Posts

Showing posts from April, 2025

കോട്ടയം ഏറ്റുമാനൂർ പള്ളിക്കുന്നില്‍ അമ്മയും മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയില്‍...

Image
കോട്ടയത്ത് അമ്മയും മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം. ഭര്‍ത്താവും ഭര്‍തൃപിതാവും കസ്റ്റഡിയില്‍. പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്‍റും ഹൈക്കോടതി അഭിഭാഷകയുമായിരുന്ന ജിസ്മോളുടെ ഭർത്താവ് ജിമ്മി, ഭർതൃപിതാവ് ജോസഫ് എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വിളിച്ചുവരുത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ജിസ്മോള്‍ ഗാർഹിക പീഡനത്തിനിരയായെന്നതിന് പോലീസിന് തെളിവ് ലഭിച്ചു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന ചില ഓഡിയോ സന്ദേശങ്ങള്‍ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്...

കോട്ടയം ഏറ്റുമാനൂർ പേരൂരില്‍ അമ്മ പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ അതൃപ്തി...

Image
ഏറ്റുമാനൂരിലെ ജിസ്മോളുടെയും മക്കളുടെയും മരണം. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസില്‍ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായിട്ടില്ല. പോലീസ് നടപടികള്‍ വൈകുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും നടന്നിരുന്നു. ഏറ്റുമാനൂരില്‍ ഷൈനിയുടെ ആത്മഹത്യയില്‍ അതിവേഗം നടപടിയെടുത്ത ഏറ്റുമാനൂർ പോലീസ് പക്ഷേ, ജിസ്‌മോളുടെയും മക്കളുടെയും മരണത്തില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. ഗുരുതര ആരോപണങ്ങളാണ് ജിസ്‌മോളുടെ കുടുംബം ഉയർത്തിയത്. എന്നിട്ടും പോലീസ് നിസംഗത പാലിക്കുന്നതിനു പിന്നില്‍ ഗൂഡ നീക്കങ്ങള്‍ ഉണ്ടെന്നാണ് ആരോപണം. ജിസ്‌മോള്‍ക്കും മക്കള്‍ക്കും നീതി ലഭിക്കണമെന്ന ആവശവുമായി ജിസ്മോളുടെ കുടുംബം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ജിസ്മോളുടെ ഭർത്താവ് ജിമ്മിക്കും കുടുംബത്തിനുമെതിരായാണു പരാതി നല്‍കിയത്. ഇന്നു കോട്ടയത്തുള്ള മുഖ്യമന്ത്രിക്കും ജിസ്മോളുടെ പിതാവ് തോമസ് പരാതി നല്‍കും. ഏപ്രില്‍ 15ന് ആണു ജിസ്മോള്‍ ഒന്നും നാലും വയസുള്ള പെണ്‍മക്കളുമായി ആറ്റില്‍ച്ചാടി ജീവനൊടുക്കിയത്. മക്കളായ നോഹ, നോറ എന്നിവർക്കു വിഷവും നല്‍കിയിരുന്നു....

കോട്ടയം വൈക്കം വല്ലകത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച്‌ യുവാവ് മരിച്ചു. ചെമ്ബ് സ്വദേശി വിഷ്ണു സത്യൻ ആണ് മരിച്ചത്...

Image
നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. ചെമ്ബ് പനങ്കാവ് ക്ഷേത്രത്തിനു സമീപം മണ്ണാമ്ബില്‍ചിറ വിഷ്ണു സത്യൻ (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 യോടെ വല്ലകം സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്ബ് സ്വദേശി സുജിത്തിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും ട്രസ് വർക്ക് തൊഴിലാളികളാണ്...

കളിയാക്കിയവര്‍ക്ക് ബോക്‌സിങ് റിങ്ങില്‍ മറുപടി. 35-ാം വയസില്‍ പതറാതെ ഡോ. അനു...

