ഫിലായിരുന്നു സാം. ആ സമയത്തും അതിനു ശേഷം നാട്ടിലെത്തിയിട്ടും സാം തന്റെ അവിഹിത ബന്ധങ്ങള്‍ തുടർന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ... 1994-ലാണ് സാം ജെസിയെ വിവാഹം ചെയ്തത്. സാമിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യഭാര്യ സാമിനെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. സാം വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി പരസ്യ...

കോട്ടയം നഗര മധ്യത്തില്‍ റോഡില്‍ ബിയര്‍ കുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് റോഡ് വൃത്തിയാക്കിച്ചു പോലീസ്. സംഭവം കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിനു മുൻവശം. നാട്ടുകാര്‍ തടഞ്ഞുവെച്ച യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നാലെ സമീപത്തെ കടയില്‍ നിന്ന് ചൂലും വാങ്ങി നല്‍കി...

Image
കോട്ടയം നഗര മധ്യത്തില്‍ റോഡില്‍ ബിയർ കുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് റോഡ് വൃത്തിയാക്കിച്ചു പോലീസ്. ഇന്നലെ രാത്രി കോട്ടയം കെഎസ്‌ആർടിസി ബസ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം. മദ്യപിച്ച ശേഷം ബിയർ കുപ്പി റോഡിനു നടുവിലേക്ക് എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ബിയർ ബോട്ടില്‍ പൊട്ടിച്ചിതറി നടുറോഡില്‍ ചില്ല് നിറഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പോലീസും സംഭവത്തില്‍ ഇടപെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വിവരം പോലീസില്‍ അറിയിച്ചു. ഇതോടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപെട്ടു. മറ്റൊരാളെ നാട്ടുകാർ ചേർന്ന് പിടികൂടി. അല്‍പ സമയത്തിനകം തന്നെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനം സ്ഥലത്ത് എത്തി. തുടർന്ന് റോഡില്‍ ചില്ല് അടിച്ചു പൊട്ടിച്ചിട്ടയുവാവിനെ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തി. തുടർന്ന് സമീപത്തെ കടയില്‍ നിന്നും ചൂല്‍ വാങ്ങിയ ശേഷം റോഡ് അടിച്ചു വൃത്തിയാക്കിച്ചു. ഇതിന് ശേഷം ഇവരെ സ്‌റ്റേഷനില്‍എത്തിച്ച കേസും രജിസ്റ്റർ ചെയ്തു...

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു. ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍. കോട്ടയം കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം ആണ് കൊല്ലപ്പെട്ടത്...

Image
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളി. കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് സാം കെ ജോര്‍ജ് മൈസൂരുവില്‍ അറസ്റ്റിലായി. ഇടുക്കി ഉടുമ്ബന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയില്‍ കുറവിലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിയിലാകുമ്ബോള്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇറാന്‍ സ്വദേശിനിയായ യുവതിയും പോലീസ് കസ്റ്റഡിയിലാണ്. മറ്റു സ്ത്രീകളുമായി സാമിനുള്ള ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഐ ടി പ്രഫഷനലായ സാം എം ജി യൂണിവേഴ്സിറ്റി ക്യാംപസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്സ് പഠിക്കുന്നുണ്ട്. അവിടെ സഹപാഠിയാണ് ഇറാനിയന്‍ യുവതി. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വര്‍ഷമായി സാമും ജെസിയും താമസിച്ചിരുന്നത്. 26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ട...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവ്. ചികിത്സ തേടിയ 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി, പ്രതിഷേധം...

Image
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം ഒൻപത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്നതായി ഗുരുതരമായ പരാതി. പാലക്കാട്, പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് ഈ ദാരുണമായ ദുരനുഭവം നേരിട്ടത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, അണുബാധ നിയന്ത്രണാതീതമായതിനെ തുടർന്ന് കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. സെപ്റ്റംബർ 24-ന് വൈകുന്നേരം വീട്ടില്‍ കളിക്കുന്നതിനിടെ വീണ് കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് വിനോദിനിയെ ആദ്യം ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചത്. കുട്ടിയുടെ കൈയില്‍ മുറിവും പൊട്ടലും ഉണ്ടായിരുന്നു. എന്നാല്‍, മുറിവില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെ മരുന്നുകെട്ടി അതിനു മുകളില്‍ പ്ലാസ്റ്റർ ഇട്ടതാണ് ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടി കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതർ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലെന്നും, "എല്ലിന് സംഭവിച്ചതല്ലേ, അതുകൊണ്ടാകാം" എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച്‌ തിരിച്ചയക്കുക...

വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ. അടുത്ത അഞ്ചു ദിവസം കേരളത്തിലെ അന്തരീക്ഷം മാറും...

Image
കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ അറബിക്കടലില്‍ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങള്‍... ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുൻകരുതല്‍ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുൻകരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയു...

ആറാം മാസം ജനിച്ചു, സ്വകാര്യ ആശുപത്രി കൈയ്യൊഴിഞ്ഞ കുഞ്ഞ് 5 മാസത്തോളം എസ്‌എടിയില്‍. ഇന്ന് കുഞ്ഞ് രക്ഷിതിന് ആദ്യാക്ഷരം കുറിച്ച്‌ മന്ത്രി...

Image
പത്തനംതിട്ട ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വച്ച്‌ രാജേഷ് - രേഷ്മ ദമ്ബതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു. മന്ത്രി തന്നെ ആദ്യാക്ഷരം കുറിയ്ക്കാനായി തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ അതിരാവിലെ പത്തനംതിട്ടയില്‍ എത്തിയത്. മന്ത്രി തന്നെ രക്ഷിതിന് ആദ്യാക്ഷരം കുറിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അച്ഛന്‍ രാജേഷും അമ്മ രേഷ്മയും പറഞ്ഞു. 'കുഞ്ഞ് ആറാം മാസത്തില്‍ ജനിച്ചതാണ്. 770 ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ്‌എടി ആശുപത്രി രക്ഷിച്ചെടുത്തിരുന്നു. കുഞ്ഞ് 5 മാസത്തോളം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും താനും കുഞ്ഞും രക്ഷപ്പെടില്ലെന്ന് പറഞ്ഞ് അത്യാസന്ന നിലയിലാണ് സാഹചര്യത്തിലാണ് എസ്.എ.ടി.യിലെത്തിയത്. അവിടെ നിന്നാണ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്'- അമ്മ രേഷ്മ പറഞ്ഞു. 'കുഞ്ഞ് 2 മാസത്തോളം വെന്റിലേറ്ററിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പത്ത്-ഇരുപത് ലക്ഷത്തോളം ചെലവുവരുന്നതാണ്. മൂന്ന് ദിവസത്തിലേറെ ജീവിക്കില്ല എന്ന് പറഞ്ഞ കുഞ്ഞാണ്. 5 മാസം നമ്മുടെ ആരോഗ്യ വകുപ്പിന്റെ കൈയ്യില്‍ ആ...

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുമരകം കോണത്താറ്റ് പാലം തുറക്കുന്നു. അടുത്താഴ്ച അവസാനം പാലം തുറന്നു കൊടുത്തേക്കും. ഈ ദുതത്തില്‍ നിന്നു മോഷം കിട്ടിയാ മതിയെന്നു ജനങ്ങള്‍...

Image
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുമരകത്തെ കോണത്താറ്റ് പാലം തുറക്കുന്നു. പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ പല ദിവസങ്ങളും മാറിയെങ്കിലും കാലാവസ്ഥ അനുകൂലമായാല്‍ അടുത്ത ആഴ്ച പാലം തുറന്ന് കൊടുക്കാനാണു തീരുമാനം.  കഴിഞ്ഞ മാസം അവസാനം തുറന്നു കൊടുക്കും എന്നായിരുന്നു ഏറ്റവും ഒടുവില്‍ പറഞ്ഞിരുന്നത്. പക്ഷേ, അതിനു സാധിച്ചിരുന്നില്ല. പാലം പണിയും അപ്രോച്ച്‌ നിര്‍മാണവുമായി ബന്ധപ്പെട്ട് കുമരകത്തെ ആദ്യ ശ്രീനാരായണ ഗുരു മന്ദിരത്തിന്റെ കാണിക്ക വഞ്ചിയും മതിലും മേല്‍ക്കൂരയും പൊളിച്ചു മാറ്റി. 47 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എസ് എന്‍ ഡി പി ബ്രാഞ്ച് നമ്ബര്‍ 153 കുമരകം കിഴക്കും ഭാഗം ശാഖായുടെ ഗുരുമന്ദിരം പണിത് പ്രതിഷ്ഠ നടത്തിയത്. കുമരകത്തെ ആദ്യ ഗുരു മന്ദിരവും ആയിരുന്നു ഇത്. വഴി വികസനവുമായി ബന്ധപ്പെട്ടാണ് കാണിക്ക വഞ്ചിയും മതിലും മേല്‍ക്കൂരയും പൊളിച്ചത്. വേണ്ടിയായതുകൊണ്ടു ഗുരുമന്ദിരത്തിന്റെ ഭാഗങ്ങള്‍ പൊളിക്കുന്നിന് ഏവരും സമ്മതിക്കുകയായിരുന്നു. എങ്ങനെയെങ്കിലും ഈ ദുരിതം ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നു ജനങ്ങള്‍ പറയുന്നു. കപ്പിക്കഴുത്തായിരുന്നു കോണത്താറ്റ് പാലത്തിലെ വീതിയില്ലായ്മ കുമരകത്തെ ഗത...

