കൊടുവാളും വടിവാളും കോടാലിയുമായി സംഘം ചേര്‍ന്നെത്തും. അടിവസ്ത്രം മാത്രം ധരിച്ച്‌ മുഖം മറച്ചെത്തുന്ന കുറുവാ സംഘങ്ങള്‍ കൊല്ലാന്‍ പോലും മടിക്കില്ല. കോട്ടയം ജില്ലയില്‍ ഭീതി പടര്‍ത്തി തസ്കര സംഘത്തിന്റെ സാന്നിധ്യം. മുന്നറിയിപ്പുമായി പൊലീസ്...


കോട്ടയം അതിരമ്ബുഴ പഞ്ചായത്തില്‍ തൃക്കേല്‍, മനയ്കപ്പാടം ഭാഗങ്ങളില്‍ ഇന്ന് വെളുപ്പിനെ കുറുവ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന തിരുട്ടു ഗ്രാമത്തില്‍ നിന്നും വരുന്ന തസ്‌കരന്‍മാരുടെ മോക്ഷണ ശ്രമം. കൊടിയ കുറ്റവാളികളും , ക്രൂരന്‍മാരുമായ ഇവര്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാന്‍ കൊലപാതകങ്ങള്‍ പോലും നടത്താന്‍ മടിയില്ലാത്തവര്‍ ആണ്. അടിവസ്ത്രം മാത്രം ധരിച്ച്‌ കൈയില്‍ വടിവാളും കോടാലിയുമായി നീങ്ങുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവര്‍ കുറുവ സംഘങ്ങളാണെന്നുള്ള കാര്യത്തില്‍ പോലീസ് തീര്‍ച്ച വരുത്തിയത്.

ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരിക്കുമന്നത്. റെയില്‍വേ ട്രാക്കിന് അടുത്തുള്ള പ്രദേശങ്ങളാണിത്. ഇവിടെയുള്ള നാലോളം വീടുകളില്‍ മോഷണ ശ്രമവും നടന്നിട്ടുണ്ട്. സംഘം ഉപേക്ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങളും വസ്ത്രങ്ങളും പരിസര പ്രദേശങ്ങലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടേ്. ദൃശ്യങ്ങളില്‍ കണ്ടത് കുറുവ സംഘമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സാധ്യത തള്ളികളയാനാകില്ലെന്നും, എന്നാല്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് യോഗം ചേരുകയും രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി. അതിനുപുറമേ നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു കുറിപ്പ് പഞ്ചായത്ത് മെമ്ബര്‍മാര്‍ മുഖേന വാട്സ്‌ആപ്പ് സന്ദേശമായി ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്. കൂടെ ചെറു സംഘങ്ങള്‍ രൂപീകരിച്ച്‌ സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. റെയില്‍വേ ട്രാക്കിന്റെ സമീപ പ്രദേശങ്ങളില്‍ പോലീസ് പെട്രോളിങ്ങും സജീവമാക്കി.

അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യാസിര്‍, പൈമറ്റത്തില്‍ ഇഖ്ബാല്‍, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാര്‍, ഏഴാം വാര്‍ഡിലെ യാസ്മിന്‍ എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ ഒന്നിനും 3.30നും മോഷണ ശ്രമം നടന്നത്. യാസിറിന്റെ ഭാര്യയുടെ ലോഹപാദസരം സ്വര്‍ണമാണെന്ന് കരുതി സംഘം അപഹരിച്ചു. യാസ്മിന്റെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ സംഘം സ്ഥലം വിട്ടു. വാര്‍ഡ് അംഗത്തെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി.

ഈ പ്രശ്നത്തിനു പരിഹാരം കാണാന്‍ സാധിക്കും എന്ന കാര്യത്തില്‍ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസറും മറ്റ് അധികാരികളും ചേര്‍ന്ന് ഒരുക്കിയ ചില നിര്‍ദേശങ്ങള്‍

നിര്‍ദേശങ്ങള്‍:

1) ആളുകളെ ഈ കാര്യത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ അറിയിക്കുവാന്‍ വാര്‍ഡുകളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുക.

2)അടഞ്ഞു കിടക്കുന്ന വാതിലിനു പിറകില്‍ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങള്‍ അടുക്കി വയ്ക്കുക. (വാതിലുകള്‍ കുത്തി തുറന്നാല്‍ ഈ പാത്രം മറിഞ്ഞു വീണു ഉണ്ടാകുന്ന ശബ്ദം കേട്ടു ഉണരാന്‍ സാധിക്കും ).

3) വാര്‍ഡുകളില്‍ ചെറുപ്പകാരുടെ നേതൃത്വത്തില്‍ ചെറിയ സംഘങ്ങള്‍ ആയി തിരിഞ്ഞു സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുക.

4)അനാവശ്യമായി വീടുകളില്‍ എത്തിചേരുന്ന ഭിഷകാര്‍, ചൂല് വില്പനകാര്‍, കത്തി കാച്ചികൊടുക്കുന്നവര്‍, തുടങ്ങിയ വിവിധ രൂപത്തില്‍ വരുന്ന ആളുകളെ കര്‍ശനമായി അകറ്റി നിര്‍ത്തുക.

5)അസമയത് എന്തെങ്കിലും സ്വരം കേട്ടാല്‍ ഉടന്‍ ലൈറ്റ് ഇടുക. തിടുക്കത്തില്‍ വാതില്‍ തുറന്നു വെളിയില്‍ ഇറങ്ങാതിരിക്കുക.6)അയല്പക്കത്തെ ആളുകളുടെ ഫോണ്‍ നമ്ബറും അടുത്തുള്ള പോലീസ് സ്റ്റേഷന്‍ നമ്ബറും കൃത്യമായി ഫോണില്‍ സേവ് ചെയുക.

ഭയമല്ല ജാഗ്രതയാണ് ഈ വിഷയത്തില്‍ നമുക്ക് വേണ്ടത്.

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍: 9497931936
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍: 0481-2597210. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...