Posts

Showing posts from November, 2021

കുറുവ സംഘത്തിൽ പെട്ട ആളാണെന്ന സംശയത്തിൽ കടപ്പൂര് SNDP ഭാഗത്തുനിന്നും പിടികൂടിയാൾ...

Image
കോട്ടയത്ത് കുറുവ സംഘത്തിൽ ഉൾപ്പെട്ടയാളെന്നു സംശയത്തെ തുടർന്ന് കാണക്കാരി കടപ്പൂര് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിച്ചു. വെമ്പള്ളിയിൽ നിന്നും കടപ്പൂര് ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാളുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു. കടപ്പൂര് എസ്എൻഡിപി ക്ക് സമീപമാണ് ഇയാളെ നാട്ടുകാർ തടഞ്ഞു വെച്ചത്. തമിഴ് ഭാഷയാണ് ഇയാൾ സംശയിക്കുന്നത്. എന്നാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ സംസാരിക്കുന്നത്...

28 ജീവനുകള്‍ പൊലിഞ്ഞ കോട്ടയം മുണ്ടക്കയം കൂട്ടിക്കല്‍ - കൊക്കയാര്‍ ദുരന്ത സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രദേശിവാസികള്‍ പ്രതിഷേധത്തില്‍...

Image
28 ജീവനുകള്‍ പൊലിഞ്ഞ കൂട്ടിക്കല്‍-കൊക്കയാര്‍ ദുരന്തസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതെന്ത് ?  ജീവനും ഉപജീവനമാഗ്ഗവും നഷ്ടപ്പെട്ട നിരാലംബരെ കണ്ട് ആശ്വസിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത് കനത്ത രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. നാടിനെ നടുക്കിയ ദുരന്തത്തില്‍, തുടക്കത്തില്‍, വിവിധ സന്നദ്ധസംഘടനകള്‍ വസ്ത്രവും ഭക്ഷണവും എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ തുടക്കത്തില്‍ സര്‍ക്കാരിന് കാര്യമായ സഹായങ്ങള്‍ ചെയ്യേണ്ടിവന്നില്ല. എന്നാല്‍, ഭക്ഷണവും വസ്ത്രവും മാത്രമല്ല, ദുരിതബാധിതര്‍ക്ക് നഷ്ടമായത്്. അവരുടെ ഉപജീവനമാര്‍ഗ്ഗവും ഭൂമിയും വീടുമാണ്. ഇതില്‍ സഹായം ചെയ്യേണ്ടത് സര്‍ക്കാരാണ്. ആറിന് അരുകിലെ കയ്യാലകള്‍ എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. ആറ്റിലെ ചെളിയും മറ്റും നീക്കി പഴയ അവസ്ഥയിലാക്കുന്നതിന് ഒരു ശ്രമവും ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ ചെയ്യേണ്ട, സര്‍ക്കാരിന് മാത്രം ചെയ്യാന്‍ കഴിയുന്ന ഇത്തരം കാര്യങ്ങളില്‍ ഒരു നടപടിയുമുണ്ടാകുന്നില്ല. നാമമാത്ര നാശനഷ്ടങ്ങളുണ്ടായ മുന്‍കാല പ്രളയത്തിന് ലഭിച്ച ധനസഹായം പോലും, വന്‍ ദുരന്തമുണ്ടായ ഇക്കുറി സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. സന്...

ഒമിക്രോൺ വ്യാപനം മൂലം വിമാനസർവീസുകൾ നിർത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാൻ വൈകുമെന്ന വിഷമത്തിൽ കോട്ടയം വാഴൂർ സ്വദേശിനി ജീവനൊടുക്കി...

Image
 ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തില്‍ യുവതി ജീവനൊടുക്കി. വാഴൂര്‍ ഈസ്‌റ്റ്‌ ആനകുത്തിയില്‍ നിമ്മി പ്രകാശ്‌ (27) ആണു മരിച്ചത്‌. ഞായറാഴ്‌ച രാത്രി ഒമ്ബതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്‌. കര്‍ണാടകയില്‍ നഴ്‌സായിരുന്ന നിമ്മി സ്വീഡനില്‍ ജോലി ശരിയായതോടെ രണ്ടുമാസം മുമ്ബാണു മണിമലയിലെ വീട്ടിലെത്തിയത്‌. കോവിഡ്‌ മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭര്‍ത്താവ്‌ റോഷന്‍ പാലായിലെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലി ചെയ്യുകയാണ്‌. രണ്ടു വര്‍ഷം മുമ്ബായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്ബത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന്‌ ഇവരുമായി അടുപ്പമുള്ളവര്‍ വ്യക്‌മാക്കി.

നടന്നു നടന്നു നടന്ന് വോക്കിങ് ഇന്ത്യൻ കപ്പിൾ നേടാൻ ബെ‌ന്നിയും മോളിയും. നമ്മുടെ സ്വന്തം കോട്ടയം പള്ളിക്കത്തോട്ടിൽ നിന്ന്‌...

Image
 ബെന്നിയും മോളിയും ‘നടപ്പു’ തുടങ്ങുകയാണ്. ‘വോക്കിങ് ഇന്ത്യൻ കപ്പിൾ’ എന്നു പേരിട്ട ഈ യാത്ര ലക്ഷ്യത്തിലെത്തിയാൽ കന്യാകുമാരി മുതൽ കശ്‌മീർ വരെയും തിരിച്ചു കന്യാകുമാരി വരെയും നടക്കുന്ന ദമ്പതികളായി ഇവർ മാറും. ഡിസംബർ ഒന്നിനു കന്യാകുമാരിയിൽനിന്ന് 8 മാസം നീളുന്ന യാത്ര തുടങ്ങും. വിവാഹം കഴിഞ്ഞു 19 വർഷമായി കുട്ടികളില്ലാത്ത ഇവർ പരസ്പരം താങ്ങും തണലുമാവുക എന്ന സന്ദേശവുമായാണ് നടപ്പു യാത്ര തുടങ്ങുന്നത്. നടപ്പിന്റെ ആരോഗ്യ സന്ദേശം ജനങ്ങളിലെത്തിക്കുകയും ലക്ഷ്യം. ആന്ധ്രപ്രദേശിൽ അധ്യാപകരായിരുന്നു ബെന്നിയും (54) മോളിയും (45). കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടു. നാട്ടിലെത്തിയപ്പോൾ ബെന്നിക്കു ലഭിച്ചതു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി. രാത്രി ഡ്യൂട്ടിക്കിടെ, നെഞ്ചുവേദനയുമായി വരുന്ന രോഗികളുടെ എണ്ണം കൂടുന്നതു കണ്ടപ്പോഴാണ് ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര എന്ന ആശയം മനസ്സിൽ വന്നത്.സൈക്കിളിൽ 2 തവണ ഇന്ത്യ കറങ്ങിയിട്ടുണ്ട് ബെന്നി. 2019 ൽ കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചുമുള്ള സൈക്കിൾ സവാരി 58 ദിവസം നീണ്ടു. ഈ വർഷം ആദ്യം നേപ്പാൾ, മ്യാൻമർ അതിർത്തികൾ വരെ 68 ദിവസം നീണ്ട മറ്റൊരു സൈക്കിൾ യാ...

ഒരിടവേളയ്ക്കു ശേഷം കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്...

Image
കേരള കോൺഗ്രസ് നേതാവ് ജോസ്‌കെ മാണി ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും രാജ്യസഭയിലേക്ക്. ഉപതിരഞ്ഞെടുപ്പിൽ 40 നെതിരെ 96 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ ജോസ് കെ മാണി പരാജയപ്പെടുത്തിയത്. ഒരു ബാലറ്റിൽ ഒന്നെന്ന് രേഖപ്പെടുത്താത്തത് തർക്കത്തിന് കാരണമായി. വോട്ട് രേഖപ്പെടുത്തുമ്പോൾ ആർക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത്.എൽഡിഎഫിന്റെ ഇത്തരത്തിൽ രേഖപ്പെടുത്താത്ത ഒരു വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.ഇതേ തുടർന്ന് പോളിംഗ് ഏജന്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഈവോട്ട് അസാധുവായി കണക്കാക്കുകയായിരുന്നു. വിജയത്തിന് ശേഷം ഇടതുപക്ഷത്തിന് ഈ വിജയം അനിവാര്യമായിരുന്നുവെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. 2021 ജൂലൈ 1 വരെയാണ് കാലാവധി അതിന് ശേഷം സംസ്ഥാന രാഷ്‌ട്രീയത്തിൽ സജീവമാകാനാണ് ജോസ് കെ.മാണിയുടെ നീക്കം. ആകെയുള്ള 140 എംഎൽഎമാരിൽ 137 എംഎൽഎമാരാണ് രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇതിൽ 96 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്കും 40 വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്കും ലഭിച്ചു.കൊറോണ ബാധിതരായതിനെ തുടർന്ന് എൽഡിഎഫ് എംഎൽഎമാരായ ടിപി രാമകൃഷ്ണൻ,പി...

കോട്ടയം പൊ​ൻ​കു​ന്ന​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. 13 പ​വ​ൻ സ്വ​ർ​ണ​വും 1,35,000 രൂ​പ​യും ​ക​വ​ർ​ന്നു...

Image
കോ​ട്ട​യം പൊ​ൻ​കു​ന്ന​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. 13 പ​വ​ൻ സ്വ​ർ​ണ​വും 1,35,000 രൂ​പ​യും വാ​ച്ചു​ക​ളും മോ​ഷ​ണം പോ​യി. വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ൽ പോ​യ സ​മ​യം നോ​ക്കി​യാ​യി​രു​ന്നു ക​വ​ർ​ച്ച. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി...

കോട്ടയം മാന്നാനത്ത് വീടിനു പിന്നില്‍ പതിയിരുന്ന് മോഷണ സംഘം. കുറുവകളെന്നു നാട്ടുകാര്‍. കാടിളക്കി അരിച്ചു പെറുക്കി പൊലീസും നാട്ടുകാരും. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. പ്രദേശ വാസികളുടെ നടുക്കുന്ന വെളിപ്പെടുത്തല്‍...

Image
കോട്ടയം അതിരമ്ബുഴയില്‍ കറങ്ങി നടന്ന മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ കുറുവാ സംഘത്തിന്റെ പേടിയില്‍ നാട്. മാങ്ങാനത്ത് വീടിനു പിന്നില്‍ മോഷണ സംഘം പതുങ്ങിയിരിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതിനു പിന്നാലെ, ഇത് കുറുവകളാണെന്ന രീതിയില്‍ പ്രചാരണമുണ്ടായി. ഇതോടെ നാട്ടുകാരും ഗാന്ധിനഗര്‍ പൊലീസും ചേര്‍ന്നു മാന്നാനം പ്രദേശത്ത് നിരീക്ഷണം നടത്തുകയാണ്. എന്നാല്‍, കുറുവകളുടെ മോഷണ രീതി വച്ച്‌ നോക്കുമ്ബോള്‍ ഇത്തരത്തില്‍ പതുങ്ങിയിരിക്കാറില്ലെന്നും, ഈ സമയത്ത് എത്താറില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. ഈ സാഹചര്യത്തില്‍ ക്യാമറയില്‍ പതിഞ്ഞതും, ഇപ്പോള്‍ മാങ്ങാനത്ത് കണ്ടതായി അഭ്യൂഹം പരക്കുന്നതും നാടന്‍ മോഷ്ടാക്കള്‍ തന്നെയാകാം എന്ന നിഗമനത്തിലാണ് നാട്ടുകാര്‍. മാന്നാനം കുട്ടിപ്പടിയ്ക്ക് സമീപം പഴയംപള്ളി സാബുവിന്റെ വീടിനോട് ചേര്‍ന്ന റബര്‍ ഷെഡിലാണ് മൂന്നു പേര്‍ പതുങ്ങിയിരിയ്ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാരനായ പ്രവീണ്‍ ഇയാളെ കണ്ടതോടെ, വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മോഷ്ടാക്കള്‍ അമലഗിരി ഭാഗത്തേയ്ക്കു പാഞ്ഞു പോയി. നാട്ടുകാര്‍ പുറകെയോടിയെങ്കിലും മോഷ്ടാക്ക...

