കെ.കെ റോഡ് അഥവാ കോട്ടയം - കുമളി റോഡിന്റെ ചരിത്രം ഒറ്റനോട്ടത്തില്‍...


1. 1863 യില്‍ റാണി ലക്ഷ്മി ഭായിയുടെ ഭരണകാലത്താണ് K K റോഡ് അഥവാ കോട്ടയം - കുമളി റോഡിന്റെ പണി ആരംഭിക്കുന്നത്.

2. ഇതിന് കാരണമായത് 1845 യില്‍ മുണ്ടക്കയത്ത് എത്തിയ മിഷനറി ബേക്കര്‍ ജൂനിയറാണ്.

അന്ന് മുണ്ടക്കയം തൊട്ട് കുമളി വരെ നടപ്പാത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏലവും, കുരുമുളകും, തേയിലയിലും കണ്ണ് വെച്ച്‌ വ്യാപാരത്തിന് വന്ന ബ്രിട്ടീഷുകാര്‍ക്ക്, ചരക്ക് നീക്കത്തിന് റോഡ് അത്യാവശമാണെന്ന് മനസ്സിലായി.

അവരുടെ അഭ്യര്‍ത്ഥന പ്രകാരം അന്നത്തെ തിരുവതാംകൂര്‍ ദിവാനായിരുന്നു നടപ്പാത കാളവണ്ടി പാതയായി വികസിപ്പിച്ചത്.

3. ഘോരവനത്തിലൂടെ കേവലം കാളവണ്ടി പാത ഉണ്ടാക്കാൻ മാത്രം എട്ട് വര്‍ഷം എടുത്തു.

നാല് ഘട്ടമായിട്ടാണ് പണി പൂര്‍ത്തികരിച്ചത്.

4. നാല് വര്‍ഷം കൊണ്ട് കോട്ടയം തൊട്ട് മുണ്ടക്കയം വരെയും, പിന്നെ നാല് വര്‍ഷം കൊണ്ട് മുണ്ടക്കയം തൊട്ട് കുമളി വരെയും ഘട്ടം, ഘട്ടമായി പണിയുകയായിരുന്നു.

5. ഓരോ ദേശത്തെയും ആയിരങ്ങളാണ് റോഡ് നിര്‍മാണത്തില്‍ പങ്കാളികളായത്.

ഘോരവനങ്ങളും, ആഴമേറിയ കൊക്കകളും, ചെങ്കുത്തായ പാറകെട്ടുകളും, പേമാരിയും, പ്രളയവും, വന്യമൃഗങ്ങളുടെ ആക്രമണവും എല്ലാം റോഡ് പണി അതീവ ദുഷ്കരമാക്കി.

ഒരു യുദ്ധത്തിനു പോകുന്ന പോലെയാണ് അന്ന് റോഡ് പണിക്ക് ആളുകള്‍ പോയിരുന്നത്.

കാരണം പല ആളുകളും തിരിച്ചു വരില്ലായിരുന്നു.

6. സായിപ്പുമാരുടെ മേല്‍നോട്ടത്തില്‍, ആദിവാസികളെയും, നാട്ടുകാരെയും കൊണ്ടാണ് പാത പണി ആരംഭിച്ചത്.

റോഡ് പണിക്ക് സായിപ്പുമാര്‍ കുതിരപ്പുറത്ത് ഇരുന്ന് നേതൃത്വം നല്‍കി.

രണ്ടായിരം ആളുകള്‍ വരെ ഒരു ദിവസം പണി ചെയ്ത് സമയം ഉണ്ട്. പലരും മലമ്ബനിയും തുള്ളല്‍ പനിയും പിടിച്ച്‌ മരണപ്പെട്ടു.

7. K K റോഡിൻ്റെ പണിയുടെ സമയത്ത് ഏറ്റവും വലിയ അപകടം ഉണ്ടായത് പാമ്ബാടിയിലാണ്.

ഒരു വലിയ പാറപൊട്ടിക്കുന്നതിനിടയില്‍ പണിയുന്ന ആളുകളുടെ മേലേക്ക് ആ പാറ മറിഞ്ഞു വീഴുകയായിരുന്നു.

എത്ര പേര്‍ മരിച്ചു എന്നത് ഇന്നും അജ്ഞാതമാണ്.

അവരെ പാമ്ബാടി കാളച്ചന്തയുടെ സമീപത്താണ് മറവ് ചെയ്തത്.

പാമ്ബാടിയില്‍ സായിപ്പുമാര്‍ കൂടാരമടിച്ചു പണിക്ക് നേതൃത്വം നല്‍കിയ സ്ഥലത്തിന് കൂടാരകുന്ന് എന്ന പേരു വീണു.

