Posts

അതിദാരുണം, തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച്‌ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം..

Image
തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച്‌ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂർ സ്വദേശി നളിനിയാണ് മരിച്ചത്. പൂവ്വത്തൂർ മാർക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരൻ ഭാര്യയാണ് നളിനി. 74 വയസായിരുന്നു. സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് റോ‍ഡിലേക്ക് വീണാണ് അപകടം ഉണ്ടായത്. രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസില്‍ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയില്‍ സീറ്റ് ഒഴിവ് കണ്ട് ഇരിക്കാനായി നടന്നപ്പോഴായിരുന്നു തെറിച്ച്‌ പുറത്തേക്ക് വീണത്. മൃതദേഹം പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വല്ലൂർപ്പടിയിലുള്ള സുദൃഡം എന്ന ഫൈനാൻസ് സ്ഥാപനത്തില്‍ കളക്ഷൻ ഏജന്റായിരുന്നു നളിനി...

പഠന കാലം മുതല്‍ ഇരുവരും പ്രണയത്തില്‍. റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നത് സോന അറിഞ്ഞു, പലതും സഹിച്ചും വിവാഹത്തിന് സമ്മതിച്ചു, പുറത്തുവരുന്നത് കൊടും ക്രൂരത...

Image
കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍. റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ സോനയുടെ കൈവശമുണ്ടായിരുന്നതായി സോനയുടെ സുഹൃത്ത് ജോണ്‍സി പറഞ്ഞു. റമീസ് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും രജിസ്റ്റർ വിവാഹം ചെയ്യാൻ എല്ലാ തയ്യാറെടുപ്പും നടത്തിയെന്നും ജോണ്‍സി പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യാൻ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി. റമീസ് കഴിഞ്ഞ ഞായറാഴ്ച സോനയെ വീട്ടിലേക്ക് കൊണ്ടുപോയി. മുറിയില്‍ പൂട്ടിയിട്ട് മർദിച്ചെന്ന് സോന പറഞ്ഞു. മതം മാറാൻ റമീസും കുടുംബവും നിർബന്ധിച്ചു. മതം മാറണമെങ്കില്‍ റജിസ്റ്റർ വിവാഹം ചെയ്യണമെന്ന് സോന പറഞ്ഞു. സഹോദരനോട്‌ വിവരം പറയരുതെന്നും സോന പറഞ്ഞതായും സുഹൃത്ത് പറഞ്ഞു. കറുകടത്തെ സോന എല്‍ദോസാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പ്. റമീസിന്‍റെ ബന്ധുക്കളും ഇതിന് കൂട്ടുനിന്നു. പെണ്‍കുട്...

മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

Image
മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടിൽ ഓടുന്ന സന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായി കത്തി നശിച്ചു. സംഭവത്തിൽ ആളപായമില്ല. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന് സാങ്കേതിക തകരാറുണ്ടായപ്പോൾ ഡ്രൈവർ വാഹനം നിർത്തി പരിശോധിക്കുന്നതിനിടെയാണ് പുക ഉയരുന്നത് കണ്ടത്. ഈ സമയം ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ ലോക്കായി. ഉടൻ തന്നെ ഡ്രൈവർ വാതിൽ ചവിട്ടി തുറന്ന് യാത്രക്കാരെ പുറത്തിറക്കി. ഇതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചു. അപകടാവസ്ഥ മുൻനിർത്തി ദേശീയ പാതയിൽ വാഹന ഗതാഗതം തടഞ്ഞിരുന്നു . മണിക്കൂറുകൾക്ക് ശേഷമാണ് വാഹന ഗതാഗതം പുനസ്ഥാപിച്ചത്...

ഷാര്‍ജയിലെ അതുല്യയുടെ മരണം. ഭര്‍ത്താവ് സതീഷ് പിടിയില്‍, വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റഡിയിലെടുത്തത് എമിഗ്രേഷൻ വിഭാഗം...

Image
ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തില്‍ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി. കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാ‍ഞ്ചിന് കൈമാറിയത്. ജൂലൈ 19 നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുക്കുകയായിരുന്നു. എന്നാല്‍, ഷാർജയില്‍ നടത്തിയ ഫൊറൻസിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെ...

