അമിതവിലയ്ക്കെതിരേ കോട്ടയം ജില്ലയില്‍ മിന്നല്‍ പരിശോധന. കര്‍ശന നടപടി. മണർകാട് ടൗണിലെ ഹൈപ്പർമാർക്കറ്റുകളിൽ കോട്ടയം ജില്ലാ കളക്ടർ നേരിട്ടു നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ഉൽപന്നങ്ങൾ പിടിച്ചെടുത്തു.


അമിതവിലയും പൂഴ്ത്തിവയ്പും തടയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സംയുക്തസ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 108 വ്യാപാരസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 50 ക്രമക്കേടുകള്‍ കണ്ടെത്തി. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെയും പായ്ക്കറ്റുകളില്‍ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി.

വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുന്ന സംയുക്തസ്‌ക്വാഡ് വ്യാപകപരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കാതെ കടകളും കണ്ടെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസൻസ് പോലുമില്ലാതെയാണ് മണര്‍കാട് ഗ്രാമപഞ്ചായത്തിലെ മൊത്തവ്യാപാരസ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് റെയ്ഡില്‍ കണ്ടെത്തി. മണര്‍കാട് ടൗണിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ നിരവധി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. പായ്ക്ക് ചെയ്ത വസ്തുക്കളില്‍ വിലയോ തൂക്കമോ കാലാവധിയോ രേഖപ്പെടുത്താത്ത പാമ്ബാടിയിലെ പലചരക്കുവ്യാപാരസ്ഥാപനത്തിന് ലീഗല്‍ മെട്രോളജി വകുപ്പ് 5000 രൂപ പിഴ ഏര്‍പ്പെടുത്തി.

അഞ്ചു താലൂക്കുകളില്‍ ആറു സ്‌ക്വാഡ്

അഞ്ചു താലൂക്കുകളിലായി ആറു സ്ക്വാഡായി തിരിഞ്ഞായിരുന്നു ജില്ലയിലെ പച്ചക്കറി മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും പലചരക്ക് മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പരിശോധന. റെയ്ഡിന് ജില്ലാ സപ്‌ളൈ ഓഫീസറും താലൂക്ക് സപ്‌ളൈ ഓഫീസര്‍മാരും നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരും. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കും കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ അടക്കം മതിയായ ലൈസൻസുകളില്ലാത്ത പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കോട്ടയം താലൂക്കില്‍ രണ്ട് സംഘങ്ങളായിട്ടായിരുന്നു പരിശോധന. 35 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18 ക്രമക്കേടുകള്‍ കണ്ടെത്തി. ഒരു സ്ഥാപനത്തില്‍നിന്ന് പിഴ ഈടാക്കി. 17 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. ചങ്ങനാശേരി താലൂക്കില്‍ 17 സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നാലു സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് നോട്ടീസ് നല്‍കി.

കാഞ്ഞിരപ്പള്ളിയില്‍ 24 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ 14 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. മീനച്ചില്‍ താലൂക്കില്‍ 18 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ക്രമക്കേട് കണ്ടെത്തിയ ഏഴു സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. വൈക്കം താലൂക്കില്‍ 15 ഇടത്ത് പരിശോധന നടത്തിയപ്പോള്‍ ക്രമക്കേട് കണ്ടെത്തിയ ഏഴു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...