സ്ഥാനം വിയര്‍ക്കുന്നു. പാലക്കാട് 41 ഡിഗ്രി ചൂട്, മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ 15 വരെ വെന്തുരുകും.


സംസ്ഥാനത്ത് ചൂട് കൂടുന്നു. പകല്‍ സമയം കടുത്ത ചൂടും രാത്രിയില്‍ നേരിയ തണുപ്പും ആയതോടെ പലരുടെയും ഉറക്കത്തെ ഇത് ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ ചൂടുകാലത്തിനാകും ഇത്തവണ മലയാളികള്‍ സാക്ഷ്യത്തെ വഹിക്കുക എന്നാണ് പ്രതീക്ഷ. പല ജില്ലകളിലും ചൂട് കൂടിയതോടെ ജലദൗര്‍ലഭ്യവും തുടങ്ങിയിട്ടുണ്ട്. വരുന്ന മാസങ്ങളില്‍ ഈ സ്ഥിതി കൂടുമെന്നാണ് മുന്നറിയിപ്പ്.


സംസ്ഥാനത്ത് മിക്കയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെബ്രുവരി മാസങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ചൂടാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. വരുന്ന മാസങ്ങളില്‍ ചൂട് അതിഭീകരമായി മാറുമെന്നുള്ളതിന്‍്റെ സൂചനകള്‍ കൂടിയാണ് ഇത് കാണിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണ് ഇതെന്നാണ് വദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


അതേസമയം രാത്രി നേരിയ തണുപ്പുള്ളത് മാത്രമാണ് കുറച്ചെങ്കിലും ആശ്വാസം തരുന്നത്. രാത്രിയും പകലും കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. ഈ മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്‍്റി- സൈക്ലോണിക് സര്‍ക്കുലേഷന്റെ ഫലമായാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പകല്‍ കടുത്ത ചൂടും രാതി നേരിയ തണുപ്പുമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെങ്കിലും ഇനിവരുന്ന ആഴ്ചകളില്‍ അത് മാറിയേക്കും. പകലും രാത്രിയും കടുത്ത ചൂട് അനുഭവപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


സംസ്ഥാനത്ത് കടുത്ത വേനല്‍ മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ 15 വരെയാകുംമെന്നാണ് കലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച്‌ 15നും ഏപ്രില്‍ 15നും ഇടയില്‍ സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കുന്ന സമയമാണ്. ഈ സാഹചര്യം കടുത്ത ചൂട് സംസ്ഥാനത്ത് കൊണ്ടുവരും. ഫെബ്രുവരി അവസാനമോ മാര്‍ച്ച്‌ ആദ്യമോ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിക്കുമെന്നുള്ള പ്രവചനവും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഈ മഴ കൊടുംചൂടിന് കാര്യമായ ശമനമുണ്ടാക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ഫലത്തില്‍ മാര്‍ച്ച്‌ മുതല്‍ കേരളം ചൂടില്‍ വെന്തുരുകാന്‍ തുടങ്ങുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നതും. ഇതിനിടെ മാര്‍ച്ച്‌ അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ എല്‍നിനോ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇത് മണ്‍സൂണിനെയും ബാധിച്ചേക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ പലതും ഇതിനോടകം വറ്റിത്തുടങ്ങിയതിനാല്‍ കടുത്ത വരള്‍ച്ചയ്ക്കാകും സംസ്ഥാനം ഇനിയുള്ള ദിനങ്ങളില്‍ സാക്ഷ്യം വഹിക്കുക. കുടിവെള്ളം പോലും കിട്ടാക്കനിയാകുന്ന സാഹചര്യമായിരിക്കും സംസ്ഥാനത്ത് വരാന്‍ പോകുന്നതെന്നും കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സസ്ഥാനത്ത് ചൂട് കൂടുന്നു. പകല്‍ സമയം കടുത്ത ചൂടും രാത്രിയില്‍ നേരിയ തണുപ്പും ആയതോടെ പലരുടെയും ഉറക്കത്തെ ഇത് ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ ചൂടുകാലത്തിനാകും ഇത്തവണ മലയാളികള്‍ സാക്ഷ്യത്തെ വഹിക്കുക എന്നാണ് പ്രതീക്ഷ... 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...