Posts

മണിമലയാറ്റിലൂടെ ഒഴുകിയെത്തി പഴയിടം കോസ്‌വേയിലെ മാലിന്യം ആറ്റിലൂടെ തള്ളിവിട്ടു...

Image
#മണിമല യാറ്റിലൂടെ ഒഴുകിയെത്തി #പഴയിടം കോസ്‌ വേയില്‍ തങ്ങിനിന്ന മാലിന്യകൂമ്ബാരം മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ മണിമലയാറ്റിലൂടെ ഒഴുക്കിവിട്ടു. ഉയരം കുറഞ്ഞ പാലമായതിനാല്‍ തൂണുകളില്‍ മരക്കഷണങ്ങളും ചപ്പുചവറുകളും പ്ലാസ്‌റ്റിക്കും തങ്ങിനിന്നിരുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്തുവകുപ്പ്‌ അധികാരികള്‍ നിയോഗിച്ചവരാണ്‌ മാലിന്യം നീക്കിയത്‌. എല്ലാമഴക്കാലത്തും അടിയുന്ന പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള ടണ്‍കണക്കിന്‌ മാലിന്യം ഇതേ പോലെ നീക്കുകയാണ്‌ പതിവ്‌. മാലിന്യം കരക്കെടുത്ത്‌ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കരാറെടുക്കുന്നവര്‍ അവയത്രയും മണിമലയാറ്റിലൂടെ തന്നെ ഒഴുക്കിവിടുകയാണ്‌ പതിവ്‌.കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആറ്റുപുറമ്ബോക്കില്‍ ഉപേക്ഷിക്കുന്ന പാഴ്‌ വസ്‌തുക്കളും കാറ്റില്‍ ഒടിഞ്ഞുവീഴുന്ന മരച്ചില്ലകളും മരങ്ങളും ഒഴുകിയെത്തി പാലത്തില്‍ ഇടിച്ചു നിന്ന്‌ ബലക്ഷയമുണ്ടാകാതിരിക്കാനാണ്‌ ഇവ നീക്കിയത്‌. മരങ്ങളും ചില്ലകളും തങ്ങിനിന്ന്‌ വെള്ളമൊഴുക്ക്‌ പാലത്തിന്‌ മുകളിലൂടെയായി കൈവരി പലവട്ടം തകര്‍ന്നിട്ടുണ്ട്‌.മാലിന്യം ആറ്റിലൂടെ ഒഴുക്കിവിടാതെ സംസ്‌കരിക്കാന്‍ നടപടിയുണ്ടാവണമെന്ന്‌ കാലങ്ങ...

റോഡില്‍ക്കിടന്ന ആറുലക്ഷം രൂപ സ്റ്റേഷനിലേല്‍പ്പിച്ചു. യുവാവിന് പോലീസിന്റെ ആദരം. തുക ഉടമയ്ക്ക് തിരികെ നല്‍കി...

Image
റോഡില്‍നിന്ന് കളഞ്ഞുകിട്ടിയ ആറുലക്ഷംരൂപ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച സത്യസന്ധതയ്ക്ക് പോലീസിന്റെ അനുമോദനം. വാകത്താനം നാലുന്നാക്കല്‍ കുരിക്കാട്ടുപറമ്ബ് വീട്ടില്‍ ജോണ്‍ ചാക്കോയുടെ മകൻ ബിനോയ് ജോണ്‍ (40) ആണ് പാമ്ബാടി പോലീസിന്റെ അനുമോദനത്തിന് പാത്രമായത്. കഴിഞ്ഞ ശനിയാഴ്ച മീനടം ഭാഗത്തെ റോഡില്‍വെച്ച്‌ കളഞ്ഞുകിട്ടിയ ആറുലക്ഷംരൂപ ബിനോയ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുകയുടെ അവകാശി വാകത്താനം സ്വദേശി റെജിമോൻ സ്റ്റേഷനിലെത്തി നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങള്‍ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജാരാക്കുകയും ചെയ്തു. ഇതോടെ പാമ്ബാടി പോലീസ് സ്റ്റേഷൻ ഐപി എസ്‌എച്ച്‌ഒ റിച്ചാർഡ് വർഗീസ്, എസ്‌ഐ ഉദയകുമാർ, സാമൂഹികപ്രവർത്തകർ, തുക ലഭിച്ച ബിനോയ് ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പണം അവകാശിയായ റെജിമോന് കൈമാറുകയും ചെയ്തു. തനിക്ക് കടബാധ്യതയുണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനില്‍ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസാപത്രം നല്‍കി പാമ്ബാടി പോലീസ് ആദരിച്ചു. ടൈല്‍ ജോലിക്കാരനാണ് ബിനോയ്...

ചെങ്ങന്നൂര്‍ ബസ് അപകടം. കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും...

Image
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും വിവാഹനിശ്ചയ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്‌ആർടിസി ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിനാലാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. അപകടത്തില്‍ 66 പേർക്കാണ് പരിക്കേറ്റത്. ഇതില്‍ ആറു പേർ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം: സുരക്ഷാ ലംഘനങ്ങള്‍ അടിമാലിയില്‍നിന്നും തിരുവനന്തപുരത്തേക്കു പോയ കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിർ ദിശയില്‍നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരു ബസുകളിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ ...

