Posts

Showing posts from November, 2025

കോട്ടയം സ്വദേശി ഇസ്രയേലില്‍ അപകടത്തില്‍ മരിച്ചു. ഇസ്രയേലില്‍ ഹോം നഴ്‌സായിരുന്നു യുവതി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി...

Image
കോട്ടയം സ്വദേശിയയാ യുവതി ഇസ്രയേലില്‍ അപകടത്തില്‍ മരിച്ചു. കുവൈത്തില്‍ ജോലി ചെയ്യുന്ന തുരുത്തി മുട്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നന്‍ (മാളു - 34) ആണു മരിച്ചത്. ഇസ്രയേലില്‍ ഹോം നഴ്‌സായിരുന്നു. ചൊവ്വാഴ്ച അപകടത്തില്‍പെട്ടെന്നാണു കുടുംബത്തിനു ലഭിച്ച വിവരം. മക്കള്‍: എം.വി.വിജ്യല്‍, എം.വി.വിഷ്ണ. കുറിച്ചി കല്ലുങ്കല്‍ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ തുടങ്ങി...

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. സംഭവം സ്‌കൂള്‍ മുറ്റത്ത്...

Image
ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്ബാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുന്നത്തുവെച്ചായിരുന്നു അപകടമുണ്ടായത്. രാവിലെ സ്‌കൂളിലേക്ക് എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. മറ്റൊരു സ്‌കൂള്‍ ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്കും പരിക്കേറ്റതായി വിവരമുണ്ട്. ഈ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

ശബരിമലയില്‍ ദര്‍ശനം കിട്ടാതെ ഇരുമുടിയുമായി മടങ്ങി മലയാളി തീര്‍ത്ഥാടകര്‍. പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങി നിരവധിപേര്‍...

Image
ശബരിമലയില്‍ ദര്‍ശനം ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്തര്‍ ഇന്നും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച്‌ നെയ്യഭിഷേഖം നടത്തി മാലയൂരി മടങ്ങി. ഇന്നലത്തെ തിരക്കില്‍പെട്ട് ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിയവരാണ് പന്തളത്തെത്തി മാലയൂരിയശേഷം മടങ്ങിയത്. പാരിപ്പള്ളിയില്‍ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് പമ്ബയില്‍ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ലെന്നും തീര്‍ത്ഥാടകര്‍ പറയുന്നു. പന്തളത്ത് പോയി ഇരുമുടി കെട്ട് സമര്‍പ്പിച്ച്‌ മടങ്ങുമെന്നും പാരിപ്പള്ളിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പറഞ്ഞു. വര്‍ഷങ്ങളായി ശബരിമലയില്‍ വന്നിട്ടും ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണെന്നും തീര്‍ത്ഥാടകര്‍ പറഞ്ഞു. ഇന്നലെ വലിയരീതിയിലുള്ള തിരക്കുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതല്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം ദര്‍ശന സമയവും നീട്ടിയിരുന്നു. ഇന്നലെ ആവശ്യത്തിന് സൗകര്യമില്ലാതെ തീര്‍ത്ഥാ...

കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം, ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊന്ന്. അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴ...

Image
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഈ മാസം 22 ന് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനും ഇത് 48 മണിക്കൂറില്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതേതുടർന്ന് സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയും ഒറ്റപ്പെട്ട ശ്കതമായ മഴയും ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ട് ആണ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല. എന്നാല്‍ ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലേർട്ടാണ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. അടുത്ത മണിക്കൂറില്‍ സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നി...

സ്കൂട്ടറില്‍ യുവതിയും മകളും, പന്തീരാങ്കാവിലെത്തിയപ്പോള്‍ ബുള്ളറ്റില്‍ വന്ന മുൻ ഗള്‍ഫുകാരൻ ഇടിച്ചിട്ടു. നടന്നത് മോഷണ ശ്രമം, അറസ്റ്റില്‍...

Image
സ്‌കൂട്ടറില്‍ മകള്‍ക്കൊപ്പം പോവുകയായിരുന്ന യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച്‌ സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി സ്വദേശി ആദില്‍ മുഹമ്മദാണ്(30) പൊലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് പൊലീസും ചേര്‍ന്നാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവിന് സമീപം പാറക്കണ്ടി മീത്തലില്‍ വച്ചാണ് മോഷണശ്രമം നടന്നത്. പന്തീരാങ്കാവ് സ്വദേശി പ്രസീതയും മകള്‍ ദിയയും സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആദില്‍ ബുള്ളറ്റില്‍ എത്തി ഇരുവരെയും ഇടിച്ചിട്ട് മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്നുമുള്ള വീഴ്ചയില്‍ ഇരുവര്‍ക്കും പരിക്കേറ്റെങ്കിലും ഉടനെ തന്നെ ചാടി എഴുനേറ്റ പ്രസീദ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ ആദില്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ നൂറോളം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗള്‍ഫിലായിരുന്ന ആദില്‍ രണ്ട് വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. സാമ്ബത്തിക ബാധ്യതയുണ്ടായിര...

മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മതിലില്‍ ഇടിച്ച്‌ അപകടം. തീര്‍ത്ഥാടകര്‍ക്ക് പരിക്ക്...

Image
കോട്ടയം മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് തീർത്ഥാടകരുടെ വാഹനം സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലില്‍ ഇടിച്ചുകയറിയത്. കർണാടകയില്‍ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തില്‍ ഇടിച്ച്‌ അപകടം ഉണ്ടായി. ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി...

വർക്കലയില്‍ ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി...

Image
#വര്‍ക്കല യില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തളളിതാഴയിട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ പൊലീസ് കണ്ടെത്തി.പ്രധാന സാക്ഷിയായ ചുവന്ന കുപ്പായക്കാരനെ കണ്ടെത്താനായി പൊലീസ് നേരത്തെ പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ സാക്ഷിയെ പൊലീസ് കണ്ടെത്തിയത്. മുഖ്യപ്രതിയായ സുരേഷ് രണ്ടാമത്തെ പെണ്‍കുട്ടിയെ കൂടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിടാന്‍ ശ്രമിക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഇദ്ദേഹമാണ് രക്ഷപ്പെടുത്തിയത്.ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇദ്ദേഹത്തെ പൊലീസ് തിരിച്ചറിഞ്ഞത്.ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ പൊലീസ് ഒരുങ്ങിയിരുന്നു. പ്രതി രണ്ടാമത്തെ പെണ്‍കുട്ടിയെ തളളിയിടാനൊരുങ്ങിയപ്പോള്‍ ചുവപ്പു കുപ്പായം ധരിച്ച ആള്‍ ഓടിയെത്തി തന്റെ ജീവന്‍ പണയപ്പെടുത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെണ്‍കുട്ടിയെ തിരികെ വലിച്ചു കയറ്റുകയും അക്രമിയെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. #kerala #godsowncountrykerala #varkala...