Image
ഈഷ്ടവും ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ലക്ഷ്യം അസാധ്യമല്ല. നാഷണല്‍ കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ.അനു സാക്ഷ്യപ്പെടുത്തുന്നു. പരിഹസിച്ചവര്‍ക്കും സംശയത്തോടെ ചിരിച്ചവര്‍ക്കും അനുവിന്റെ മറുപടിയാണ് 35-ാം വയസിലെ ബോക്‌സിങ് റിങ്ങിലെ ഈ നേട്ടം. ഇഷ്ടവും ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ലക്ഷ്യം അസാധ്യമല്ലെന്ന് ഡോ. അനു തെളിയിക്കുന്നു. സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും ഫിസിക്കല്‍ ഫിറ്റ്നസിനും വേണ്ടിയാണ് ഡോ. അനു കിക്ക് ബോക്സിങ് പരിശീലിച്ചത്. മൂന്ന് വര്‍ഷം മാത്രം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഡോ. അനു ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. തന്നെക്കാള്‍ പത്ത് വയസിലധികം കുറഞ്ഞ പ്രൊഫഷണലുകളായിരുന്നു എതിരാളികള്‍. യുവാക്കളുടെ കരുത്തിനോട് എതിരിടാന്‍ അനുവിന് തുണയായത് ആത്മവിശ്വാസം തന്നെയായിരുന്നു.  വെറുതേ ഇടി മേടിച്ച്‌ പഞ്ചറാകാനാണോ വന്നത്? എന്ന ചോദ്യത്തിനും ബോക്‌സിങ് പരിശീലിക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരിട്ട പരിഹാസത്തിനുമുള്ള മറുപടികൂടിയായിരുന്നു പിന്നീടുള്ള പോരാട്ടം. കോട്ടയം കൂടല്ലൂര്‍ സാമൂഹികാ...

ദുബായില്‍ ബിസിനസ് നടത്തുന്ന ശശിധരന്റെയും കൃഷ്ണവേണിയുടേയും ഇളയ മകള്‍. ഗുരുവായൂരില്‍ ജനിച്ചെങ്കിലും വളരുന്നത് മലപ്പുറത്ത്; നാലര വയസില്‍ തുടങ്ങിയ വയലിന്‍ പ്രേമം; വേദിയില്‍ കണ്ണീര് വീണേതാടെ സോഷ്യല്‍ മീഡിയയിലടക്കം താരമായി; വയലിനില്‍ വിസ്മയം തീര്‍ക്കുന്ന 11 വയസുകാരി ഗംഗയുടെ കഥ...

Image
ഈ അടുത്ത കാലം വരെയ്ക്കും വയലിന്‍ എന്നാല്‍ മലയാളികള്‍ക്ക് ബാലഭാസ്‌കര്‍ എന്ന മുഖമാണ്. വേദിയില്‍ വയലിന്‍ തന്ത്രികളില്‍ സ്വയം മറന്ന് വായിച്ച്‌ സംഗീതം ആസ്വാദകരിലേക്ക് എത്തിച്ച ആ മനുഷ്യനായിരുന്നു മലയാളികളുടെ വയലിന്‍ സ്റ്റാര്‍. സൗമ്യമായ മുഖവും ആ മുഖത്തെ പുഞ്ചിരിയും ആരാധകരും ആസ്വദിച്ചിരുന്നു. ആ സംഗീതം കണ്ട് വയലിന്‍ മീട്ടി തുടങ്ങിയ പെണ്‍കുട്ടിയാണ് ഗംഗാ ശശിധരന്‍ എന്ന 12കാരി. ബാലഭാസ്‌കറിന്റെ മരണ വാര്‍ത്ത എത്തിയപ്പോള്‍ അഞ്ചു വയസുകാരിയായിരുന്നു ഗംഗ. അപ്പോഴാണ് വയലിനെ കുറിച്ച്‌ ഗംഗ അറിയുന്നതും പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും. പിന്നീടിങ്ങോട്ടുള്ള ഏഴു വര്‍ഷം കൊണ്ട് ഗംഗ താണ്ടിയതും കീഴടക്കിയതും സംഗീതത്തിലെ ഉയരങ്ങളാണ്. അപൂര്‍വ്വ കഴിവാണ് ഗംഗയുടേതെന്ന് ഗുരുക്കന്മാരും സാക്ഷ്യപ്പെടുത്തുന്നു. ഗുരുവായൂരിലാണ് ഗംഗ ജനിച്ചത്. ദുബായില്‍ ബിസിനസ് നടത്തുന്ന ശശിധരന്റെയും കൃഷ്ണവേണിയുടേയും ഇളയ മകള്‍. മൂത്തത് ചേട്ടനാണ്. ജനിച്ചത് ഗുരുവായൂരിലാണെങ്കിലും വളര്‍ന്നതെല്ലാം മലപ്പുറത്താണ്. കുറച്ചു മാസങ്ങള്‍ക്കു മുമ്ബാണ് ഗംഗയുടെ പ്രതിഭയും സംഗീതവും മലയാളികളറിഞ്ഞ സംഭവം ഉണ്ടായത്. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്...

കേരളത്തില്‍ മീൻ വില്‍പ്പന. നാട്ടില്‍ ഗര്‍ഭിണിയായ ഭാര്യ. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശി പിടിയില്‍..

Image
16 കാരിയെ തട്ടിക്കൊണ്ടു പോയ ബിഹാർ സ്വദേശി പിടിയില്‍. മുഹമ്മദ് ദാവൂദിനെയാണ് കേരള പൊലീസ് ലുധിയാനയില്‍ നിന്നും പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ ഏഴ് വർഷമായി മീൻ കച്ചവടം നടത്തുകയാണ് പ്രതി. കഴിഞ്ഞ ബുധനാഴ്ചയാണ് മണക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. ഇൻസ്റ്റഗ്രാം വഴിയാണ് മുഹമ്മദ് ദാവൂദ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ട് സംസ്ഥാനം വിടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവർ ലുധിയാനയില്‍ ഒളിച്ച്‌ താമസിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് ലുധിയാനയില്‍ എത്തി പൊലീസ് അതിസാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ദാവൂദിന് നാട്ടില്‍ ഗർഭിണിയായ ഭാര്യയുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്...

ഗള്‍ഫ് യാത്ര പൊള്ളുന്നു. വിമാന നിരക്കുകള്‍ ഉയര്‍ന്നു തന്നെ. വിസിറ്റ് വിസക്കാര്‍ക്ക് ചെലവ് കൂടി...

Image
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പ്രവാസികളുടെ യാത്രാ ചെലവുകള്‍ വര്‍ധിപ്പിക്കുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും കേരളത്തില്‍ നിന്ന് ഉയര്‍ന്ന നിരക്കുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. നാട്ടില്‍ അവധിക്കാലമായതിനാല്‍ കുടുംബങ്ങള്‍ ഹ്രസ്വസന്ദര്‍ശനത്തിനായി വിദേശത്തേക്ക് പോകുന്നതാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഉയര്‍ന്ന നിരക്കുകള്‍ അടുത്ത മാസം പകുതി വരെ തുടരുമെന്നാണ് സൂചന. ദുബൈ ടിക്കറ്റുകള്‍ 15,000 ന് മുകളില്‍ യുഎഇ ഉള്‍പ്പടെ പ്രവാസി മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കഴിഞ്ഞ ഒരു മാസത്തിലേറെയായി നിരക്കുകള്‍ ഉയര്‍ന്നതാണ്. ചെറിയ പെരുന്നാളിന് മുമ്ബാണ് നിരക്കുകള്‍ കൂടിയത്. തുടര്‍ന്ന് നാട്ടില്‍ വേനല്‍ അവധി തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. ദുബൈ, അബുദബി എന്നിവിടങ്ങളേക്ക് കൊച്ചിയില്‍ നിന്ന് വണ്‍വേ ടിക്കറ്റിന് 15,000 രൂപക്ക് മുകളിലാണ് ശരാശരി നിരക്ക്. സൗദി തലസ്ഥാനമായ റിയാദിലേക്കും ഖത്തറിലെ ദോഹയിലേക്കും 20,000 ന് മുകളിലുമാണ്. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 10,000 രൂപക്ക് താഴെ ലഭിക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഇപ്പോള്‍ 50 ശതമാനത്തിലധികം നല്‍കേണ്ടി വര...

എംവിഡി ഇതൊന്നും കാണുന്നില്ലേ ? തിരക്കേറിയ നടുറോഡില്‍ രേണുവിന്റെ പ്രണയ റീലിന് വ്യാപക വിമര്‍ശനം. ബൈക്ക് യാത്രികര്‍ ഇടഞ്ഞതോടെ ദാസേട്ടനൊപ്പമുള്ള ഷൂട്ടിംഗ് നിര്‍ത്തി...

Image
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരയാകുന്നത്. സുധിയുടെ മരണത്തിന് ശേഷം അഭിനയ രംഗത്ത് രേണു സജീവമാണ്. എന്നാല്‍ രേണുവിന്റെ ചില റീലുകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. സോഷ്യല്‍ മീഡിയ താരമായ ദാസേട്ടന്‍ കോഴിക്കോട് എന്ന ദാസ് കോഴിക്കോടുമൊത്തുളള റീലുകള്‍ പുറത്ത് വന്നതോടെ രേണുവിന് നേരെയുളള ആക്രമണം കടുത്തു. ഏറ്റവും ഒടുവില്‍ വിമര്‍ശനമേറ്റ് വാങ്ങുന്നത് ഇരുവരുടേയും റീല്‍സ് ചിത്രീകരണ വിഡിയോ ആണ്. രേണുവും ദാസേട്ടന്‍ കോഴിക്കോടും തിരക്ക ഉളള റോഡിന് നടുവില്‍ ഒരു പ്രണയഗാനത്തിന് ചുവട് വെയ്ക്കുന്നതാണ് വിഡിയോയിലുളളത്. സമീപത്ത് കൂടി വാഹനങ്ങള്‍ പോകുന്നത് കാണാം. അതുവഴി ബൈക്കില്‍ പോയ രണ്ട് പേര്‍ ഇവരെ ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഇതോടെ രണ്ട് പേരും ഡാന്‍സ് നിര്‍ത്തി റോഡിന് അരികിലേക്ക് മാറുകയായിരുന്നു. പൊതുനിരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയും അപകടമുണ്ടാക്കുന്ന തരത്തിലും റീല്‍സ് ചിത്രീകരണം നടത്തിയതിന് രേണുവിനും ദാസേട്ടന്‍ കോഴിക്കോടിനും എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എം...