ഒരു രൂപയുടെ അരി കഴുകി വെളുപ്പിച്ച്‌ 10 കിലോ ചാക്കിലാക്കും. പേരിനൊരു ബ്രാൻഡും. 435 ചാക്ക് അരി പിടിച്ചെടുത്തു...

Image
ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ച്‌ ബ്രാൻഡഡ് എന്ന പേരില്‍ മലയാളി തീൻമേശയില്‍ എത്തുന്നു.  റേഷൻ അരിയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കിലോയ്‌ക്ക് ഒന്നോ രണ്ടോ രൂപയ്‌ക്ക് കിട്ടുന്ന അരിയും ചേർത്താണ് വില്‍പ്പന. നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരുവനന്തപുരം പാലോട് ഇത്തരത്തിലുളള ഗോഡൗണ്‍ സപ്ലൈസ് വകുപ്പ് പൂട്ടിച്ചു. ആപ്പിള്‍ എന്ന ബ്രാൻഡിലാണ് ഇവിടെ നിന്നും അരി വില്‍പ്പന നടത്തിയിരുന്നത്. നെടുമങ്ങാട് വാളിക്കോട് സ്വദേശി ഷാരുഖ് ആണ് കെട്ടിടം വാടകയ്‌ക്ക് എടുത്തത്. ഒരു മാസം മുമ്ബാണ് എഎംഎസ് ട്രേഡിംഗ് കമ്ബനി എന്ന പേരില്‍ ഗോഡൗണ്‍ ആരംഭിച്ചത്. ഗോഡൗണിന്റെ പ്രവർത്തനത്തില്‍ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ലോഡ് കയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ പഴയതും പുതിയതുമായ 435 അരിച്ചാക്കുകള്‍ പിടിച്ചെടുത്തു. ഇവ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. അരി ഗുണനിലവാര പരിശോധനയ്‌ക്ക് അയക്കുമെന്ന് സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു...

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്, സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം...

Image
ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം തമ്ബാനൂരില്‍ ABVP സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ ഇപ്പോഴും കേരള പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചും ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം ABVP സമരങ്ങള്‍ക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച്‌ നാളെ (23-06-2025) ന് സംസ്ഥാന വ്യാപകമായി ABVP വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച്‌ അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്ന് ABVP ആരോപിച്ചു. കേരളത്തിലെ സാധാരണക്കാരായ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് അവരുടെ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങള്‍ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ "പി. എം. ശ്രീ" യില്‍ ഒപ്പ് വയ്ക്കും വരെ സമരം തുടരുമെന്നും ABVP പ്രസ്താവനയില്‍ അറിയിച്ചു. ഇതിന് ഉദാഹരമാണ് ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം തമ്ബാനൂരില്‍ ABVP സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അ...

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി ഏഴംഗ സംഘം അറസ്റ്റിലായി...

Image
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന.  കൊല്ലത്ത് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍.  ഒരു യുവതി ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ നാല് പേർ തിരുവനന്തപുരം സ്വദേശികളും മൂന്ന് പേർ കൊല്ലം സ്വദേശികളുമാണ്. പ്രതികളുടെ പക്കലുണ്ടായിരുന്ന 2.3 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. വര്‍ക്കല മേല്‍വെട്ടൂര്‍ സ്വദേശി മാഹിൻ (28),കൊല്ലം ഉമയനല്ലൂര്‍ സ്വദേശി ഷാനു (27), പാലോട് കരിമൻകോട് സ്വദേശിനി അൻസീയ (35), വര്‍ക്കല വെട്ടൂര്‍ സ്വദേശി തസ്ലീം (23), ചാത്തന്നൂര്‍ സ്വദേശി സൂരജ് (27), വര്‍ക്കല വെട്ടൂര്‍ സ്വദേശി താരിഖ് (20), കൊല്ലം പാരിപ്പള്ളി സ്വദേശി ഗോകുല്‍ ജി നാഥ് (32) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായാരില്‍ ചിലർ ലഹരിക്കേസുകളില്‍ മുൻപും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം കുടുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ പിടികൂടി...

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം. 2026 ജനുവരി ഒന്നുമുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധം. ഉത്തരവിറക്കി കേന്ദ്രം...

Image
ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മറ്റും നിർബന്ധമാക്കി കേന്ദ്ര ഗതാഗത വകുപ്പ്. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്ന് മുതലാണ് എബിഎസ് നിർബന്ധമാക്കിയത്. റോഡ് അപകടങ്ങളും മരണങ്ങളും കുറച്ച്‌ സുരക്ഷ വർധിപ്പിക്കാനാണ് നീക്കമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പറഞ്ഞു. നിലവില്‍ 125 സിസി കൂടുതല്‍ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിർബന്ധം. 40 ശതമാനം ഇരുചക്ര വാഹനങ്ങള്‍ക്കും ഈ സുരക്ഷാ ഫീച്ചർ ക്രമീകരിച്ചിട്ടില്ല. എബിഎസിന് പുറമെ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ ബിഐഎസ് സർട്ടിഫൈഡ് ചെയ്ത രണ്ട് ഹെല്‍മറ്റുകളും നിർബന്ധമാക്കി നിലവില്‍ ഒരു ഹെല്‍മറ്റ് മാത്രമാണ് നിർബന്ധം. രണ്ട് ഹെല്‍മറ്റ് നിർബന്ധമാക്കുന്നതിലൂടെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും കേന്ദ്ര ഗതാഗത വകുപ്പ് പറയുന്നു...