Posts

Showing posts from October, 2023

കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒക്‌ടോബർ 25 വരെ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു...

Image
അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റു് രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളില്‍ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്നാണ് കാലാവസ്ഥ അറിയിപ്പ്. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെ കേരളത്തിലെ മഴ സാഹചര്യം ശക്തമാകുകയാണ് . തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 'തേജ്' ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒക്ടോബർ 21 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,...

എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു.

Image
എരുമേലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു.  ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസ് അട്ടിവളവിലാണ് മറിഞ്ഞത്.കുട്ടികൾ ഉൾപ്പടെയുള്ളവർ ബസിലുണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസ് റോഡിന് കുറുകെയാണ് മറിഞ്ഞത്... 

കോട്ടയം ജില്ലയിലെ കങ്ങഴയിൽ റോഡ് തകർന്നിട്ടു വർഷങ്ങളായി. സമരത്തിന് ഒരുങ്ങി പ്രദേശവാസികൾ...

Image
കങ്ങഴ പത്തനാട് - മൂലേപ്പ് ടിക റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരം ആരംഭിക്കുമെന്നു പ്രദേശവാസികൾ. കുഴി നിറഞ്ഞ റോഡ് ലോക നിലവാരത്തിൽ നവീകരി ക്കുമെന്നാണ് ഒരു വർഷം മുൻപ് പ്രഖ്യാപിച്ചത്. നിർമാണം നടക്കാ വന്നതോടെ തുക ഒരു തവണ വർധിപ്പിച്ചിരുന്നു. മഴ നി ന്നതോടെ റോഡിലാകെളാണ്. പൊടി കൊണ്ടു മുൻപിൽ പോകുന്ന വാഹനങ്ങൾ കാ ണാൻ കഴിയുന്നില്ലെന്നു ഡ്രൈവർമാർ പറയുന്നു. പെയ്താൽ മണ്ണും ചെളിയും കുഴഞ്ഞു കിടക്കും. പല ഭാഗത്തും തോടു പോലെയാണു കുഴികളി ലെ വെള്ളക്കെട്ട്. കുഴികളിൽ തെന്നി നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു യാത്രക്കാർ കുഴിക്കു പരുക്കേറ്റിട്ടുണ്ട്. ഒരുമാസം മുൻപു ബൈക്ക് കുഴിയിൽ മറി ഞ്ഞ് അധ്യാപകന്റെ തോളെല്ല് പൊട്ടി. സംരക്ഷണ ഭിത്തി തകർ ന്ന ഭാഗങ്ങൾ നാട്ടുകാർ റിബൺ വലിച്ചു കെട്ടിയാണ് അപായ സൂ ചന നൽകിയിരിക്കുകയാണ്.  നൂറുകണക്കിനു വാഹനങ്ങൾ കട ന്നു പോകുന്ന റോഡിലെ കുഴി അടയ്ക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു...

കടം പറഞ്ഞ് ഇന്ധനം, തേഞ്ഞ ടയറുകള്‍. കേരള പോലീസിനു വാഹനങ്ങള്‍ക്ക് ഡീസിലിനും സ്‌പെയര്‍ പാര്‍ട്‌സിനും പണമില്ല.