5 വീടുകളില്‍ മോഷണശ്രമം, ഭിത്തിയില്‍ ചുണ്ണാമ്ബ് കൊണ്ട് അടയാളം. 'കുറുവ' ഭീതിയില്‍ കോട്ടയം...

Image
കോട്ടയം അതിരമ്ബുഴയില്‍ കുപ്രസിദ്ധരായ കുറുവ സംഘത്തില്‍പ്പെട്ട മോഷ്ടാക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.സി.ടി.വി.യില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍വച്ചാണ് പരിശോധന. പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്‍ദേശം നല്‍കി. ഞായാറാഴ്ച പള്ളികളില്‍ കുര്‍ബാനയ്ക്കിടയില്‍ വൈദികര്‍ മോഷ്ടാക്കള സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച മോഷണശ്രമം നടന്ന അഞ്ചാം വാര്‍ഡില്‍ നീര്‍മലക്കുന്നേല്‍ മുജീബിന്റെ വീടിന്റെ ഭിത്തിയില്‍ പ്രത്യേക അടയാളം കണ്ടെത്തി. ചുണ്ണാമ്ബ് പോലുള്ള മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയതാണ് അടയാളം. ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവരെന്ന വ്യാജേനയാണ് ഇവര്‍ ചുറ്റിക്കറങ്ങുന്നത്. നാടോടി സ്ത്രീകളോമറ്റോ പകല്‍സമയം വീടും പരിസരവും നിരീക്ഷിച്ചശേഷം അടയാളം പതിച്ചതാകാമെന്ന് കരുതുന്നു. മുജീബിന്റെ വീട്ടില്‍ പകല്‍സമയം ആളുണ്ടാകാറില്ല. തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമത്തില്‍നിന്ന് കുറുവസംഘം അതിരമ്ബുഴയില്‍ എത്തിയെന്ന വാര്‍ത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തി...

ചിറക്കടവ് SRV വളവിൽ ലോറി അപകടം. 2 പേർക്ക് പരിക്ക്...

Image
പൊൻകുന്നം ചിറക്കടവ് SRV കവലയിൽ ലോറി മറിഞ്ഞു.  തെക്കെത്തുകവല ഭാഗത്തുനിന്നും പൊൻകുന്നത്തിന് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ്  എത്തിയാണ് ലോറിയിൽ നിന്നും ഒരാളെ പുറത്ത് എടുത്തത്. അപകടത്തിൽ  2 പേർക്ക് പരിക്കേറ്റു...

എയര്‍ടെലിനും വോഡാഫോണ്‍ ഐഡിയക്കും പിന്നാലെ ജിയോയും നിരക്ക് ഉയര്‍ത്തി...

Image
ജിയോയും മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി. ഡിസംബർ ഒന്നുമുതൽ പ്രീപെയ്ഡ് നിരക്കിൽ 21% വർധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. വൊഡഫോൺ ഐഡിയയും എയർടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്. ജിയോ ഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ പ്ലാനുകൾ അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാൻ 155 ആയി കൂട്ടി. 149 രൂപ പ്ലാൻ 179 ആക്കി യും 199 രൂപ പ്ലാൻ 239 ആക്കിയും കൂട്ടി. 249 രൂപ പ്ലാൻ 299 ആയി ഉയരും. 399 പ്ലാൻ 479 ആയും 444 പ്ലാൻ 533 രൂപ ആയും കൂട്ടി. ഒരു വർഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നൽകണം....

കേരളത്തില്‍ 5 ദിവസത്തേക്ക് മഴ. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു...

Image
കേരളത്തില്‍ 5 ദിവസത്തേക്ക് മഴ; വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 29-11-2021: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, അറബിക്കടലില്‍ നാളെയോടെ ചക്രവാതചുഴി പ്രവേശിക്കും. തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു...

കോട്ടയത്തെ ആര്‍.ടി ഓഫിസിലെ ബാത്ത് റൂമില്‍ ഒളിപ്പിച്ച നിലയില്‍ പണം. വൈക്കം ആര്‍.ടി ഓഫിസില്‍ കണക്കില്‍പ്പെടാത്ത പതിനായിരത്തോളം രൂപ. അടിമുടി അഴിമതിയില്‍ മുങ്ങിയ ആര്‍.ടി.ഓഫിസുകളില്‍ വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ സ്പീഡ് ചെക്കില്‍' കണ്ടത് ഗുരുതര ക്രമക്കേടുകള്‍...

Image
കോട്ടയത്തെ ആര്‍.ടി.ഓഫിസിന്റെ ബാത്ത് റൂമില്‍ നിന്നും വിജിലന്‍സ് സംഘം കണ്ടെത്തിയത് 140 രൂപ. അത്ര വലിയ തുകയല്ലെങ്കിലും ആര്‍.ടി ഓഫിസിലെ അഴിമതിക്കഥകളിലേയ്ക്കു വെളിച്ചം വീശുന്നതാണ് ഈ ബാത്ത് റൂമില്‍ നിന്നും ലഭിച്ച ചെറിയ തുക. വൈക്കം ആര്‍.ടി ഓഫിസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പതിനായിരത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. പാലായിലെ ആര്‍.ടി.ഓഫിസിന്റെ ക്ലര്‍ക്കിന്റെ പക്കല്‍ നിന്നും അധികമായി സൂക്ഷിച്ച 700 രൂപയാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ ആര്‍.ടി ഓഫിസുകളില്‍ നടക്കുന്ന അഴിമതിക്കഥകള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സ് സംഘം നടത്തിയ ഓപ്പറേഷന്‍ സ്പീഡ് ചെക്കിലാണ് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിജിലന്‍സ് സംഘം റെയിഡിന് എത്തുമ്ബോള്‍ കോട്ടയം ആര്‍.ടി.ഓഫിസില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. ഈ റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് ഓഫിസിലെ ബാത്ത് റൂമില്‍ നിന്നും 140 രൂപ കണ്ടെത്തിയത്. വിജിലന്‍സിന്റെ റെയ്ഡ് എത്തുമ്ബോള്‍ അഴിമതിപ്പണവും, കൈക്കൂലിയും ഒളിപ്പിക്കുന്നത് എവിടെയാണ് എന്ന് വ്യക്തമായിരിക്കുകയാണ് ഇതോടെ. ഈ പണം എത്തിച്ചു നല്‍കിയിരുന്നത് ഏജന്റുമാരാണ് എന്ന...