കുറവിലങ്ങാട്ട് ലോറി ഇടിച്ച്‌ കാല്‍നടയാത്രികന് ദാരുണാന്ത്യം. അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ...

Image
പിക്കപ്പ് വാനില്‍ ഇടിച്ച്‌ നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. എംസി റോഡില്‍ കുറവിലങ്ങാട് വെമ്ബള്ളിയില്‍ കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്ബള്ളി പറയരുമുട്ടത്തില്‍ റെജി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 5.45 ഓടെയായിരുന്നു അപകടം. എംസി റോഡിലൂടെ കാല്‍നടയായി വരികയായിരുന്നു റെജി. ഈ സമയം കൂത്താട്ടുകുളം ഭാഗത്തു നിന്നെത്തിയ ലോറി പിക്കപ്പ് വാനില്‍ ഇടിച്ച്‌ നിയന്ത്രണം നഷ്ടമായി റോഡരികിലേക്ക് പാഞ്ഞ് കയറി റെജിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ റെജിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു...

കൊല്ലത്തും മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ പീഡനം. തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു, കസ്റ്റഡിയിലെടുത്ത് പൊലീസ്....

Image
കൊല്ലത്ത് മൂന്നാം ക്ലാസ്സുകാരന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് രണ്ടാനച്ഛൻ പൊള്ളിച്ചതായി പരാതി. കൊല്ലം മൈനാഗപ്പളളിയിലാണ് രണ്ടാനച്ഛന്റെ ക്രൂരതയുണ്ടായത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. വികൃതി കാണിച്ചതിനാണ് പേരിലാണ് ഇയാൾ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സി ഡബ്ല്യു സിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്...

രണ്ട് ബിരുദാനന്തര ബിരുദവും എംഡുകാരന്‍; കുടുംബം പുലര്‍ത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍. ഇന്ന് ജീവിക്കുന്നത് ദിവസവേതനത്തിന് ജോലി ചെയ്ത്. സ്‌കൂള്‍ അധ്യപാകനായ രംഗനാഥന്‍ കേരളത്തില്‍ എത്തിയ കഥ...

Image
വിദ്യാഭ്യാസം ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒന്നാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നല്ലൊരു ജോലി ഏതൊരു ആള്‍ക്കും നേടാന്‍ സാധിക്കുകയുള്ളു. പക്ഷേ സാഹചര്യം കൊണ്ട് പഠിക്കാന്‍ സാധിക്കാതെ പോകുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. എന്നാല്‍ പഠിച്ചിട്ടും ഒരുപാട് ഡിഗ്രികള്‍ ഉണ്ടായിട്ടും നല്ലൊരു ജോലി ലഭിക്കാത്ത നിരവധിയാളുകള്‍ ഉണ്ട്. എന്നാല്‍ ജോലി ലഭിച്ചിട്ടും ശമ്ബളം കിട്ടാതെയകുമ്ബോള്‍ ആ ജോലി ഉപേക്ഷിച്ച്‌ പോകുന്ന ആളുകളും ഉണ്ട്. അത്തരത്തില്‍ ഒരാളുടെ ജീവിത കഥയാണ് ഇത്. ടീച്ചര്‍ ജോലി ഉണ്ടായിട്ടും അത് ഉപേക്ഷിച്ച്‌ കുടുംബം നോക്കാന്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ കൂലിപ്പണിക്ക് എത്തിയ ഒരാളുടെ കഥ. സ്‌കൂളില്‍ പറഞ്ഞ ഏല്‍പ്പിച്ച ജോലി ചെയ്ത് തീര്‍ക്കാന്‍ വന്നതായിരുന്നു എം. രംഗനാഥന്‍. എന്നാല്‍ ടീച്ചര്‍ ക്ലാസ് എടുക്കുന്നത് കണ്ടപ്പോള്‍ കുറച്ച്‌ നേരം അവിടെ അങ്ങനെ നോക്കി നിന്നു അയാള്‍. കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ടീച്ചറോഡായി ടീച്ചര്‍ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പര്‍ എന്ന് രംഗനാഥന്‍ പറഞ്ഞു. ഇത് കേട്ട ടീച്ചര്‍ അദ്ദേഹത്തെ ഒന്ന് നോക്കിയ ശേഷം വീണ്ടും ക്ലാസ് എടു...