Posts

Showing posts from May, 2025

വയനാട് കമ്ബളക്കാട് പാലുവാങ്ങാനായി റോഡരികില്‍ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച്‌ മരിച്ചു...

Image
കമ്ബളക്കാട് ജീപ്പിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അപകടകാരണം ജീപ്പിന്റെ അമിതവേഗമെന്ന് നാട്ടുകാര്‍. വഴിയരികില്‍ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിനു കാരണമായി. പാല്‍ വാങ്ങാനായി വീടിനു താഴെയുള്ള റോഡില്‍ നില്‍ക്കുകയായിരുന്ന കമ്ബളക്കാട് പുത്തന്‍തൊടുകയില്‍ ഹാഷിമി ആയിഷ ദമ്ബതികളുടെ മകള്‍ ദില്‍ഷാന (19) ആണ് മരിച്ചത്. #കല്‍പറ്റ യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്ബളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. #ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. അമിത വേഗത്തിലാണ് ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ടിരുന്ന വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്...

ചങ്ങനാശേരിയില്‍ സ്ഥിതി ഗുരുതരം.

Image
പമ്ബയുടെയും മണിമലയാറിന്റെയും കൈവഴിയായ പുത്തനാറും എ.സി കനാലും കരകവിഞ്ഞതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയില്‍ വെള്ളപ്പൊക്കഭീതി. ആറിന് സമീപം താമസിക്കുന്ന നിരവധി വീടുകളിലും, ചങ്ങനാശേരി - ആലപ്പുഴ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലും വെള്ളം കയറി. എ.സി കോളനി, പൂവം, അംബേദ്കർ കോളനി, പൂവം റോഡ് തുടങ്ങി പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്. പ്രദേശത്തേക്കുള്ള ഗതാഗതവും പൂർണ്ണമായി തടസപ്പെട്ടു. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡില്‍പെടുന്ന മൂലേപുതുവല്‍, നക്രാല്‍പുതുവല്‍, അറുനൂറില്‍പുതുവല്‍, കോമങ്കേരിച്ചിറ, എടവന്തറ, എ.സി കോളനി, കാവാലിക്കരിച്ചിറ എന്നിവടങ്ങളിലും, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത്, തുരുത്തേല്‍, പറാല്‍, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തില്‍, വേഷ്ണാല്‍, ഇരുപ്പാതോടിന് ഇരുവശവും, കുറിച്ചി പഞ്ചായത്തിലെ പടിഞ്ഞാറൻ ഭാഗങ്ങള്‍, പെരുന്ന അട്ടിച്ചിറ ലക്ഷംവീട് കോളനിയിലും റെയില്‍വേ പുറമ്ബോക്കിലുള്ളവരെ പുനരധിവസിപ്പിച്ചിട്ടുള്ള ഭാഗം, നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളായ വാലുമ്മേല്‍ച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി പ്ര...

കോട്ടയം പാറയ്ക്കൽക്കടവിൽ മീൻ പിടിക്കാൻ വള്ളത്തിൽ പോയ രണ്ടു പേർ വള്ളം മുങ്ങി മരിച്ചു. മരിച്ചത് പാറയ്ക്കൽക്കടവ് സ്വദേശികൾ...

Image
പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം.  മീൻപിടിയ്ക്കാൻ പോയ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് പാടശേഖരത്തിൽ വള്ളം മുങ്ങി മരിച്ചത്.  കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി.ജെ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്.  ഒപ്പമുണ്ടായിരുന്ന ജോഷി രക്ഷപ്പെട്ടു. മരിച്ച ജോബിയുടെ സഹോദരനാണ് ജോഷി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ പ്രദേശത്തെ പാടശേഖരങ്ങളിൽ വെള്ളം കയറി കിടക്കുകയായിരുന്നു.  ഇവിടെ ചൂണ്ടയിടുന്നതിനായാണ് മൂന്നംഗ സംഘം വള്ളത്തിൽ എത്തിയത്. ചൂണ്ടയിട്ട് പാടശേഖരത്തിൽ നടക്കുന്നതിനിടെ വള്ളം അപ്രതീക്ഷിതമായി മുങ്ങുകയായിരുന്നു.  നീന്തൽ അറിയാവുന്ന ജോഷി നീന്തൽ അറിയാത്ത ജോബിയെയും അരുണിനെയും രക്ഷിക്കാൻ ശ്രമിച്ചു.  രണ്ടു പേരും ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നതായി ജോഷി പറയുന്നു.  എന്നാൽ, വള്ളം മുങ്ങിയതോടെ രണ്ടു പേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണിന്റെ നേതൃത്വത്തിൽ നാട്ടുകാരും അഗ്നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്...

ശക്തമായ മഴ. ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിലേക്കുള്ള റോഡിലുമെല്ലാം വെള്ളം കയറി. നാട്ടുകാർ പരിഭ്രാന്തിയിൽ. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് അധികൃതർ...