അവധിയില്ല കേട്ടോ. ഭാരത് ബന്ദ് മാറ്റിവെച്ചു...

Image
അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് വഖഫ് നിയമത്തിനെതിരായ രണ്ടാംഘട്ട സമരത്തിൻറെ ഭാഗമായി ആഹ്വാനം ചെയ്ത ഒക്ടോബർ മൂന്നിലെ (വെള്ളിയാഴ്ച) ഭാരത് ബന്ദ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദ്ദിദി ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ കണക്കിലെടുത്താണ് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളുടെ അടിയന്തര യോഗമാണ് ബന്ദ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ബോർഡ് ചെയർമാൻ മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിശദമായ ചർച്ചക്കു ശേഷം ബന്ദ് മാറ്റി വെക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു എന്നും മുജദ്ദിദി പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരായ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിൻറെ പ്രക്ഷോഭങ്ങളും മറ്റു പരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും മുജദ്ദിദി വ്യക്തമാക്കി....

അതികാലത്ത് എഴുന്നേറ്റ് ആമ്ബല്‍പ്പാടത്തിലേക്ക് പോകാം. കോട്ടയം മലരിക്കലിലെ ഈ കാഴ്ച ഇനിയും കണ്ടില്ലേ, എങ്കില്‍ പെട്ടന്നായിക്കോട്ടെ...

Image
അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്നു നോക്കാം: അവിടെ വച്ച്‌ ഞാൻ നിനക്കെന്റെ പ്രേമം തരും. എന്ന സോളമന്റെ സങ്കീർത്തനത്തിലെ വരികള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്.  എന്നാല്‍ സ്നേഹം പകരാൻ മുന്തിരിത്തോപ്പുകള്‍ക്ക് പകരം ഒരാമ്ബല്‍ വസന്തത്തിലേക്കുള്ള ബസ് പിടിക്കുകയാണിപ്പോള്‍ മലയാളികള്‍. കോട്ടയം മലരിക്കലിലെ ആമ്ബല്‍ വസന്തം കാണാൻ ഇതിനോടകം പതിനായിരങ്ങളാണ് വന്നുപോയത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക്‌, 820 ഏക്കറുള്ള തിരുവായ്ക്കരി പാടശേഖരം എന്നിവിടങ്ങളിലാണ് ആമ്ബല്‍ വിരിയുന്നത്. മലരിക്കല്‍ ആമ്ബല്‍ വസന്തത്തിലെ ഏറ്റവും ദൈർഘ്യമേറിയ സീസണാണ് കടന്നുപോവുന്നത്. മെയ് അ‍ഞ്ചിന് തുടങ്ങിയ ഈ വർഷത്തെ സീസണ്‍ 144 ദിവസം പൂർത്തിയാക്കി ഒക്ടോബർ അഞ്ചിന് അവസാനിക്കും. തിരുവായ്ക്കരി പാടശേഖരങ്ങളില്‍ കൊയ്ത്ത് അവസാനിപ്പിച്ച്‌ വെള്ളം കയറ്റിത്തുടങ്ങിയതോടെ ഈ സീസണില്‍ ആമ്ബലുകള്‍ നേരത്തെ പൂത്തു. മഴ തുടരുകയും വെള്ളം വറ്റിക്കാൻ താമസം നേരിടുകയും ചെയ്താല്‍ മാത്രം കുറച്ചു ദിവസം കൂ...