12 കാരനെ ക്രൂരമായി മർദിച്ച കേസിൽ സ്ത്രീയും ആൺ സുഹൃത്തും അറസ്റ്റിൽ. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് മർദ്ദനത്തിന് കാരണം. സംഭവം കൊച്ചിയിൽ...

Image
അമ്മയുടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആൺസുഹൃത്ത് തന്നെ മർദ്ദിച്ചതെന്ന് കുട്ടിപറഞ്ഞു. ഇയാൾ സ്ഥിരമായി വീട്ടിൽ താമസിക്കാൻ എത്താറുണ്ടെന്നും ഇയാൾ മർദ്ദിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റെന്നും കുട്ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ ചോദ്യം ചെയ്യുകയാണെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യൂട്യൂബ് ചാനൽ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം  കല്ലറ സൗപർണിക വില്ലയിൽ സിദ്ധാർത്ഥ് രാജീവുമാണ് (24) എളമക്കര പൊലീസിന്റെ പിടിയിലായത്."   ഭർത്താവുമായി 2021ൽ ബന്ധം വേർപിരിഞ്ഞ യുവതിയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്ലാറ്റിലാണ് താമസം. കഴിഞ്ഞ 12ന് രാത്രി ഇവർക്കൊപ്പം കിടന്ന കുട്ടിയോട് മറ്റൊരു മുറിയിൽ പോയി കിടക്കാൻ ഇരുവരും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് വഴങ്ങാതിരുന്നപ്പോഴാണ് പുലർച്ചെ 3.30ഓടെ അമ്മയും ആണ് സുഹൃത്തും ചേർന്ന് ഉപദ്രവിച്ചത്. "കുട്ടിയുടെ വാക്കുകളിലേക്ക് 'രണ്ട് വർഷമായി അമ്മയോടൊപ്പം കലൂരാണ് താമസിക്കുന്നത്. ആ ചേട്ടൻ ഇടയ്ക്കിടെ വീട്ടിൽ താമസിക്...

ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ നിന്ന് ഇറക്കിവിട്ട അമ്മയും മകനും രണ്ടുമാസം കഴിഞ്ഞത് റബ്ബര്‍ തോട്ടത്തിലെ വിറകുപുരയില്‍...

Image
കാക്കൂരില്‍ യുവതിക്കും മകനും നേരെ ദയയില്ലാത്ത ക്രൂരത. സംശയ രോഗത്തെത്തുടർന്ന് ഭർത്താവും ഭർതൃ മാതാവും കൂടി വീട്ടില്‍ നിന്ന് ഇറക്കിവിട്ട അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബർ തോട്ടത്തിലെ വിറകുപുരയില്‍. ഭിത്തിയില്ലാതെ നാല് തൂണുകളില്‍ നില്‍ക്കുന്ന വിറകുപുരയിലാണ് അമ്മയും 11 വയസുകാരനും കഴിഞ്ഞത്. കുട്ടിയും അമ്മയും വിറകുപുരയില്‍ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും എത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ കയറ്റിയത്. അമ്മ ജോലി കഴിഞ്ഞ് വരുന്നതുവരെ ട്യൂഷൻ ക്ലാസിലോ അയല്‍പ്പക്കത്തെ വീടുകളിലോ കുട്ടി ഇരിക്കും. അമ്മ എത്തിയ ശേഷം വിറകുപുരയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കും. കുട്ടിയുടെ ബാഗില്‍ ജ്യൂസ് കുപ്പികള്‍ സ്ഥിരമായി കണ്ടതോടെ സംശയം തോന്നിയ അധ്യാപകൻ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാവിലെ അമ്മ ഭക്ഷണം കഴിക്കാൻ നല്‍കുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും. ഉച്ച ഭക്ഷണം സ്‌കൂളില്‍ നിന്നും കഴിക്കും. സംഭവം അറിഞ്ഞതോടെ അധ്യാപകർ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കുകയായിരുന്നു...

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം. ശബരിമല നട നാളെ തുറക്കും, വിപുലമായ ക്രമീകരണങ്ങള്‍...

Image
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്ബോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂർത്തിയായി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ചന്ദ്രാനന്ദൻ റോഡില്‍ തീർഥാടകർക്ക്‌ വിശ്രമിക്കാൻ ബെഞ്ചുകള്‍ സ്ഥാപിച്ചു. വലിയ നടപ്പന്തല്‍ മുതല്‍ ശരംകുത്തി വരെ ക്യൂ കോംപ്ലക്‌സിന്റെ ഇരുവശവും 400 മീറ്ററോളം അരമതില്‍ നിർമിച്ച്‌ ഇരിപ്പിടമൊരുക്കി. ഇവിടെ കുടിക്കാൻ ചൂടുവെള്ളം കിയോസ്‌കുകള്‍ വഴി നേരിട്ടെത്തിക്കും. പമ്ബ മുതല്‍ സന്നിധാനം വരെ 56 ചുക്കുവെള്ള വിതരണകേന്ദ്രം തുറക്കും. ജലഅതോറിറ്റിയുടെ കുടിവെള്ള കിയോസ്‌കുകളുമുണ്ട്. വിശുദ്ധി സേനാംഗങ്ങളായ 1,200 പേരും ദേവസ്വം ബോർഡിന്റെ ശുചീകരണ തൊഴിലാളികളും 24 മണിക്കൂറും സേവനത്തിനുണ്ടാകും. ശുചിമുറികളും മറ്റും വൃത്തിയാക്കാൻ 420 താല്‍ക്കാലിക തൊഴിലാളികളുണ്ട്‌. സന്നിധാനത്ത് 1005 ശൗചാലയം ഒരുക്കി. ഇതില്‍ 885 എണ്ണം സൗജന്യമായും 120 എണ്ണം പണം നല്‍കിയും ഉപയോഗിക്കാം. ശരംകുത്തി പാതയിലെ ക്യൂ കോംപ്ലക്‌...

ഇടുക്കിയുടെയും തേനിയിയുടെയും അതിര്‍ത്തി, കാറ്റുകളുടെ നഗരം. ഇതാണ് ജാക്ക് പറഞ്ഞ ഭൂമിയിലെ സ്വര്‍ഗം...