കോട്ടയത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഒളിച്ചോടിയത് പ്ലസ്ടു വിദ്യാര്‍ത്ഥിക്കും ബസ് കണ്ടക്ടര്‍ക്കുമൊപ്പം. തിരുവനന്തപുരത്തെ ലോഡ്ജില്‍ എത്തി പ്ലാന്‍ ചെയ്തത് ബാം​ഗ്ലൂര്‍ക്ക് പോകാനും. ഒറ്റ രാത്രിയിലെ അന്വേഷണത്തില്‍ നാലം​ഗ സംഘത്തെ കണ്ടെത്തിയത് ഇങ്ങനെ...

Image
കോട്ടയത്ത് നിന്നും കാണാതായ പെണ്‍കുട്ടികള്‍ പോയത് പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിയായ കൗമാരക്കാരനും ബസ് കണ്ടക്ടറായ യുവാവിനും ഒപ്പം. തിരുവനന്തപുരം തമ്ബാനൂരിലെ ലേഡ്ജില്‍ നിന്നാണ് സഹോദരികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും ബസ് കണ്ടക്ടറായ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിയായ കൗമാരക്കാരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോട്ടയത്ത് നിന്നും ഒളിച്ചോടി എത്തിയ ഇവര്‍ ബം​ഗളുരുവിന് പോകാനായിരുന്നു പദ്ധതി. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. യുവാവിനെ കാണാതായെന്നു ബന്ധുക്കളും കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. രാത്രിയില്‍ തന്നെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പെണ്‍കുട്ടികള്‍ നാഗമ്ബടം ബസ് സ്റ്റാന്‍ഡില്‍ വന്നതായി ദൃശ്യം ലഭിച്ചു. യുവാക്കളുടെ ഫോണിന് തിരുവനന്തപുരം അരിസ്റ്റോ ജംക്ഷനില്‍ സിഗ്‌നല്‍ ലഭിച്ചതോടെ തിരുവനന്തപുരത്തെ ലോഡ്ജുകളില്‍ പൊലീസ് വിവരം നല്‍കി. തമ്ബാനൂരില്‍ സംഘം മുറിയെടുത്ത ഉടനെ പൊലീസിനു വിവരം ലഭിച്ചു. ഉടനെ തമ്ബാനൂര്‍ പൊലീസെത്തി കസ്റ്റഡിയില്‍ എടുത്തു. പ്രായപൂര്‍ത്തിയാകാത്ത ...

കൊടുവാളും വടിവാളും കോടാലിയുമായി സംഘം ചേര്‍ന്നെത്തും. അടിവസ്ത്രം മാത്രം ധരിച്ച്‌ മുഖം മറച്ചെത്തുന്ന കുറുവാ സംഘങ്ങള്‍ കൊല്ലാന്‍ പോലും മടിക്കില്ല. കോട്ടയം ജില്ലയില്‍ ഭീതി പടര്‍ത്തി തസ്കര സംഘത്തിന്റെ സാന്നിധ്യം. മുന്നറിയിപ്പുമായി പൊലീസ്...

Image
കോട്ടയം അതിരമ്ബുഴ പഞ്ചായത്തില്‍ തൃക്കേല്‍, മനയ്കപ്പാടം ഭാഗങ്ങളില്‍ ഇന്ന് വെളുപ്പിനെ കുറുവ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന തിരുട്ടു ഗ്രാമത്തില്‍ നിന്നും വരുന്ന തസ്‌കരന്‍മാരുടെ മോക്ഷണ ശ്രമം. കൊടിയ കുറ്റവാളികളും , ക്രൂരന്‍മാരുമായ ഇവര്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാന്‍ കൊലപാതകങ്ങള്‍ പോലും നടത്താന്‍ മടിയില്ലാത്തവര്‍ ആണ്. അടിവസ്ത്രം മാത്രം ധരിച്ച്‌ കൈയില്‍ വടിവാളും കോടാലിയുമായി നീങ്ങുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവര്‍ കുറുവ സംഘങ്ങളാണെന്നുള്ള കാര്യത്തില്‍ പോലീസ് തീര്‍ച്ച വരുത്തിയത്. ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരിക്കുമന്നത്. റെയില്‍വേ ട്രാക്കിന് അടുത്തുള്ള പ്രദേശങ്ങളാണിത്. ഇവിടെയുള്ള നാലോളം വീടുകളില്‍ മോഷണ ശ്രമവും നടന്നിട്ടുണ്ട്. സംഘം ഉപേക്ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങളും വസ്ത്രങ്ങളും പരിസര പ്രദേശങ്ങലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടേ്. ദൃശ്യങ്ങളില്‍ കണ്ടത് കുറുവ സംഘമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സാധ്യത തള്ളികളയാനാകില്ലെന്നും, എന്നാല്‍ സ്ഥിരീകരിക്കാനായി...

കോട്ടയം പൊളിയാണ്. ഒറ്റ ദരിദ്രനെ പോലും കാണാനില്ലെന്ന് നിതി ആയോഗ് പുറത്തുവിട്ട റിപോര്‍ടില്‍...

