കോട്ടയത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഒളിച്ചോടിയത് പ്ലസ്ടു വിദ്യാര്‍ത്ഥിക്കും ബസ് കണ്ടക്ടര്‍ക്കുമൊപ്പം. തിരുവനന്തപുരത്തെ ലോഡ്ജില്‍ എത്തി പ്ലാന്‍ ചെയ്തത് ബാം​ഗ്ലൂര്‍ക്ക് പോകാനും. ഒറ്റ രാത്രിയിലെ അന്വേഷണത്തില്‍ നാലം​ഗ സംഘത്തെ കണ്ടെത്തിയത് ഇങ്ങനെ...


കോട്ടയത്ത് നിന്നും കാണാതായ പെണ്‍കുട്ടികള്‍ പോയത് പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിയായ കൗമാരക്കാരനും ബസ് കണ്ടക്ടറായ യുവാവിനും ഒപ്പം. തിരുവനന്തപുരം തമ്ബാനൂരിലെ ലേഡ്ജില്‍ നിന്നാണ് സഹോദരികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും ബസ് കണ്ടക്ടറായ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിയായ കൗമാരക്കാരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോട്ടയത്ത് നിന്നും ഒളിച്ചോടി എത്തിയ ഇവര്‍ ബം​ഗളുരുവിന് പോകാനായിരുന്നു പദ്ധതി.

വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. യുവാവിനെ കാണാതായെന്നു ബന്ധുക്കളും കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. രാത്രിയില്‍ തന്നെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പെണ്‍കുട്ടികള്‍ നാഗമ്ബടം ബസ് സ്റ്റാന്‍ഡില്‍ വന്നതായി ദൃശ്യം ലഭിച്ചു. യുവാക്കളുടെ ഫോണിന് തിരുവനന്തപുരം അരിസ്റ്റോ ജംക്ഷനില്‍ സിഗ്‌നല്‍ ലഭിച്ചതോടെ തിരുവനന്തപുരത്തെ ലോഡ്ജുകളില്‍ പൊലീസ് വിവരം നല്‍കി. തമ്ബാനൂരില്‍ സംഘം മുറിയെടുത്ത ഉടനെ പൊലീസിനു വിവരം ലഭിച്ചു. ഉടനെ തമ്ബാനൂര്‍ പൊലീസെത്തി കസ്റ്റഡിയില്‍ എടുത്തു.

പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെ ജുവനൈല്‍ കോടതിയിലും പ്രായപൂര്‍ത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എന്‍. ബാബുക്കുട്ടന്‍, പാമ്ബാടി എസ്‌എച്ച്‌ഒ യു. ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു. തിരുവനന്തപുരം തമ്ബാനൂരിലെ സി കെ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒളശ സ്വദേശിയേയും, കോത്തല സ്വദേശിയേയും പിടികൂടി. ജോലി കഴിഞ്ഞ് രക്ഷിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വീടിന്റെ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മാതാപിതാക്കള്‍ വെള്ളിയാഴ്ച ജോലിക്കു പോയപ്പോഴാണ് പെണ്‍കുട്ടികളെ കാണാതാകുന്നത്. രാവിലെ മാതാവും പിതാവും ജോലിക്കായി പോയപ്പോള്‍ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. അവധിയായതിനാല്‍ ഇരുവരും ക്ലാസില്‍ പങ്കെടുത്തിരുന്നില്ല. വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ രണ്ടു പേരും വീട്ടിലില്ലായിരുന്നു. ഇതോടെ രക്ഷിതാക്കള്‍ പാമ്ബാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് കുട്ടികള്‍ നാഗമ്ബടം റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരത്തുണ്ടെന്നു മനസിലാക്കുവാന്‍ കഴിഞ്ഞത്. കുട്ടികളെ കണ്ടെത്തുന്നതിനായി ഇവരുടെ ചിത്രങ്ങള്‍ പാമ്ബാടി പൊലീസ് പ്രചരിപ്പിച്ചിരിന്നു.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു പെണ്‍കുട്ടികളെ അവസാനമായി കണ്ടത്. ഇതിനു ശേഷം പെണ്‍കുട്ടികളെപ്പറ്റി പൊലീസിനു വിവരമൊന്നും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടികള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയായിരുന്നു. ഇവിടെ നിന്നും പൊലീസിനു ദൃശ്യങ്ങള്‍ ലഭിച്ചു. അതിനിടെ നാഗമ്ബടം സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇവര്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നു. പൊലീസ് സംഘം ഈ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ ഇവരുടെ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ എവിടെ പോയതാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഈ പെണ്‍കുട്ടി പറഞ്ഞത്.

പിടിയിലായ ആണ്‍കുട്ടികളില്‍ ഒരാള്‍ സ്വകാര്യ ബസ് കണ്ടക്ടറും, മറ്റൊരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ്. പെണ്‍കുട്ടികളെ കാണാതായത് മുതല്‍ ഇരുവരെടും മൊബൈല്‍ ഫോണുകളും സ്വിച്ച്‌ ഓഫ് ആയിരുന്നു. പെണ്‍കുട്ടികളെ തലസ്ഥാനത്ത് തമ്ബാനൂരിലെ ലോഡ്ജില്‍ നിന്നു കണ്ടെത്തിയതിന് പിന്നില്‍ പൊലീസിന്റെയും ലോഡ്ജ് ഉടമയുടെയും കരുതല്‍. ലോഡ്ജ് ഉടമ അറിയിച്ചതനുസരിച്ച്‌ രാവിലെ പൊലീസ് എത്തി ഇവരെ സ്റ്റേഷനില്‍ കൊണ്ടുവന്നു. ട്രെയിനിലാണ് തലസ്ഥാനത്ത് എത്തിയത്. വൈകിട്ടോടെ പാമ്ബാടി പൊലീസ് എത്തി ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...