Image
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തി പങ്കിടുന്ന, സമുദ്രനിരപ്പില്‍ നിന്ന് 3,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ഇന്ന് വെറുമൊരു കുന്നിൻ പ്രദേശം മാത്രമല്ല, 'കാറ്റുകളുടെ നഗരം' (City of Winds) എന്ന പദവി നേടിയ ഒരു അന്താരാഷ്ട്ര വിസ്മയമാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പ്രധാനമായും രണ്ട് കാര്യങ്ങളേ പറയാനുള്ളൂ: ഒന്ന് അവിശ്വസനീയമായ സൗന്ദര്യത്തെക്കുറിച്ച്‌, മറ്റൊന്ന് വീശുന്ന അടിക്കുന്ന കാറ്റിനെക്കുറിച്ച്‌! ‘രാമക്കല്‍മേട്’ എന്ന പേരിന് പിന്നില്‍ ഒരു പുരാണപരമായ കഥയുണ്ട്. രാവണനെ തിരയുന്നതിനിടയില്‍ ശ്രീരാമൻ ഇവിടെ കാലുകുത്തി എന്നാണ് ഐതിഹ്യം. ഈ കാരണം കൊണ്ടാണ് സ്ഥലത്തിന് അതിന്റെ പേരും പവിത്രതയും ലഭിച്ചത്. എന്നാല്‍, ഇന്ന് ശ്രീരാമൻ കാലെടുത്തുവെച്ച ഈ ഭൂമിയില്‍, ശക്തമായ കാറ്റില്‍ പറന്നുപോകാതിരിക്കാൻ വേണ്ടിയാണ് ആളുകള്‍ പാടുപെടുന്നത്! എന്നാല്‍, ഇതിന്റെ ‘സ്വർഗ്ഗീയ’ പദവിക്ക് ഏറ്റവും വലിയ അംഗീകാരം നല്‍കിയത് ആരാണെന്നോ? 2002-ല്‍ ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോ ഈ സ്ഥലത്തെക്കുറിച്ച്‌ പറഞ്ഞ പ്രസിദ്ധമായ വാചകം: “ഭൂമിയില്‍ ഒരു സ്വർഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്.” ശരിയ...

ആര് തന്നതെന്ന് അറിയത്തില്ല. സാറെ. ചാലക്കുടി ബസ് സ്റ്റാൻഡില്‍ നിന്ന് യുവതികളുടെ കരച്ചില്‍. കാത്ത് നില്‍ക്കവേ മൂന്ന് യുവാക്കളുടെ വരവില്‍ സത്യം പുറത്ത്; ഒടുവില്‍ പോലീസിനോട് കുറ്റ സമ്മതം...

Image
തൃശൂർ ചാലക്കുടിയില്‍ കെ.എസ്.ആർ.ടി.സി ബസ് മാർഗം ബംഗളൂരുവില്‍ നിന്നെത്തിച്ച 58 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവതികള്‍ പിടിയിലായി. വൈക്കം സ്വദേശിനികളായ ശാലിനി, വിദ്യ എന്നിവരെയാണ് ചാലക്കുടി പോലീസ് സാഹസികമായി പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്താനായത്. ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ ബസ് ഇറങ്ങിയ ഉടൻ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതികളിലൊരാളുടെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ഇത് നിഷേധിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇവർ കുറ്റം സമ്മതിച്ചു. തങ്ങള്‍ക്ക് ലഹരിമരുന്നിന്റെ അളവിനെക്കുറിച്ചോ അത് നല്‍കിയവരെക്കുറിച്ചോ യാതൊരു ധാരണയുമില്ലെന്നാണ് യുവതികള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. യുവതികളില്‍ നിന്ന് ലഹരിമരുന്ന് വാങ്ങാനെത്തിയ കൈപ്പമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് പോലീസ് കരുതുന്നത്. ലഹരിമരുന്ന് ഇടപാടില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ പോലീസ് വിശ...

മണിമലയിൽ വയോധികയുടെ കയ്യിലെ ഒന്നരപവൻ തൂക്കമുള്ള സ്വർണവള കവർന്നെടുത്ത് മുങ്ങിയ കേസിൽ നിരവധി കേസിൽ പ്രതിയായ യുവാവ് പിടിയിൽ...

Image
വീടിന് മുന്നിലെത്തിയ അപരിചിതന് വെള്ളമെടുക്കാൻ മരുമകൾ ഉള്ളിലേയ്ക്കു പോയ തക്കം നോക്കി 95 വയസുള്ള വയോധികയുടെ കയ്യിലെ ഒന്നരപവൻ തൂക്കമുള്ള സ്വർണവള കവർന്നെടുത്ത് മുങ്ങിയ കേസിൽ നിരവധി കേസിൽ പ്രതിയായ യുവാവ് പിടിയിൽ. കൊല്ലം പത്തനാപുരം പൂങ്കുളഞ്ഞി ഷാ മൻസിലിൽ ഷാ എസ് (28)ആണ് മണിമല പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരം സമയത്ത് വീട്ടിലെത്തിയ പ്രതി കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളി/മണിമല/ വള്ളംചിറ ഭാഗത്തെ വീട്ടിലാണ് പ്രതി എത്തിയത്. തുടർന്ന് ഇയാൾക്ക് വെള്ളമെടുക്കുന്നതിനായി വയോധികയുടെ മരുമകൾ ഉള്ളിലേയ്ക്കു പോയ സമയത്ത് പ്രതി ഇവരുടെ കയ്യിൽനിന്നും വള ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മണിമല പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് കൊല്ലം ജില്ലയിൽ അടക്കം സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയായ ഷായെപ്പറ്റി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിനു വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം മണിമല സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയാ...

മരണ വേദന അനുഭവിക്കുമ്ബോഴും സ്കൂള്‍ ബസിലെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കി ഡ്രൈവര്‍. അവസാനമായി കാണാൻ കുരുന്നുകളെത്തി, നൊമ്ബര കാഴ്ച...

Image
മരണത്തിനു മുന്നിലും സ്കൂള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി ബസ് ഡ്രൈവർ യാത്രയായി. പാലുവായ് സെന്‍റ് ആന്‍റണീസ് യുപി സ്കൂളിലെ ബസ് ഡ്രൈവർ ആയിരുന്ന ചക്കം കണ്ടം സ്വദേശി മാടാനി വീട്ടില്‍ രാജൻ (55) ആണ് മരിച്ചത്. രാവിലെ ഒമ്ബതരയോടെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകവേ കാർഗില്‍ നഗറിന്‍റെ അടുത്തുവച്ച്‌ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മരണ വേദന അനുഭവിക്കുമ്ബോഴും ബസിലെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ രാജൻ റോഡരികില്‍ ബസ് നിർത്തി. തുടർന്ന് രാജനെ പ്രദേശവാസികള്‍ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നിട്ടും മരണം സംഭവിക്കുകയായിരുന്നു. ഐസ്ക്രീം നല്‍കിയും മിഠായി നല്‍കിയും ആണ് മക്കളില്ലാത്ത രാജൻ സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന പോലെ വിദ്യാർത്ഥികളെ നോക്കിയിരുന്നത് . ഭാര്യ- രമണി. അമ്മ- തങ്ക . സഹോദരി- രാധ. സംസ്കാരം ഗുരുവായൂർ നഗരസഭ ഗ്യാസ് ശ്മശാനത്തില്‍ നടന്നു. എന്നും തങ്ങളെ യാത്രയാക്കിയിരുന്ന ആളെ അവസാനമായി കാണാൻ വിദ്യാർഥികള്‍ എത്തിയത് നൊമ്ബര കാഴ്ചയായി...

കൊച്ചിയിൽ ബിരിയാണി കഴിച്ച്‌ കൈകഴുകാൻ പോയ തക്കത്തിന് യുവാവിന്റെ സ്കൂട്ടര്‍ അടിച്ചുമാറ്റിയ കേസ്. കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍...

