Posts

Showing posts from February, 2023

ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനെത്തുന്ന ഭക്തരെ എതിരേല്‍ക്കാനൊരുങ്ങി ഏറ്റുമാനൂര്‍ നഗരം. ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് അര്‍ധരാത്രിയാണ് ഏഴരപ്പൊന്നാന ദര്‍ശനം...

Image
ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനെത്തുന്ന ഭക്തരെ എതിരേല്‍ക്കാന്‍ ഏറ്റുമാനൂര്‍ നഗരം ഒരുങ്ങി. ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് അര്‍ധരാത്രിയാണ് ഏഴരപ്പൊന്നാന ദര്‍ശനം. പുലര്‍ച്ചെ 2നു വലിയ വിളക്ക്. കുംഭമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ടോടു കൂടി സമാപിക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ഏറ്റുമാനൂരില്‍. കൊടിയേറ്റിനും ആറാട്ടിനുമിടയില്‍ പ്രദോഷം വരാത്ത രീതിയിലാണ് ഏറ്റുമാനൂരിലെ ഉത്സവം. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷം ഇന്നു രാത്രി 12ന് ആസ്ഥാനമണ്ഡപം തുറക്കുകയും ചെയ്യും. വലിയ കാണിക്കയില്‍ ആദ്യം പണം ഇടാനുള്ള അവകാശം ചെങ്ങന്നൂര്‍ പൊന്നുരുട്ട മഠം കാരണവര്‍ക്കാണ്. തുടര്‍ന്നു ദേവസ്വം ജീവനക്കാരും ഭക്തരും കാണിക്കയര്‍പ്പിച്ചു പ്രാര്‍ഥിക്കുകയും ചെയ്യും. ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനമൊരുക്കാനായി വിപുലമായ ഒരുക്കങ്ങളാണു ദേവസ്വം നടത്തിയിരിക്കുന്നത്. ഏഴരപ്പൊന്നാന ദര്‍ശനത്തിനു ഭക്തജനങ്ങളെ ക്ഷേത്ര മൈതാനത്തു നിന്നു പടിഞ്ഞാറെ നട വഴി ചുറ്റമ്ബലത്തിനുള്ളില്‍ പ്രവേശിപ്പിക്കും. ഇവിടെ കൊടിമരച്ചുവട്ടിനു സമീപത്തു നിന്നു തെക്കേനടയിലെ സ്റ്റേജ് ഭാഗം വഴി നേരെ ...

വിവാഹത്തിന് ക്ഷണിച്ചില്ല, അക്രമം, പകപോക്കല്‍. കോട്ടയം കറുകച്ചാലിലെ കൊലപാതകക്കേസില്‍ 2 പേര്‍ അറസ്റ്റില്‍...

Image
കോട്ടയം കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ ചമ്ബക്കര ഉമ്ബിടി മംഗലത്തുപുതുപ്പറമ്ബില്‍ വീട്ടില്‍ വിജയന്റെ മകന്‍ വിഷ്ണു വിജയന്‍ (24), കറുകച്ചാല്‍ ഉമ്ബിടി ഉള്ളാട്ട് വീട്ടില്‍ ഫിലിപ്പിന്റെ മകന്‍ സെബാസ്റ്റ്യന്‍ ഫിലിപ്പ് (44) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തത്. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 9.15-ഓടെ ഉമ്ബിടി കോളനിക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍വെച്ച്‌ ബിനു എന്ന യുവാവിനെ കല്ലുകൊണ്ട് ഇടിക്കുകയും കൈയില്‍ കരുതിയിരുന്ന വാളുകൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്.എച്ച്‌.ഒ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളായ വിഷ്ണുവിനും സെബാസ്റ്റ്യനും ബിനുവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ ഇരുവരും ചേര്‍ന്ന് ബിനുവിനെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനു കോട്ടയം മെഡി...

ജനകീയ പ്രതിരോധ ജാഥയ്ക്ക് 15,000 വേണം, തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം. മണല്‍ക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തി പത്തനംതിട്ടയിൽ സിപിഎം നേതാവ്...