Image
കോട്ടയം പൊളിയാണ്. ഒറ്റ ദരിദ്രനെ പോലും കാണാനില്ലെന്ന് നിതി ആയോഗ് പുറത്തുവിട്ട റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ആദ്യ ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ജില്ല ഉത്തര്‍പ്രദേശിലെ ശ്രീവസ്തിയാണെന്നും റിപോര്‍ടില്‍ പറയുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ ദരിദ്ര സംസ്ഥാനങ്ങളാണെന്ന് റിപോര്‍ടിലുണ്ട്. മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലായിട്ടുണ്ട്. നിതി ആയോഗ് പുറത്തുവിട്ട റിപോര്‍ട് പ്രകാരം ബിഹാറിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ ജനസംഖ്യയുടെ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും ദരിദ്രരാണ്. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് പട്ടികയില്‍ പറയുന്നു. ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് കേരളത്തില്‍ ദരിദ്രരായിട്ടുള്ളത്. ഇന്‍ഡ്യയില്‍ തന്നെ ദരിദ്രരില്ലാത്ത ഏക ജില്ലയും കോട്ടയമാണ്. ഗോവ (3.76%), തമിഴ്‌നാട് (4.89%), പഞ്ചാബ് (5.59%) എന്നിവയാണ് ദാരിദ്ര്യം കുറഞ്ഞ മറ്റ് സംസ്ഥാനങ്ങള്‍. ശിശുമരണ നിരക്ക് ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഉത്തര്‍പ്രദേശാണെന്നും ശിശുമരണ നിരക്കില്‍ ഏ...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. തിങ്കളാഴ്ച വരെ മഴ തുടരും. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്.

Image
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച വരെ മഴ തുടരും. ഡിസംബര്‍ രണ്ട് വരെ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനുള്ള സൂചനയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഡിസംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ സാധാരണ തോതിലുള്ള മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ... നവംബര്‍ 28: ഇടുക്കി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍... നവംബര്‍ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം. നവംബര്‍ 28: തിരുവനന...

ഫോണ്‍ വിളിക്കും ഇനി ചെലവേറും. മറ്റന്നാൾ മുതൽ സേവനങ്ങളുടെ നിരക്ക് വർധിക്കും...

Image
വോഡഫോൺ ഐഡിയ പ്രീപെയ്ഡ് താരിഫ് വർദ്ധിപ്പിച്ചു. ഈ വർദ്ധിപ്പിച്ച വില നവംബർ 25 മുതൽ പ്രാബല്യത്തിൽ വരും. പ്ലാനുകൾ ഏകദേശം എയർടെല്ലിന് സമാനമായിരിക്കും. തിങ്കളാഴ്ച നേരത്തെ എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്കുള്ള പ്രീപെയ്ഡ് താരിഫ് വർധിപ്പിച്ചിരുന്നു. വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകളുടെ പുതിയ വിലയ്ക്ക് കീഴിൽ, കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ ഇപ്പോൾ 99 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ ഈ പ്ലാൻ 76 രൂപയ്ക്കായിരുന്നു. ഈ പ്ലാനിൽ, 99 രൂപയുടെ ടോക്ക് ടൈമും 200എംബി ഡാറ്റയും സെക്കൻഡിൽ ഒരു പൈസ വോയ്‌സ് താരിഫും ലഭിക്കും. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. 179 രൂപയ്ക്ക് 2 ജിബി ഡാറ്റ ലഭിക്കും ഇത് കൂടാതെ 149 രൂപയുടെ പ്ലാൻ 179 രൂപയ്ക്ക് വരും. ഇതിൽ അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവയുടെ ആനുകൂല്യം ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റിയും 28 ദിവസമാണ്. അതേ സമയം, കമ്പനിയുടെ 219 രൂപയുടെ പ്ലാൻ ഇപ്പോൾ 269 രൂപയ്ക്ക് ലഭ്യമാകും. ഈ പ്ലാൻ പ്രകാരം, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1 ജിബി ഡാറ്റ എന്നിവ 28 ദിവസത്തേക്ക് ലഭ്യമാകും. വോഡഫോൺ ഐഡിയയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ 299 രൂപ...

പാലായ്ക്ക് സമീപം പൂവരണിയിൽ ചെറിയ ഭൂചലനം...

Image
കോട്ടയം മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം. നേരിയ ഭൂചലനമെന്നാണ് സൂചന. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. ജിയോളജി വകുപ്പ് പരിശോധന തുടങ്ങി...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയില്ല...

Image
 ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദമുണ്ടെങ്കിലും ഇവ അകന്നു പോകുന്നതിനാല്‍ കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദം നാളെയോടെ വടക്കോട്ടു നീങ്ങി ശക്തി പ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെയോടെ തമിഴ്‌നാട്-ആന്ധ്ര തീരത്തെത്തും. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കില്ല. വെള്ളിയാഴ്ച ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്...

കാറില്‍ നിന്നിറങ്ങിയ യുവാവ് ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാകിലേക്ക് നടന്നു. പിന്നീട് കാണുന്നത് ട്രെയിനിനടിയില്‍ മരിച്ചുകിടക്കുന്നത്...

Image
കാറില്‍ നിന്നിറങ്ങിയ യുവാവ് ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാകിലേക്ക് നടന്നു. പിന്നീട് കാണുന്നത് ട്രെയിനിനടിയില്‍ മരിച്ചുകിടക്കുന്നത്. കോട്ടയം മുട്ടമ്ബലത്ത് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി മുട്ടമ്ബലം റെയില്‍വെ ക്രോസിന് സമീപത്തായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്: 10 മണിയോടെ റെയില്‍വേ ഗേറ്റിന്റെ ഭാഗത്തു കാറിലെത്തിയ ഹരികൃഷ്ണന്‍, വാഹനം നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്ന് ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാകിലേക്ക് നടന്നു. ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്കു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജറായിരുന്നു മരിച്ച ഹരികൃഷ്ണന്‍. ലക്ഷ്മിയാണു ഭാര്യ. ഇവര്‍ക്കു രണ്ടു മക്കളാണുള്ളത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു...

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി...

Image
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച്ച (2021 നവംബർ 16) അവധി പ്രഖ്യാപിച്ച് ഉത്തരവായി.  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണം....

ശക്തമായ മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴി തിരിച്ചു വിടുന്നു...