Image
ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച്‌ മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതി തട്ടിയെടുത്തത്.യുവാവിന്‍റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ കളമശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതിയെ പിടികൂടിയത്.പാലക്കാട് നിന്നാണ് പ്രതിയായ യുവതിയെയും ആണ്‍ സുഹൃത്തിനെയും പിടികൂടിയത്. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ പുത്തൻ സ്‌കൂട്ടറാണ് യുവതി മോഷ്ടിച്ചത്. ഒരുമാസം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിനായിരുന്നു പണികിട്ടിയത്. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറുമായാണ് കാമുകി മുങ്ങിയത്. വാട്ട്സാപ്പില്‍ തെറ്റിയെത്തിയ ഒരു സന്ദേശത്തില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസം നീണ്ടുനിന്ന ചാറ്റിങ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറി. ഫോട്ടോ പോലും കൈമാറാത്ത പ്രണയത്തിനൊടുവില്‍ ഇരുവരും ആദ്യമായി കാണാമെന്ന് തീരുമാനിച്ചു. കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ച്‌ കാണാമെന്ന് ഇരുവരും തീരുമാന...

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്‌ ബൈക്ക് മെക്കാനിക്കായി. സുദര്‍ശന്റെ പ്രതിമാസ ടേണ്‍ ഓവര്‍ 17 ലക്ഷം...

Image
സർക്കാർ ജോലി എല്ലാവരും സ്വപ്നമായി കാണുമ്ബോള്‍ അതുപേക്ഷിച്ച്‌ ബൈക്ക് മെക്കാനിക്കായ വിജയകഥയാണ് എസ്. സുദർശന്റേത്. വീട്ടിലെ കാർഷെഡിലാണ് തുടക്കം. ഇന്ന് 17 ലക്ഷം രൂപ പ്രതിമാസം ടേണ്‍ ഓവറുള്ള വർക്ക്ഷോപ്പിന്റെ ഉടമയാണ് നാട്ടകം ഉണ്ണിത്തറയിലെ പരേതനായ സാരഥി ഭായിയുടെ മകൻ സുദർശൻ. ഒരു റാംപും, രണ്ടു ജീവനക്കാരുമായ ആരംഭിച്ച വർക്‌ഷോപ്പില്‍ ഇപ്പോള്‍ ഒൻപത് റാംപും 10 മെക്കാനിക്കുകളും ഉള്‍പ്പെടെ 15 ജീവനക്കാരുമുണ്ട്. ന്യൂജൻ ഹൃദയം കീഴടക്കിയ ഡ്യൂകിന്റെ വർക്‌ഷോപ്പാണിത്. പത്തൊൻ പതാം വയസിലാണ് കോട്ടയം ട്രാവൻകൂർ സിമന്റ്‌സില്‍ ഇലക്‌ട്രീഷ്യനായി ജോലി ലഭിച്ചത്. ബൈക്കുകളോട് അഭിനവേശവും മെക്കാനിക് ആകാനുള്ള മോഹവും കൗമാരത്തിലേ ഉണ്ടായിരുന്ന സുദർശന് ആ ജോലിയില്‍ തൃപ്തനാവനായില്ല. ജോലികഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഡ്യൂക് ഷോറൂമില്‍ പോയി മെക്കാനിസം പഠിച്ചു. ഒരുവർഷത്തിനുള്ളില്‍ ജോലി ഉപക്ഷിച്ച്‌ 'സ്റ്റോക്കേഴ്സ് ഗ്യാരേജ്' തുടങ്ങി. അമ്മ വിലക്കി, പിന്നെ ഒപ്പം നിന്നു വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച്‌ ഗ്രീസും സ്പാനറുമായി ബൈക്ക് മെക്കാനിക്കാവാൻ ഇറങ്ങിയ മകനെ അമ്മ സുധയും ബന്ധുക്കളും ആദ്യം വിലക്കിയെങ്കിലും കഴിവും താത്പര്യവും തിരിച...

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം നല്‍കി കരാര്‍ കമ്ബനി. സര്‍ക്കാര്‍ ധനസഹായം 4 ലക്ഷം പ്രഖ്യാപിച്ചു...

Image
ആലപ്പുഴ എരമല്ലൂരില്‍ ഉയരപാതയുടെ ഗർഡർ തകർന്ന് വീണ് മരിച്ച്‌ പിക്ക് അപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കരാർ കമ്ബനി ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരചടങ്ങിനായി നാല്‍പ്പതിനായിരം രൂപ കരാർ കമ്ബനി ബന്ധുക്കള്‍ക്ക് നല്‍കി. സർക്കാർ നാല് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചു. രാജേഷിന്റെ മകന്റെ ജോലിക്ക് വേണ്ടി കലക്ടർ ശുപാർശ ചെയ്യുമെന്ന് അറിയിച്ചതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 25 ലക്ഷം രൂപയുടെ ചെക്ക് നാളെ രാജേഷിന്റെ കുടുംബത്തിന് കൈമാറുമെന്ന് കമ്ബനി പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം രണ്ട് ലക്ഷം രൂപയാണ് കമ്ബനി ധനസഹായമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇത് സ്വീകരിക്കില്ലെന്ന് കുടുംബം അറിയിച്ചതോടെ ധനസഹായം പത്ത് ലക്ഷം നല്‍കാമെന്ന് കമ്ബനി അറിയിച്ചെങ്കിലും രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറായില്ല. തുടർന്ന് നടത്തിയ ചർച്ചയില്‍ 25 ലക്ഷം നല്‍കാമെന്ന് അറിയിച്ചതോടെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം പത്തനംതിട്ടിയിലേക്ക് വീട്ടിലേക്ക്...

വീണ്ടും മഴ വരുന്നുണ്ട്. കേരളത്തിന് മുന്നറിയിപ്പ്. ഇന്നും 17 നും ഈ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

Image
നവംബർ 13 (ഇന്ന്), നവംബർ 17 ദിവസങ്ങറളില്‍ കേരളത്തിലെ ജില്ലകളില്‍ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം: കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (13/11/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചു...

കൊല്ലത്തെ സുലൈമാന്‍. സുവിഷേശ സദാചാരം പറഞ്ഞപ്പോള്‍ മരിയോ ജോസഫ്. പോട്ടയിലെ പ്രണയം ചെമ്മണ്ണൂരിലെ മോട്ടിവേഷനായി. പിന്നെ ശാന്തിയും സമാധാനവും സ്‌നേഹവും എത്തിക്കുന്ന ഫിലോക്കാലിയ. ചാരിറ്റിയെ 'കമ്ബനി'യാക്കി കുടുംബത്തെ തെറ്റിച്ച മാതൃകാ ദാമ്ബത്യം. മാരിയോ ജോസഫും ജിജി മാരിയോയും അടിച്ചു പിരിഞ്ഞത് എങ്ങനെ?