Image
15,000 തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം! ജനകീയ പ്രതിരോധ ജാഥയ്ക്ക് മണല്‍ മാഫിയയോടും ഇരന്ന് സിപിഎം, മാഫിയ സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. ജനകീയ ജാഥ നടത്താന്‍ മണല്‍ മാഫിയയോട് പണം വാങ്ങുന്നു. എന്നിട്ടും പേര് ജനകീയ പാര്‍ട്ടി. മണല്‍ മാഫിയ സംഘത്തെ ഭീഷണിപ്പെടുത്തുന്ന പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. നിങ്ങള്‍ മണല്‍ വാരുന്നു, അപ്പോള്‍ ഒരുലോഡ് മണലിന്റെ കാശ് പാര്‍ട്ടിക്ക് തരണം. അത് തരാന്‍ കഴിയാതെ ഇവിടെ വാരാന്‍ പറ്റത്തില്ല. പാര്‍ട്ടിയെ വെറുപ്പിച്ചിട്ട് മണല്‍ വാരുന്നതൊന്ന് കാണണമെന്നാണ് നേതാവിന്റെ ഭീഷണി. സംഭവം പുറത്തായതോടെ പാര്‍ട്ടി നാറിനാണംകെട്ടു. ജനകീയ പ്രതിരോധ ജാഥയ്ക്ക് 15,000 വേണം, തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം. മണല്‍ക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. ജനകീയ ജാഥ നടത്താന്‍ മണല്‍ മാഫിയയോട് പണം വാങ്ങുന്നു. എന്നിട്ടും പേര് ജനകീയ പാര്‍ട്ടി. മണല്‍ മാഫിയ സംഘത്തെ ഭീഷണിപ്പെടുത്തുന്ന പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. നിങ...

മുന്‍ വൈരാഗ്യം കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു...

Image
കോട്ടയം കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഉമ്ബിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു(36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്.

പൊള്ളുന്ന പകല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കോട്ടയത്തെ ഗ്രാമ-നഗരങ്ങള്‍...

Image
കുംഭച്ചൂടില്‍ വാടിത്തളര്‍ന്ന് കോട്ടയം. കഴിഞ്ഞദിവസത്തെ അപേഷിച്ച്‌ നേരിയ കുറവുണ്ടായെങ്കിലും കാഠിന്യത്തിന് മാറ്റമില്ല. കഴിഞ്ഞദിവസങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസ്‌ വരെയെത്തിയിരുന്നു ജില്ലയിലെ #ചൂട്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനിലയും ഇതായിരുന്നു. ഇതിനിടെ, സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന സംസ്ഥാനദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇങ്ങനെപോയാല്‍ എപ്രില്‍, മേയ് മാസങ്ങളിലെന്താകുമെന്ന ചോദ്യമാണ് നാടുയര്‍ത്തുന്നത്. പുനലൂര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ചൂട്‌ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നായി കോട്ടയം മാറിയിരിക്കുകയാണ്. പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള കണക്കാണ്‌ കാലാവസ്ഥ നിരീക്ഷണ വിഭാഗം നല്‍കുന്നത്‌. എന്നാല്‍, ഇതിനെക്കാള്‍ ഉയര്‍ന്ന ചൂടാണ് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ അനുഭവപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ജനുവരിയില്‍ ജില്ലയിലെ താപനില 35 ഡിഗ്രി വരെയെത്തിയിരുന്നുവെങ്കിലും പിന്നാലെ മഴപെയ്തതോടെ ചൂടിന് നേരിയ ശമനമുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. ...

കുട്ടികള്‍ കുടുക്കപൊട്ടിച്ചും ആടിനെ വിറ്റുമെല്ലാം നല്‍കിയ തുകയല്ലേ ? എങ്ങനെ തോന്നി കൈയിട്ടുവാരാന്‍ ?

Image
പിച്ചക്കാര്‍ രാജാക്കന്മാരല്ലേ. അവര്‍ ഇരക്കുന്നല്ലേ ഉള്ളൂ തട്ടിപ്പറിക്കുന്നില്ലല്ലോ. കുട്ടികള്‍ കുടുക്കപൊട്ടിച്ചും അധ്വാനിക്കുന്നവര്‍ ആടിനെ വിറ്റുമെല്ലാം നല്‍കിയ തുകയല്ലേ. അതില്‍നിന്ന് കൈയിട്ടുവാരാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ തോന്നി. പിച്ചക്കാരുമായി താരതമ്യംചെയ്യാന്‍പോലുമാവില്ല ഇത്‌ ചെയ്തവരെ...' -ഭാര്യയുടെ ഫോട്ടോയില്‍നോക്കി കണ്ണുനീര്‌ തുടച്ചാണ് ജനാര്‍ദനന്‍ ഇത് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനര്‍ഹര്‍ പണംതട്ടിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബീഡിത്തൊഴിലാളിയായിരുന്ന അവേരപ്പറമ്ബിലെ ചാലാടന്‍ ജനാര്‍ദനന്‍ 2021-ലാണ് മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ സംഭാവനയായി നല്‍കിയത്. 'വാര്‍ത്ത ആദ്യം വിശ്വസിച്ചില്ല. ഉള്ളതാണെങ്കില്‍ മനുഷ്യത്വമില്ലാത്ത പ്രവൃത്തിയായിപ്പോയി. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. കുട്ടികള്‍ യാത്രപോകാനും സൈക്കിള്‍ വാങ്ങാനുമെല്ലാമായി സ്വരുക്കൂട്ടിയ തുകവരെ ഇതിലുണ്ട്. അതെടുത്ത് തിരിമറി നടത്തിയത് നികൃഷ്ടപ്രവൃത്തിയാണ്. തുക കൊടുക്കേണ്ടിയിരുന്നില്ലെന്ന് ഇപ...

ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28- ന് നിശ്ചിതയിടങ്ങിളില്‍ അവധി പ്രഖ്യാപിച്ച്‌ കോട്ടയം ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍.

Image
കോട്ടയം ജില്ലയില്‍ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നിശ്ചിത ഇടങ്ങളില്‍ അവധി പ്രഖ്യാച്ചു. കടപ്പാമറ്റം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 28 -ന് അവധിയായിരിക്കും. പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവ. യുപി സ്‌കൂള്‍ പൂവക്കുളം, എന്‍.എം.എല്‍.പി. സ്‌കൂള്‍ കനകപ്പലം, ഗവ.എച്ച്‌.എസ്.എസ് ഇടക്കുന്നം എന്നീ സ്‌കൂളുകള്‍ക്കും ഫെബ്രുവരി 27,28 തീയതികളിലും അവധി ആയിരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അവധി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളുകളില്‍ അന്നേ ദിവസങ്ങളില്‍ എസ് എസ് എല്‍ സി, ടി എച്ച്‌ എസ് എല്‍ സി മോഡല്‍ പരീക്ഷകള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ നടത്താവുന്നതാണ്. വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 28- ന് വൈകിട്ട് ആറുമണിക്കു മുമ്ബുള്ള 48 മണിക്കൂറും വോട്ടെണ്ണല...

സംസ്ഥാനത്തിന്‍റെ പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസിലേയ്‌ക്ക് ഉയരുന്ന സാഹചര്യത്തിലാണ് പൊതു ജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്...

Image
സംസ്ഥാനത്ത് വേനല്‍ ചൂടിന്‍റെ കാഠിന്യം അതിവേഗം ഉയരുന്നു. സംസ്ഥാനത്തിന്‍റെ പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസിലേയ്‌ക്ക് ഉയരുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ന് സംസ്ഥാനത്ത് 35.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കോഴിക്കോടും കൊച്ചി വിമാനത്താവളവുമാണ് താപനിലയില്‍ മുന്നില്‍.  വെള്ളാനിക്കര(35.6), പുനലൂര്‍(35.0), തിരുവനന്തപുരം(34.6), കോട്ടയം(34.5) തുടങ്ങിയ സ്ഥലങ്ങളില്‍ താപനില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ ജാഗ്രത നിര്‍ദേശം ഇങ്ങനെ, * പൊതു ജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് കൂടുതല്‍ സമയം സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക * നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതുക * പരമാവധി ശുദ്ധ ജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക * നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്‌ട് ഡ്രിങ്ക്‌സ് തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക * അയഞ...

അധ്യാപികയെ കടിച്ചത് മൂര്‍ഖന്‍പാമ്ബ്, കരുതിയത് പൂച്ച മാന്തിയതെന്ന്. ജീവന്‍ രക്ഷിച്ചത് വളര്‍ത്തുനായ...