വ്യോമപാതയിലെ മാറ്റം യാത്രക്കാരെ അറിയിക്കണം. വിമാനക്കമ്ബനികള്‍ക്ക് കേന്ദ്രനിര്‍ദേശം...

Image
പാകിസ്താന്റെ വ്യോമമേഖല ഒഴിവാക്കിയ പശ്ചാത്തലത്തില്‍ റൂട്ടുമാറ്റത്തെക്കുറിച്ചും സമയത്തെക്കുറിച്ചും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് വിമാനക്കമ്ബനികളോട് കേന്ദ്രസർക്കാർ. ആശയവിനിമയം സുതാര്യമായിരിക്കണമെന്നും കൂടുതല്‍സമയത്തെ യാത്രയ്ക്കായി വിമാനങ്ങളില്‍ ഭക്ഷണമടക്കം കരുതലെടുക്കണമെന്നും ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദേശം പുറത്തിറക്കി. യാത്രികരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണിത്. യാത്രാസമയം നീളുമെങ്കില്‍ അക്കാര്യവും യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും നിർത്തുന്നുണ്ടെങ്കില്‍ അതും യാത്രക്കാരെ അറിയിക്കണം. ഇക്കാര്യങ്ങള്‍ ചെക് ഇൻ, ബോർഡിങ് സമയങ്ങളില്‍ അറിയിക്കുന്നതിനുപുറമേ ഡിജിറ്റല്‍ അലർട്ടുകളും നല്‍കണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുതുടരണം. നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര യാത്രകളില്‍ അടിയന്തരമായി നിർദേശങ്ങള്‍ നടപ്പാക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് ഇന്ത്യൻ വിമാനക്കമ്ബനികള്‍ക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്. മറ്റുനിർദേശങ്ങള്‍ *യാത്രയില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും കണക്കാക്കി കാറ്ററിങ...

ചായക്കടയില്‍ വച്ച്‌ സാമ്ബത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കം. കോട്ടയം പാലാ വള്ളിച്ചിറയില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു...

Image
കോട്ടയത്ത് 62 കാരൻ കുത്തേറ്റു മരിച്ചു. പ്രതി പിടിയില്‍. വള്ളിച്ചിറയില്‍ വലിയ കാലായില്‍ പി ജെ ബേബി ആണ് മരിച്ചത്.വള്ളിച്ചിറ സ്വദേശി ആരംകുഴക്കല്‍ എ എല്‍ ഫിലിപ്പോസ് ആണ് കുത്തിയത്. ബേബിയും ഫിലിപ്പോസും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ട്.പരസ്പര ജാമ്യത്തില്‍ സഹകരണ ബാങ്കില്‍ നിന്നും ഇരുവരും ലോണ്‍ എടുത്തിരുന്നു. ഇത് സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ കാലങ്ങളായി തർക്കങ്ങളും നിലവിലുണ്ടായിരുന്നു. ഇന്ന് രാവിലെ ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടലില്‍ ചായ കുടിക്കാൻ ഇരുവരും എത്തുകയും സാമ്ബത്തിക ഇടപാടിനെ സംബന്ധിച്ച്‌ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.തുടര്‍ന്ന് ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയായിരുന്നു. ബേബിയുടെ നെഞ്ചിലാണ് കുത്തേറ്റത്.ബേബിയെ കുത്തിയ ശേഷം ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി...

മൊബൈല്‍ ഫോണ്‍ വാങ്ങാൻ പണം നല്‍കിയില്ല. പത്തനംതിട്ട തിരുവല്ലയില്‍ 16 കാരൻ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍...

Image
പത്തനംതിട്ട തിരുവല്ലയില്‍ 16കാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. 16 വയസുള്ള ആദിത്യൻ ആണ് മരിച്ചത്. മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നല്‍കാത്തതിന് വീട്ടുകാരോട് പിണങ്ങി മുറിക്കുള്ളില്‍ കയറി തൂങ്ങുകയായിരുന്നു എന്ന് പൊലീസ് സംഭവത്തെക്കുറിച്ച്‌ വ്യക്തമാക്കി. സംഭവം നടക്കുന്ന സമയത്ത് അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു...

കോട്ടയം തിരുവാതുക്കലില്‍ നടന്ന ഇരട്ടക്കൊല കേസില്‍ പ്രതിയാണ് ആസാം സ്വദേശി അമിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ആറു മാസം കോട്ടയം ജയിലില്‍ കഴിഞ്ഞപ്പോള്‍ ജാമ്യത്തിലിറങ്ങാന്‍ ആരും സഹായിക്കാനില്ലാതിരുന്ന അമിതിനു പുറത്തിറങ്ങാന്‍ സൗകര്യം ചെയ്തത് ജയിലില്‍ ഒപ്പമുണ്ടായിരുന്ന കല്ലറ സ്വദേശിയാണ്...

Image
5000 രൂപ കൊടുത്താല്‍ ജാമ്യം നില്‍ക്കാൻ സ്ത്രീകള്‍ തയ്യാര്‍.  അമിതിന് പുറത്തിറങ്ങാൻ സഹായിച്ചത് ജയിലില്‍ ഒപ്പമുണ്ടായിരുന്ന കോട്ടയം കല്ലറ സ്വദേശി. ജാമ്യത്തിന് ആളെ ഏര്‍പ്പാടാക്കിയതും ഇയാളാണ്. ഇയാള്‍ ഏര്‍പ്പാടാക്കിയ രണ്ടു സ്ത്രീകളാണ് ജാമ്യക്കാരായി കോടതിയില്‍ എത്തിയത്. പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും സ്ത്രീകള്‍ക്ക് അമിതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല. 5,000 രൂപ വീതം വാങ്ങിയാണ് സ്ത്രീകള്‍ ജാമ്യം നിന്നത്.കോട്ടയം കേന്ദ്രീകരിച്ചു കേസുകളില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യത്തിന് സഹായിക്കുന്ന സ്ത്രീകളും ഏതാനും അഭിഭാഷകരുമുണ്ട്. 5,000 രൂപ മുതല്‍ 10,000 രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ കൂടുതലായി പുറത്തിറക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ സംഘത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത് ഒറാങ് കൊല്ലാൻ ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രം. വിജയകുമാർ ശമ്ബളം നല്‍കാതെ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അതിനാലാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ പണം തട്ടാൻ ശ്രമിച്ചതെന്നും അമിത് പോല...

പത്തനംതിട്ടയിൽ വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. കോഴിക്കോട് മാവൂർ കന്നിപ്പറമ്ബ് പെരുംകൊല്ലംതൊടി വീട്ടില്‍ സി.കെ.പ്രജിത്താണ് അറസ്റ്റിലായത്...

Image
ഫെയ്സ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി പത്തനംതിട്ട ആനിക്കാട് സ്വദേശിനിയിയില്‍ നിന്നും തട്ടിയെടുത്തത് 6.80 ലക്ഷം രൂപ. യുവാവ് അറസ്റ്റില്‍. ആനിക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കീഴ്വായ്പൂര് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രജിത്ത് തട്ടിപ്പ് നടത്തിയത്. ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല. പരാതിപ്രകാരം ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിൻ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ, ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്യുകയുമ...

ഗവിയിലേക്ക് വിനോദയാത്ര പോയ കെഎസ്‌ആര്‍ടിസി ബസ് വനത്തില്‍ കുടുങ്ങി. പകരമെത്തിയ ബസ് ഓടിക്കില്ലെന്ന് ഡ്രൈവര്‍, ഒടുവില്‍ സസ്‌പെന്‍ഷന്‍...

Image
ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെഎസ്‌ആര്‍ടിസി ബസ് കേടായി വനത്തില്‍ കുടുങ്ങിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ അജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസ് കേടായതിനെ തുടര്‍ന്ന് പകരമെത്തിയ ബസ് ഓടിക്കാന്‍ വിസമ്മതിച്ചെന്ന കാരണം കാണിച്ചാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. പത്തനംതിട്ട ഡിപ്പോയില്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈകീട്ട് 3.30-ഓടെ പകരം ബസ് വന്നു. 36 യാത്രക്കാര്‍ക്ക് സഞ്ചരിക്കേണ്ട ബസിനു പകരം 32 സീറ്റുള്ള ബസാണ് പത്തനംതിട്ടയില്‍ നിന്നു വന്നത്. പിന്നീട് എഴുപത് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിയിരുന്നിട്ടും നാലു യാത്രക്കാര്‍ നിന്നു സഞ്ചരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ യാത്ര തുടരാന്‍ തീരുമാനിച്ചു. ബസ് നൂറുമീറ്റര്‍ പിന്നിട്ടപ്പോള്‍ ക്ലച്ചിനു തകരാറുണ്ടെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ ബസ് നിര്‍ത്തി, പഴയ ബസ് ശരിയാക്കിക്കൊണ്ടിരുന്ന മെക്കാനിക്കുകളെ വിവരമറിയിച്ചു. മെക്കാനിക്കുകളെത്തി താത്കാലികമായി ക്ലച്ച്‌ ശരിയാക്കി നല്‍കി. സമയം വൈകുകയും ശക്തമായ മഴയും വന്യമൃഗഭീഷണിയും കാരണം യാത്ര തുടരാന്‍ സംഘം വിസമ്മതിച്ചു. അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കി സംഘത്തെ കുമളിയി...

കേരളത്തിലെ 5-ാം വിമാനത്താവളം പത്തനംതിട്ടയില്‍. പത്തനംതിട്ട പറക്കും...

Image
കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം പത്തനംതിട്ടയില്‍ വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദരിദ്രരില്ലാത്ത സംസ്‌ഥാനമായി നവംബര്‍ ഒന്നിനു പ്രഖ്യാപനം നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇലന്തൂരില്‍ നടന്ന അവലോകനയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം വരുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും കൃത്യമായ സ്‌ഥലം അദ്ദേഹം പറഞ്ഞില്ല. നവകേരളം സങ്കല്‍പ്പമല്ലെന്നും വര്‍ത്തമാനകാലത്ത്‌ യാഥാര്‍ഥ്യമാക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 2016 മുതല്‍ കേരളത്തിലുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ സമസ്‌ത മേഖലകളിലും വികസനം ഉണ്ടായ കാലഘട്ടമാണ്‌ ഇതെന്ന്‌ തിരിച്ചറിയാനാകും. നാഷണല്‍ ഹൈവേ വികസനത്തില്‍ സംസ്‌ഥാനത്തിന്റെ പങ്ക്‌, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, ഗെയില്‍ പൈപ്പ്‌ ലൈന്‍ തുടങ്ങി ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ സംസ്‌ഥാനം ഒന്‍പതുവര്‍ഷംകൊണ്ട്‌ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓഖിയും നിപ്പയും പ്രളയവും കോവിഡും പോലെ പ്രതികൂല ഘടകങ്ങള്‍ ധാരാളം ഉണ്ടായെങ്കില...

വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കെഎസ്ഇബി...

Image
വടക്കൻ കേരളത്തില്‍ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കെഎസ്‌ഇബിയാണ് അറിയിപ്പ് നല്‍കിയത്. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കില്‍ ലീക്കേജ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതല്‍ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഉത്പാദനത്തില്‍ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് (24.04.2025) മുതല്‍ ശനിയാഴ്ച (26.04.2025) വരെ വടക്കൻ കേരളത്തിൻ്റെ ചില ഭാഗങ്ങളില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ തകരാർ പരിഹരിച്ച്‌ വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നത്. കൂടുതല്‍ വൈദ്യുതി പുറത്തുനിന്നെത്തിച്ച്‌ നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണ്. വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും ആയതിനാല്‍ വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച്‌ സഹകരിക്കണമെന്നും കെഎസ്‌ഇബി അഭ്യർത്ഥിച്ചു...

ഇടുക്കി പുള്ളിക്കാനത്ത് കോളജ് ബസ് മറിഞ്ഞ് ഡ്രൈവർക്കും 12 വിദ്യാർഥികൾക്കും പരുക്കേറ്റു. പരുക്കേറ്റ ഡ്രൈവർ കാഞ്ഞിരക്കാട്ടുക്കുന്നേൽ ജോസകുട്ടിയുടെ നില ഗുരുതരമാണ്. പുള്ളിക്കാനം ഡി സി കോളജിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂ‍ടൽമഞ്ഞ് കാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം...

Image
ഇടുക്കിയിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.  ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്. ബസ് നിയന്ത്രണം വിട്ട് കോളജ് കവാടാത്തിന് സമീപം 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജോസുകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിനുള്ളിൽ 37 വിദ്യാർഥികളാണുണ്ടായിരുന്നത്. പരുക്കേറ്റ വിദ്യാർഥികൾ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല...

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ പത്തനംതിട്ട നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷം...

Image
മുഖ്യമന്ത്രി വരുന്നു, അധികൃതര്‍ ഉണര്‍ന്നു. കടന്നുപോകുന്ന റോഡുകളിലെ കുഴിയടച്ചു. അബാന്‍ പാലം പണി നടക്കുന്നതിനാല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തു കൂടി ഉള്ള റോഡ് രണ്ട് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തണമെന്നു നാട്ടുകാരും വ്യാപാരികളും പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണു നടക്കുന്നത്. ഇവിടേക്ക് എത്തണമെങ്കില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കടന്നു പോകണം. സ്റ്റാന്‍ഡില്‍ നിന്നു ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗം വലിയ കുഴിയായിരുന്നു. ഇവിടെ ബസുകളുടെ അടിഭാഗം ഇടിക്കുന്നതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് ബസുകള്‍ കടന്നു പോയിരുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി പ്രമാണിച്ച്‌ ഇവിടെയുണ്ടായിരുന്ന കുഴി മണ്ണുമാന്തി ഉപയോഗിച്ച്‌ നികത്തി മെറ്റലിട്ട് ടാറിങ്ങും നടത്തി. സ്വകാര്യ സ്റ്റാന്‍ഡ് മുതല്‍ കെഎസ്‌ആര്‍ടിസിയുടെ ഭാഗത്ത് റോഡ് ചേരുന്നിടം വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡില്‍ കുഴിയടയ്ക്കല്‍ ഇല്ല. മുഖ്യമന്ത്രിയുടെ വാഹനം സ്റ്റേജിന്റെ ഭാഗത്തേക്കു സ്വകാര്യ സ്റ്റാന്‍ഡിലൂടെ കടന്നു പോകുന്നതിനാല്‍...

ഇടുക്കി കട്ടപ്പനയില്‍ കോഴിക്കൂട് തകർത്തു എന്നാരോപിച്ച്‌ വയോധികയായ അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ച്‌ മകൻ...

Image
അമ്മായിഅമ്മ കോഴിക്കൂട് നശിപ്പിച്ചെന്ന് മരുമകള്‍. അമ്മയുടെ കാലും കയ്യും കോടാലി കൊണ്ട് അടിച്ചൊടിച്ച്‌ മകൻ. കുന്തളം പാറ സ്വദേശിയായ കമലമ്മയെയാണ് മകൻ പ്രസാദ് കോടാലി ഉപയോഗിച്ച്‌ അതിക്രൂരമായി മർദിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോട് കൂടിയാണ് ആക്രമണം നടന്നത്. കമലമ്മയും മകൻ പ്രസാദും മരുമകള്‍ രജനിയും തമ്മില്‍ വഴക്ക് പതിവാണ്. കോടതി ഉത്തരവ് പ്രകാരം മകൻ പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടിലെ പ്രത്യേക മുറിയിലാണ് കമലമ്മ താമസിച്ചിരുന്നത്. എന്നാല്‍ കമലമ്മ നടക്കുന്ന വഴിയില്‍ മകൻ കോഴിക്കൂട് സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ മേല്‍ക്കൂരയ്ക്ക് കമലമ്മ കേടുപാട് വരുത്തി എന്ന് മരുമകള്‍ രജനി പറഞ്ഞതോടയൊണ് മകൻ പ്രസാദ് കമലമ്മയെ ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൻ പ്രസാദിനെതിരെ കട്ടപ്പന പൊലീസ് വധശ്രമത്തിന് കേസെടുത്തു...

ജീവിതം തകര്‍ത്തതിന്‍റെ പക, പെണ്‍ സുഹൃത്ത് ഉപേക്ഷിച്ചതും ഗര്‍ഭം അലസിയതും പ്രതികാരം കൂട്ടി. കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്...

Image
തിരുവാതുക്കല്‍ ഇരട്ടക്കൊലപാത കേസില്‍ പ്രതി അമിത് ഒറാങ്ങിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തിന് നിർണായക തെളിവുകള്‍ ലഭിച്ചിരുന്നു. വീടിന് സമീപത്തെ തോട്ടില്‍ നിന്നും സിസിടിവി ഹാർഡ് ഡിസ്കും കൊല്ലപ്പെട്ട ദമ്ബതികളുടെ ഒരു ഫോണും കണ്ടെത്തിയിരുന്നു . വീട്ടിലെത്തി നടത്തിയത് തെളിവെടുപ്പില്‍ കൃത്യം നടത്തിയ രീതി പോലീസിനോട് ഇയാള്‍ വിവരിച്ചിരുന്നു.പ്രതി കോട്ടയത്ത് താമസിച്ച ലോഡ്ജിലും ഡ്രില്ലിങ് മെഷീൻ വാങ്ങിയ കടയിലും എത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. തന്റെ ജീവിതം തകർത്തതിന്റെ പക വീട്ടാനാണ് കൊല നടത്തിയതെന്നും അമിത് മൊഴി നല്‍കി. ഫോണ്‍ മോഷണക്കേസ് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വിജയകുമാർ ചെവിക്കൊണ്ടില്ല. പെണ്‍ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും പ്രതികാരം കൂട്ടി. വിജയകുമാറിന്റെ രണ്ട് ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതി രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു. കൊല നടത്താൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പ്രതി അമിത് ഓറാങ് മൊഴിനല്‍കിയത്. കോട്ടയം തിരുനക്കര ഇന്ദ്...

പ്രതിക്ക് ജാമ്യം എടുത്തു നില്‍കിയത് രണ്ടു സ്ത്രീകള്‍. പ്രതി ഒളിച്ചു കഴിയാൻ പോയത് സഹോദരന്റെ അടുത്തേക്ക്. റിമാൻഡില്‍ കഴിയേണ്ടി വന്നതും കാമുകി ഉപേക്ഷിച്ചു പോയതും വിജയകുമാറിനോടുള്ള പകയായി മാറി. തിരുവാതുക്കല്‍ ഇരട്ട കൊല കേസില്‍ പ്രതിയിലേക്ക് എത്തിയ നടപടികള്‍ വിശദീകരിച്ചു കോട്ടയം ജില്ലാ പോലീസ് മേധാവി...

Image
തിരുവാതുക്കല്‍ ഇരട്ട കൊലപാതകം നടന്ന ശേഷം ഇന്നലെ ഉച്ചമുതല്‍ പോലീസ് ടെക്‌നിക്കല്‍ ആയിട്ടുള്ള ഡീറ്റെയില്‍സ് ശേഖരിക്കാനാണ് ശ്രമിച്ചത്, സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നു എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. ഇന്നലെ രാത്രിയോടെയാണ് ആദ്യമായി പ്രതിയുടെ ലൊക്കേഷൻ കിട്ടയത്. പിന്നീട് ഇന്റർനെറ്റ് ഉള്‍പ്പടെ പ്രതി ഉപയോഗിച്ചതോടെ പോലീസിനു ഇയാളുടെ ലെക്കേഷൻ കൃത്യമായി മനസിലാക്കാൻ സാധിച്ചു. രാത്രിയോടെ മാള പോലീസ് സ്‌റ്റേഷൻ പരിധിയില്‍ ഉള്ള മേലഡൂരെന്ന സ്ഥലത്ത് ഉള്ളയതായി പോലീസിനു വിവരം ലഭിച്ചു. ഇതേ തുടർന്ന് പോലീസ് ടീം രാത്രി തന്നെ തൃശൂർക്ക് പുറപ്പെട്ടിരുന്നു. രാവിലെ എട്ടുമണിയോടു കൂടി പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയുടെ സഹോദരനും രണ്ടു സുഹൃത്തുക്കളും ഇവിടെ ഉണ്ടായിരുന്നു. ഇയാള്‍ക്ക് അടുത്തേക്കാണ് പ്രതി വന്നത്. ഇവരെ മാളാ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ ഇവരുടെ ബന്ധവും പോലീസ് പരിശോധിക്കും. കൊല്ലപ്പെട്ട വിജയകുമാർ കൊടുത്ത കേസില്‍ അമിത്ത് ഉറാങ് അകത്തു പോയിരുന്നു. അഞ്ചര മാസത്തോളം ഇയാള്‍ റിമാൻഡിലായിരുന്നു. ജാമ്യത്...

കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി അറസ്റ്റിലായ പ്രതി...

കാമുകി ഉപേക്ഷിച്ചു പോയതിന്റെ പക. കോട്ടയത്തെ ഇരട്ടക്കൊലപാതക ത്തിന്റെ കാരണം അറിയിച്ച്‌ പ്രതി. വ്യവസായി വിജയകുമാറിനോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിനോട് അറിയിച്ചത്. വിജയകുമാറിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് ഇടയ്ക്ക് ഓണ്‍ ആക്കിയതാണ് പ്രതിയെ കുടുക്കിയത്. വൈകാതെ തന്നെ പ്രതിയായ അസം സ്വദേശി അമിത് ഒറാങ്ങിനെ പോലീസ് പിടികൂടുകയായിരുന്നു. തിരുവാതുക്കല്‍ സ്വദേശിയും ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഉടമയുമായ വിജയകുമാറും ഭാര്യ മീരയും ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്. വിജയകുമാറിന്റെ ഓഡിറ്റോറിയത്തിലും വീട്ടിലും സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്ന വ്യക്തിയാണ് അസം സ്വദേശിയായ അമിത് ഒറാങ്. നേരത്തെ വിജയകുമാറിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പോലീസില്‍ നല്‍കിയ കേസിനെ തുടർന്ന് അമിതിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ അഞ്ചുമാസത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞു. സെക്യൂരിറ്റിയായി ജോലി നോക്കുന്ന കാലയളവില്‍ വിജയകുമാറ...