Image
ഫിലോക്കാലിയ എന്നാല്‍ ശാന്തിയും സമാധാനവും സ്‌നേഹവും കണ്ടെത്തിയും അന്വേഷിച്ചും അനുഭവിക്കുക എന്ന്. ഗ്രീക്ക് വാക്കാണ് ഇത്. ഇത്തരത്തിലൊരു സ്ഥാപനം ചാലക്കുടിയിലുണ്ട്. ഫിലോക്കാലിയ ഫൗണ്ടേഷന്‍. സാധാരണക്കാര്‍ക്ക് നിരവധി വീട് വച്ചു കൊടുത്ത പ്രസ്ഥാനം. പക്ഷേ വരുടെ ധ്യാന വഴിയിലെ ഉപദേശം പല കുടുംബങ്ങളിലും പ്രശ്‌നമായി. അതിന്റെ കാരണം ആരും തിരിച്ചറിഞ്ഞിരുന്നില്ല. കുടുംബങ്ങള്‍ ഒരുമിപ്പിക്കാന്‍ നടന്ന ഫിലോക്കാലിയ ഫൗണ്ടേഷന്‍. ഈ വാചകം ഇനി അവര്‍ക്ക് ചേരില്ല. ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്ബതിമാര്‍ തമ്മിലെ തര്‍ക്കമാണ് സോഷ്യല്‍ മീഡിയയിലെ പുതു വിഷയം. തന്നെ മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചരണം അടക്കമുണ്ട്. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ ഭര്‍ത്താവ് പുറത്തു വരും. പിന്നെ വാര്‍ത്താ സമ്മേളനവും ഉണ്ടായേക്കും. ഇതോടെ ഫിലോക്കാലിയയില്‍ കൂട്ടപ്പോര് ഉറപ്പ്. അതിനിടെ എന്താണ് അവിടെ നടന്നത് എന്ന് മറുനാടന്‍ തിരിച്ചറിയുകയാണ്. പണം മാത്രം ആഗ്രഹിച്ചുള്ള ജീവിതമാണ് എല്ലാ പ്രശ...

മുട്ടക്കറിക്ക് 30 രൂപ, മുട്ടയും ഗ്രേവിയും മതി. ഇറക്കിവിട്ട് ഹോട്ടലുടമ, 'കിടുക്കാച്ചി' അടുക്കളയില്‍ കയറി യുവാക്കള്‍...

Image
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍.  ആലപ്പുഴ കഞ്ഞിക്കുഴിയിലെ 'കിടുക്കാച്ചി' ഹോട്ടലിലാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് അടുക്കളയില്‍ കയറി ഹോട്ടല്‍ ഉടമയേയും ജീവനക്കാരിയേയും യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ് മരുത്തോര്‍വട്ടം കൊച്ചുവെളി വീട്ടില്‍ അനന്തു, ഗോകുല്‍ നിവാസില്‍ കമല്‍ ദാസ് എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അനന്തുവും കമല്‍ ദാസും മുട്ടക്കറിയുടെ വില ചോദിച്ചു. ഒരു പ്ലേറ്റ് കറിക്ക് 30 രൂപയെന്ന് ഹോട്ടലുടമ മറുപടി നല്‍കി. മുട്ട മാത്രമാണെങ്കില്‍ എത്ര രൂപയെന്ന് തിരക്കിയപ്പോള്‍ 20 രൂപയെന്നും പറഞ്ഞു. അങ്ങനെയാണെങ്കില്‍ മുട്ടയും ഗ്രേവിയും മതിയെന്ന് യുവാക്കള്‍ ഹോട്ടല്‍ ഉടമയോട് പറഞ്ഞു. എന്നാല്‍ ഇത് കേട്ടപ്പോള്‍ അങ്ങനെ നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞ ഉടമ യുവാക്കളോട് ഹോട്ടലില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹോട്ടലിന്റെ അടുക്കളിയിലേക്ക് കയറിയ യുവാക്കള്‍ ചപ്പാത്തി പരത്തുന്ന കോല് ഉപയോ...

ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാൻ പിന്നീട് മാരിയോ ജോസഫായി ജിജിയെ വിവാഹം കഴിച്ചു. നല്ല കുടുംബജീവിതം നയിക്കാൻ നിരവധി പേര്‍ക്ക് ഉപദേശം നല്‍കിയ ദമ്ബതികള്‍ തമ്മിലടിച്ചത് വെറുതെയല്ല. മാരിയോ ജോസഫും ഭാര്യയും തമ്മിലുണ്ടായ പ്രശ്നങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...

Image
പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനും ഭാര്യ ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.  ഭർത്താവ് മാരിയോ തന്നെ മർദിച്ചുവെന്ന് കാണിച്ച്‌ ജിജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒൻപത് മാസമായി ദമ്ബതികള്‍ വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തർക്കം രൂക്ഷമാകുന്നതും മാരിയോ ജോസഫ് ജിജിയെ മർദ്ദിക്കുന്നതും. ഒക്ടോബർ 25നാണ് തന്നെ ഭർത്താവ് മർദ്ദിച്ചതെന്നാണ് ജീജി മാരിയോ ആരോപിക്കുന്നത്. അന്നു വൈകുന്നേരം 5.30ഓടെ ജീജി മാരിയോ ഭർത്താവ് മാരിയോ ജോസഫിന്റെ വീട്ടിലെത്തി. തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ സംസാരിച്ച്‌ തീർക്കാനാണ് ജീജി എത്തിയത്. എന്നാല്‍ സംസാരത്തിനിടെ തർക്കം വഷളായി. ഈ സമയത്ത് മാരിയോ ജീജിയുടെ തലയില്‍ സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചതായും, തുടർന്ന് ഇടത് കൈയില്‍ കടിച്ചതായും, തലമുടി വലിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഘർഷത്തിനിടെ ഏകദേശം 70,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മാരിയോ നശിപ...

കുടുംബ ധ്യാന പരിപാടിയിലൂടെ ശ്രദ്ധനേടിയ ദമ്ബതികള്‍ തമ്മിലടിച്ചു. തലക്ക് അടിച്ചു, കൈകള്‍ കടിച്ച്‌ പറിച്ചു, ഫോണ്‍ പൊട്ടിച്ചു. ഭാര്യ ജീജിയുടെ പരാതിയില്‍ മാരിയോ ജോസഫിനെതിരെ കേസ്...

Image
70000 രൂപയുടെ മൊബെൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചു ,കൈകള്‍ കടിച്ച്‌ പറിച്ചു,മുടികുത്തിനു പിടിച്ച്‌ വലിച്ചു, ദേഹോപദ്രവം ഏല്പ്പിച്ചു തുടങ്ങിയ ഭാര്യയുടെ പരാതിയിൽ ചാലക്കുടി പോലീസ് ഭർത്താവിനെതിരെ കേസെടുത്തു. നല്ല കുടുംബ ജീവിതത്തിനും നല്ല യുവതി യുവാക്കളും ദമ്ബതിമാരും ആകാനും സോഷ്യൽ മീഡിയ ഉൾപ്പെടെ മാധ്യമങ്ങളിൽ ഉപദേശങ്ങൾ  നടത്തുകയായിരുന്നു ഇവരുടെ ജോലി. കൂടാതെ കുടുംബ ജീവിതം താളം തെറ്റിയവർക്ക് കൗണ്‍സിലിങ്ങ് നടത്തി വിളക്കി ചേർക്കലും നടത്തിയിരുന്നു. ഭാര്യയെ ടിവിയുടെ സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.,9 മാസമായി അകന്നു നില്ക്കുകയായിരുന്നു. ഭാര്യയെ എങ്ങനെ പരിചരിക്കാം. തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ നാട്ടുകാരെ പഠിപ്പിക്കുന്നതിനിടയിലാണ് ഈ അനിഷ്ട സംഭവമുണ്ടായത്...

കോട്ടയത്ത് യുവതിക്ക് ഭര്‍ത്താവിൻ്റെ ക്രൂരമര്‍ദനം. മുഖത്ത് ഗുരുതര പരിക്ക്. പ്രതി ഒളിവിലെന്ന് പോലീസ്...

Image
കോട്ടയം കുമാരനെല്ലൂരില്‍ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദനം. 39 കാരി രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിച്ചതച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ജയൻ ശ്രീധരൻ ഒളിവില്‍ പോയി. ഭാര്യയും മക്കളും സ്വത്ത്‌ തട്ടിയെടുക്കും എന്നാരോപിച്ചാണ് ജയൻ മർദിച്ചതെന്ന് രമ്യ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവില്‍ ജയൻ ശ്രീധരൻ രമ്യയെ മർദിച്ചത്. കുമാരനെല്ലൂരിലെ വീട്ടില്‍ വെച്ച്‌ നടന്ന ആക്രമണത്തില്‍ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളാണുള്ളത്. കാഴ്ച മങ്ങി. കേള്‍വി കുറഞ്ഞു. രണ്ട് ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമാണ് സംസാരിക്കാൻ പോലും കഴിഞ്ഞത്. ശനിയാഴ്ച മർദ്ദനമേറ്റ് അവശയായ രമ്യയെ കണ്ട് മൂത്തമകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയാണ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് വിശദമായി മൊഴി രേഖപ്പെടുത്തി കേസെടുത്തു. 381, 296, 115 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പൊലീസ് എഫ്‌ഐആർ ഇട്ടതിന് പിന്നാലെ പ്രതി ജയൻ ശ്രീധരൻ ഒളിവില...

റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. പാലായില്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച കാറിന്‍റെ ഉടമ ഇപ്പോഴും ഒളിവില്‍ തന്നെ...

Image
കോട്ടയം പാലായില്‍ വാഹനാപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു. നവംബർ അഞ്ചിന് ഭർത്താവിന്‍റെ ഓട്ടോറിക്ഷയില്‍ ഇരിക്കുമ്ബോഴാണ് കാർ ഇടിച്ച്‌ അപകടമുണ്ടായത്. കാർ ഉടമ അപകടശേഷം കാർ നിർത്താതെ പോയി. പിന്നീട് കാര്‍ ഉടമയെ കണ്ടെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാറുടമ ജോർജുകുട്ടി ആനിത്തോട്ടം ഇപ്പോഴും ഒളിവിലാണ്. രാജ്യത്തിന് തന്നെ മാതൃകയായി കോട്ടയം മെഡിക്കല്‍ കോളേജ്... അതേസമയം, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി മാറിയത് കഴിഞ്ഞ മാസമാണ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്. ഹൃദയം, ...

രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം. ഹൈദരാബാദില്‍ ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു...

Image
ദാമ്ബത്യബന്ധത്തിലെ സംശയങ്ങള്‍ രൂക്ഷമായ തർക്കത്തിലേക്ക് വഴിമാറിയപ്പോള്‍, ഹൈദരാബാദില്‍ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന ഭർത്താവിന്റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അമീൻപേർ കെ.എസ്.ആർ. നഗറിലാണ് സംഭവം.കൊഹിറിലെ ജില്ലാ സഹകരണ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന 37-കാരിയായ കൃഷ്ണവേണിയാണ് കൊല്ലപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ഭർത്താവ് ബ്രഹ്മയ്യയാണ് പ്രതി. സംഭവം നടന്നതിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലിസ് ഊർജിതമായി തിരച്ചില്‍ ആരംഭിച്ചു. കൃഷ്ണവേണിയും ബ്രഹ്മയ്യയും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു. ഇതിന് കാരണം പരസ്പരമുള്ള രഹസ്യബന്ധ സംശയങ്ങളായിരുന്നു. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ഭാര്യയും, ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് ഭർത്താവും സംശയിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ നടന്ന സാധാരണ തർക്കം പെട്ടെന്ന് രൂക്ഷമാവുകയായിരുന്നു.വാക്കേറ്റത്തിനിടെ ബ്രഹ്മയ്യ വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് കൃഷ്ണവേണിയുടെ തലയ്ക്ക് ക്രൂരമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണവേണിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രി...

കാത്തുനിന്നില്ലെന്ന് ആരോപണം. അന്തര്‍സംസ്ഥാന ബസ് ഡ്രൈവര്‍ക്ക് മര്‍ദനം, കോട്ടയത്ത് 4 യുവാക്കള്‍ അറസ്റ്റില്‍...

Image
കോട്ടയത്ത് അന്തർസംസ്ഥാന ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍. കോട്ടയം തോട്ടക്കാട് സ്വദേശികളായ മനു മോഹൻ, അജിത് കെ രവി, കൊല്ലം ചടയമംഗലം സ്വദേശികളായ അനന്തുകൃഷ്ണൻ, ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ സഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മർദ്ദനത്തില്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തിരുനക്കര വെച്ചാണ് ഇവർ ബസ് ഡ്രൈവറെ മർദിച്ചത്. സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പത്തനംതിട്ടയില്‍ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവറെയാണ് നാലംഗ സംഘം മർദിച്ചത്. അതിക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ചിങ്ങവനത്ത് നിന്ന് ബെംഗളൂവിലേക്ക് പോകാൻ വേണ്ടിയാണ് നാല് യുവാക്കളില്‍ മൂന്ന് പേരും ടിക്കറ്റെടുത്തത്. ഇതില്‍ മനുമോഹൻ എന്നയാള്‍ക്ക് മാത്രമാണ് ബസില്‍ കയറാൻ സാധിച്ചത്. മറ്റ് രണ്ട് പേര്‍ക്കും ബസ് വന്ന സമയത്ത് അവിടേക്ക് എത്താൻ സാധിച്ചില്ല. വളരെ നേരം കാത്തുനിന്നിട്ടും അവരെത്തിയില്ല. അതിനാല്‍ വണ്ടി യാത്ര തുടങ്ങുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തി ഇവര്‍ ബസില്‍ കയറി. ഡ്രൈവറെ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തു. ബ...