8. റോഡ് പണി മുണ്ടക്കയത്ത് എത്തിയപ്പോള്‍, മുൻപ്പോട്ട് വഴി നിര്‍ണ്ണയിക്കുവാൻ പറ്റാത്ത അവസ്ഥയായി.

തുടര്‍ന്ന് ആനാത്താര നോക്കിയായിരുന്നു വഴി കണ്ട് പിടിച്ചത്.

അതായത് ഇപ്പോള്‍ കാണുന്ന K K റോഡ് നൂറ്റാണ്ടുകള്‍ മുൻപ് ആനകള്‍ സഞ്ചരിച്ച വഴികളായിരുന്നു.

9. വിഷമുള്ളുകളും, ഉഗ്രവിഷ പാമ്ബുകളും ഉള്ള വനങ്ങള്‍ വെട്ടി തെളിക്കാൻ മടിച്ച പണിക്കാരെയും, നാട്ടുകാരെയും, ആദിവാസികളെയും കൊണ്ട് പണി എടുപ്പിക്കാൻ സായിപ്പുമാര്‍ ഒരു എളുപ്പവഴി കണ്ടെത്തി.

ഈ സ്ഥലങ്ങളില്‍ എല്ലാം വെളളി, സ്വര്‍ണ്ണ നാണയങ്ങള്‍ വിതറും.

ഇത് കരസ്ഥമാക്കാൻ വേണ്ടി, എല്ലാവരും കാട് വെട്ടി തെളിച്ച്‌ വെടുപ്പാക്കും.

കുറെ ആളുകള്‍ ഇതിനിടയില്‍ പാമ്ബ് കടിയേറ്റ് മരിക്കും.

ബാക്കിയുള്ളവര്‍ക്ക് സ്വര്‍ണ്ണവും, വെള്ളിയും കിട്ടും.

സായിപ്പുമാര്‍ക്ക് പണിയും നടന്നു കിട്ടും. കൂലി കൊടുക്കാതെ പണിയെടുപ്പിക്കാൻ ഉള്ള ഒരു തന്ത്രം കൂടിയായിരുന്നു ഇത്.

അങ്ങനെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വിതറിയ സ്ഥലത്തിന് പൊൻകുന്നം എന്ന് പേര് കിട്ടി. പൊൻകുന്നത്ത് ആയിരുന്നു ഏറ്റവും കൂടുതല്‍ വിഷമുള്ളുകള്‍ ഉള്ള ചെടികളും, വിഷപ്പാമ്ബുകളും ഉണ്ടായിരുന്നത്.

10. 164 വര്‍ഷം മുൻപ് നടവഴിയായിരുന്ന കാട്ട് പാതയാണ് K K റോഡെന്ന് ചരിത്ര രേഖകള്‍ പറയുന്നു.

ശ്രീചിത്ര തിരുനാള്‍ മഹാരാജാവാണ് K K റോഡ് ഉദ്ഘാടനം ചെയ്തത്.

അന്നദ്ദേഹം കോട്ടയം തൊട്ട് കുമളി വരെ ഈ റോഡിലൂടെ സഞ്ചരിക്കുകയുണ്ടായി.

പിന്നീട് പ്രധാനമന്ത്രിയായ നെഹ്റുവും ഈ റോഡിലൂടെ സഞ്ചരിക്കുകയുണ്ടായി.

K K റോഡ് ടാര്‍ ഇട്ടത് 64 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ്.

എട്ടു സീറ്റുള്ള ഉള്ള കരി ഉപയോഗിച്ചുള്ള ബസ്സുകളാണ് ആദ്യം സര്‍വീസ് നടത്തിയത്. ഈ ബസ്സുകളെ കരിവണ്ടി എന്നാണ് അന്ന് വിളിച്ചിരുന്നത്.

11. 150 വര്‍ഷങ്ങള്‍ക്കു മുമ്ബ് കോട്ടയത്ത് നിന്ന് കുമളിലേക്ക് കാളവണ്ടി സര്‍വീസ് ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും.

എത്ര ദിവസം കൊണ്ടാണ് കാള വണ്ടി കുമളിയില്‍ എത്തുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

12. ബ്രിട്ടീഷുകാര്‍ കച്ചവടത്തിനും, നായാട്ടിനും വേണ്ടി ആനത്താര നോക്കി സഞ്ചരിച്ചതാണ് K K റോഡിൻ്റെ അടിസ്ഥാനം.

ഇതിൻ്റെ നിര്‍മാണത്തിന് ആയിരങ്ങളാണ് മരിച്ചത്.

13. ഇന്ന് KK Road NH 183 കൊല്ലം - തേനി ഹൈവേയുടെ ഭാഗമാണ്. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...