Image
തേയ്മാനം വന്ന ടയറുകളും ഇളകിയാടുന്ന വാഹനഭാഗങ്ങളുമായി പോലീസ് വാഹനങ്ങള്‍ ഓടുന്നു. ഇളകിയാടുന്ന വാഹനഭാഗങ്ങള്‍ കയര്‍ ഉപയോഗിച്ച്‌ കെട്ടിയിരിക്കുകയാണ്. ഇന്ധനം നിറക്കുന്നതാകട്ടെ കുറെനാളുകളായി കടം പറഞ്ഞുമാണ്. സര്‍ക്കാരിന്റെ സാമ്ബത്തിക പ്രയാസം പോലീസിനെയും ബാധിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ പെട്രോള്‍ പമ്ബുകള്‍ക്ക് ജില്ലയില്‍ മാത്രം 50 ലക്ഷത്തിലധികം രൂപ പോലീസ് നല്‍കാനുണ്ട്. പോലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോള്‍ പമ്ബുകളില്‍നിന്നാണ് പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നത്. മിക്ക പമ്ബുകളിലും ഭീമമായ കുടിശ്ശികയായതിനെ തുടര്‍ന്ന് ഇന്ധനം നല്‍കാൻ മടിക്കുന്നു. എന്നാല്‍ ഇന്ധന പ്രതിസന്ധിയില്‍ ഡ്യൂട്ടി തടസ്സപ്പെടുത്തരുതെന്ന് ഡി.ജി.പി. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്ബത്തിക ബുദ്ധിമുട്ട് ഒരുഭാഗത്തുള്ളപ്പോള്‍ ജോലി തടസ്സപ്പെടാതെ കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് ഉദ്യോഗസ്ഥര്‍. കടകളിലെല്ലാം കടം :---  വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് വാങ്ങുന്ന കടകളിലും കുടിശ്ശികയുണ്ട്. കട്ടപ്പുറത്തായ കുറെ വാഹനങ്ങള്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്. ഡ്ര...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കും. മലയോര മേഖലയില്‍ ഇടി മിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത...

Image
കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കാലവര്‍ഷം കഴിഞ്ഞ് തുലാവര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ് കാലാവസ്ഥയില്‍ ഉണ്ടാകുന്നത്. ഇതേ തുടര്‍ന്ന് പകല്‍സമയത്ത് അന്തരീക്ഷ താപനിലയും ഉയരും. കേരളത്തിന്റെ പലയിടങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകുമെന്നാണ് വിലയിരുത്തുന്നത്...

ഈരാറ്റുപേട്ട നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഏഴു ഹോട്ടലുകളിലും ഒരു ബോര്‍മയിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടികൂടി...

Image
ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത്‌ സ്‌ക്വാഡ് ഏഴ് ഹോട്ടലുകളിലും  ഒരു ബോർമയിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടികൂടി. പഴകിയ ചിക്കൻ ഫ്രൈ, ഗ്രേവി, ചിക്കൻ ഗ്രേവി, പൊരി സാധനങ്ങൾ, ചപ്പാത്തി, പൊറോട്ട എന്നിവ ഹോട്ടലുകളിൽ നിന്നും ബോർമയിൽ നിന്നും പഴകിയ ബേക്കറി ഉൽപ്പന്നങ്ങളും പിടികൂടി നശിപ്പിച്ചു. അപാകതകൾ കണ്ടെത്തിയ വിന്നർ ഹോട്ടൽ, സെയിൻ ഫാമിലി റസ്റ്റോറന്റ്, ന്യൂ കേരള ഹോട്ടൽ, ഇന്ത്യൻ ഹോട്ടൽ, തൗഫീഖ് ഹോട്ടൽ, ലൈവ് ബോർമ എന്നീ സ്ഥാപനങ്ങളുടെ ഉടമകൾക്ക്‌ നോട്ടീസ് നൽകിയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത്‌ സൂപ്പർവൈ സറും ക്ലീൻ സിറ്റി മാനേജരുമായ ടി രാജൻ അറിയിച്ചു. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് , ഡിസ്പോസിബിൾ ഗ്ലാസ് എന്നിവ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പരിശോധനയും ഇതോടൊപ്പമുണ്ടാകും. വിലവിവര പട്ടികയും ലൈസൻസും പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. മത്സ്യ, മാംസ വില്പന സ്റ്റാളുകളിൽ നിന്നും മലിന ജലം പുറത്തേക്കൊഴുക്കിയാൽ ലൈസൻസ് റദ്ദാക്കുന്നതും പിഴ ചുമത്തുന...

പരിപാലനമില്ല, മഴയില്‍ വെള്ളക്കെട്ടും നാഗമ്ബടം സ്റ്റേഡിയം 'കുളമാക്കി' കോട്ടയം നഗരസഭ...

Image
 നാഗമ്ബടം നെഹ്‌റു സ്റ്റേഡിയത്തിലെ വെള്ളക്കെട്ടില്‍ നിന്ന് തലയുയര്‍ത്തി നോക്കുന്നത് നീര്‍കാക്കയും, തെരുവുനായ്ക്കളുമൊക്കെയാണ്. ഒരു മഴ പെയ്താല്‍ അത്രമേല്‍ കോലംകെട്ടുപോകും അക്ഷരനഗരിയുടെ ഹൃദയഭാഗത്തെ മൈതാനം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഗ്രൗണ്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്. ട്രാക്കിലെ വെള്ളകെട്ട് വലിയ ദുരിതമാണ് കായിക പ്രേമികള്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്. ദിനംപ്രതി നിരവധിയാളുകളാണ് പ്രഭാതസവാരിക്കും വ്യായാമത്തിനും എത്തുന്നത്. എന്നാല്‍ എല്ലാവര്‍ക്കും നിരാശയാണ് ഫലം. സ്റ്റേഡിയത്തില്‍ ചെളിയും നിറഞ്ഞു. വെള്ളക്കെട്ടിലൂടെ വേണം പരിശീലനം നടക്കുന്ന ഭാഗത്തേക്ക് എത്താൻ. എല്ലാം കണ്ടില്ലെന്ന് നഗരസഭ മൈതാനത്ത് പുല്ല് വളര്‍ന്ന് നില്‍ക്കുന്ന അവസ്ഥയുമുണ്ട്. ഇതും വെള്ളകെട്ടിന് കാരണമാണ്. സ്റ്റേഡിയം നവീകരിക്കാമെന്നിരിക്കെ കോട്ടയം നഗരസഭ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പേരിന് മാത്രം സ്റ്റേഡിയത്തിലെ കാടുകള്‍ വൃത്തിയാക്കി തടിതപ്പുന്ന നയമാണ് നഗരസഭ കാലാകാലങ്ങളായി സ്വീകരിക്കുന്നത്. ഒരാള്‍ പൊക്കത്തില്‍ പുല്ല് ഒരാള്‍ പൊക്കത്തിലാണ് മൈതാനത്ത് പുല്ല് വളര്‍ന്നത് നില്‍ക്കുന്നത്. പരാതികളെ തുടര...

ശ്രീനാരായണ ഗുരുദേവകൃതികളും മലയാള കവിതകളും ആലപിച്ച് ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടി കോട്ടയം അയ്മനം സ്വദേശിയായ എസ് ശ്രീകാന്ത്...

Image
കോട്ടയം അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനം ശ്രീനാരായണ ഗുരുദേവ കൃതികളും മറ്റ് മലയാള കവിതകളും 30 മിനിറ്റ് തുടർച്ചയായി ആലപിച്ച് ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അംഗീകാരം സ്വന്തമാക്കി.ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ലോകത്തിന് മുന്നിൽ ഉയർത്തി കാട്ടുകയും മലയാള കവിതയുടെ മധുരം ലോക ജനസമക്ഷം എത്തിക്കുകയാണ് ഇദ്ദേഹം ലോക റെക്കോർഡ് നേട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവചരിത്രകൃതികളടക്കം പതിനാലോളം മലയാള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.  കോട്ടയം സാക്ഷരതാ മിഷനിലെ താൽകാലിക മലയാള അദ്ധ്യാപകനാണ്. വാണിയപ്പുരയിൽ വി.കെ സുഗതൻ്റെയും കനകമ്മ സുഗതൻ്റെയും മകനാണ് ഇദ്ദേഹം, സഹോദരി ശ്രീമോൾ മനു...