ഇവർ നാടിന് അഭിമാനം. കറുകച്ചാൽ തൈപറമ്പിൽ ഉണ്ടായ കാർ അപകടം ഉടനെ ഒന്നും നമ്മുടെ മനസിൽ നിന്നും മായാൻ സാധ്യത ഇല്ല...
ഇവർ നാടിന് അഭിമാനം. കറുകച്ചാൽ തൈപറമ്പിൽ ഉണ്ടായ കാർ അപകടം ഉടനെ ഒന്നും നമ്മുടെ മനസിൽ നിന്നും മായാൻ സാധ്യത ഇല്ല. ബസ്സുമായി കുട്ടി ഇടിച്ചകാർ നിശ്ശേഷം തകർന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയവർ പകച്ചു നിന്നപ്പോൾ ഒട്ടും സമയം കളയാതെ നിശ്ശേഷം തകർന്ന കാറിൽ നിന്നും യാത്രക്കാരെ കാറു പൊളിച്ച് പുറത്ത് എടുക്കുകയും ഇവരെ ഹോസ്പിറ്റലിൽ എത്തിയ്ക്കാൻ വാഹനം എടുക്കാൻ ആളുകൾ മടിച്ചു നിന്നപ്പോൾ അതിനും മുൻകൈ എടുത്ത് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചത് നെത്തല്ലൂരിൽ പ്രാണാ ബുള്ളറ്റ് വർക്ക്ഷോപ്പ് നടത്തുന്ന ശരത്തും ജോജോ വെള്ളാപ്പള്ളിയും, വർക് ഷോപ്പ് ജീവനക്കാരനായ അരുണും ചേർന്നാണ്
ഇവരുടെ അവസരോചിതമായ ഇടപെടൽ ആണ് മറ്റുള്ളവരുടെ ജീവൻ രക്ഷിയ്ക്കാൻ വരെ ഇടയാക്കിയത്
അവരുടെ വാഹനങ്ങളിൽ കറുകച്ചാലിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിയ്ക്കുകയും, തുടർന്ന് കറുകച്ചാലിൽ നിന്നും പത്തനാട്ടു നിന്നും എത്തി ആംബലൻസുകളിൽ ഒന്നിൽ ശരത്ത് കോട്ടയം മെഡിക്കൽ കോളേജിന് പോകുകയും ചെയ്തു, കൈ ഒരു അപകടത്തിൽ പെട്ട് പൊട്ടൽ പറ്റി ഇരിയ്ക്കുമ്പോഴാണ് അതൊന്നും വകവെയ്ക്കാതെ ശരത്ത് അപകടസ്ഥലത്ത് എത്തിയതും അപകടത്തിൽ പെട്ടവരെ രക്ഷിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. അപകടം നടന്ന ഉടനെ അപകടത്തിൽ പെട്ട ഒരാളെ വാഹനത്തിൽ കയറ്റി കൊണ്ടുപോയ പേരറിയാത്ത ഇയോൺ വാഹനം ഓടിച്ച സഹോദരനെയും നന്ദിയോടെ ഓർക്കുന്നു. അപകടം നടന്ന ഉടനെ സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിയ്ക്കുന്നു,..