Posts

Showing posts from January, 2024

വേമ്ബനാട്ടു കായലിന്റെ സ്വന്തം രാജപ്പന് റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാനും അവസരം...

Image
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്തിലുടെ പ്രശസ്തനായ വേമ്ബനാട്ടു കായലിന്റെ സ്വന്തം രാജപ്പന് റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണം. ഡല്‍ഹിയിലെത്തുന്ന രാജപ്പന് പ്രധാനമന്ത്രിയെ നേരിട്ട് കാണാനും അവസരം ലഭിക്കും. പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായാണ് പ്രധാനമന്ത്രി രാജപ്പനെ വിശേഷിപ്പിച്ചത്. കോട്ടയം ആര്‍പ്പൂക്കര പഞ്ചായത്ത് മഞ്ചാടിക്കരി സ്വദേശിയായ രാജപ്പൻ തന്റെ കുഞ്ഞ് വള്ളത്തില്‍ സഞ്ചരിച്ചു വേമ്ബനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്നത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പൻ കൂടുതലൊന്നും ആഗ്രഹിക്കാതെയാണ് ദിനവും വേമ്ബനാട്ട് കായലില്‍ തന്റെ വളളവുമായി ഇറങ്ങുന്നത്. മൻകി ബാത്തിലൂടെ ശ്രദ്ധേ നേടിയതൊടെ രാജപ്പനെ തേടി സഹായങ്ങള്‍ എത്തി. വീടും വള്ളവും ഉള്‍പ്പടെ നിരവധി സഹായങ്ങള്‍ ലഭിച്ചു. മുൻ പഞ്ചായത്ത് അംഗം അഡ്വ. ജോഷി ചീപ്പുങ്കലിന് ഒപ്പമാണ് രാജപ്പൻ രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്...

കെവൈസി വെരിഫിക്കേഷൻ പൂര്‍ത്തിയാക്കാത്തവ പ്രവര്‍ത്തനരഹിതമാകും. ഫെബ്രുവരി ഒന്ന് മുതല്‍ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം...

Image
ഫെബ്രുവരി 1 മുതല്‍ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്‌റ്റിക്കര്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ്.കെവൈസി വെരിഫിക്കേഷൻ പൂര്‍ത്തീകരിക്കാത്ത ഫാസ്‌ടാഗുകള്‍ ബാലൻസ് തുകയുണ്ടെങ്കിലും ജനുവരി 31നു പ്രവര്‍ത്തനരഹിതമാകുമെന്നും മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ ഒരു വാഹനത്തില്‍ തന്നെ ഒന്നിലേറെ ഫാസ്‌ടാഗുകള്‍ ഒട്ടിക്കുന്നുണ്ട്. ഇതു പലപ്പോഴും 2 തവണ ടോള്‍ പിരിവിനും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇനി മുതല്‍ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്‌ടാഗുകളുണ്ടെങ്കില്‍ ഡീആക്ടീവേറ്റ് ചെയ്യാൻ ടോള്‍ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.2024 ജനുവരി 31-ന് ശേഷം മുമ്ബത്തെ ടാഗുകള്‍ നിര്‍ജ്ജീവമാക്കപ്പെടും പിന്നീട് ഏറ്റവും പുതിയ ഫാസ്‌ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനില്‍ക്കൂ. കൂടുതല്‍ സഹായത്തിനോ ചോദ്യങ്ങള്‍ക്കോ ഫാസ്‌ടാഗ് ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ടോള്‍ പ്ലാസകളുമായോ ബന്ധപ്പെട്ട ഇഷ്യൂവര്‍ ബാങ്കുകളുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്ബറുമായോ ബന്ധപ്പെടാം.ഒരു...

ഒരു കിലോ റബറിനേക്കാള്‍ വില റബര്‍കുരുവിന്. കിലോഗ്രാമിന് 250 രൂപ വരെ...

Image
റബര്‍കുരുവിന് വൻ ഡിമാൻഡ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ തൈ ഉല്‍പാദിപ്പിക്കാനായി കയറ്റി അയയ്ക്കുന്ന റബര്‍ കുരുവിന് കിലോഗ്രാമിന് 250 രൂപ വരെയാണ് വില. നിലമ്ബൂര്‍, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍നിന്നാണ് അസമിലേക്ക് റബര്‍കുരു കയറ്റി അയയ്ക്കുന്നതെന്ന് . ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കുന്ന റബര്‍കുരുവിന് നേരത്തെ ഒരു കിലോയ്ക്ക് 15-20 രൂപ മാത്രമായിരുന്നു വില. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപകമാകാൻ കാരണം കോട്ടയം ജില്ലകളിലെ നഴ്സറികളായിരുന്നു. 2020 മുതല്‍ ഇവിടെ നിന്ന് അസമിലേക്കും മറ്റും റബര്‍തൈ കൊണ്ടുപോകുമായിരുന്നു. എന്നാല്‍ തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന തൈകള്‍ മതിയെന്ന നിര്‍ദേശം വന്നതോടെയാണ് റബര്‍കുരുവിന് ഡിമാൻഡ് കൂടിയത്. നിലമ്ബൂരില്‍നിന്നാണ് നേരത്തെ റബര്‍ കുരു ശേഖരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ലഭ്യത കുറഞ്ഞു. ഇതോടെ കൊല്ലത്തെ അഞ്ചലില്‍നിന്ന് റബര്‍കുരു ശേഖരിച്ചു. ഇപ്പോള്‍ അഞ്ചലിലും നിലവാരമുള്ള കുരു ലഭിക്കുന്നില്ല. ഇതോടെ നിലമ്ബൂരില്‍ റബര്‍കുരു ശേഖരിക്കുന്നവരെ തേടി ഏജൻസികള്‍ എത്തി. കഴിഞ്ഞ 22 വര്‍ഷത്തിനിടെ നിലമ്ബൂരില്‍നിന്ന് ഏറ്റവും ഉയര്‍ന്ന റബര്‍കുരു ശേഖരമാണ് ഇത്തവണ ലഭിച...

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയത്ത് യുവാവ് പിടിയില്‍...

Image
അമൃത എക്‌സ്പ്രസില്‍ 24 കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി. ശനിയാഴ്ച മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്‌സ്പ്രസിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. ജനറല്‍ കമ്ബാര്‍ട്ട്‌മെന്‍രില്‍ വച്ച്‌ പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് യുവതി കായംകുളം റെയില്‍വേ പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് കേസ് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി. അന്വേഷണത്തിലാണ് പ്രതി അഭിലാഷിനെ പിടികൂടിയത്...

അരമണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട്. കോട്ടയത്തെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം വെള്ളിയാഴ്ച തുറക്കും...

Image
ജില്ലയിലെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം വെള്ളിയാഴ്ച തുറക്കുമെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനംചെയ്യും. മൂന്ന് ഘട്ടമായി രേഖകള്‍ പരിശോധിച്ച്‌ മുപ്പതുമിനിറ്റില്‍ പാസ്‌പോര്‍ട്ട് ലഭിക്കുംവിധമാണ് ക്രമീകരണം. ഒമ്ബതുകോടി രൂപ ചെലവഴിച്ച ആധുനിക സേവാകേന്ദ്രത്തിന്റെ പണി നിര്‍വഹിച്ചത് ചെന്നൈ കേന്ദ്രീകരിച്ചുള്ള കന്പനിയാണ്. കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡിനുസമീപം പി.ഡബ്‌ള്യു.ഡി. ഗസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് പുതിയ സേവാകേന്ദ്രം. വാഹനപാര്‍ക്കിങ് സൗകര്യം, മുൻഗണനാവിഭാഗം തിരിച്ചുള്ള കൗണ്ടറുകള്‍, ഭിന്നശേഷിസൗഹൃദം, വിശാലമായ വിശ്രമമുറി, അതിവേഗ ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം, എ.ടി.എം.കൗണ്ടര്‍, ആധുനിക സുരക്ഷാസംവിധാനങ്ങള്‍ എന്നിവയാണ് സേവാകേന്ദ്രത്തിന്റെ പ്രത്യേകതകള്‍. 2023 ഫെബ്രുവരി 16-നാണ് കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. പിന്നീട് ആലപ്പുഴ, തൃപ്പൂണിത്തുറ, കരിങ്ങാച്ചിറ, ആലുവ എന്നിവിടങ്ങളിലേക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മാറ്റിയിരുന്നു. 

കെ.കെ റോഡ് അഥവാ കോട്ടയം - കുമളി റോഡിന്റെ ചരിത്രം ഒറ്റനോട്ടത്തില്‍...

Image
1. 1863 യില്‍ റാണി ലക്ഷ്മി ഭായിയുടെ ഭരണകാലത്താണ് K K റോഡ് അഥവാ കോട്ടയം - കുമളി റോഡിന്റെ പണി ആരംഭിക്കുന്നത്. 2. ഇതിന് കാരണമായത് 1845 യില്‍ മുണ്ടക്കയത്ത് എത്തിയ മിഷനറി ബേക്കര്‍ ജൂനിയറാണ്. അന്ന് മുണ്ടക്കയം തൊട്ട് കുമളി വരെ നടപ്പാത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏലവും, കുരുമുളകും, തേയിലയിലും കണ്ണ് വെച്ച്‌ വ്യാപാരത്തിന് വന്ന ബ്രിട്ടീഷുകാര്‍ക്ക്, ചരക്ക് നീക്കത്തിന് റോഡ് അത്യാവശമാണെന്ന് മനസ്സിലായി. അവരുടെ അഭ്യര്‍ത്ഥന പ്രകാരം അന്നത്തെ തിരുവതാംകൂര്‍ ദിവാനായിരുന്നു നടപ്പാത കാളവണ്ടി പാതയായി വികസിപ്പിച്ചത്. 3. ഘോരവനത്തിലൂടെ കേവലം കാളവണ്ടി പാത ഉണ്ടാക്കാൻ മാത്രം എട്ട് വര്‍ഷം എടുത്തു. നാല് ഘട്ടമായിട്ടാണ് പണി പൂര്‍ത്തികരിച്ചത്. 4. നാല് വര്‍ഷം കൊണ്ട് കോട്ടയം തൊട്ട് മുണ്ടക്കയം വരെയും, പിന്നെ നാല് വര്‍ഷം കൊണ്ട് മുണ്ടക്കയം തൊട്ട് കുമളി വരെയും ഘട്ടം, ഘട്ടമായി പണിയുകയായിരുന്നു. 5. ഓരോ ദേശത്തെയും ആയിരങ്ങളാണ് റോഡ് നിര്‍മാണത്തില്‍ പങ്കാളികളായത്. ഘോരവനങ്ങളും, ആഴമേറിയ കൊക്കകളും, ചെങ്കുത്തായ പാറകെട്ടുകളും, പേമാരിയും, പ്രളയവും, വന്യമൃഗങ്ങളുടെ ആക്രമണവും എല്ലാം റോഡ് പണി അതീവ ദുഷ്കരമാക്കി. ഒരു യുദ്ധത്തിന...

യുവതിയെ സ്വന്തമാക്കുന്നതിന് കുട്ടികള്‍ ബാധ്യത. ഇരുവരെയും കൊലപ്പെടുത്താൻ ശ്രമം, ഇതിനിടയില്‍ ഇവരുടെ പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. എരുമേലിയിൽ മന്ത്രവാദി പോലീസ് പിടിയില്‍.

Image
മാതാവിനെ സ്വന്തമാക്കാൻ കുട്ടികള്‍ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞതോടെ മക്കളെ കൊല്ലാൻ ശ്രമം. കേസില്‍ മന്ത്രവാദ ചികിത്സകന്‍ അറസ്റ്റില്‍. ഒന്‍പത് വയസുള്ള ആണ്‍കുട്ടിയേയും സഹോദരനേയും ആണ് പ്രതി ക്രൂരമായി മര്‍ദിച്ച്‌ കൊല്ലാൻ നോക്കിയത്. സംഭവത്തില്‍ എരുമേലി കനകപ്പലം ഐഷാ മന്‍സില്‍ വീട്ടില്‍ അംജത് ഷാ (43) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം മുതല്‍ കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാള്‍ പലപ്പോഴായി വീട്ടില്‍ വന്നു പോയിരുന്നു. ഇതിനിടയില്‍ ഇയാള്‍ കുട്ടികളുടെ മാതാവിനെ സ്വന്തമാക്കുന്നതിന് വേണ്ടി പരാതിക്കാരനായ കുട്ടിയെയും, അനുജനെയും മര്‍ദ്ദിക്കുകയും, നെഞ്ചിന് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ കടന്നുകളയുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഒളിവില്‍കഴിഞ്ഞിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി, പിച്ചകപള്ളിമേ...

കോട്ടയം പൊൻകുന്നം ചിറക്കടവിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു...

Image
യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ വീട്ടിൽ മെൽബിൻ രാജ് (42), ഇടക്കുന്നം വാരിക്കാട്ട് കവല ഭാഗത്ത് കാഞ്ഞിരത്താംകുന്നേല്‍ വീട്ടിൽ അരുൺ തോമസ് (38), വാഴൂർ പത്തൊമ്പതാം മൈൽ, തണ്ണിമല വീട്ടിൽ സുഭാഷ് കുമാർ കെ (46) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ചിറക്കടവ് മണ്ണാറക്കയം സ്വദേശിയായ യുവാവിനെ ഇന്നലെ വൈകിട്ട് 6 മണിയോടുകൂടി ബാറിനുള്ളിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പൊന്‍കുന്നം മിടാസ് ബാറിലെ ജീവനക്കാരായ ഇവരുമായി ബില്ല് സംബന്ധിച്ച് യുവാവ് ബാരിനുള്ളില്‍ വെച്ച് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും,  തുടർന്ന് ഇവർ യുവാവിനെ ചീത്ത വിളിക്കുകയും സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ ...

കോട്ടയം കറുകച്ചാൽ തൊമ്മചേരിയിൽ ഇരുചക്ര വാഹനവും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

Image
കറുകച്ചാൽ തൊമ്മചേരിയിൽ ഇരുചക്ര വാഹനവും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ   മരിച്ചു. മുല്ലപ്പള്ളി പടുത്തോട് സ്വദേശി മെച്ചേരിൽ സജിയുടെ മകൻ അഖിൽ (22) ആണ് മരിച്ചത്. കറുകച്ചാൽ കോട്ടയം റോഡിൽ തൊമ്മചേരി മിൽമ പാൽ സോസിറ്റിക്ക്‌ മുൻപിൽ ഉള്ള വളവിൽ ആണ് അപകടം ഉണ്ടായത്.ബൈക്ക് ടോറസിന്റെ ചക്രത്തിനിടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.മരിച്ച ആളിനെ റോഡിൽ വലിച്ചിച്ച ശേഷമാണു  ടോറസ് നിന്നത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു...