Posts

Showing posts from January, 2026

ശബരിമല സ്വര്‍ണ മോഷണം. തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍...

Image
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എസ്‌ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. പിന്നാലെയാണ് അറസ്റ്റ്. 

അധ്യാപകൻ്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍. ദുരുപയോഗം ചെയ്തോയെന്ന് അറിയാൻ പരിശോധന, സ്കൂളില്‍ വച്ച്‌ ലൈംഗിക അതിക്രമം നടന്നു..

Image
മലമ്ബുഴയില്‍ വിദ്യാർത്ഥിയെ മദ്യം നല്‍കി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ‌അധ്യാപകൻ്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുള്‍പ്പെടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റിമാൻഡില്‍ കഴിയുന്ന സംസ്കൃതാധ്യാപകൻ അനിലിന്റെ ഫോണിലാണ് അശ്ലീല ദൃശ്യങ്ങളുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ഫോണ്‍ പരിശോധനയ്ക്കയച്ചു. സൈബർ ക്രൈം വിഭാഗത്തിനാണ് അന്വേഷണ സംഘം ഫോണ്‍ കൈമാറിയത്. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കും. അതേസമയം, അനിലിനെതിരെ കുട്ടികള്‍ മൊഴി നല്‍കി. സ്കൂളില്‍ വച്ച്‌ ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ വന്നതോടെ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളില്‍ മലമ്ബുഴ പൊലീസ് കേസെടുത്തു. സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാർത്ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ അഞ്ച...

കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച്‌ 5 വയസ്സുകാരിക്ക് നേരെ ക്രൂരത. രണ്ടാനമ്മ അറസ്റ്റില്‍...

Image
കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച്‌ അഞ്ച് വയസ്സുകാരിക്ക് നേരെ ക്രൂരത. പാലക്കാട് കഞ്ചിക്കോട് രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. കിടക്കയില്‍ മൂത്രമൊഴിച്ചു എന്ന് ആരോപിച്ച്‌ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി പഠിച്ചിരുന്ന അങ്കണവാടി അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു...

പണത്തിനായി 16 കാരിയെ സെക്സ് റാക്കറ്റിന് വിറ്റു, ആറുദിവസത്തിനിടെ പീഡിപ്പിച്ചത് 10 പേര്‍, പിതാവും മുത്തശ്ശിയും അറസ്റ്റില്‍...

Image
ചിക്കമഗളൂരുവിലെ കടൂർ താലൂക്കിലെ ബിരൂർ ഹോബ്ലിയില്‍ 16-കാരിയെ പെണ്‍വാണിഭ സംഘത്തിന് വിറ്റ സംഭവത്തില്‍ പിതാവും മുത്തശ്ശിയുമടക്കം മൂന്നുപേർ അറസ്റ്റില്‍. അമ്മ നഷ്ടപ്പെട്ട കുട്ടിയെ പിതാവ് ഗിരീഷ്, മുത്തശ്ശി നാഗരത്ന എന്നിവർ പണത്തിനായി ഭരത് ഷെട്ടി എന്നയാള്‍ക്ക് വില്‍ക്കുകയായിരുന്നു. തുടർന്ന് ഭരത് ഷെട്ടി പെണ്‍കുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. അവിടെ കുട്ടിയെ ആറുദിവസത്തിനിടെ പത്തുപേർ പീഡിപ്പിച്ചതായാണ് പരാതി. പീഡനം സഹിക്കവയ്യാതെ കുട്ടി ആരുമറിയാതെ മംഗളൂരുവില്‍നിന്ന് സ്വന്തം നാട്ടിലെത്തി വിവരം അമ്മാവനെ അറിയിക്കുകയായിരുന്നു അമ്മാവൻ കുട്ടിയെയുംകൂട്ടി ബിരൂർ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. തുടർന്ന് പോലീസ് ഗിരീഷ്, ഗിരീഷിന്റെ മാതാവ് നാഗരത്ന, ഭരത് ഷെട്ടി എന്നിവരെ അറസ്റ്റുചെയ്തു. മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു...

കരാട്ടെ അറിയുന്ന സഖാവ് അര്‍ദ്ധരാത്രി മുഖംമൂടിയണിഞ്ഞെത്തി. മാല മുറിച്ചെടുത്തത് സിപിഐ ബ്രാഞ്ച് സെക്രട്ടറി. നാട്ടിലെ മാന്യനായ രാഷ്ട്രീയക്കാരന്‍ കവര്‍ച്ചാ കേസില്‍ കുടുങ്ങിയപ്പോള്‍ നടുങ്ങിയത് നാട്ടുകാർ...

Image
മലപ്പുറം വണ്ടൂരില്‍ വയോധികയെ ആക്രമിച്ച്‌ സ്വര്‍ണം മുറിച്ചെടുത്ത മുഖംമൂടി സംഘത്തെ പിടികൂടിയപ്പോള്‍ ഞെട്ടിയത് നാട്ടുകാരാണ്. മുഖ്യപ്രതി സിപിഐ ബ്രാഞ്ച് സെക്രട്ടറി. നാട്ടില്‍ നിറഞ്ഞു പ്രവര്‍ത്തിക്കുന്ന, അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്‍ കവര്‍ച്ചാ കേസില്‍ പൊലീസ് പിടിയിലായതിന്റെ അമ്ബരപ്പിലാണ് നാട്ടുകാര്‍. അമ്ബലപ്പടിയിലെ വീട്ടിലെത്തി കവര്‍ച്ച നടത്തിയ കേസിലാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ പടിഞ്ഞാറെ മണ്ടാവില്‍ ജിജേഷ്, ഭാര്യസഹോദരങ്ങളായ നിധിന്‍, നിഖില്‍ എന്നിവര്‍ അറസ്റ്റിലായത്. വീട്ടമ്മയെ ആക്രമിച്ച്‌ മുളകു പൊടി വിതറി സ്വര്‍ണഭരണങ്ങള്‍ കവര്‍ന്ന മുഖംമൂടി സംഘമാണ് അറസ്റ്റിലായത്. രണ്ട് പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ വളകളാണ് സംഘം കവര്‍ന്നത്. ഡിസംബര്‍ 22 നാണ് സംഭവം നടക്കുന്നത്. അമ്ബലപ്പടി ബൈപ്പാസില്‍ താമസിക്കുന്ന ചന്ദ്രമതിയുടെ ആഭരണങ്ങളാണ് ഇവര്‍ കവര്‍ന്നത്. ചന്ദ്രമതി ഒറ്റക്കാണ് താമസിക്കുന്നത്. കവര്‍ച്ചക്കായി സംഘവുമായി നടത്തിയ മല്‍പിടിത്തതില്‍ ചന്ദ്രമതിക്ക് പരിക്കേറ്റിരുന്നു. ജിജേഷിന്റെ കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ഒരു കവര്‍ച്ച ആസൂത്രണം ചെയ്തത്. ജിജേഷ് ഒരു ഓട്ടോ ഡ്രൈവ...

ശബരിമലയില്‍ തീര്‍ത്ഥാടക തിരക്കില്‍ റെക്കോര്‍ഡ്. ഇന്നലെ മലചവിട്ടിയത് ഒരു ലക്ഷത്തിലേറെ പേര്‍...

Image
ശബരിമലയില്‍ തീർത്ഥാടക തിരക്കില്‍ റെക്കോർഡ്. ഇന്നലെ മാത്രം ദർശനം നടത്തിയത് 1,13,168 പേരാണ്, ഇത് ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്ക് രേഖപ്പെടുത്തിയ ദിവസം ആണെന്ന് അധികൃതർ വ്യക്തമാക്കി. ഭക്തജന തിരക്കിനെ തുടർന്ന് പമ്ബയിലും എരുമേലിയിലുമാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ ശബരിമലയില്‍ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം അഞ്ച് ലക്ഷത്തിലധികം എത്തിയതായി അറിയിച്ചിട്ടുണ്ട്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ തീർത്ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ അറിയിച്ചതനുസരിച്ച്‌, മഹോത്സവ സമയത്ത് 1000 ബസ്സുകള്‍ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനകം തന്നെ 800 ബസ്സുകള്‍ സർവീസിന് തയ്യാറായിരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അധിക ബസ്സുകള്‍ ആവശ്യമായേക്കാമെന്ന് ദേവസ്വം സ്പെഷ്യല്‍ ഓഫീസർ അരുണ്‍ എസ് ഐഎസ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ പമ്ബയിലും നിലയ്ക്കലിലുമായി സ്ഥാപനങ്ങള്‍ സന്ദർശിച്ചു. പമ്ബയിലും നിലയ്ക്കലിലും സ്ഥാപിച്ച സ്മാർട്ട് ബസ് സ്റ്റോപ്പുകള്‍, പമ്ബ ബസ് സ്റ്റേഷനിലെ തീർത്ഥാടകർക്കുള...

ഉമ്മൻ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാവൂ. ചാണ്ടി ഉമ്മൻ...

Image
നിയമസഭ തെരഞ്ഞെടുപ്പില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച്‌ ചാണ്ടി ഉമ്മൻ എംഎല്‍എ. താല്‍പര്യമില്ല എന്നാണ് ഇവർ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടില്‍ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഇതൊരു വാർത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേള്‍ക്കുന്നുണ്ട്. താല്‍പര്യമില്ല എന്നാണ് ഇവർ രണ്ടുപേരും എന്നോട് പറഞ്ഞിട്ടുള്ളത്. വീട്ടില്‍ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. അതേ എനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയില്‍ ഇറങ്ങിയാല്‍ ഞാനെന്ത് ചെയ്യും. കോണ്‍ഗ്രസുകാർ എത്രയോ പേരുണ്ട്. പാർട്ടിക്ക് തീരുമാനിക്കാം, പക്ഷേ ഒരാളെ കാണുകയുള്ളൂ.’ -ചാണ്ടി ഉമ്മൻ പ്രതികരിച്ചു. നേരത്തെ, അച്ചു ഉമ്മൻ ചെങ്ങന്നൂരില്‍ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. മറിയ ഉമ്മൻ ചെങ്ങന്നൂരിലോ ആറന്മുളയിലോ...

ലഹരി ഉപയോഗിച്ചിട്ട് ആണ്‍കുട്ടികള്‍ കണ്ണെഴുതും, 7 മണിക്ക് ശേഷം പുറത്ത് വിടരുത്. വൈറല്‍ എസ്‌ഐ' യുടെ പ്രസംഗത്തില്‍ ചര്‍ച്ച, വിമര്‍ശനവും...

Image
ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം ജനപ്രിയനായി മാറി സോഷ്യല്‍ മീഡിയയില്‍ അടക്കം കയ്യടി നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് എസ് ഐ ഷാനവാസ്. ശാസ്താംകോട്ടയില്‍ നിന്ന് പത്തനാപുരത്തേക്ക് എത്തിയതോടെ അവിടെയും ഷാനവാസ് താരമായി മാറി. ലഹരിക്കതിരായി ഇദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. പത്തനാപുരത്തെ വാട്സ്‌ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ ആയിരുന്നു എസ് ഐയുടെ പ്രസംഗം. തന്‍റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ കോർത്തിണക്കിയായിരുന്നു പ്രസംഗം. കൗമാരക്കാരനില്‍ നിന്ന് എംഡിഎംഐ കണ്ടെടുത്ത അമ്മയോട് ബൈക്കിന്‍റെ മൈലേജ് കൂട്ടാനുള്ള സാധനം ആണെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവം എസ്‌ഐ ഓർത്തെടുത്തു. പല ലഹരി ഉല്‍പ്പന്നങ്ങളും ഇന്നത്തെ രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. ഇവരെ പുതുതലമുറ പറ്റിക്കുന്നു. ലഹരിയുടെ ബാലപാഠങ്ങള്‍ പലരും പഠിക്കുന്നത് വീട്ടില്‍ നിന്നുതന്നെയാണ്. ലഹരിയുടെ ഉപയോഗത്താല്‍ കണ്ണ് തൂങ്ങുന്ന കുട്ടികള്‍ അത് തിരിച്ചറിയാതിരിക്കാൻ കണ്ണെഴുതുന്നു. https://www.facebook.com/share/v/189zhgyf39 ഇങ്ങനെ കണ്ണെഴുതുന്ന ആണ്‍കു...

സ്ഥിരമായി തോല്‍ക്കുന്നു. പുതുപ്പള്ളിയില്‍ സ്വതന്ത്രരെ പരീക്ഷിക്കാന്‍ എല്‍.ഡി.എഫ്. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നു...

Image
നിയമസഭാ തെരഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍.ഡി.എഫിനായി പൊതുസ്വതന്ത്രരെ പരീക്ഷിക്കാന്‍ നീക്കം. പുതുപ്പള്ളിയും എല്‍.ഡി.എഫിന്റെ സ്വപ്ന സീറ്റുകളാണ്. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മൂന്നു തവണ മത്സരിച്ച ജെയ്ക് സി. തോമസ് ഇത്തവണ മത്സരിക്കാനുണ്ടാകില്ല. റെജി സഖറിയായും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇവര്‍ക്കു പകരം, മുന്‍കാലങ്ങളില്‍ മണ്ഡലത്തില്‍ പരീക്ഷിച്ചിരുന്ന പൊതുസ്വതന്ത്രരെയാണ് തേടുന്നത്. പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്ന സാംസ്‌കാരിക പ്രമുഖരെ ഉള്‍പ്പെടെ നോട്ടമിടുന്നുണ്ട്. മണ്ഡലത്തിനു പുറത്തു നിന്നുള്ളവരും പരിഗണനയിലുണ്ടെന്നാണ് വിവരം. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിലും വീണ്ടും മത്സരിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ഇവിടെ മറ്റു സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നില്ല. പുതുപ്പള്ളിയില്‍ മത്സരരംഗത്തുനിന്നു മാറിനില്‍ക്കാന്‍ തയാറെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇന്നലെ വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യ 2026 ക്യാംപില്‍ പറഞ്ഞത് വാര്‍ത്തയായി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയെയാണ് ചാണ്ടി ഇക്കാര്യം അറിയിച്ചത്. ...

ഹൃദയാഘാതം ശബരിമലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

Image
ശബരിമല സന്നിധാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസറായ കെ.കെ. ജയൻ (50) ആണ് മരിച്ചത്. സന്നിധാനത്തെ വടക്കേ നട ഭാഗത്തായിരുന്നു ഇദ്ദേഹത്തിന് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പമ്ബയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാല്‍ പമ്ബയിലേക്കുള്ള യാത്രയ്ക്കിടെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു...

ശബരിമലയില്‍ നെയ്യും കാണാനില്ല.16 ലക്ഷം രൂപയുടെ 16,000 പാക്കറ്റ് നെയ്യ് എവിടെ ?

Image
ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വിതരണത്തിലും വമ്ബൻ ക്രമക്കേട്. 16 ലക്ഷം രൂപയുടെ നെയ്യിന്റെ പാക്കറ്റ് കാണാനില്ലെന്ന് റിപ്പോർട്ട്. പതിനാറായിരം പാക്കറ്റ് ആണ് കൗണ്ടറില്‍ നിന്നും നഷ്ടപ്പെട്ടത്. സംഭവത്തില്‍ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇത്തവണത്തെ മണ്ഡലകാലത്ത് വില്‍പ്പനയ്ക്കായി നല്‍കിയ ആടിയ ശിഷ്ടം നെയ്യിലാണ് ക്രമക്കേട് ഉണ്ടായത്. വില്പനയ്ക്ക് വേണ്ടി എത്തിച്ച നെയ്യിന്റെ കണക്കിലും തിരികെ അടച്ച പണത്തിലും ഉണ്ടായ വ്യത്യാസം ആണ് വെട്ടിപ്പ് പുറത്ത് വരാൻ കാരണം. സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആരംഭിച്ചു. നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർത്ഥാടകരാണ് ആടിയ ശിഷ്ടം നീ വാങ്ങിക്കുന്നത്. 100 മില്ലി ലിറ്ററിന്റെ കവറില്‍ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന നടത്തുന്നത്. 100 രൂപയാണ് ഒരു പാക്കറ്റ് വില. ടെമ്ബിള്‍ സ്പെഷ്യല്‍ ഓഫീസർ ഏറ്റുവാങ്ങിയാണ് വില്പനയ്ക്ക് വേണ്ടി കൗണ്ടറിലേക്ക് എത്തിക്കുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക ദേവസ്വം അക്കൗണ്ടില്‍ അടക്കാത്തതിനെത്തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് നെയ്യില്‍ ഉണ്ടായ ഈ തട്ടിപ്പ് പുറത്ത് വന്നത്. ഇതിനിടയില്‍ ശബരിമല സ്...

ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്ബരയിലൂടെ പ്രശസ്തനായ മുൻഷി ഹരി എന്ന, എൻ.എസ്. ഹരീന്ദ്രകുമാർ അന്തരിച്ചു...

Image
മുൻഷി ഹരി അന്തരിച്ചു, വിട പറഞ്ഞത് മുൻഷി പരമ്ബരയിലൂടെ ശ്രദ്ധേയനായ നടൻ. 52 വയസായിരുന്നു. ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോട്ടുള്ള വീട്ടിലേക്ക് നടന്നുപോകവെ റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുൻഷി പരമ്ബരയിലെ മൊട്ട എന്ന കഥാപാത്രമാണ് ഹരീന്ദ്രകുമാറിനെ പ്രശസ്തനാക്കിയത്. ഈ കഥാപാത്രത്തിന് വേണ്ടി 18 വർഷത്തോളം അദ്ദേഹം തല മുണ്ഡനം ചെയ്തിരുന്നു. രാഷ്ട്രപതിയുടെ അവാർഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു ഹരി...

കര്‍ണാടകയില്‍ വീണ്ടും പ്രണയപ്പക. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതിയോട് സ്‌കൂളിലെ സഹപാഠിക്ക് പ്രണയം. വിവാഹ വാഗ്ദാനം നിരസിച്ചതോടെ പകയായി. അങ്കണവാടിയിലെ ജോലി കഴിഞ്ഞ് മടങ്ങവെ 30 കാരിയെ നടുറോഡിലിട്ട് കുത്തികൊലപ്പെടുത്തി. മണിക്കൂറുകള്‍ക്കുളളില്‍ പ്രതി ജീവനൊടുക്കി...

Image
വിവാഹ വാഗ്ദാനം നിരസിച്ചതിന് സ്‌കൂളിലെ സഹപാഠിയായിരുന്ന യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ യുവാവ് മണിക്കൂറുകള്‍ക്കുളളില്‍ ജീവനൊടുക്കി. കര്‍ണാടകയില്‍ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം. യെല്ലാപൂര്‍ സ്വദേശിയായ രഞ്ജിത ഭനസോഡെ (30) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ റഫീക്ക് ഇമാംസാബും ഉത്തര കന്നഡ സ്വദേശിയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കുടുംബത്തിനൊപ്പം താമസിച്ചിരുന്ന യുവതിയാണ് കൊല്ലപ്പട്ടത്. ഇവര്‍ക്ക് 10 വയസുളള മകനുണ്ട്. അങ്കണവാടിയിലെ പാചകക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ റഫീഖ് തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ യെല്ലാപൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുളള വനപ്രദേശത്തുനിന്നാണ് റഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്. രഞ്ജിതയുടെ കൊലപാതകം നഗരത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലവ് ജിഹാദ് ആരോപിച്ച്‌ ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് രംഗത്തുവരികയും ഞായറാഴ്ച്ച യെല്ലാപൂരില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. രഞ്ജിതയും റഫീഖും സ്‌കൂളിലെ സഹപാഠികളായിരുന്നുവെന്നാണ് വിവരം. 12 വര്‍ഷം മുന്‍പ് രഞ്ജിത മഹാ...

മണിമലയില്‍ ചരിത്രപ്രസിദ്ധ തിരുനാള്‍ പ്രദക്ഷിണം ഇന്ന്...

Image
ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കൻമാരുടെ തിരുനാളിനോടനുബന്ധിച്ച്‌ നടത്തുന്ന ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണം ഇന്നു വൈകുന്നേരം. രാത്രി ഏഴിന് കറിക്കാട്ടൂര് കപ്പേളയില്നിന്നാരംഭിക്കുന്ന പ്രദക്ഷിണം മണിമല ടൗണ് ചുറ്റി പള്ളിയിലെത്തിച്ചേരും.  പ്രദക്ഷിണം പള്ളിയിലെത്തുമ്ബോള് നക്ഷത്രത്താല് നയിക്കപ്പെട്ട് ഉണ്ണി ഈശോയെ ലക്ഷ്യമാക്കി നീങ്ങി അവസാനം കാലിത്തൊഴുത്തില് ദിവ്യപൈതലിനെ കണ്ടു സ്വര്ണം, മീറ, കുന്തിരിക്കം എന്നിവ സമര്പ്പിച്ചതിന്റെ പ്രതീകമായി പള്ളിയില് കാഴ്ചവയ്പ്പും നടത്തും. മുത്തുക്കുടകളേന്തി ആയിരങ്ങള് പങ്കെടുക്കുന്ന പ്രദക്ഷിണം കേരളത്തിലെതന്നെ വലിയ വിശ്വാസ പ്രഘോഷണമാണ്. പ്രദക്ഷിണത്തെ നിരവധി പ്ലോട്ടുകളും ആയിരക്കണക്കിന് മുത്തുക്കുടകളും ചെണ്ടമേളവും ബാന്ഡ് മേളവും വര്ണാഭമാക്കും. മണിമലക്കാരുടെ ഒത്തുചേരലിന്റെ ദിനം കൂടിയാണ് ഇന്ന്. വിദേശങ്ങളിലും കേരളത്തിനു പുറത്തും ഇന്ത്യയില് വിവിധ സ്ഥലങ്ങളിലുള്ളവരും കേരളത്തിനകത്തുതന്നെ മറ്റു പ്രദേശങ്ങളിലേക്കു കുടിയേറിയവരും മണിമലയില് ഇന്ന് ഒരുമിച്ചുകൂടും. വികാരി ഫാ. ഏബ്രഹാം തയ്യില്‍നെടുംപറന്പില്‍, അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് ചിറ...

കെഎസ്‌ആര്‍ടിസി ബസ് ആംബുലന്‍സായി. വിജയന്‍ ജീവിതത്തിലേക്ക് മടങ്ങി...

Image
കോട്ടയം പാലാ മുത്തോലി സ്വദേശിയായ വിജയന് ഒരിക്കലും മറക്കില്ല പുതുവര്ഷത്തില് ആദ്യ ശനിയാഴ്ച. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ബസില് കുഴഞ്ഞുവീണ വിജയനു രക്ഷകരായെത്തിയത് കെഎസ്‌ആര്ടിസി ബസിലെ ജീവനക്കാരും യാത്രക്കാരും. ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ് വിജയന്. തൊടുപുഴ- കോട്ടയം സര്വീസ് നടത്തുന്ന കെഎസ്‌ആര്ടിസി ബസില്‍ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ബസ് ഏറ്റുമാനൂര് ടൗണിലേക്ക് എത്താറായപ്പോഴാണ് ഒരു യാത്രക്കാരനുണ്ടായ ദേഹാസ്വാസ്ഥ്യം കണ്ടക്ടറായ രൂപേഷിന്റെ ശ്രദ്ധയില്പ്പെടുന്നത്. യാത്രക്കാരന്റെ അവസ്ഥ സഹയാത്രികരെ അറിയിച്ച രൂപേഷ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയില് എത്രയും വേഗം ബസ് എത്തിക്കാന് നിര്ദേശിക്കുകയായിരുന്നു. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന് അല്-അസര് മെഡിക്കല് കോളജിലെ നഴ്സ് ലക്ഷ്മിയും സഹായത്തിനെത്തി. സഹയാത്രികയും ലക്ഷ്മിയും ചേര്ന്ന് സിപിആര് നല്കി. ഏറ്റുമാനൂര് ടൗണിലെ ബ്ലോക്ക് മറികടന്ന് ഡ്രൈവര് പ്രദീപ് ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. നിമിഷനേരത്തില് വിജയനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പര...

കോട്ടയം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. പുല്ലരിക്കുന്ന് സ്വദേശിയുടെ പക്കല്‍ നിന്നു പിടികൂടിയത് ഒന്നേകാല്‍ കിലോ കഞ്ചാവ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി സംശയിച്ച്‌ എക്‌സൈസ്...

Image
കോട്ടയം നഗരത്തില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പുല്ലരിക്കുന്ന് സ്വദേശി അമല്‍വിനയചന്ദ്രന്‍ (25) നെയാണ് എക്‌സൈസ് പിടികൂടിയത്. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ കഞ്ചാവ് നല്‍കിയിരുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു കഞ്ചാവ് കൈമാറുന്നതിനായി ഇയാള്‍ രാത്രികാലങ്ങളി നഗര പരിസരങ്ങളില്‍ വരുക പതിവായിരുന്നു. എക്‌സൈസ് ഇയാളെ നിരീക്ഷിക്കുകയും വന്‍തോതില്‍ കഞ്ചാവ് മായി എത്തുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു...

റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മകനൊപ്പം യാത്ര ചെയ്തിരുന്ന അമ്മ റോഡിലേക്ക് തെറിച്ചുവീണു. ദാരുണാന്ത്യം...

Image
കോഴിക്കോട് കക്കട്ടിലിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേയായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണതിനെത്തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും സിന്ധു റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കക്കട്ടിലിന് സമീപം നിട്ടൂരില്‍ വെച്ചായിരുന്നു അപകടം. റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതോടെ സിന്ധു വാഹനത്തില്‍ നിന്ന് തെറിച്ച റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ സിന്ധുവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധുവിന്റെ ജീവൻ നഷ്ടമായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് തുട ർ നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. ഭര്‍ത്താവ്: പ്രേമന്‍. മക്കള്‍: അഭിഷേക്(മര്‍ച്ചന്റ് നേവി), അദ്വൈത് (എറണാകുളം)...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്കുള്ള ഒന്നരക്കോടി രൂപ പാഴാക്കിയത്തിൽ പ്രതിഷേധം ശക്തമാകുന്നു...

Image
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിന്നു പാവപ്പെട്ട രോഗികള്ക്ക് അനുവദിച്ച ഒന്നരക്കോടി രൂപ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതർ പാഴാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപി ജില്ലാ ഘടകമാണ് വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്കായി അനുവദിച്ച പണം കോട്ടയത്തെ ദേശസാത്കൃത ബാങ്കില് നിക്ഷേപിച്ച ശേഷം വിനിയോഗിക്കാതെ രോഗികളെ ദുരിതത്തിലേക്കു തള്ളിവിട്ട നടപടിയില് കടുത്ത പ്രതിഷേധം ബിജെപി ഉയർത്തിരിക്കുകയാണ്. അക്കൗണ്ടന്റ് ജനറല് ഓഡിറ്റ് റിപ്പോര്ട്ടിലാണ് മെഡിക്കല് കോളജിലെ ഈ വന്പാളിച്ച പുറത്തുവന്നത്. കൂടാതെ, 60 കോടിയോളം രൂപ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും വിനിയോഗിക്കാതെ പാഴാക്കി. 2019 ജൂണ് മുതല് 2024 മാര്ച്ച്‌ വരെയുള്ള കാലയളവിലെ പ്രിന്സിപ്പല് അക്കൗണ്ടന്റ് ജനറല് ഓഡിറ്റിലാണ് ഈ വിവരങ്ങളുള്ളത്. പ്രകൃതി ദുരന്തങ്ങള്, വലിയ അപകടങ്ങള്, കാന്സര്, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള് നേരിടുന്നവര്ക്കാണു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിന്നു സഹായം കിട്ടുക. ഈ പദ്ധതിയില് ചേരാന് 26,373 പേര് നല്കിയ അപേക്ഷ പരിഗണിച്ചിട്ടുമില്ലെന്നത് അധികൃത...

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്കിങ് ഏരിയയിൽ തീപിടിത്തം. നിരവധി ബൈക്കുകൾ കത്തി നശിച്ചു...

Image
#തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്കിങ് ഏരിയയിൽ #തീപിടിത്തം. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600 ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. #thissur #kerala #ralwaystation 

ഗതാഗതക്കുരുക്കില്‍ കോട്ടയം നഗരം...

Image
ഗതാഗതക്കുരുക്കില്‍ കോട്ടയം നഗരം. വീതിയില്ലാത്ത റോഡുകളും നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ട്രാഫിക് നിയമങ്ങള് പാലിക്കാതെയാണ് സിഗ്നല് ലൈറ്റുകള്ക്കു സമീപത്തു പോലും വാഹനങ്ങള് ഓടിക്കുന്നത്. കെകെ റോഡിലും പുതുപ്പള്ളി റോഡിലും ഇടമുറിയാതെ ഒഴുകുന്ന വാഹനങ്ങള്‍ കഞ്ഞിക്കുഴിയിലെ സിഗ്നലില്‍ എത്തുന്പോള്‍ മുന്നോട്ടു പോകാനാവാതെ കുരുങ്ങുന്നു. കുരുക്കില്‍ അകപ്പെടുന്ന ചില നിയമം പാലിക്കാതെ ഓവര്ടേക്ക് ചെയ്യുന്നതോടെ കുരുക്ക് രൂക്ഷമാകുന്നു. ഇതു പലപ്പോഴും അപകടങ്ങള്ക്കു വഴിവയ്ക്കുന്നു. കുരുക്കില്പ്പെടുന്ന സ്ഥലങ്ങളില് ബസുകളടക്കം ഓവര്ടേക്ക് ചെയ്യുന്പോള്‍ എതിര്ദിശയില്നിന്നു വരുന്ന വാഹനങ്ങളും കുരുക്കില്പ്പെടുന്നു. ഇത് ഇരുവശങ്ങളിലേക്കും കുരുക്ക് രൂക്ഷമാക്കുന്നു. പുതുപ്പള്ളി റോഡിലും ഇതു പതിവാണ്. കെകെ റോഡില്‍ കളത്തിപ്പടിവരെയും പുതുപ്പള്ളി റോഡില്‍ മാങ്ങാനം കുരിശു വരെയും നീളുന്ന വാഹനങ്ങളുടെ നീണ്ടനിര യാത്രക്കാരെ വലയ്ക്കുന്നത് കുറച്ചൊന്നുമല്ല. ഈ രണ്ടു റോഡുകള്‍ക്കും പുറമേയാണ് ദേവലോകം റോഡിലൂടെയും ഇറഞ്ഞാല്‍ റോഡിലൂടെയും വരുന്ന വാഹനങ്ങള്‍. കഞ്ഞിക്കുഴി മുതല്‍ കളക്ടറ...

ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം തെറിച്ചു. മത്സരിക്കുന്നതിനും ആയോഗ്യത. കേരള ചരിത്രത്തില്‍ ആദ്യം...

Image
തൊണ്ടി മുതല്‍ തിരിമറി കേസില്‍ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് നിന്നും ആയോഗ്യനായി. രണ്ട് വര്‍ഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ആയോഗ്യനാക്കണം എന്നാണ് ജനപ്രാതിനിധ്യ നിയമം പറയുന്നത്. മൂന്ന് വര്‍ഷത്തെ ലഭിച്ചതോടെ ആന്റണി രാജു ആയോഗ്യനായി. നിയമസഭാ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ ഈ ശിക്ഷ വലിയ വെല്ലുവിളിയാണ്. ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ആന്റണി രാജുവിന് അയോഗ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയം ആയതിനാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. സീറ്റ് ഉറപ്പിച്ച്‌ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള നീക്കങ്ങള്‍ ആന്റണി രാജു തുടങ്ങിയിരുന്നു. അതിനിടയിലാണ് തൊണ്ടി മുതല്‍ തിരിമറികേസ് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇടതു മുന്നണിക്കും വലിയ തിരിച്ചടിയാണ് തൊണ്ടി മുതല്‍ കേസിലെ ശിക്ഷാ വിധി. ചെറിയ ഘടകക്ഷിയുടെ പ്രതിനിധിയാണെങ്കിലും തെക്കന്‍ കേരളത്തിലെ മുന്നണിയുടെ പ്രധാന നേതാവാണ് ആന്റണി രാജു. സിപിഎം പ്...

ഹിന്ദുക്കളും ഇന്ത്യയിലേക്ക് കുടിയേറിയവർ. ക്രിസ്ത്യാനികള്‍ AD 52 മുതല്‍ ഇവിടുണ്ട്. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷൻ...

Image
ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ആർ‌എസ്‌എസിനെയും ഭരണസംവിധാനത്തെയും ശക്തമായി വിമർശിച്ച്‌ ഓർത്തഡോക്സ് സഭാ മേധാവി ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. പനയമ്ബാലയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ‌എസ്‌എസ് അനുബന്ധ സംഘടനകളായ വി‌എച്ച്‌പി, ബജ്‌റംഗ് ദള്‍ എന്നിവ ക്രിസ്ത്യാനികളെയും മതന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണെന്ന് കാതോലിക്കാബാവ പറഞ്ഞു. "കന്യാസ്ത്രീകള്‍ക്ക് ശേഷം പുരോഹിതന്മാരെയും ലക്ഷ്യമിടുന്നു. പള്ളികള്‍ക്ക് പുറത്തുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്നു. പള്ളികള്‍ക്കുള്ളില്‍ പോലും ആക്രമണങ്ങള്‍ നടന്നേക്കാം,"  മതതീവ്രവാദികളെ നിയന്ത്രിക്കേണ്ടത് അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. മതസ്വാതന്ത്ര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഭരണാധികാരികള്‍ മൗനം പാലിക്കുകയും അത്തരം പ്രവൃത്തികളെ അപലപിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്ബോള്‍, ക്രിസ്ത്യാനികള്‍ക്ക് ഇത് അവരുടെ പദ്ധതിയുടെ ഭാഗമായി മാത്രമേ മനസ്...

വര്‍ക്കലയില്‍ യുവതിയെ 19 കാരൻ ബസ് സ്റ്റോപ്പ് മുതല്‍ പിന്തുടര്‍ന്നു, ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍...

Image
ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റില്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച്‌ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആലംകോട് ഞാറവിള വീട്ടില്‍ അസ്ഹറുദ്ദീൻ (19) നെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിമൂന്നാം തീയതി രാത്രിയായിരുന്നു സംഭവം. രാത്രി ഏഴര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ ചാത്തമ്ബാറ ബസ് സ്റ്റോപ്പ് ഭാഗത്ത് നിന്നും പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് വച്ച്‌ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌ അന്വേഷണം തുടങ്ങുകയായിരുന്നു. സംഭവസ്ഥലത്തിന് സമീപമുള്ള 50 ലധികം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട 15ലധികം വാഹനങ്ങളെയും 10 ഓളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു...

കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും, ലഹരി ഇടപാടുകള്‍ വെളിപ്പെടുത്തും. കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം...

Image
കോഴിക്കോട് കൈതപ്പൊയിലിലെ അപാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാക്കൂർ സ്വദേശിനിയായ ഹസ്നയുടെ ശബ്ദസന്ദേശം പുറത്ത്. കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങുമെന്നും ലഹരി ഇടപാടുകള്‍ വെളിപ്പെടുത്തുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു. 'എന്റെ ജീവിതം പോയി. നിങ്ങള്‍ അടിക്കുന്ന ലഹരിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും. പൊലീസിന്റെ കൈയില്‍ നിന്നല്ലേ നിങ്ങള്‍ രക്ഷപെടൂ, ഞാൻ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടും'- ശബ്ദസന്ദേശത്തില്‍ പറയുന്നു. ഈ മാസം ഒന്നിന് രാവിലെയാണ് 34കാരി ഹസ്നയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹ മോചിതയായിരുന്ന ഹസ്ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പമായിരുന്നു താമസം. ആദിലിന്റെ ലഹരിയിടപാടും ക്രിമിനല്‍ പശ്ചാത്തലവും നാട്ടുകാരും കുടുംബവും പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹസ്‌നയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്...

തൊഴിലുറപ്പ് തൊഴിലാളികള്‍ പായസം കുടിക്കാൻ ക്ഷേത്രത്തിലെത്തി. അച്ഛനും മകള്‍ക്കും പുതുജീവൻ നല്‍കി നാട്ടിലെ താരങ്ങളായി...

Image
ക്ഷേത്രത്തിലെ പ്രസാദമായ പായസം കുടിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷിച്ചത് രണ്ട് ജീവൻ. മടിക്കൈ കക്കാട്ട് മഹാ വിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ഒപ്പം പ്രദേശവാസിയായ ചന്ദ്രശേഖരനും ചേർന്നാണ് ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്ന അച്ഛനെയും 12 വയസുകാരിയായ മകളെയും രക്ഷിച്ചത്. ക്ഷേത്രത്തിലെ പായസം കുടിച്ചിട്ട് പോകാമെന്നു പൂജാരി പറഞ്ഞപ്പോള്‍ ആ സമയത്തിന് രണ്ടു ജീവന്റെ വിലയുണ്ടെന്നു പ്രസീതയും ഇന്ദിരയും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. പായസം കുടിച്ച്‌ സംസാരിച്ചു കൊണ്ടിരിക്കെയാണ് ക്ഷേത്രകുളത്തില്‍ ഒരു പെണ്‍കുട്ടിയും അച്ഛനും മുങ്ങിത്താഴുന്നത് കണ്ടത്. കൈയിലെ പായസം നിലത്തിട്ട് പ്രസീത കുളം ലക്ഷ്യമാക്കി ഓടി. ഈ സമയം കുളത്തില്‍ മരണത്തോട് മല്ലിടുകയായിരുന്നു അച്ഛനും മകളും. പിന്നാലെ ഇന്ദിരയും ഓടി ക്ഷേത്രക്കുളത്തിലേക്ക്‌ ഓടിയെത്തി. ബംഗളുരുവില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു അച്ഛനും 12 വയസുകാരി മകളും. ക്ഷേത്രത്തിലേക്ക് പോകുമ്ബോള്‍ നാട്ടിലെ കുടുംബാഗങ്ങളും ഉണ്ടായിരുന്നു. പന്ത്രണ്ടു വയസുകാരിയാണ് ആദ്...

മൂവാറ്റുപുഴയില്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസിനെച്ചൊല്ലി നടുറോഡില്‍ ഗുസ്തി...

Image
പുതുതായി ആരംഭിച്ച കെഎസ്‌ആര്‍ടിസി ബസ് സര്‍വീസിന്റെ അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍വീസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ചിത്രങ്ങളുള്ള ബാനര്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. 2026 ജനുവരി 2 വെള്ളിയാഴ്ചയാണ് സംഭവം. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് തൊടുപുഴ റൂട്ടില്‍ കെഎസ്‌ആര്‍ടിസി ആദ്യമായി ആരംഭിച്ച ഈ സര്‍വീസ്, വീതി കൂട്ടി പുതുക്കിപ്പണിത മൂവാറ്റുപുഴ തേനി അന്തര്‍സംസ്ഥാന പാതയിലൂടെയാണ് കടന്നുപോകുന്നത്. ഈ റൂട്ടില്‍ ഒരു ബസ് സര്‍വീസ് വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ഈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. ഇന്നുരാവിലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മൂവാറ്റുപുഴയില്‍നിന്ന് തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജിലേക്കുള്ള സര്‍വീസ് ഉദ്ഘാടനം ചെയ്യുകയും അതേ ബസില്‍ യാത്ര ചെയ്യുകയും ചെയ്തിരുന്നു. രാവിലെ 11 മണിയോടെ രണ്ടാര്‍ കാനം കവലയില്‍ വെച്ച്‌ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബസിന് സ്വീകരണം നല്‍കി. ഈ ചടങ്...

താമരശ്ശേരിയില്‍ യുവതി ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...

Image
ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഹസ്‌നയെ (34) താമരശ്ശേരി കൈതപ്പൊയിലിലെ അപാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. യുവതിയുടെ മരണത്തില്‍ സംശയമുണ്ടെന്നും ഹസ്നയ്ക്കൊപ്പം താമസിച്ച ആദിലിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവുമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസമായി ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആദിലിന് ക്രിമിനല്‍ പശ്ചാത്തലമുളളതും ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതും വളരെ വൈകിയാണ് ഹസ്ന അറിഞ്ഞതെന്ന് ബന്ധു പറഞ്ഞു. മരണത്തില്‍ സമഗ്രാന്വേഷേണം വേണമെന്നാണ് ബന്ധുകളുടെ ആവശ്യം മരിക്കുന്നതിന് തലേദിവസം ഹസ്ന ഉമ്മയെ വിളിച്ച്‌ വീട്ടിലേക്ക് മടങ്ങി വരുമെന്ന് പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ത്തതിനു ശേഷം വീട്ടിലേക്കു വരുമെന്നും മകനൊപ്പം നന്നായി ജീവിക്കണമെന്നും ഹസ്ന പറഞ്ഞു. എന്നാല്‍ പിറ്റേന്ന് ഉമ്മ ഹസ്നയെ വിളിച്ചപ്പോള്‍ ആദിലാണ് ഫോണെടുത്തത്. ഹസ്ന തലവേദന കാരണം കിടക്കുകയാണെന്നു പറഞ്ഞു. പിന്നാലെ ഇയാള്‍ തന്നെ വീട്ടിലേക്ക് വിളിച്ച്‌ ഹസ്ന ആത്മഹത്യ ചെയ്ത കാര്യം അറിയിക്കുകയായിരുന്നുന്നെന്ന് ബന്ധു പറഞ്ഞു...

ബര്‍ഗറില്‍ ചിക്കന്‍ കുറവെന്ന് പരാതി പറഞ്ഞ കുട്ടികള്‍ക്ക് നേരെ കത്തിവീശിയ മാനേജരെ പിരിച്ചുവിട്ടു...

Image
ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞെന്ന് ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ കത്തിവീശിയ മാനേജരെ പിരിച്ചുവിട്ടെന്ന് ഫാസ്റ്റ് ഫുഡ് ശൃംഖല. എറണാകുളത്തെ ഔട്ലെറ്റില്‍ മാനേജരായിരുന്ന സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി കമ്ബനി അറിയിച്ചു. ലഭിച്ച ബര്‍ഗറിലൊന്നില്‍ ചിക്കന്‍ കുറവാണെന്ന് കുട്ടികള്‍ പരാതിപ്പെട്ടപ്പോള്‍ മാനേജരായ ജോഷ്വാ ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ കുട്ടികള്‍ക്കു നേരെ കത്തി വീശിയ സംഭവത്തില്‍ ജോഷ്വാക്കെതിരെയും ഇയാളെ മര്‍ദിച്ചതിന് നാലു പേര്‍ക്കെതിരെയും എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തിരുന്നു. എറണാകുളം മഹാരാജ് കോളജ് ഗ്രൗണ്ടില്‍ നടന്ന സിബിഎസ്‌ഇ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാനെത്തിയ 4 കുട്ടികളാണ് ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ഔട്ലെറ്റില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണത്തെ കുറിച്ച്‌ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ജോഷ്വായുമായി തര്‍ക്കമുണ്ടായത്. ഇതിനിടെ, കുട്ടികള്‍ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനെ ജോഷ്വാ എതിര്‍ത്തു. തുടര്‍ന്ന് കുട്ടികള്‍ തങ്ങള്‍ക്കൊപ്പമുള്ള മുതിര്‍ന്നവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവര്‍ എത്തി...

ഒരു വര്‍ഷത്തിനിടെ കവര്‍ന്നത് 17 പവന്‍ സ്വര്‍ണാഭരണങ്ങളും വിലയേറിയ മദ്യകുപ്പികളും റാഡോ വാച്ചും. പൊന്നാനിയിൽ വീട്ടുജോലിക്കാരി അറസ്റ്റില്‍...

Image
പൊന്നാനിയിലെ സ്വർണ്ണ കവർച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. പൊന്നാനി പള്ളപ്രം സ്വദേശി അശ്വതിയെ (38) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. റിട്ടയേഡ് അധ്യാപികയുടെ വീട്ടില്‍ നിന്നാണ് യുവതി സ്വർണ്ണം കവർന്നത്. ഒരു വര്‍ഷത്തിനിടെ 17 പവന്‍ സ്വര്‍ണാഭരണങ്ങളും വിലയേറിയ മദ്യകുപ്പികളും റാഡോ വാച്ചുമാണ് യുവതി കവർന്നത്. തുടർന്ന് വീട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. തുടർന്നാണ് വീട്ടുകാർക്ക് സംശയം തോന്നി പൊലീസില്‍ പരാതി നല്‍കിയത്. പൊന്നാനി വിജയമാതാ കോണ്‍വെന്‍റ് സ്‌കൂളിന് സമീപം വയോധിക ദമ്ബതികളായ മിലിട്ടറി ഉദ്യോഗസ്ഥനും റിട്ടയേർഡ് അധ്യാപികയും താമസിച്ചിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. ഒരു വര്‍ഷം മുമ്ബ് വീട്ടില്‍ നിന്ന് ഏഴര പവന്‍ വിലവരുന്ന സ്വര്‍ണാഭരണം നഷ്ടമായിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയ സമയത്ത് സ്വര്‍ണാഭരണം നഷ്ടമായെന്നാണ് വീട്ടുകാര്‍ കരുതിയത്. മാസങ്ങള്‍ക്ക് ശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും നഷ്ടമായതോടെയാണ് വീട്ടുജോലിക്കാരിയെപ്പറ്റി സംശയമുയര്‍ന്നത്. അശ്വതിയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ മോഷണം പോയ മദ്യക്കുപ്പി കണ്ടെടുത്തു. ഇത് കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ തെളിവുകള്‍ വ...