Image
കുട്ടനാട്   തലവടി പഞ്ചായത്തിൽ കനത്ത മഴയിൽ ആശങ്ക. പ്രദേശത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയം, ഗവണ്‍മെന്‍റ് ഹൈസ്കൂൾ തലവടി, മണലേൽ സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്.അതിനിടെ, പമ്പ മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തിയേറിയ കാറ്റിൽ ഒട്ടേറെ വീടുകൾക്ക് മുകളിലേക്ക് മരം വീണു. മരം വീണ് തകരാറിലായ വൈദ്യുതി വിതരണം ഇതുവരെയും പുനസ്ഥാപിക്കാനായിട്ടില്ല. ചക്കുളത്തുകാവ് - കിടങ്ങറ റോഡിൽ മുട്ടാറിലും എടത്വാ-ചമ്പക്കുളം റോഡിൽ ചങ്ങങ്കരി, കണ്ടങ്കരി ഭാഗങ്ങളിലും വെള്ളം കയറി. എടത്വാ- കൊടുപ്പുന്ന റോഡിലും എടത്വാ-മാമ്പുഴക്കരി റോഡിലും വെള്ളം കയറിയിട്ടുണ്ട്...

ചങ്ങനാശേരിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു...

Image
#ചങ്ങനാശേരി – #ആലപ്പുഴ റോഡിനു (എസി റോഡ്) സമീപം എസി കോളനിയിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ വീടുകളിലേക്ക് വെള്ളം ശക്തമായി കയറുകയാണ് . നിലവിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. പണ്ടകശാലക്കടവ് എൽ പി സ്‌കൂൾ, ഗവ മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ, പെരുന്ന യുപി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. എസി റോഡിൽ ചില ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ട് എന്നത് ഒഴിച്ചാൽ ഗതാഗതം തടസപ്പെട്ടിട്ടില്ല. #Mazha #Kottayam #changanacherry #mazhakkalam 

ലോറിക്ക് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം, രണ്ടുപേരെ രക്ഷപ്പെടുത്തി. അപകടം കുമളി ടൗണിനുസമീപം...

Image
കുമളി ടൗണില്‍ സംസ്ഥാന അതിർത്തിയിലെ തമിഴ്നാട് ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍ മരങ്ങള്‍ വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി ചൂളപ്പറമ്ബില്‍ മനോജ് കുമാറിന്‍റെ മകൻ ശ്രീജിത്താണ് (19) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ചങ്ങനാശ്ശേരി സ്വദേശി വിപിൻ (മനോജ് -40), റോഷൻ (50) എന്നിവരെ നിസ്സാര പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. ചങ്ങനാശ്ശേരിയില്‍നിന്നുള്ള വാഹനം പാലായില്‍നിന്ന് തേനി പെരിയകുളത്തേക്ക് പാഴ്ത്തടികള്‍ കയറ്റി പോകുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 9.30ഓടെ കുമളിയിലെ തമിഴ്നാട് അതിർത്തിയിലെത്തിയ വാഹനം ബ്രേക്ക്ഡൗണായതിനെ തുടർന്ന് നിർത്തിയിടുകയായിരുന്നു. വാഹനം നന്നാക്കാൻ മെക്കാനിക്കിനെ കാത്ത് മൂവരും വാഹനത്തില്‍ ഇരിക്കുമ്ബോഴാണ് അപകടം. വനമേഖലയില്‍നിന്ന് ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിയും ആല്‍മരവുമാണ് ലോറിയില്‍ വീണത്. കാബിന് മുകളില്‍ മരം വീണതോടെ ഹോണ്‍ നിർത്താതെ മുഴക്കി അപകടം മറ്റുള്ളവരെ അറിയിച്ചതോടെയാണ് നാട്ടുകാർ ഓടിയെത്തി ഗ്ലാസ് തകർത്ത് രണ്ടുപേരെ രക്ഷപ്പെടുത്തിയത്. എന്നാല്‍, അപകടസമയത്ത് വാഹനത്തില്‍ കിടക്കുകയായിരുന്ന ശ്ര...

കനത്ത മ‍ഴ. ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അ‍വധി...

Image
സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്ന പശ്ചാത്തലത്തില്‍ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അ‍വധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പു‍ഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാ‍ളെ അ‍വധിയാണ്...

ചങ്ങനാശേരിയിൽ സ്കൂള്‍ കോളജ് പരിസരത്ത് വിതരണം ചെയ്യാൻ കഞ്ചാവ് എത്തിച്ച യുവാവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി...

Image
സ്കൂള്‍, കോളജ് പരിസരത്ത് വിതരണം ചെയ്യാൻ കഞ്ചാവ് എത്തിച്ച യുവാവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. പത്ത് കിലോ കഞ്ചാവ് എത്തിച്ചത് ഒഡീഷയില്‍ നിന്ന്. പ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി. ചങ്ങനാശേരിയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാരോണി (40) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ഒഡീഷയില്‍ നിന്നും 10 കിലോ കഞ്ചാവുമായി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പോലീസ് സംഘം കുടുക്കിയത്. സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്‍ക്കുന്നതിനായാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്. ചങ്ങനാശ്ശേരിയിലും പരിസരപ്രദേശത്തും വ്യാപകമായി ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് തുടർന്ന് ദിവസങ്ങളോളമായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയാണ് കഞ്ചാവുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പിടിയിലായത്...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴ...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനും സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദമാണ് തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചത്. പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സാഗര്‍ ദ്വീപിനും ഖെപ്പു പാറയ്ക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അതിതീവ്രമഴ തുടരുന്നത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെ മത്സ്യബന്ധനത്തി...