Image
വീട്ടുകാരുടെ ജീവന്‍രക്ഷിക്കാന്‍ പാമ്ബിനെക്കൊന്ന കീരിയുടെ കഥകള്‍ പഞ്ചതന്ത്രത്തിലും മറ്റുമുണ്ട്. അമ്ബലപ്പുഴയിലെ ആയാമ്ബറമ്ബ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ വിശ്വകുമാരി(റാണി)യുടെ ജീവന്‍ രക്ഷിച്ചത് പക്ഷേ, നായയാണ് -പേര് ജൂലി. പാമ്ബ് കടിച്ചപ്പോള്‍ പൂച്ചമാന്തിയതാണെന്നു കരുതിയ വിശ്വകുമാരിയെ, കടിച്ചത് മൂര്‍ഖനാണെന്നറിയിച്ചത് ആ വളര്‍ത്തുനായയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മുറ്റം വൃത്തിയാക്കുന്നതിനിടെ താമര വളര്‍ത്തുന്ന ടാങ്കിനടിയിലെ കല്ലുകള്‍ അടുക്കിയപ്പോഴാണ് വിശ്വകുമാരിയുടെ കൈവിരലില്‍ പാമ്ബ് കടിച്ചത്. പൂച്ചമാന്തിയതാകുമെന്ന് തെറ്റിദ്ധരിച്ച വിശ്വകുമാരി സോപ്പും വെള്ളവുമുപയോഗിച്ചു കൈകഴുകി. പൂച്ചയല്ല, മൂര്‍ഖനാണ് വില്ലനെന്ന് മനസ്സിലാക്കിയ ജൂലി രംഗത്തിറങ്ങി. പാമ്ബിനെ പിടിച്ച്‌ കടിച്ചുകുടഞ്ഞ നായുടെ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് വിശ്വകുമാരിയും സത്യം മനസ്സിലാക്കുന്നത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. വിശ്വകുമാരിയുടെ വിളികേട്ട് റോഡിനെതിര്‍വശത്തുള്ള പി.എസ്.സി. പരിശീലനകേന്ദ്രത്തിലായിരുന്ന മകള്‍ ദൃശ്യ കൂട്ടുകാരുമായി ഓടിയെത്തി. ഒരു മണിക്കൂറിനകം ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി. അപകടകാരിയ...

ബീഡിതെറുത്തുണ്ടാക്കിയ സമ്ബാദ്യം ആണ്. പണംതട്ടിയ സംഭവത്തിന് പിന്നിലുള്ളവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് പുറത്തായതോടെ ചങ്കുപൊട്ടിക്കരഞ്ഞ് ജനാര്‍ദ്ദനന്‍ ചേട്ടന്‍, എങ്ങനെ കഴിയുന്നു മനുഷ്യന്മാര്‍ക്ക് ഇങ്ങനെ ചെയ്യാന്‍, സര്‍ക്കാരിനെതിരെ മുറവിളി. ചത്താല്‍ മതി എന്ന് തോന്നുന്നു, എങ്ങനെ കഴിയുന്നു മനുഷ്യന്മാര്‍ക്ക് ഇങ്ങനെ ചെയ്യാന്‍. നെഞ്ച് പൊട്ടി കരയുകയാണ് ജനാര്‍ദ്ദനന്‍ ചേട്ടന്‍...

Image
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഉള്ളംപൊള്ളി ജനാര്‍ദ്ദനന്‍ ചേട്ടന്‍ പറഞ്ഞ വാക്കുകളാണിത്. കേരളം മറക്കില്ല ജനാര്‍ദ്ദനന്‍ ചേട്ടനെ. കാരണം ബീഡിതെറുത്ത് ഉണ്ടാക്കിയ തന്റെ സമ്ബാദ്യം രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരുകാരന്‍. കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായിട്ടായിരുന്നു ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം കൈമാറിയത്. ജനാര്‍ദ്ദനന്‍ ചേട്ടനെ പോലെ നിരവധി പേരാണ് അവരുടെ ആകെ സമ്ബാദ്യത്തില്‍ നിന്ന് ഒരു പങ്ക് കൈമാറിയിട്ടുള്ളത്. ആടിനെ വിറ്റ പണവും, കുട്ടികല്‍ അവരുടെ കുടുക്ക പൊട്ടിച്ചും ഒക്കെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതുപോലും സംരക്ഷിക്കാന്‍ കഴിയാത്ത പിടിപ്പുകെട്ട ഒരു സര്‍ക്കാരാണ് ഭരിക്കുന്നത്. മുഖ്യമന്ത്രിയെ വിശ്വസിച്ചാണ് അവര്‍ പണം നല്‍കിയത്. ആ പണം അര്‍ഹതപ്പെടട്വരിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിക്കുമെന്ന വിശ്വാസം. എന്നാല്‍ ആ വിശ്വാസമാണ് ഈ സര്‍ക്കാര്‍ തകര്‍ത്തത്. ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെ സമ്ബന്നര്‍ ആ പണം കൈപ്പറ്റി. എന്നിട്ടും ഒരക്ഷരം മിണ്ടാതെ പിണറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

സ്ഥാനം വിയര്‍ക്കുന്നു. പാലക്കാട് 41 ഡിഗ്രി ചൂട്, മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ 15 വരെ വെന്തുരുകും.

Image
സംസ്ഥാനത്ത് ചൂട് കൂടുന്നു. പകല്‍ സമയം കടുത്ത ചൂടും രാത്രിയില്‍ നേരിയ തണുപ്പും ആയതോടെ പലരുടെയും ഉറക്കത്തെ ഇത് ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ ചൂടുകാലത്തിനാകും ഇത്തവണ മലയാളികള്‍ സാക്ഷ്യത്തെ വഹിക്കുക എന്നാണ് പ്രതീക്ഷ. പല ജില്ലകളിലും ചൂട് കൂടിയതോടെ ജലദൗര്‍ലഭ്യവും തുടങ്ങിയിട്ടുണ്ട്. വരുന്ന മാസങ്ങളില്‍ ഈ സ്ഥിതി കൂടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് മിക്കയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെബ്രുവരി മാസങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ചൂടാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. വരുന്ന മാസങ്ങളില്‍ ചൂട് അതിഭീകരമായി മാറുമെന്നുള്ളതിന്‍്റെ സൂചനകള്‍ കൂടിയാണ് ഇത് കാണിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണ് ഇതെന്നാണ് വദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം രാത്രി നേരിയ തണുപ്പുള്ളത് മാത്രമാണ് കുറച്ചെങ്കിലും ആശ്വാസം തരു...

രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ വില്പന സ്ഥാപനത്തെ കോടതിയില്‍ മുട്ടുകുത്തിച്ച്‌ മലയാളി. വെളിച്ചെണ്ണയ്ക്ക് മൂന്നു രൂപ കൂടുതൽ വാങ്ങി. കോട്ടയം ചങ്ങനാശ്ശേരിയിലെ റിലയൻസ് സൂപ്പർമാർക്കറ്റിന് 10000 രൂപ പിഴ...

Image
റിലയന്‍സിനെതിരെ സ്വയം കേസ് വാദിച്ചു. ഒടുവില്‍ ജയം സ്വന്തമാക്കി മലയാളി. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശ്ശേരിയിലെ റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ നിയമ പോരാട്ടം. ഒന്നര വര്‍ഷം കേസ് സ്വയം വാദിച്ച വിനോജ് ആന്‍റണി ഒടുവില്‍ വിജയിച്ചു. റിലയന്‍സില്‍ നിന്ന് 10,000 രൂപ വിനോജിന് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. 2021 സെപ്റ്റംബര്‍ ഏഴിനാണ് ചങ്ങനാശേരി സ്വദേശി വിനോജ് ആന്‍റണിയും റിലയന്‍സ് സ്മാര്‍ട്ട് കമ്ബനിയും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചത്. ചങ്ങനാശ്ശേരി പാറേപ്പള്ളിക്ക് സമീപമുള്ള റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വിനോജ് ഒരു ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറില്‍ 235 രൂപ എംആര്‍പിയുള്ള വെളിച്ചെണ്ണയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ വിനോജില്‍ നിന്ന് 238 രൂപ ഈടാക്കി. ഇത് ചോദ്യം ചെയ്തപ്പോള്‍ വിനോജിനെ ജീവനക്കാര്‍ കടയില്‍ നിന്ന് ഇറക്കിവിട്ടു. ഇതുമായി ബന്ധപ്പെട്ട് റിലയന്‍സ് സ്മാര്‍ട്ടിന്‍റെ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടപ്പോള്‍ എന്നാല്‍ താന്‍ കേസു കൊട് എന്ന രീതിയിലായിരുന്നു മറുപടി. ഇതോടെ കോട്ടയം ഉപഭോക്തൃ ...

മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു...

Image
കോട്ടയം ജില്ലയിലെ മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജിന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മകൻ വിനീത്, ഭർത്താവ് സെൽവരാജ് എന്നിവരെ പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12.30നാണ് അപകടം നടന്നത്. തീപിടുത്തത്തിൽ വീടിന്റെ താഴത്തെ നില പൂർണമായും കത്തി നശിച്ചു.വീടിന്റെ മുകൾ നിലയിലുണ്ടായിരുന്ന മകന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം വിനീത് മുകൾനിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പരുക്ക് പറ്റിയത്. താഴത്തെ നിലയിൽ ഉണ്ടായിരുന്ന സെൽവരാജിനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് പുറത്തെത്തിച്ചത്. വിഷപ്പുക ശ്വസിച്ച് രാജത്തിന്റെ നില ഗുരുതരമായിരുന്നു.നാട്ടുകാർ ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന എത്തിയെങ്കിലും വാഹനത്തിന് വീടിനു സമീപത്തേക്ക് എത്താൻ സാധിക്കാത്തതിനാൽ ഒരു കിലോമീറ്റർ നടന്നാണ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്. മണിമല പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു...