Image
വെള്ളപൊക്കം: ഗതാഗതം വഴിതിരിച്ചുവിട്ടു. ശക്തമായ മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ  വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുവടെ പറയുന്നപ്രകാരം യാത്ര ചെയ്യേണ്ടതാണ്.  കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കെ.എസ്.ടി.പി റോഡായ കോന്നി-കുമ്പഴ-മൈലപ്ര- മണ്ണാറക്കുളഞ്ഞി റോഡ് ഉപയോഗിക്കണം.   ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ്-അടൂര്‍- പത്തനംതിട്ട റോഡ്, പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ് എന്നിവിടങ്ങളില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കുളനട- മെഴുവേലി- ഇലവുംതിട്ട-കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും യാത്ര ചെയ്യുക. കൊച്ചാലുംമൂട്- പന്തളം റോഡില്‍ തടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരേണ്ടുന്ന തീര്‍ത്ഥാടകര്‍ക്ക് കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴി പോകാം.  ഈ സ്ഥലങ്ങളിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുൻരീതിയില്‍ സഞ്ചരിക്കാവുന്നതാണ്...

സംസ്ഥാനത്ത് മഴ കനക്കുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...

Image
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് രണ്ട് മണിക്ക് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. റെഡ് അലര്‍ട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം തുറന്നുവിടും. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ ആ ജലം കൂടി ശേഖരിക്കാന്‍ കൂടി വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. 2398.80 അടിയാണ് ഇപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ തുറന്നുവിട്ടതിനെക്കാള്‍ കുറഞ്ഞ അളവിലുള്ള ജലമാണ് ഇന്ന് തുറന്നുവിടുക. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്...

കോട്ടയം ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു...

Image
അതി തീവ്രമഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലടക്കം റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കം നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ച സാഹചര്യത്തിൽ മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. അപകടസാധ്യത മേഖലകളിൽ മൈക്ക് അനൗൺസ്‌മെന്റ് വഴി മുന്നറിയിപ്പ് നൽകും.   കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കൺട്രോൾ റൂം നമ്പറുകൾ :--- കോട്ടയം ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.  താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 25...

കേരളത്തില്‍ നവംബര്‍ 15 വരെ കനത്ത മഴയ്ക്ക് സാധ്യത...

Image
കേരളത്തില്‍ നവംബര്‍ 15 വരെ കനത്ത മഴയ്ക്ക് (Heavy Rain) സാധ്യത. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് ഇന്ന് റെഡ് അലര്‍ട്ട് (red alert) പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടിവരും. ഓറഞ്ച് അലേര്‍ട്ട് 13-11-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 14-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസറഗോഡ് 15-11-2021: കോഴിക്കോട്, വയനാട്, കണ്ണൂര്‍...

കോട്ടയം പൊന്‍കുന്നത്തു പഞ്ചായത്തിന്‍റെ ക്രൂരത. വീട്ടിലേക്ക് അടര്‍ന്നുവീണ മണ്ണ് മാറ്റാന്‍ അനുവദിക്കാതെ, ദുരിതത്തില്‍ ഒരു കുടുംബം...

Image
വീട്ടിലേക്ക് അടര്‍ന്നുവീണ മണ്ണ് മാറ്റാനാകാതെ ദുരിതത്തിലാണ് കോട്ടയം പൊന്‍കുന്നത്തെ സാബുവും കുടുംബവും. കളക്ടറുടെ ഉത്തരവുണ്ടായിട്ടും നിയമത്തിന്‍റെ നൂലാമാലകളില്‍ കുരുങ്ങി നില്‍ക്കുകയാണ് ജീവിത സമ്ബാദ്യമായ വീട്. മണ്ണുനീക്കാനുള്ള ശ്രമം സിപിഎം  പഞ്ചായത്ത്  പ്രസിഡന്‍റ് ഇടപെട്ട് തട‌ഞ്ഞെന്ന ആരോപണവും ഉയരുന്നു. കോട്ടയത്തിന്‍റെ കിഴക്കോരം ആകെ അന്താളിച്ച അതേദിവസം തന്നെയാണ് ചെറുക്കടവ് പഞ്ചായത്തിലെ സാബുവിന്‍റെ സ്വപ്നങ്ങള്‍ക്ക് മേല്‍ മണ്ണ് പതിച്ചതും. ഒക്ടോബര്‍ പതിനാറിലെ കനത്ത മഴയില്‍ തൊട്ടടുത്ത ഉയരമുള്ള പറമ്ബ് സാബുവിന്‍റെ വീട്ടിലേക്ക് അടര്‍ന്നുവീണു. വീടിന്‍റെ കരുത്ത് കുടുംബത്തിന് രക്ഷയായി. പക്ഷേ ഉപജീവനമാര്‍ഗമായിരുന്ന വര്‍ക്ക്ഷോപ്പ് നാമാവശേഷമായി. വീടിന്‍റെ ഭിത്തിയില്‍ ഇടിച്ച്‌ നില്‍ക്കുന്ന ടണ്‍ കണക്കിന് മണ്ണാണ് ഇപ്പോള്‍ ഈ കുടുംബത്തിന്‍റെ  വേദന . വസ്തുഉടമയുടെ ചെലവില്‍ മണ്ണുനീക്കി കല്‍ഭിത്തി നിര്‍മ്മിച്ച്‌ നല്‍കണമെന്ന് കളക്ടറുടെ ഉത്തരവുണ്ട്. പക്ഷേ വസ്തുഉടമയായ ക്ഷേത്രം ട്രെസ്റ്റിന് ജിയോളജി വകുപ്പില്‍ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. രേഖയില്ലാതെ മണ്ണെടുപ്പിന് അനുമതി ...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം. സംസ്ഥാനത്ത് വീണ്ടും കനത്ത മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

Image
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്തമഴ പ്രവചിച്ചതിന് തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട്, കോട്ടയം, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച്‌ തീവ്ര ന്യുന ര്‍ദ്ദമായി മാറി പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു സഞ്ചരിച്ചു നവംബര്‍ 11 രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ അറബികടലില്‍ നിലവിലുള്ള ന്യുന മര്‍ദ്ദം അടുത്ത 3 ദിവസം കൂടി പടിഞ്ഞാറു -തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക് തമാക്കി....