ബിരിയാണിയും ജ്യൂസും വാങ്ങി നല്‍കി. കൈകഴുകി വരാമെന്ന് പറഞ്ഞു പോയ യുവതി കാമുകന്‍റെ സ്കൂട്ടറുമായി മുങ്ങി, പരാതിയില്‍ അന്വേഷണം...

Image
കാമുകന്‍റെ സ്കൂട്ടറും ഫോണുമായി കാമുകി മുങ്ങി. കൊച്ചിയിലാണ് സംഭവം. എറണാകുളം കൈപ്പട്ടൂര്‍ സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍, വാട്സാപ്പില്‍ തെറ്റിവന്ന മെസേജിലൂടെയാണ് യുവതിയുമായി യുവാവ് പരിചയപ്പെട്ടത്. പിന്നീട് നടന്ന ചാറ്റിംഗിലൂടെ പ്രണയത്തിലായി. ഇതിനിടെ കൊച്ചിയിലെ മാളിലേയ്ക്ക് യുവതി യുവാവിനെ ക്ഷണിച്ചു. സ്കൂട്ടര്‍ താന്‍ പറയുന്നിടത്ത് വയ്ക്കണമെന്നും യുവതി പറഞ്ഞു. ഇത് അനുസരിച്ച യുവാവ് മാളിലെത്തി യുവതിയെ കണ്ടപ്പോള്‍ തന്നെക്കാളും പ്രായമുള്ള സ്ത്രീയാണെന്ന് മനസിലായി. എന്നാല്‍ ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിച്ചു. പിന്നാലെ ബിരിയാണിയും ജ്യൂസും വേണമെന്ന് പറഞ്ഞു. യുവാവ് അത് വാങ്ങി കൊടുത്തു. കൈകഴുകി വരാമെന്ന് പറഞ്ഞ് മുങ്ങിയ യുവതിയെ പിന്നെ കണ്ടില്ല. ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച്‌ ഓഫ്. പിന്നാലെ യുവാവ് സ്കൂട്ടറെടുക്കാന്‍ ചെന്നപ്പോള്‍ വാഹനം കാണാനില്ല. സിസിടിവി നോക്കിയപ്പോള്‍ യുവതി സ്കൂട്ടറുമായി കടന്ന് കളയുന്ന ദൃശ്യമുണ്ട്. യുവാവിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു...

ഭാര്യയെ കാണാനില്ല, നാലു വയസ്സുള്ള മകനുമായി ബസിന് മുന്നിലേക്ക് ചാടി പിതാവ്. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ രക്ഷയായി...

Image
നാലു വയസ്സുള്ള കുട്ടിയുമായി സ്വകാര്യ ബസിന് മുന്നില്‍ ചാടി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് ബസ് നിർത്തിയതിനെത്തുടർന്ന് രണ്ടുപേരും രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.30-ന് അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം. റോഡരികിലൂടെ മകനുമൊപ്പം വന്നയാള്‍ പെട്ടെന്ന് റോഡിന്റെ മധ്യത്തിലേക്കിറങ്ങി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടൂര്‍ - ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'അശ്വിന്‍' എന്ന ബസിന്റെ മുന്നിലായിരുന്നു ആത്മഹത്യാശ്രമം. ഡ്രൈവർ ഉണ്ണികൃഷ്ണൻ പെട്ടെന്ന് ബസ് നിർത്തിയതിനാല്‍ അപകടം ഒഴിവായി. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ ഇയാള്‍ കുട്ടിയെയും കൊണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. എന്നാല്‍ നാട്ടുകാർ തടഞ്ഞുവെച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  ആദിക്കാട്ടുക്കുളങ്ങര സ്വദേശിയായ 45കാരനാണ് കുട്ടിയുമൊത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭാര്യയ്ക്കും മകനും ഒപ്പം രാവിലെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയതാണെന്നും എന്നാല്‍, ആശുപത്രിയില്‍വെച്ച്‌ ഭാര്യയെ കാണാതായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയെ ...

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പരിശോധന. മദ്യലഹരിയില്‍ യുവാവിനെ പിടികൂടി...

Image
റെയില്‍വേ പൊലീസ് ട്രെയിനകത്തും പ്ലാറ്റ്‌ഫോമുകളിലും ഓപ്പറേഷൻ രക്ഷിത എന്ന പേരില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി കോട്ടയം റെയില്‍വേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലും ഇന്നലെ പരിശോധന നടന്നു. റെയില്‍വേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഒ റെജി പി.ജോസഫിന്റെയും ആർ.പി.എഫ് എ.എസ്.ഐ സന്തോഷിന്റെയും നേതൃത്വത്തില്‍ ബ്രീത്ത് അനലൈസർ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ പുനലൂർ സ്വദേശിയായ മദ്യലഹരിയിലായിരുന്ന യുവാവിനെ പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും മദ്യം അടങ്ങിയ ബോട്ടിലും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു...

വോട്ടെടുപ്പ് ദിവസം പൊതു അവധി. ഡിസംബര്‍ 9, 11 തിയ്യതികളിലായി രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്...

Image
കേരളത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 9, 11 തിയ്യതികളിലായി രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യ ദിനം പോളിങ്. ബാക്കിയുള്ള ജില്ലകളില്‍ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ മദ്യം നിരോധിക്കും. പ്രശ്‌നബാധിത പോളിങ് ബൂത്തുകളില്‍ തല്‍സമയ സംപ്രേഷണം നിലവിലുണ്ടാകും. ഓരോ സ്ഥാനാര്‍ഥികളും കെട്ടിവയ്‌ക്കേണ്ട തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുസരിച്ച്‌ വ്യത്യസ്തമാണ്. പ്രചാരണത്തിന് ചെലവഴിക്കേണ്ട തുകയും വ്യത്യസ്തമാണ്. വോട്ടെടുപ്പ് ദിവസം പൊതുഅവധിയായിരിക്കും. 9 രേഖകളില്‍ എതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി വോട്ടര്‍മാര്‍ ഹാജരാക്കണം. ഗ്രാമ പഞ്ചായത്തില്‍ ഓരോ സ്ഥാനാര്‍ഥിക്കും ചെലവഴിക്കാവുന്ന പരമാവധി തുക 25000 രൂപയാണ്. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇത് 75000 രൂപയാണ്. കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തുകളിലും ഒന്നര ലക്ഷം രൂപ വരെ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാം. പരിധി വിട്ട് ചെലവഴിച്ചു എന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷത്തേക്...

കോട്ടയം വെച്ചൂര്‍ കൈപ്പുഴമുട്ടില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു...

Image
വെച്ചൂർ കൈപ്പുഴമുട്ട് പ്രദേശത്ത് നടന്ന ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കുമരകം പത്തില്‍ വീട്ടില്‍ സുഖലാലിന്റെ മകൻ ആശിഷ് ലാല്‍ (25) ആണ് മരിച്ചത്. അപകടം രാത്രി സമയത്താണ് സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റു കിടന്ന ആശിഷിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പില്‍...

സ്വവര്‍ഗ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കണം. ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊന്നു...

Image
ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊന്ന് യുവതി. തന്‍റെ സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാനാണ് യുവതി സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ കൊന്നത്. സുരേഷ്- ഭാരതി ദമ്ബതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞാണ് സ്വന്തം അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം. രണ്ട് ദിവസം മുന്‍പാണ് കുഞ്ഞ് മരിച്ചത്. മുലപ്പാല്‍ തലച്ചോറില്‍ കയറി കുഞ്ഞ് മരിച്ചെന്നാണ് കരുതിയിരുന്നെങ്കിലും അച്ഛന്‍ സുരേഷിന് തോന്നിയ ചില സംശയങ്ങള്‍ സത്യം പുറത്തുകൊണ്ടുവരികയായിരുന്നു. 26കാരിയായ ഭാരതിക്ക് അതേ ഗ്രാമത്തിലെ 22കാരിയായ സുമിത്ര എന്ന യുവതിയുമായി ബന്ധമുണ്ടായിരുന്നു. അതീവ രഹസ്യമായി സൂക്ഷിച്ച ബന്ധമായതിനാല്‍ ഭാരതിയുടെ ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷമാണ് ഇരുവരും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. സുരേഷിനും ഭാരതിക്കും മൂന്നാമതൊരു കുഞ്ഞ് കുടി ഉണ്ടായതില്‍ സുമിത്രക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇരുവരുടെയും ബന്ധത്തിന് കുഞ്ഞ് ഒരു തടസമാണെന്നും ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ സമയം തികയുന്നില്ലെന്നതുമായിരുന്നു ഇതിന് കാരണം. ഇതിന്‍റെ പേരില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉടലെടുത്ത...

ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയല്ല, കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്‌. അമ്മയും സ്വവര്‍ഗ പങ്കാളിയും അറസ്റ്റില്‍...

Image
തമിഴ്‌നാട്ടില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മയും അവരുടെ സ്വവർഗ പങ്കാളിയും അറസ്റ്റില്‍. കുട്ടിയുടെ അസ്വാഭാവിക മരണത്തെ കുറിച്ച്‌ കുഞ്ഞിന്റെ അച്ഛന്റെ സംശയങ്ങള്‍ കേസില്‍ നിർണായക വഴിത്തിരിവായി. ഈ മാസമാദ്യമാണ് കൃഷ്ണ ഗിരിയില്‍ കേസിന് ആസ്പദമായ സംഭവമുണ്ടായത്. മുലയൂട്ടുന്നതിനിടെ കുഞ്ഞ് മരിച്ചുവെന്നായിരുന്നു ആദ്യം പൊലീസ് ഉള്‍പ്പെടെ കരുതിയിരുന്നത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയില്ല. കുഞ്ഞിന്റെ മൃതദേഹം സ്വന്തം പറമ്ബില്‍ തന്നെയാണ് അടക്കം ചെയ്തത്. കുഞ്ഞിന്റെ മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം, അമ്മയും മറ്റൊരു സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്നാരോപിച്ച്‌ അച്ഛൻ അധികൃതരെ സമീപിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തിനും കുഞ്ഞിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിന് ശേഷം, പോസ്റ്റ്‌മോർട്ടത്തിനായി ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തു. പിന്നീട് ശ്വാസം മ...

കോളജ് ഹോസ്റ്റല്‍ മുറിയില്‍ ബിബിഎ വിദ്യാർത്ഥിനിയെ തൂങ്ങിയ നിലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം...

Image
കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ നന്ദനയാണ് (19) മരിച്ചത്. മാങ്കുളം സ്വദേശിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. അവധിയായതിനാല്‍ മറ്റ് കുട്ടികള്‍ വീട്ടിലേക്ക് പോയിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാൻ അടുത്ത മുറിയിലെ സുഹൃത്ത് വാതില്‍ തട്ടിനോക്കിയെങ്കിലും തുറന്നില്ല. ശേഷം ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തു കയറുകയായിരുന്നു. കോളേജ് ക്യാംപസിന് അകത്ത് തന്നെയാണ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പിതാവും രംഗത്തെത്തിയിട്ടുണ്ട്. മകള്‍ വെള്ളിയാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഫീസ് അടയ്ക്കുന്നതിന് വേണ്ടി 31,000 രൂപ വേണമെന്ന് പറഞ്ഞു. അത് അയച്ചു കൊടുത്തു. ഫീസ് കൊടുക്കാൻ ചിലപ്പോള്‍ താമസിക്കാറുണ്ട്. ഇളയ മകളും പഠിക്കുകയാണ്. മരണ കാരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു...

സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമായി, തിരുവനന്തപുരത്ത് ശക്തമായ മഴ. അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

Image
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവര്‍ഷ മഴ വീണ്ടും സജീവമായി. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടക്കത്തില്‍ പൊതുവെ എല്ലാ ജില്ലകളിലും മലയോര മേഖലയില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മധ്യ, തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയുടെ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകൡ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പേപ്പ...

കെഎസ്‌ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍...

Image
കെഎസ്‌ആർടിസി ബസില്‍ പെണ്‍കുട്ടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോയ ബസിലാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. സഹയാത്രികൻ പലതവണ കടന്നുപിടിച്ചതോടെ യുവതി മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. കാട്ടാക്കടയിലേക്ക് പോകാൻ തിരുവനന്തപുരത്തു നിന്നാണ് പെണ്‍കുട്ടിയും യുവാവും ബസില്‍ കയറിയത്. പേയാട് ഭാഗത്ത് എത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. ഇത് പകർത്തുന്നതിനിടെ പ്രതി അപ്രതീക്ഷിതമായി വസ്ത്രത്തിനുള്ളില്‍ കൈകടത്തി അതിക്രമം നടത്തിയത്. ഈ സമയം പെണ്‍കുട്ടി ഇയാളുടെ കൈ തട്ടിയെറിഞ്ഞു. ഇയാളുടെ മുഖത്ത് അടിക്കുകയും ചെയ്തു. സംഭവം നടക്കുമ്ബോള്‍ മറ്റു യാത്രക്കാർ പ്രതികരിച്ചിരുന്നില്ല. ഒന്നുകില്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്നും അല്ലെങ്കില്‍ പ്രതിയെ ബസില്‍ നിന്ന് ഇറക്കി വിടണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതോടെ കണ്ടക്ടർ എത്തി പ്രതിയെ പേയാട് ഭാഗത്ത് ഇറക്കിവിട്ടു. പെണ്‍കുട്...

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാവുന്നു. 4 ജില്ലകളില്‍ യെലോ അലര്‍ട്ട്...

Image
സംസ്ഥാനത്ത് മഴ വീണ്ടും സജീവമാവുന്നു. ഞായറാഴ്ച 4 ജില്ലകളില്‍ കാലവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേ സമയം, അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു...