Posts

Showing posts from August, 2025

മണര്‍കാട് പെരുന്നാളിനു തുടക്കം...

Image
മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ കന്യകമറിയത്തിന്‍റെ ജനനപ്പെരുന്നാളിന്‍റെ ഭാഗമായുള്ള എട്ടുനോമ്ബാചരണത്തിനു തുടക്കമായി. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികത്വത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന സന്ധ്യാപ്രാര്‍ഥനയോടെയാണ് നോമ്ബ് ആചരണത്തിനു തുടക്കമായത്. സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് തോമസ് മാര്‍ തിമോത്തിയോസിന്‍റെയും വൈദികരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശില്‍ ചുറ്റിവിളക്ക് തെളിച്ചു. നേര്‍ച്ചക്കഞ്ഞി, വില്പന കാന്‍റീന്‍, മാനേജ്‌മെന്‍റ് കാന്‍റീന്‍ എന്നിവിടങ്ങളിലേക്ക് വൈദികര്‍ കല്‍ക്കുരിശില്‍നിന്ന് ദീപം പകര്‍ന്നു നല്‍കി. തുടര്‍ന്ന് പെരുന്നാളിനോടനുബന്ധിച്ച്‌ ആരംഭിച്ച വിവിധ കൗണ്ടറുകളുടെ കൂദാശ വൈദികര്‍ നിര്‍വഹിച്ചു. വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച്‌ ഓണ്‍ കര്‍മവും പോലീസ് കണ്‍ട്രോള്‍ റൂമിന്‍റെ ഉദ്ഘാടനവും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. മണര്‍കാട് ദേശത്തിന് ഇനിയുള്ള എട്ടു ദിനരാത്രങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യദിനങ്ങളാണ്. പള്ളിയില്‍ ഭജനയിര...

അടിമുടി സ്മാര്‍ട്ട് ആകാൻ റേഷൻ കടകള്‍. ഇനി മുതല്‍ പാസ്പോര്‍ട്ടിനും അപേക്ഷിക്കാം. ഓണത്തോടെ 14000 റേഷൻ കടകളും കെ സ്റ്റോറുകളാക്കും...

Image
കെ സ്റ്റോർ' ആക്കുന്ന റേഷൻ കടകളില്‍ ഇനി മുതല്‍ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകള്‍ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനില്‍. മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പ്രദേശത്ത് വസിക്കുന്ന സാധാരണക്കാർക്ക് അവശ്യ സേവനങ്ങള്‍ക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീർഘ ദൂര യാത്രകള്‍ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. നിലവില്‍ 2300 ലധികം കടകള്‍ കേരളത്തില്‍ കെ സ്റ്റോർ ആയി. ഓണം കഴിയുമ്ബോള്‍ 14000 റേഷൻ കടകളും 'കെ സ്റ്റോർ' ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. ആധാർ സേവനങ്ങള്‍, പെൻഷൻ സേവനങ്ങള്‍, ഇൻഷുറൻസ് സേവനങ്ങള്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ CSC സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോർ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷൻ കടകള്‍ കെ- സ്റ്റോർ ആക്കുന്നത് വഴി മൂല്യവർധിത സേവനങ്ങളും, ഉത്പനങ്ങളും നല്‍കാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതല്‍ ശക്തമാകും. ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ കെ-സ്റ്റോർ വലിയ ചലനം സൃഷ്ടിക്കും. 10,000 രൂപ വര...

ദേശീയപാതയില്‍ വെച്ച്‌ നായ കുറുകെ ചാടി, തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെ ജീപ്പിടിച്ചു, ഗുരുതര പരിക്ക്...

Image
തൃശൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവിന് ജീപ്പിടിച്ച്‌ ഗുരുതര പരിക്ക്. പാലക്കാട് കോട്ടായി സ്വദേശി ഹരിക്കാണ് (25) പരിക്കേറ്റത്. തൃശൂര്‍ നടത്തറ ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. യുവാവ് ബൈക്കില്‍ പോകുന്നതിനിടെ പെട്ടെന്ന് നായ കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്കില്‍ നിന്ന് യുവാവ് തെറിച്ചുവീണു. തെറിച്ചുവീണ യുവാവിനെ റോഡിലൂടെ പോവുകയായിരുന്ന ജീപ്പിടിക്കുകയായിരുന്നു. ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടത്തറ ദേശീയപാതയില്‍ നായ കുറുകെ ചാടിയതിന് തുടർന്ന് തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെയാണ് ജീപ്പിടിച്ചത്...

വയലില്‍ നിന്ന് കിട്ടിയ തത്തയെ വീട്ടിലേക്ക് കൊണ്ടു വന്നു, കൂട്ടിലിട്ട് വളര്‍ത്തിയ വീട്ടുടമസ്ഥന് കിട്ടിയത് എട്ടിൻ്റെ പണി. വനം വകുപ്പ് കേസെടുത്തു...

Image
അപൂർവയിനം തത്തയെ കൂട്ടിലിട്ട് വളർത്തിയ ആള്‍ക്കെതിരെ കേസ്. കോഴിക്കോട് നരിക്കുനി ഭരണപ്പാറയിലാണ് സംഭവം. റഹീസ് എന്നയാള്‍ക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ രണ്ട് വിഭാഗത്തില്‍ പെടുന്ന മോതിരം തത്തയെയാണ് ഇയാള്‍ വീട്ടില്‍ വളർത്തിയത്. ഇത്തരം തത്തകളെ പിടികൂടി വളര്‍ത്തുന്നത് ഏഴ് വര്‍ഷം വരെ തടവും 25,000 രൂപയില്‍ കുറയാതെ പിഴശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം വീടിന് സമീപത്തെ വയലില്‍ തെങ്ങ് മുറിച്ചപ്പോള്‍ താഴെ വീണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ തത്തയെ താൻ എടുത്തുകൊണ്ടുപോയി പരിചരിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ വനം വകുപ്പിനോട് പറഞ്ഞതെന്നാണ് വിവരം. അപൂർവയിനം തത്തയാണെന്ന് അറിയില്ലായിരുന്നുവെന്നും റഹീസ് വനം വകുപ്പിനോട് വിശദീകരിച്ചതായാണ് വിവരം. അതേസമയം തത്തയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. റഹീസിനെതിരെ ചുമത്തിയ വകുപ്പുകളേതൊക്കെയെന്ന് വ്യക്തമായിട്ടില്ല. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രേം ഷമീറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ റഹീസിൻ്റെ വീട്ടില്‍ പരിശോധനക്ക് എത്തിയത്...

കണ്ടക്റ്ററുടെ പേരറിയില്ല, പക്ഷേ ഈ മനുഷ്യന്‍ കെഎസ്‌ആര്‍ടിസിക്ക് ഒരു പൊൻതൂവലാണ്. ഹൃദയസ്പര്‍ശിയായി ഡോക്ടറുടെ കുറിപ്പ്...

Image
തെങ്കാശിയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കിടെ കണ്ടുമുട്ടിയ കണ്ടക്ടറെ കുറിച്ച്‌ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോ. ആശ ഉല്ലാസ്. ഈ കണ്ടക്ടറുടെ പേരൊന്നും തനിക്ക് അറിയില്ലെന്നും, പക്ഷെ ഈ മനുഷ്യനെ പോലുള്ള ഓരോ ജീവനക്കാരും കെഎസ്‌ആര്‍ടിസിക്ക് ഒരു പൊൻതൂവല്‍ ആയിരിക്കുമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 'കഴിഞ്ഞ ദിവസം തെങ്കാശിയിലേക്ക് പോയത് കെഎസ്‌ആര്‍ടിസി ബസില്‍ ആയിരുന്നു. കൊല്ലത്തു നിന്ന് ഓണഘോഷം കഴിഞ്ഞു വെക്കേഷന് വീട്ടിലേക്ക് പോകുന്ന ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന ഒരു പെണ്‍കുട്ടി, അവള്‍ക്ക് തെന്മലയില്‍ ആയിരുന്നു ഇറങ്ങേണ്ടത്. നല്ല മഴ. മൊബൈലിന് റേഞ്ചും ഇല്ല. കൂട്ടിക്കൊണ്ട് പോകാൻ മാതാപിതാക്കള്‍ക്ക് സമയത്ത് സ്റ്റോപ്പില്‍ എത്തിച്ചേരാൻ സാധിച്ചില്ല. ആ കുട്ടിയെ തൊട്ട് അടുത്തുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് പുറത്ത് നിർത്തി പോലീസുകാരോട് കാര്യം പറഞ്ഞു . എല്ലാം പറഞ്ഞേര്‍പ്പാടാക്കി പുറപ്പെടാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവളുടെ മാതാപിതാക്കള്‍ അവിടെ എത്തിചേർന്നു. എന്തായാലും ആ രാത്രി അവളെ ആ സ്റ്റോപ്പില്‍ ഒറ്റക്ക് ഇറക്കിവിടാതെ സുരക്ഷിതമായി ഇറക്കിവിട്ട കാഴ്ച്ച ഏറെ സന്തോഷം നല്‍കി.. ഒരു സഹോദരന്‍റെ...

ഓണാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ഥികളുടെ അപകട യാത്ര. ഡ്രൈവർക്ക് സസ്പെൻഷൻ, ലൈസൻസ് റദ്ദാക്കി...

Image
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കെഎസ്ആർടിസി ബസിന്റെ ചവിട്ടുപടികളിലും ജനലുകളിലും പുറത്തിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ താൽക്കാലികമായി റദ്ദാക്കി. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് വാടകക്കെടുത്ത ബസിന്റെ ഡ്രൈവർക്ക് ഐഡിടിആർ പരിശീലനത്തിനും നിർദ്ദേശിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഇലാഹിയ എൻജിനീയറിങ് കോളേജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് സംഭവം നടന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള വിദ്യാർഥികളാണ് ബസിന്റെ ചവിട്ടുപടികളിലും ജനലുകളിലും ഇരുന്നും നിന്നും അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. ബസിന്റെ മുന്നിലും പിന്നിലുമുണ്ടായിരുന്ന സ്വകാര്യ വാഹനങ്ങളിലും സമാനരീതിയിലായിരുന്നു വിദ്യാർഥികളുടെ യാത്ര. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നിയമപ്രകാരം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാതിലുകൾ അടച്ചതിനു ശേഷം മാത്രമേ ബസ് മുന്നോട്ടെടുക്കാവൂ. യാത്രക്കാർ കൈകളും തലയും പുറത്തേക്ക് ഇടുന്നതിനും വിലക്കുണ്ട്. എന്നാൽ, ഇവിടെ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് പരാതിയുയർന...

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദനം. സംഭവം ഇടുക്കിയില്‍ വെച്ച്‌, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

Image
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. വാഹനത്തില്‍ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയില്‍ ആണ് സംഭവം.  പരിക്കേറ്റ ഷാജൻ സ്കറിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്...

യുകെ മലയാളി നാട്ടില്‍ കുഴഞ്ഞു വീണു മരിച്ചു...

Image
ഓണാവധിക്കായി നാട്ടിലെത്തിയ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലില്‍ താമസിക്കുന്ന വിശാഖ് മേനോൻ(46) ആണ് മരിച്ചത്. ഭാര്യ: രശ്മി നായർ (യോവില്‍ എൻഎച്ച്‌എസ് ട്രസ്റ്റിലെ നഴ്‌സ്). മകൻ: അമൻ. പെരുന്ന അമൃതവർഷിണിയില്‍ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. യോവില്‍ ഹിന്ദു സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമർസെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ അംഗം തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു. യുക്മയുടെ മുൻ അസോസിയേഷൻ പ്രതിനിധിയാണ്. ഏറെ നാളായി യോവിലില്‍ താമസിച്ചിരുന്ന വിശാഖ് പുതിയ ജോലി കിട്ടിയതിനെ തുടർന്ന് ഷെഫീല്‍ഡിലേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനു മുൻപായി നാട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. സംസ്കാരം ശനിയാഴ്ച രാത്രി ഒമ്ബതിന് കൊല്ലം വള്ളിക്കാവ് അമൃതപുരിയില്‍ നടക്കും.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറില്‍ ബെെക്ക് ഇടിപ്പിച്ച്‌ രക്ഷപ്പെടാന്‍ ശ്രമം, എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ കോട്ടയത്തു പിടിയില്‍. യുവാക്കള്‍ കുടുങ്ങിയത് ഓണത്തിനോട് അനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവില്‍...

Image
കോട്ടയം നഗരത്തില്‍ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കറില്‍ ബൈക്ക് ഇടിപ്പിച്ചു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം സാഹസികമായി പിടികൂടി. ഡോണ്‍ മാത്യു, ജെസ്റ്റിന്‍ സാജന്‍ എന്നിവരെ അഞ്ച് ഗ്രാം എം.ഡി.എം.എ യുമായി കോട്ടയം എക്‌സൈസിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് സംഘം പിടികൂടിയത്. ഓണത്തിനോട് അനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവ് കാലയളവില്‍ ആണ് എക്‌സൈസ് സംഘം അതിവിദഗ്ധമായി പ്രതികളെ അറസ്റ്റു ചെയ്തത്. നാളുകള്‍ക്കു മുമ്ബു തന്നെ ഇവര്‍ക്കു രാസലഹരി കച്ചവടം ഉള്ളതായി വിവരം ലഭിച്ചിരുന്നു. കോട്ടയം എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജു ജോസഫ്, അരുണ്‍ ലാല്‍, എം.ജി പ്രദീപ്, അഫ്‌സല്‍, ദീപക് സോമന്‍, ശ്യാം ശശിധരന്‍, കെ.ജി ജോസഫ് , അമല്‍ഷാ മാഹിന്‍ കുട്ടി എന്നിവരുള്‍പ്പെട്ട സ്‌പെഷല്‍ ടീം ഒരു മാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണങ്ങള്‍ക്കൊടുവിലാണു പ്രതികള്‍ വലയിലായത്. എക്‌സൈസ് സംഘത്തെ കണ്ടു പ്രതികള്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ...

മണര്‍കാട് പള്ളി പെരുന്നാളിന് വിപുലമായ ക്രമീകരണങ്ങള്‍...

Image
കോട്ടയം  മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്ബ് പെരുന്നാളിന്‍റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വ്രതശുദ്ധിയോടെ എട്ടുനോമ്ബ് ആചരിച്ച്‌ പെരുന്നാളില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തുക. ഏകദേശം 60 ലക്ഷം വിശ്വാസികള്‍ പെരുന്നാള്‍ ദിനങ്ങളില്‍ മണർകാട് പള്ളിയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാളിനായി ഒരുക്കിയിരിക്കുന്നത്. പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം പെരുന്നാളിനോടനുബന്ധിച്ച്‌ പള്ളി പരിസരത്ത് പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, റവന്യു, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്കായി വിവിധ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. പെരുന്നാളിനോടനുബന്ധിച്ച്‌ പള്ളിയുടെ വടക്കുവശത്തെ മൈതാനത്ത് താത്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. സുരക്ഷ, ഗതാഗത...

ഓണം കളറാക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് മദ്യപാനം. കുഴഞ്ഞു വീണ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു...

Image
തിരുവനന്തപുരത്ത് മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പ്ലസ് ടു വിദ്യാര്‍ത്ഥികളി സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മദ്യപിച്ചത്. ഓണം അവധിയോട് അനുബന്ധിച്ചായിരുന്നു കുട്ടികളുടെ പരിപാടികള്‍. മദ്യം തലയ്ക്ക് പിടിച്ച ഒരു കുട്ടി കുഴഞ്ഞ് വീണപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഓടി. ഒരു സുഹൃത്ത് മാത്രം സ്ഥലത്ത് നിന്നു. ഈ കുട്ടിയാണ് മ്യൂസിയം പൊലീസിനെ വിവരം അറിയിച്ചത്. പൊലീസാണ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. വിവിധ സ്‌കൂളിലെ കുട്ടികള്‍ ചേര്‍ന്നാണ് മദ്യപിച്ചത്. ആല്‍ത്തറയിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഘോഷം...

കാട്ടുപന്നി ആക്രമണം. കോട്ടയത്ത് യുവാവിന് ഗുരുതര പരിക്ക്...

Image
കോട്ടയം കങ്ങഴയില്‍ യുവാവിന്റെ ദേഹത്തേക്ക് കാട്ടുപന്നികള്‍ വീണു. മുണ്ടത്താനം കുന്നിനി മുക്കുങ്കല്‍ അജേഷ് സണ്ണി (35)യുടെ ദേഹത്തേക്കാണ് കാട്ടുപന്നികള്‍ വീണത്. സംഭവത്തില്‍ അജേഷിൻറെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വലതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. തള്ളവിരലും മറ്റൊരു വിരലും ഒടിയുകയും നഖം ഇളകിപ്പോകുകയും ചെയ്തു. കാലിന്റെ മുട്ടിനും പരിക്കുണ്ട്. അജേഷിനെ ആദ്യം കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച്‌ വിദഗ്ധ ചികിത്സ നല്‍കിയ ശേഷം പാമ്ബാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 8.30 അജേഷിന്റെ വീടിന് സമീപത്തായിരുന്നു സംഭവം. തടിപ്പണി കഴിഞ്ഞ് സാധനങ്ങള്‍ വാങ്ങിപ്പോകുമ്ബോള്‍ വീടിന് സമീപത്തെ കയ്യാലകള്‍ കുത്തിയിളക്കിയ പന്നിക്കൂട്ടം റോഡിലേക്ക് ചാടി. മൂന്ന് പന്നികളാണ് ഉണ്ടായിരുന്നത്. ഇവ അജേഷിന്റെ ദേഹത്താണ് വീണത്. അജേഷിന്റെ കാലിലും വിരലുകളിലും കല്ലും വീണു. അജേഷ് ഒച്ചവെച്ചതോടെ കാട്ടുപന്നിക്കൂട്ടം സമീപത്തെ പറമ്ബിലേക് പോയി. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരും വീട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. വിവരം വനംവകുപ്പിനെ അറിയിച്ചു ആശുപത്രിച്ചെലവും ...

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്...

Image
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് നവദമ്ബതികളടക്കം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ച്‌ കയറി ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രി പടിക്കു സമീപം ദേശീയ പാത 183ല്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. തമ്ബലക്കാട് സ്വദേശി കീച്ചേരില്‍ അഭിജിത്താണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണന്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ദീപുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് അപകടം. ആതിരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്...

ഓണം പേമാരി കൊണ്ടുപോകും. ഉത്രാടത്തിന് പുതിയ ന്യൂനമര്‍ദമെത്തും, കേരളം വെള്ളത്തിലായേക്കും...

Image
കേരളത്തില്‍ ഇത്തവണ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഓണത്തിനും ശക്തമായ മഴ തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ നാല് ഉത്രാട ദിനത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാം. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഉത്രാടം മുതല്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. അത്തം മുതല്‍ തന്നെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പൂവണിയ്ക്ക് ഉള്‍പ്പെടെ ഇത് തിരിച്ചടിയായി. തിരുവോണം വരെ മഴ കനക്കുന്നത് മൊത്തത്തിലുള്ള വിപണിയെ മോശമായി തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സാധ്യത കച്ചവടക്കാരിലും ആശങ്ക വര്‍ധിപ്പിക്കുന്നു. ഉത്രാടപാച്ചിലില്‍ ഉണ്ടാകുന്ന തിരക്കിനെയും മഴ ബാധിക്കും. കേരളത്തിലെ പല ക്ലബ്ബുകളും ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ഒഡിഷ തീരത്തേക്ക് നീങ്ങിയതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ ല...

കാസര്‍കോട്ട് ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ചു. ആറു പേര്‍ക്ക് ദാരുണാന്ത്യം...

Image
കാസർകോട് - കർണാടക അതിർത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേർക്ക് ദാരുണാന്ത്യം. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു.   ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല...

ജാഗ്രത. എറണാകുളം ജില്ലയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്...

Image
എറണാകുളം ജില്ലയില്‍ ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനുമുള്ള സാധ്യത വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് , വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനോ വെള്ളപ്പൊക്കത്തിനോ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം,അപകടം, വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യത എന്നിവയും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരാനും കാലാവസ്ഥ വകുപ്പ് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്...

കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയശേഷം ഒളിവില്‍പോയ പ്രതി വിജിലന്‍സ് പിടിയില്‍. പ്രതിയെ പിടികൂടുന്നത് ഒളിവില്‍ പോയി ഒരുവര്‍ഷം തികഞ്ഞ വേളയില്‍. കൊല്ലത്തെ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു...

Image
കോട്ടയം നഗരസഭയിലെ കോടികളുടെ പെൻഷൻ തട്ടിപ്പില്‍ പ്രതി പിടിയില്‍. പ്രതി അഖില്‍ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്. രണ്ടരക്കോടിയോളം തട്ടിയ കേസിലെ പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു.വ്യാജ രേഖകള്‍ ഉണ്ടാക്കി പെൻഷൻ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖില്‍ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്. വൈക്കം നഗരസഭയിലാണ് ഇപ്പോള്‍ അഖില്‍ ജോലി ചെയ്യുന്നത്. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോള്‍ വലിയ അപാകത ശ്രദ്ധയില്‍ പെട്ടിരുന്നു. കോട്ടയം നഗരസഭയില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച മുനിസിപ്പല്‍ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെൻഷനർ അ...

മൂവാറ്റുപുഴ - പെരുമ്ബാവൂര്‍ റൂട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ കോട്ടയം പാമ്പാടി സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. അപകടം ഐ.ടി.ആര്‍ ജങ്ഷനില്‍ വച്ച്‌ ബൈക്ക് തടി ലോറിയുമായി കൂട്ടിയിച്ച്‌. വീട്ടില്‍ നിന്നും പുലര്‍ച്ചെ ജോലിസ്ഥലത്തേക്കു പോവുകയായിരുന്നു...

Image
മൂവാറ്റുപുഴ - പെരുമ്ബാവൂര്‍ റൂട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ പാമ്ബാടി സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. സൗത്ത് പാമ്ബാടി ആലുങ്കല്‍ പറമ്ബില്‍ ചന്ദ്രന്‍ ചെട്ടിയാരുടെയും ശോഭാ ചന്ദ്രന്റെയും മകന്‍ അനന്ദു ചന്ദ്രന്‍ (30) ആണു മരിച്ചത്. മൂവാറ്റുപുഴ-പെരുമ്ബാവൂര്‍ റൂട്ടില്‍ ഐ.ടി.ആര്‍ ജങ്ഷനില്‍ വച്ച്‌ ബൈക്ക് തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 ന് സൗത്ത് പാമ്ബാടിയിലുള്ള വീട്ടില്‍ നിന്നും മാനേജരായി ജോലിചെയ്യുന്ന മൂവാറ്റുപുഴ വലപ്പാട്ട് ഉള്ള മണപ്പുറം ഫൈനാന്‍സ് ഓഫീസിലേക്ക് ബൈക്കില്‍ വരികയായിരുന്നു. പുലര്‍ച്ചെ 4.45 ന് ആണ് അപകടം. മൃതദേഹം മൂവാറ്റുപുഴ സഹകരണ ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. സഹോദരി ആര്യ ചന്ദ്രന്‍ (യു.കെ).

കോട്ടയത്ത് വിവിധ റോഡുകളില്‍ ടാറിംഗ്. ഇന്ന് രാത്രി 10 മുതല്‍ ഗതാഗതം തടസ്സപ്പെടും...

Image
കോട്ടയം സെൻട്രല്‍ ജംഗ്ക്ഷൻ മുതല്‍ ശീമാട്ടി റൗണ്ടാന വരെയുള്ള ഭാഗത്ത് ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാത്രി 10 മുതല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. വാഹനങ്ങള്‍ ടെംപിള്‍ റോഡുവഴി തിരുനക്കര ക്ഷേത്രത്തിനു മുന്നില്‍നിന്നു പോസ്റ്റ് ഓഫിസിനു പിൻവശത്തുള്ള വഴിയിലൂടെ ശീമാട്ടി റൗണ്ടാന ഭാഗത്ത് എത്തി യാത്രതുടരാമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു. കോട്ടയം ലോഗോസ് ജംഗ്ക്ഷൻ മുതല്‍ പൊലീസ് പരേഡ് ഗ്രൗണ്ട് വരെയും ഗുഡ് ഷെപ്പേർഡ് ജംഗ്ക്ഷൻ മുതല്‍ ലോഗോസ് ജംഗ്ക്ഷൻ വരെയും ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാത്രി 9 മുതല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതു മരാമത്ത് അസി. എൻജിനീ യർ അറിയിച്ചു. കോട്ടയം പഴയ സെമിനാരി റോഡില്‍ ടാറിങ് ജോലികള്‍ 30ന് രാവിലെ 8 മുതല്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു. കോട്ടയത്ത് ദിവാൻകവല മുതല്‍ കടുവാക്കുളം വരെയുള്ള റോഡില്‍ ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ 29ന് രാവിലെ 7 മുതല്‍ ഇതുവഴി യുള്ള ഗതാഗതം തടസ്സപ്പെടും. മണിപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ദിവാൻ കവലയില്‍ എത്തി മൂലേടം ഷാപ്പുംപടി...

ദമ്ബതിമാർക്ക് 12 വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ഏക മകൻ തടയണയില്‍ നിന്ന് അച്ചൻ കോവിലാറ്റില്‍ വീണ് മരിച്ചു...

Image
പത്തനംതിട്ട കല്ലറക്കടവില്‍ (അച്ചൻകോവിലാര്‍) രണ്ട് കുട്ടികള്‍ ഒഴുക്കില്‍പെട്ടതിന്റെ വേദനയിലാണ് നാട്. പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ്‌ വിദ്യാർഥി ചിറ്റൂർ തടത്തില്‍ വീട്ടില്‍ അജീബ്‌- സലീന ദമ്ബതികളുടെ മകൻ അജ്‌സല്‍ അജീബ്‌ (14) ആണ്‌ മരിച്ചത്‌. സഹപാഠി വഞ്ചികപ്പൊയ്‌ക ഓലിയ്‌ക്കല്‍ നിസാമിന്റെ മകൻ നെബീല്‍ നിസാമിനെ (14) കാണാതായി. നെബീലിനായി തിരച്ചില്‍ തുടരുകയാണ്. ഓണപ്പരീക്ഷ അവസാനവിഷയം എഴുതിയശേഷം ഉച്ചയ്ക്ക് സ്‌കൂളിലെ എട്ട് വിദ്യാര്‍ഥികളാണ് കല്ലറക്കടവിലെത്തിയത്. കുടിവെള്ളപദ്ധതിക്കുവേണ്ടി കെട്ടിയ തടയണയുടെ മുകളില്‍കയറി നിന്നപ്പോള്‍ കാല്‍വഴുതി അജ്‌സല്‍ ആറ്റിലേക്ക് വീണു. കൂട്ടുകാരന്‍ ഒഴുകിപ്പോകുന്നത് കണ്ടതോടെ രക്ഷിക്കാന്‍ നബീല്‍ ചാടുകയുമായിരുന്നു. കണ്ടുനിന്ന മറ്റ് കുട്ടികളുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയച്ചത്. പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരില്‍നിന്നും അഗ്നിരക്ഷ സേനയുടെ സ്‌കൂബ ടീം അംഗങ്ങളാണ്‌ തെരച്ചില്‍ നടത്തിയത്‌. സംഭവ സ്ഥലത്ത്‌ നിന്നും 300 മീറ്റർ മാറി വൈകിട്ട്‌ 3.45 ഓടെ അജ്സലിന്റെ മൃതദേഹം കണ്ടെത്തി. ...

തഞ്ചാവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം. കോട്ടയം സ്വദേശിയായ ബാങ്കുദ്യോഗസ്ഥന് ദാരുണാന്ത്യം...

Image
തമിഴ്നാട് തഞ്ചാവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ കോട്ടയം തലയോലപ്പറമ്ബ് ഇടവട്ടം സ്വദേശി മരിച്ചു. ഇടവട്ടം രാഗരശ്മിയില്‍ പരേതനായ മുരളീധരൻപിള്ളയുടെ മകൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് തഞ്ചാവൂർ നാഗപട്ടണം റീജണല്‍ ഓഫീസിലെ ജീവനക്കാരൻ എം. രാഹുല്‍ (36) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്കുശേഷം സ്പോർട്സ് മീറ്റില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെ രാത്രി ഒൻപതിനായിരുന്നു അപകടം. റോഡില്‍ തലയടിച്ചുവീണ രാഹുലിനെ തമിഴ്നാട് പോലീസെത്തി തിരുവാരൂർ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഹുലിന്റെ ലൈസൻസില്‍നിന്ന് വിലാസം കണ്ടെത്തി ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. നടപടികള്‍ പൂർത്തീകരിച്ച്‌ മൃതദേഹം ബുധനാഴ്ച രാവിലെ വീട്ടിലെത്തിക്കും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്കരിക്കും. ചൊവ്വാഴ്ച ഇടവട്ടത്തെ വീട്ടിലേക്ക് വരാനിരിക്കേയായിരുന്നു അപകടം. അമ്മ: കൃഷ്ണകുമാരി. ഭാര്യ: പൂർണിമാ മോഹൻ (ആലപ്പുഴ ചെക്കിടിക്കാവ് എടത്വാ കാർത്തിക കുടുംബാംഗം) മകൻ: ഇഷാൻ കൃഷ്ണ (വെള്ളൂർ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥി). 

മൂന്നാറില്‍ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചെടികള്‍ പൂവിട്ടേക്കും...

Image
മൂന്നാറില്‍ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗര്‍, ഗ്രഹാംസ് ലാന്‍ഡ്, മാട്ടുപ്പട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവില്‍ പ്രദേശത്തെ ഏതാനും ചെടികളില്‍ മാത്രമേ പൂക്കള്‍ വിരിഞ്ഞിട്ടുള്ളൂ. വരുംദിവസങ്ങളില്‍ കൂടുതല്‍ ചെടികള്‍ പൂവിട്ടേക്കും. നീലക്കുറിഞ്ഞി പൂത്താല്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന, സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് നീലക്കുറിഞ്ഞി. ഇവ നശിപ്പിക്കുന്നതും കൈവശം സൂക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണ്. മിക്കവര്‍ഷവും വ്യത്യസ്തസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് പൂക്കാറുണ്ട്. 2018-ല്‍ നീലക്കുറിഞ്ഞി വസന്തം വലിയ രീതിയിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രളയം കാരണം കുറഞ്ഞിരുന്നു. #മൂന്നാര്‍, #നീലക്കുറിഞ്ഞി 

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്...

Image
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതായത്, ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. ഒഡിഷ തീരത്തിനു സമീപം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയതോ അല്ലെങ്കിൽ ഇടത്തരം മഴയ്‌ക്കോ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ (ആഗസ്റ്റ്‌ 28) തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ച തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും...

യുകെ വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 13 ലക്ഷം തട്ടിയ രണ്ടുപേര്‍ പിടിയില്‍...

Image
വിസ തട്ടിപ്പില്‍ രണ്ട് പേർ അറസ്റ്റില്‍. അരിമ്ബൂർ സ്വദേശിനിയായ യുവതിയില്‍ നിന്ന് യു.കെ.യില്‍ കെയർ അസിസ്റ്റന്റ് നഴ്‌സ് ജോലിക്കായി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 13 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. കോട്ടയം ഏറ്റുമാനൂർ നീലിമംഗലം സ്വദേശി കൃഷ്ണകൃപ സാഗരം വീട്ടില്‍ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടില്‍ അനൂപ് വർഗീസ് (36) എന്നിവരെയാണ് തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 2023 സെപ്റ്റംബർ 23 മുതല്‍ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് തുക കൈപ്പറ്റിയത്. ഒപ്പം തെറ്റായ രേഖകള്‍ നല്‍കിയതിന് പത്ത് വർഷത്തേയ്ക്ക് യു.കെയിലേക്ക് പോകുന്നത് വിലക്കി എന്നറിയിച്ച്‌ ഇമെയിലും യു.കെ ഹോം ഓഫീസില്‍ നിന്ന് പരാതിക്കാരിക്ക് ലഭിച്ചു. രഞ്ജിത എറണാംകുളം തൃക്കാര പൊലീസ് സ്റ്റേഷനിലും തൃശൂർ ഒല്ലൂർ പൊലീസ് സ്റ്റേഷനിലും ഓരോ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സരിൻ.എ.എസ്, സബ് ഇൻസ്‌പെക്ടർ അഫ്‌സല്‍ എം, ജി.എസ്.ഐ ജോസി ജ...

മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കോട്ടയം മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്രപ്രസിദ്ധമായ എട്ടുനോമ്ബ് പെരുന്നാളിന്‍റെ ഒരുക്കം അവസാന ഘട്ടത്തില്‍...

Image
എട്ടുനോമ്ബ് പെരുന്നാള്‍. മണര്‍കാട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെയാണ് തിരുനാള്‍. 31ന് വൈകുന്നേരം സന്ധ്യാ പ്രാര്‍ഥനയോടെ എട്ടുനോമ്ബ് ആചരണത്തിന് തുടക്കമാകും. വിപുലമായ ക്രമീകരണങ്ങളാണ് കത്തീഡ്രലില്‍ ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കത്തീഡ്രല്‍ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്ബില്‍, ബെന്നി ടി. ചെറിയാന്‍ താഴത്തേടത്ത്, ജോര്‍ജ് സഖറിയ ചെമ്ബോല, കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന്‍ പുത്തന്‍പുരയ്ക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ജോയിന്‍റ് കണ്‍വീനര്‍ ഫാ. ലിറ്റു തണ്ടാശേരില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡീക്കന്‍ ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വം പെരുന്നാളിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 1501 അംഗ പെരുന്നാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15 സബ് കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം. പെരുന്നാള്‍ ഒരുക്കത്തിന്‍റെ ഭാഗമായ എട്ടുനോമ്ബ് മുന്നൊരുക്ക ധ്യാനത്തിന്‍റെയും വചനശുശ്രൂഷയുടെയും സമാപനം 29ന് കത്തീഡ്രലില്‍ നടക്കും. വിവിധ ദേശങ്ങളില്‍നിന്ന് എട്ടുനോമ്ബ് ആചരിക്...

ബെംഗളുരുവിലെ വിദ്യാര്‍ഥി, അവിടെ നിന്നും സാധനമെത്തിച്ചു. ചങ്ങനാശ്ശേരിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയില്‍...

Image
കോട്ടയം ചങ്ങനാശേരിയില്‍ ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍. സംഭവത്തില്‍ മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടി. ജില്ലാ ഡാന്‍സാഫ് ടീമും ചങ്ങനാശ്ശേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി യുവാവ് പിടിയിലായത്. ബെംഗളുരുവില്‍ വിദ്യാർഥിയായ ആകാശ് അവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചതെന്നാണ് വിവരം...

ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തതിന് വിരോധം, അര്‍ദ്ധരാത്രി കൊരട്ടിയിലെ ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചു. യുവാവ് പിടിയില്‍...

Image
ഫോണ്‍ നമ്ബർ ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തില്‍ യുവതിയെ ഹോസ്റ്റലില്‍ കയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് പുതുക്കോട് സ്വദേശി ജിജോയ് (27 ) യെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലില്‍ യുവതി താമസിക്കുന്ന സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറി ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് പുതുക്കോട് സ്വദേശിനിയായ യുവതി ഫോണ്‍ നമ്ബർ ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തില്‍ ജിജോയ് ഓഗസ്റ്റ് 24-ന് പുലർച്ചെ 12.30 ഓടെ ഹെല്‍മറ്റുമായി ഹോസ്റ്റലില്‍ എത്തി. കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലിന്റെ സിറ്റൗട്ടില്‍ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ചെയ്തു. യുവതിയുടെ തലയില്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും മർദിക്കുകയും തുടർന്ന് കല്ലെറിഞ്ഞ് ഹോസ്റ്റലിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. തുടർന്ന് കേസെടുത്ത് കൊരട്ടി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ജിജോയ്ക്കെതിരെ മദ്യപിച്ച്‌ മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയില്‍ വാഹനമോടിച്ചതിന് എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. കൊരട...

അച്ചന്‍കോവിലാറിലെ കല്ലറക്കടവില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ടു. അപകടത്തില്‍ പെട്ടത് മാര്‍ത്തോമാ എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍...

Image
പത്തനംതിട്ട കല്ലറക്കടവില്‍ (അച്ചന്‍കോവിലാര്‍) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മാര്‍ത്തോമാ എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ അഫ്‌സല്‍ അജി (14), നബീല്‍ നിസാം (14) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ചൊവ്വ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സ്‌കൂളില്‍നിന്ന് ഓണപരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികള്‍ ആറ്റിലിറങ്ങുകയായിരുന്നു. തടയണയുടെ മുകള്‍ ഭാഗത്തുനിന്ന് കാല്‍വഴുകി താഴേക്ക് ഒഴുക്കില്‍പ്പെടുകയായിരുന്നു...

ലോറിയുടെ വരവുകണ്ട് കാര്‍ നിര്‍ത്തിയോടി, വന്നുമറിഞ്ഞത് കാറിനുമേലെ. ചുരം അപകടത്തില്‍ അദ്ഭുതരക്ഷ, വലഞ്ഞ് ജനം...

Image
താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിനു മുകളില്‍ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ലോറി ഒട്ടേറെ വാഹനങ്ങളിലിടിച്ച്‌ കാറിനുമുകളിലേക്ക് മറിഞ്ഞു. മൂന്നുകാറുകള്‍, ബൈക്ക്, പിക്കപ്പ് വാൻ, ഓട്ടോ ടാക്സി എന്നിവയാണ് ലോറിയിടിച്ച്‌ തകർന്നത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് ചുരത്തില്‍ മൂന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന് പാർസല്‍സാധനങ്ങളുമായി വരുകയായിരുന്ന ചരക്കുലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരമിറങ്ങാൻ വരിയില്‍ നിർത്തിയിട്ടിരുന്ന വാഹനനിരയിലേക്കാണ് ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇടിച്ചുകയറിയത്. മറ്റുവാഹനങ്ങളിലിടിച്ചശേഷം ഒരു കാറിനുമുകളിലേക്ക് ലോറി മറിഞ്ഞു. ഈ കാർ പൂർണമായി തകർന്നു. ലോറിയുടെ വരവുകണ്ട് കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനലാണ് തലനാരിഴയ്ക്ക് ആളപായം ഒഴിവായത്. താമരശ്ശേരി, ഹൈവേ പോലീസും എഎസ്‌ഐ വി. സൂരജിന്റെ നേതൃത്വത്തില്‍ അടിവാരം ഔട്ട്പോസ്റ്റ് പോലീസും യാത്രക്കാരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചുരംസംരക്ഷണസമിതിയംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസുകളില്‍ പരിക്കേറ്റവരെ ...

ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരം. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു...

Image
ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറും കൊല്ലങ്കോട് സ്വദേശിയുമായ സന്തോഷ് ബാബുവിനെതിരെയാണ് പാലക്കാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) സി.യു. മുജീബ് നടപടിയെടുത്തത്. ലൈസൻസ് സസ്പെൻഡ് ചെയ്തതിനു പുറമെ, ഡ്രൈവറെ ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനായി എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിലേക്ക് അയക്കാനും ഉത്തരവിട്ടു. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് ഓടിക്കുന്നതിനിടെ സന്തോഷ് ബാബു മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് വിഷയത്തിൽ ഇടപെട്ടത്. തുടർന്ന്, ഏഴു ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് ചിറ്റൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു ജോർജ് ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോ മാനേജർക്ക് കത്ത് നൽകി. ഇതനുസരിച്ച് കഴിഞ്ഞ ദിവസം സന്തോഷ് ബാബു ചിറ്റൂർ...

വീണ്ടും പണിമുടക്കി എയര്‍ടെല്‍. മണിക്കൂറുകളോളം സേവനങ്ങള്‍ തടസപ്പെട്ടു...

Image
രാജ്യത്തെ മുൻനിര ടെലികോം കമ്ബനിയായ ഭാരതി എയർടെല്ലിന്റെ സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതലാണ് സേവനങ്ങള്‍ തടസപ്പെട്ടത്. കോള്‍, ഡാറ്റ സേവനങ്ങളിലാണ് പ്രശ്നം നേരിട്ടത്. അരമണിക്കൂർ സമയം കൊണ്ട് ആറായിരത്തിലേറെ പരാതികളാണ് ഡൗണ്‍ഡിറ്റക്റ്ററില്‍ മാത്രം വന്നത്. ബംഗളൂരു, ഡല്‍ഹി, മുംബയ്, ചെന്നെെ, ഹെെദരാബാദ് തുടങ്ങിയ നിരവധി നഗരങ്ങളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. ഉച്ചയ്ക്ക് 12.15 ഓടെ പരാതികള്‍ 7,109ആയി ഉയർന്നു. താല്‍ക്കാലിക കണക്‌റ്റിവിറ്റി തടസം മൂലമാണ് പ്രശ്നം ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്. എയർടെല്‍ കോള്‍, ഡാറ്റ സേവനങ്ങള്‍ തടസപ്പെട്ടതിനെ കുറിച്ച്‌ നിരവധി പരാതികളാണ് എക്സില്‍ പേജില്‍ പങ്കുവച്ചിരിക്കുന്നത്. പല യൂസർമാരുടെയും പരാതികള്‍ക്ക് ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്ന് എയർടെല്‍ അധികൃതർ മറുപടി നല്‍കുന്നുണ്ട്. അടുത്തിടെയും എയ്ടെല്‍ സേവനങ്ങള്‍ ഇത്തരത്തില്‍ തടസപ്പെട്ടിരുന്നു. 'അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. നിങ്ങള്‍ നേരിടുന്ന പ്രശ്നം താല്‍ക്കാലിക കണക്റ്റിവിറ്റി തടസ്സം മൂലമാണ്, ഒരു മണിക്കൂറിനുള്ളില്‍ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സേവനങ്ങ...