കോട്ടയം പൊന്‍കുന്നത്തു പഞ്ചായത്തിന്‍റെ ക്രൂരത. വീട്ടിലേക്ക് അടര്‍ന്നുവീണ മണ്ണ് മാറ്റാന്‍ അനുവദിക്കാതെ, ദുരിതത്തില്‍ ഒരു കുടുംബം...


വീട്ടിലേക്ക് അടര്‍ന്നുവീണ മണ്ണ് മാറ്റാനാകാതെ ദുരിതത്തിലാണ് കോട്ടയം പൊന്‍കുന്നത്തെ സാബുവും കുടുംബവും. കളക്ടറുടെ ഉത്തരവുണ്ടായിട്ടും നിയമത്തിന്‍റെ നൂലാമാലകളില്‍ കുരുങ്ങി നില്‍ക്കുകയാണ് ജീവിത സമ്ബാദ്യമായ വീട്. മണ്ണുനീക്കാനുള്ള ശ്രമം സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ട് തട‌ഞ്ഞെന്ന ആരോപണവും ഉയരുന്നു.

കോട്ടയത്തിന്‍റെ കിഴക്കോരം ആകെ അന്താളിച്ച അതേദിവസം തന്നെയാണ് ചെറുക്കടവ് പഞ്ചായത്തിലെ സാബുവിന്‍റെ സ്വപ്നങ്ങള്‍ക്ക് മേല്‍ മണ്ണ് പതിച്ചതും. ഒക്ടോബര്‍ പതിനാറിലെ കനത്ത മഴയില്‍ തൊട്ടടുത്ത ഉയരമുള്ള പറമ്ബ് സാബുവിന്‍റെ വീട്ടിലേക്ക് അടര്‍ന്നുവീണു. വീടിന്‍റെ കരുത്ത് കുടുംബത്തിന് രക്ഷയായി. പക്ഷേ ഉപജീവനമാര്‍ഗമായിരുന്ന വര്‍ക്ക്ഷോപ്പ് നാമാവശേഷമായി. വീടിന്‍റെ ഭിത്തിയില്‍ ഇടിച്ച്‌ നില്‍ക്കുന്ന ടണ്‍ കണക്കിന് മണ്ണാണ് ഇപ്പോള്‍ ഈ കുടുംബത്തിന്‍റെ വേദന. വസ്തുഉടമയുടെ ചെലവില്‍ മണ്ണുനീക്കി കല്‍ഭിത്തി നിര്‍മ്മിച്ച്‌ നല്‍കണമെന്ന് കളക്ടറുടെ ഉത്തരവുണ്ട്. പക്ഷേ വസ്തുഉടമയായ ക്ഷേത്രം ട്രെസ്റ്റിന് ജിയോളജി വകുപ്പില്‍ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.


രേഖയില്ലാതെ മണ്ണെടുപ്പിന് അനുമതി നല്‍കാന്‍ കളക്ടറുടെ പ്രത്യേക ഉത്തരവ് വേണം. ദുരന്തബാധിതന്‍ എന്നനിലയില്‍ മണ്ണെടുപ്പിന് സാബുവിന് അനുമതി കിട്ടുമായിരുന്നു. മണ്ണുവിറ്റ് ലോയല്‍റ്റി തുക കണ്ടെത്താന്‍ കളക്ടര്‍ ആദ്യം അനുമതി നല്‍കിയിരുന്നു. പക്ഷേ മണ്ണ് വില്‍ക്കാനുള്ള സാബുവിന്‍റെ ശ്രമം പഞ്ചായത്ത് പ്രസിഡന്‍റും വാ‍ര്‍ഡ് മെമ്ബറുമായ ശ്രീകുമാര്‍ തടഞ്ഞു. താന്‍കൊണ്ടുവന്ന ആളെ മണ്ണെടുക്കാന്‍ സമ്മതിക്കില്ലെന്ന് ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് സാബു പറയുന്നു.


540 ലോഡ് മണ്ണിന് അഞ്ചുലക്ഷത്തോളം രൂപ വില വരും. ഈ മണ്ണിനായി മണ്ണ് മാഫിയയുടെ നീക്കങ്ങളും സജീവമെന്ന് സംശയിക്കാം. വാസയോഗ്യമല്ലാത്ത വീട്ടില്‍ നിന്ന് ഇവരെ മാറ്റി പാര്‍പ്പിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിക്കെന്ന കളക്ടറുടെ ഉത്തരവിനും പുല്ലുവിലയാണ്. വീട്ടുവാടക പോലും സാബുവിന് കണ്ടെത്താന്‍ കഴിയുന്നില്ല. #Kottayam #Ponkunnam  

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...