കോട്ടയത്തു ആസിഡ് കുടിച്ച്‌ നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും മൂത്തമകളും മരണത്തിന് കീഴടങ്ങി...

Image
ആസിഡ് കുടിച്ച്‌ നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു.  അമ്മയും മൂത്തമകളും മരണത്തിന് കീഴടങ്ങി. സുകുമാരനും മറ്റൊരു മകളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കോവിഡിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ രാത്രിയാണ് ആത്മഹത്യ ശ്രമം നടന്നത്. ഇളയമകള്‍ സുവര്‍ണ്ണ അയല്‍പ്പക്കത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. നാലുപേരെയും ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ഭാര്യ സീന യാത്രമധ്യേ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ മൂത്തമകള്‍ സൂര്യയും മരണത്തിന് കീഴടങ്ങി. സുകുമാരനും ഇളയമകള്‍ സുവര്‍ണ്ണയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാല് പേരും ഒന്നിച്ച്‌ ആസിഡ് കുടിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് നിഗമനം. #Kottayam 

കോട്ടയം തലയോലപ്പറമ്പിൽ വീട്ടമ്മ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ചു. ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍...

Image
തലയോലപ്പറമ്ബില്‍ വീട്ടമമ്മയെ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടത്തി. തലയോലപ്പറമ്ബ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ സുകുമാരനെയും കുടുംബത്തിലെ 4 പേരെയും അയല്‍വാസികള്‍ കണ്ടെത്തിയത്. സുകുമാരന്‍ (52)നെ കൂടാതെ മക്കളായ സൂര്യ (26), സുവര്‍ണ (23) എന്നിവരെ നാടുക്കാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ സീന മരിക്കുകയായിരുന്നു. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. ഗുരുതരാവസ്ഥയിലുള്ള മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരനുള്‍പ്പെടെ അബോധാവസ്ഥയില്‍ തുടരുകയാണ്. മരിച്ച സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. #കോട്ടയം #Kottayam 

സ്വകാര്യ ബസുകളുടെ പണിമുടക്ക്; കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും

Image
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസ് നടത്താൻ തീരുമാനിച്ച് കെ എസ് ആർ ടി സി. ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസ് ലഭ്യമാക്കാൻ അധികൃതർ നിർദേശം നൽകി . സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവീസ് നടത്തും. കൂടാതെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ വരുമാനം കുറഞ്ഞ കെഎസ്ആർ ടിസി ബസുകൾ ക്രമീകരിക്കും. മാത്രമല്ല അധിക ട്രിപ്പുകൾ താത്ക്കാലികമായി ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ് സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടിസ് നൽകിയിരുന്നു...

കോട്ടയം തിരുവാർപ്പിൽ ഏഴ് വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു...

Image
കോട്ടയം തിരുവാർപ്പിൽ ഏഴ് വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു. തിരുവാർപ്പ് മുസ്ലിം പളളി  മലേചിറയിൽ സുധീർ,ഭിമ ദമ്പതികളുടെ മകൻ സജാദ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരക്കായിരുന്നു അപകടം. ട്യൂഷന് പോയ കുട്ടി പാലത്തിൽനിന്ന് തൊട്ടിലേക്ക് വിഴുകയായിരുന്നു. ഫയർഫോഴ്‌സ് കുട്ടിയെ വെള്ളത്തിൽനിന്ന് പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി...

കോട്ടയം ജില്ലയിൽ 300 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. TPR -11.37%

Image
കോട്ടയം ജില്ലയിൽ 300 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 293 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴു പേർ രോഗബാധിതരായി. 454 പേർ രോഗമുക്തരായി. 2638 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 140 പുരുഷൻമാരും 129 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 68 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5107 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 326557 കോവിഡ് ബാധിതരായി. 319407 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24852 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-37 ചങ്ങനാശേരി-21 കാഞ്ഞിരപ്പള്ളി-11 തൃക്കൊടിത്താനം-10 മാടപ്പള്ളി, രാമപുരം, ആർപ്പൂക്കര-8 എലിക്കുളം, പാമ്പാടി, ഏറ്റുമാനൂർ, പാലാ, കുറിച്ചി-7 വാഴപ്പള്ളി, ഭരണങ്ങാനം, വൈക്കം, പനച്ചിക്കാട്, അകലക്കുന്നം, വിജയപുരം-6   ഉഴവൂർ, കടനാട്, കറുകച്ചാൽ, കൂരോപ്പട, പുതുപ്പള്ളി, എരുമേലി, കരൂർ, വെള്ളൂർ, മുത്തോലി-5 വാഴൂർ, മാഞ്ഞൂർ, വാകത്താനം, മുളക്കുളം, അയർക്കുന്നം, തലയോലപ്പറമ്പ്, നീണ്...

കടുവ ചിത്രീകരണം തടഞ്ഞ് യൂത്ത് കോൺഗ്രസ്...

Image
സിനിമ ചിത്രീകരണം തടഞ്ഞ് യൂത്ത് കോൺഗ്രസ്സ്കോട്ടയം  കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു നടത്തിയ കടുവ സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും സിനിമ പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. ഏറെ നേരത്തെ തർക്കത്തിനോടുവിൽ പോലീസ് ഇടപെട്ട് വിഷയം അവസാനിപ്പിച്ചു. കുന്നുഭാഗം സ്‌കൂളിന് സമീപമായിരുന്നു റോഡ് തടഞ്ഞുള്ള ചിത്രീകരണം...

വിവാഹം കഴിഞ്ഞ് ഒരുമാസം. ഒരുമിച്ച്‌ ജീവിച്ച്‌ കൊതിതീരാതെ അവര്‍, കോട്ടയം നീലിമംഗലത്ത് വാഹനാപകടത്തില്‍ ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു, ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങി രഞ്ജിന്‍ ദാരുണമായി മരിച്ചു...