ഓരോ ഫയലിലും ഓരോ ഏജന്‍റുമാര്‍. ദുരിതാശ്വാസനിധിയിലെ തട്ടിപ്പ്. കോട്ടയം കളക്ടറേറ്റില്‍ നിന്ന് കണ്ടെത്തിയത് 20 ഫയലുകള്‍...

Image
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പെന്ന ആരോപണത്തെത്തുടര്‍ന്ന് കളക്ടറേറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. കോട്ടയത്ത് കളക്ടറേറ്റില്‍ നടന്ന പരിശോധനയില്‍ സംശയമുള്ള 20 ഫയലുകള്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു വ്യാജരേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പരാതി. ഏജന്‍റുമാര്‍ മുഖേനെയാണു വ്യാജരേഖകള്‍ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. അന്വേഷണത്തിന്‍റെ ഭാഗമായി ഓപ്പറേഷന്‍ സിഎംആര്‍ഡിഎഫ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ദുരിതാശ്വാസ നിധിയില്‍ പണം നല്‍കിയതായി രേഖകളിലുള്ള 13 പേരെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ മൂന്നു പേര്‍ക്കു ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. മുണ്ടക്കയം സ്വദേശി ഹൃദ്രോഗത്തിനു കോട്ടയം കളക്‌ട്രേറ്റില്‍ 2017ല്‍ 5,000 രൂപയും 2019 ഇടുക്കി കളക്‌ട്രേറ്റില്‍നിന്ന് 10,000 രൂപയും 2020ല്‍ കാന്‍സറിനു 10,000 രൂപയും ദുരിതാശ്വാസ നിധിയില്‍നിന്നു കൈപ്പറ്റിയിട്ടുണ്ട്. 

കോട്ടയം ജില്ലയിൽ നിന്നുള്ള അപേക്ഷകർക്ക് സമീപ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ സ്ലോട്ടുകൾ...

Image
കോട്ടയം പാസ്പോർട്ട് സേവാകേന്ദ്രം താൽക്കാലികമായി അടച്ചതിനാൽ ജില്ലയിൽ നിന്നുള്ള അപേക്ഷകർക്കു വേണ്ടി ആലപ്പുഴ, തൃപ്പൂണിത്തുറ, ആലുവ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽ കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചുതുടങ്ങി. ഇതിനായി ഈ കേന്ദ്രങ്ങളിലെ സ്ലോട്ടുകളുടെ എണ്ണം കൂട്ടി.ഏറ്റവുമധികം പ്രതിദിന സ്ലോട്ടുകൾ കൂട്ടിയത് ആലപ്പുഴ കേന്ദ്രത്തിലാണ്. ആലുവയിൽ പ്രതിദിനം 50 സ്ലോട്ടുകളാണ് അധികമായി അനുവദിച്ചത്. പുതിയ പാസ്പോർട്ട്, പുതുക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കാണു സ്ലോട്ടുകൾ അനുവദിച്ചത്.ആലപ്പുഴയിലെ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ ഇന്നു പതിവിലേറെ തിരക്കുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ 350 പേരൊക്കെ ഒരു ദിവസം എത്താറുണ്ടായിരുന്ന ഇവിടെ ഇന്നലെ എത്തിയത് 556 പേർ– 37% കൂടുതൽ. കോട്ടയത്തു നിന്നു സഹായത്തിനായി 12 ഉദ്യോഗസ്ഥർആലപ്പുഴ ഓഫിസിൽ എത്തിയിരുന്നു. അതേസമയം, കോട്ടയം പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിയതറിയാതെ ഇന്നലെയും അപേക്ഷകരെത്തി. ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിക്കാത്തതിനാലാണ് എത്തിയതെന്നു പലരും പറഞ്ഞു.  അപേക്ഷകർ ഇനി ചെയ്യേണ്ടത് --- പുതിയ സേവാകേന്ദ്രത്തിലേക്കു മാറാന...

മക്കളോടുള്ള പക തീര്‍ത്തത് അമ്മയോട്. 55-കാരിയെ വീട്ടില്‍കയറി അടിച്ചുകൊന്നു. സംഭവം പത്തനംതിട്ടയിൽ…

Image
പത്തനംതിട്ട ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മ സുജാത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയിലാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ്ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.