കോട്ടയം ഏറ്റുമാനൂർ പേരൂരില്‍ അമ്മ പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ അതൃപ്തി...


ഏറ്റുമാനൂരിലെ ജിസ്മോളുടെയും മക്കളുടെയും മരണം. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസില്‍ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായിട്ടില്ല.

പോലീസ് നടപടികള്‍ വൈകുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും നടന്നിരുന്നു. ഏറ്റുമാനൂരില്‍ ഷൈനിയുടെ ആത്മഹത്യയില്‍ അതിവേഗം നടപടിയെടുത്ത ഏറ്റുമാനൂർ പോലീസ് പക്ഷേ, ജിസ്‌മോളുടെയും മക്കളുടെയും മരണത്തില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം.


ഗുരുതര ആരോപണങ്ങളാണ് ജിസ്‌മോളുടെ കുടുംബം ഉയർത്തിയത്. എന്നിട്ടും പോലീസ് നിസംഗത പാലിക്കുന്നതിനു പിന്നില്‍ ഗൂഡ നീക്കങ്ങള്‍ ഉണ്ടെന്നാണ് ആരോപണം.


ജിസ്‌മോള്‍ക്കും മക്കള്‍ക്കും നീതി ലഭിക്കണമെന്ന ആവശവുമായി ജിസ്മോളുടെ കുടുംബം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ജിസ്മോളുടെ ഭർത്താവ് ജിമ്മിക്കും കുടുംബത്തിനുമെതിരായാണു പരാതി നല്‍കിയത്.

ഇന്നു കോട്ടയത്തുള്ള മുഖ്യമന്ത്രിക്കും ജിസ്മോളുടെ പിതാവ് തോമസ് പരാതി നല്‍കും. ഏപ്രില്‍ 15ന് ആണു ജിസ്മോള്‍ ഒന്നും നാലും വയസുള്ള പെണ്‍മക്കളുമായി ആറ്റില്‍ച്ചാടി ജീവനൊടുക്കിയത്.


മക്കളായ നോഹ, നോറ എന്നിവർക്കു വിഷവും നല്‍കിയിരുന്നു. കൈ ഞരമ്ബ് മുറിച്ചു, തുടർച്ചയായി ആത്മഹത്യാശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജിസ്മോള്‍ കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടാൻ തീരുമാനിച്ചത്.


പുഴയിലേക്കു ചാടിയ ഉടൻ നാട്ടുകാരെത്തി ഇവരെ രക്ഷിച്ച്‌ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ മൂവരുടെയും മരണം സംഭവിക്കുകയായിരുന്നു.

പിന്നാലെ ജിസ്മോളുടെ കുടുംബം ഭർത്താവിനും വീട്ടുകാർക്കുമെതിരെ രംഗത്തു വരുകയായിരുന്നു. മകളുടെയും നിറത്തെച്ചൊല്ലി ഭർതൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു.


മറ്റു കുടുംബാഗങ്ങളില്‍ നിന്നും സാമാന അനുഭവമാണു ജിസ്മോള്‍ നേരിട്ടിരുന്നത്.


സ്ത്രീധനത്തിന്റെ പേരിലും ജിസ്മോള്‍ പീഡനം നേരിട്ടിരുന്നു. ഭർത്താവ് ജിമ്മി മർദിച്ചിരുന്നു എന്നും കുടുംബം ആരോപിച്ചിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...