കോട്ടയത്തെ ആര്‍.ടി ഓഫിസിലെ ബാത്ത് റൂമില്‍ ഒളിപ്പിച്ച നിലയില്‍ പണം. വൈക്കം ആര്‍.ടി ഓഫിസില്‍ കണക്കില്‍പ്പെടാത്ത പതിനായിരത്തോളം രൂപ. അടിമുടി അഴിമതിയില്‍ മുങ്ങിയ ആര്‍.ടി.ഓഫിസുകളില്‍ വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ സ്പീഡ് ചെക്കില്‍' കണ്ടത് ഗുരുതര ക്രമക്കേടുകള്‍...



കോട്ടയത്തെ ആര്‍.ടി.ഓഫിസിന്റെ ബാത്ത് റൂമില്‍ നിന്നും വിജിലന്‍സ് സംഘം കണ്ടെത്തിയത് 140 രൂപ. അത്ര വലിയ തുകയല്ലെങ്കിലും ആര്‍.ടി ഓഫിസിലെ അഴിമതിക്കഥകളിലേയ്ക്കു വെളിച്ചം വീശുന്നതാണ് ഈ ബാത്ത് റൂമില്‍ നിന്നും ലഭിച്ച ചെറിയ തുക. വൈക്കം ആര്‍.ടി ഓഫിസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പതിനായിരത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. പാലായിലെ ആര്‍.ടി.ഓഫിസിന്റെ ക്ലര്‍ക്കിന്റെ പക്കല്‍ നിന്നും അധികമായി സൂക്ഷിച്ച 700 രൂപയാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ ആര്‍.ടി ഓഫിസുകളില്‍ നടക്കുന്ന അഴിമതിക്കഥകള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സ് സംഘം നടത്തിയ ഓപ്പറേഷന്‍ സ്പീഡ് ചെക്കിലാണ് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തിയത്.

വിജിലന്‍സ് സംഘം റെയിഡിന് എത്തുമ്ബോള്‍ കോട്ടയം ആര്‍.ടി.ഓഫിസില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. ഈ റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് ഓഫിസിലെ ബാത്ത് റൂമില്‍ നിന്നും 140 രൂപ കണ്ടെത്തിയത്. വിജിലന്‍സിന്റെ റെയ്ഡ് എത്തുമ്ബോള്‍ അഴിമതിപ്പണവും, കൈക്കൂലിയും ഒളിപ്പിക്കുന്നത് എവിടെയാണ് എന്ന് വ്യക്തമായിരിക്കുകയാണ് ഇതോടെ. ഈ പണം എത്തിച്ചു നല്‍കിയിരുന്നത് ഏജന്റുമാരാണ് എന്നും വ്യക്തമായ തെളിവ് വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കം ആര്‍.ടി ഓഫീസില്‍ നിന്നും 9840/ രൂപയും, കോട്ടയം ആര്‍.ടി ഓഫീസിലെ ബാത്‌റൂമില്‍ നിന്നും 140/ രൂപയും പാല ജോയിന്റ് ആര്‍.ടി ഓഫീസിലെ ക്ലാര്‍ക്കില്‍ നിന്നും 700 രൂപയും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏജന്റുമാരുമായി ചേര്‍ന്ന് അഴിമതി നടത്തുന്നതായി സര്‍ക്കാരിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിലാണ് വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് കോട്ടയം ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് തുടങ്ങി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളെല്ലാം ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനു ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഇതിന് ഇടനിലനില്‍ക്കുന്ന ഒരു വിഭാഗം ഏജന്റുമാര്‍ നടത്തുന്ന നീക്കങ്ങളാണ് വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഏജന്റുമാര്‍ നല്‍കുന്ന അപേക്ഷകളുടെ ഹാര്‍ഡ് കോപ്പിയില്‍ പ്രത്യേകം അടയാളം രേഖപ്പെടുത്തി തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം ആര്‍.ടി ഓഫീസ്, തൊടുപുഴ ആര്‍.ടി ഓഫീസ്, എന്നിവിടങ്ങളില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള അന്വേഷണോദ്യോഗസ്ഥരുടെ ശുപാര്‍ശകളില്‍ യാതൊരു തീരുമാനവുമെടുക്കാതെ മാറ്റി വച്ചതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. പെന്‍കുന്നം ആര്‍.ടി ഓഫീസ്, മൂവാറ്റുപുഴ ആര്‍.ടി ഓഫീസ് എന്നിവിടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ ഏജന്റുമാരെ തിരിച്ചറിയുന്നതിന് അപേക്ഷകളില്‍ വിവിധ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച്‌. വെങ്കിടേഷ് , വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം പൊലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ക.ഇ.ബൈജു, വിജിലന്‍സ് തെക്കന്‍ മേഖല- പൊലീസ് സൂപ്രണ്ട് ജയശങ്കര്‍, മധ്യമേഖല -പൊലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്., കിഴക്കന്‍ മേഖല- പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാര്‍, വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് സജീവന്‍ എന്നിവര്‍ മിന്നല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...