Image
എം.സി റോഡില്‍ കോട്ടയം നീലിമംഗലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിയിച്ച്‌ യുവാവ് മരിച്ചു. നീലിമംഗലം പാലത്തിലെ വിടവില്‍ വീണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിയാണ് യുവാവ് ദാരുണമായി മരിച്ചത്. കോട്ടയം കടുത്തുരുത്തി മാഞ്ഞൂര്‍ ഇലവത്തില്‍ വീട്ടില്‍ രഞ്ജിന്‍ സെബാസ്റ്റിയന്‍ (28)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 5.45 ഓടെ എം.സി റോഡില്‍ നീലിമംഗലം പാലത്തിലായിരുന്നു അപകടം. കോട്ടയത്തെ കടകളില്‍ ഇറച്ചി നല്‍കുന്ന ജോലിയാണ് രഞ്ജിന്‍ ചെയ്തിരുന്നത്. ഞായറാഴ്ച രാവിലെ ഇറച്ചി വിതരണം ചെയ്ത ശഷം തിരികെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെയാണ് നീലിമംഗലം പാലത്തില്‍ വച്ച്‌ അപകടമുണ്ടായത്. കോട്ടയം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ നീലിമംഗലം പാലത്തിലേയ്ക്കു പ്രവേശിക്കുന്ന സ്ഥലത്ത് റോഡില്‍ ഒരു ചെറിയ കുഴിയും കമ്ബിയുമുണ്ട്. ഈ കുഴിയില്‍ ചാടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ഏതാണ്ട് ...

ജയ് ഭീമിൽ അഭിനയക്കരുത്ത്‌ കാട്ടി മുണ്ടക്കയം കാരി...

Image
   തമിഴ് സിനിമയിൽ വെന്നിക്കൊടി പാറിക്കുകയാണ് സൂര്യയുടെ ജയ് ഭീം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ലിജോമോൾ ജോസ് ആണ് സിനിമയിൽ നായികയായി തിളങ്ങുന്നത്.  അതിശക്തമായ വേഷമാണ് വളരെ അനായാസമായി ഈ സിനിമയിൽ ലിജോമോൾ അഭിനയിച്ച് ഫലിപ്പിച്ചത്. ‘‘പോരാട്ടം നടത്തുന്നതിന് നിയമം എനിക്കൊരു ആയുധമാണ്. കോടതിയിൽ നീതി കിട്ടിയില്ലെങ്കിൽ തെരുവിൽ ഇറങ്ങി പോരാടും’’ – മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേൽ ഒരുക്കിയ ചിത്രം ‘ജയ് ഭീം’ പറയുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. ജനിച്ച നാട്ടിൽ മനുഷ്യൻമാരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം നടത്തുന്ന പോരാട്ടം. ഇരുളർ ഗോത്രത്തിൽപ്പെട്ട വേട്ടക്കാരായ ദമ്പതികളായ സെൻഗെന്നി (ലിജോമോൾ) രാജകണ്ണു (മണികണ്ഠൻ) എന്നിവരുടെ ജീവിതത്തിലൂടെയാണ് പിന്നീട് ചിത്രം സഞ്ചരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ഇരുവരുടെയും കെമിസ്ട്രി ഗംഭീരമാണ്. ഒരു മോഷണക്കുറ്റത്തിൽ കള്ളക്കേസു ചുമത്തി രാജകണ്ണിനെയും ബന്ധുക്കളെയും ലോക്കൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതോടെ ഭരണകൂടത്തിന്റെ മർദന യന്ത്രമായ പൊലീസിന്റെ ഭീകരമുഖം കാണിച്ചുതരുന്ന...

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയെന്ന് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു...

Image
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പക്ഷെ ഇത് സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര തീരത്ത് നിലനില്‍ക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും. ഇന്ന് ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന മുന്നറിയിപ്പ് തുടരുകയാണ്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് കോട്ടയം കൂട്ടിക്കല്‍ ഇളങ്കാട് മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മൂപ്പന്‍മലയില്‍ ആള്‍പ്പാര്‍പ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലവെള്ളപ്പാച്ചിലില്‍ പുല്ലകയാറിലെ ജലനിരപ്പ് ഉയര്‍ന്നു. മ്ലാക്കരയില്‍ ചപ്പാത്ത് അപകടാവസ്ഥയിലായി. ഇതിനെത്തുടര്‍ന്ന് തുടര്...

കോട്ടയത്ത് കിഴക്കൻ മേഖലയിൽ കനത്ത മഴ. ഇളംകാട് മ്ലാക്കരയിൽ ഉരുൾപൊട്ടൽ...

Image
കോട്ടയം (Kottayam) ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറില്‍ (Pullaka River) ജലനിരപ്പ് ഉയരുന്നു. അപകട നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഇതിനിടെ, കൂട്ടിക്കല്‍ (koottickal) പഞ്ചായത്തിലെ ഇളംകാട് (Elamkadu) മ്ലാക്കരയില്‍ (Mlakkara) ഉരുള്‍പൊട്ടി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും (Fire Force) പൊലീസ് (Police) സംഘങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്ബ്​ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കൂട്ടിക്കലില്‍ വന്‍ നാശനഷ്​ടം വിതച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന്​ ഇളംകാടിലെ മൂപ്പന്‍ മല, മ്ലാക്കര മേഖലകളിലാണ് ഉരുള്‍ പൊട്ടിയത്. ഇതോടെ പുല്ലകയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങ​ളോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുല്ലകയാറിലെ ജലനിരപ്പ്​ ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്​ നിര്‍ദേശമുണ്ട്​. മലവെള്ളപ്പാച്ചിലില്‍ മണിമലയാറ്റിലും വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലും നാട്ടുകാര്‍ ജാഗ്രതയിലാണ്​. ഒക്​ടോബര്‍ 16ന്​ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം ഇളങ്കാട്​, ഏന്തയാര്‍, കൂട്ടിക്കല്‍, ക...

നവംബർ മൂന്നുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു...

Image
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ മൂന്നുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.  ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നവംബർ നാല്, അഞ്ച് തീയതികളിൽ ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ കന്യാകുമാരി തീരം വഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ തെക്കൻ കേരളത്തിൽ രണ്ടു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. നവംബർ അഞ്ചുവരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ  ജനങ്ങൾ ജാഗ്രത പാലിക്കണം.   കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം...