കോട്ടയത്ത് യുവതിക്ക് ഭര്‍ത്താവിൻ്റെ ക്രൂരമര്‍ദനം. മുഖത്ത് ഗുരുതര പരിക്ക്. പ്രതി ഒളിവിലെന്ന് പോലീസ്...
കോട്ടയം കുമാരനെല്ലൂരില്‍ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദനം. 39 കാരി രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിച്ചതച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ജയൻ ശ്രീധരൻ ഒളിവില്‍ പോയി. ഭാര്യയും മക്കളും സ്വത്ത് തട്ടിയെടുക്കും എന്നാരോപിച്ചാണ് ജയൻ മർദിച്ചതെന്ന് രമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവില്‍ ജയൻ ശ്രീധരൻ രമ്യയെ മർദിച്ചത്. കുമാരനെല്ലൂരിലെ വീട്ടില്‍ വെച്ച് നടന്ന ആക്രമണത്തില്‍ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളാണുള്ളത്. കാഴ്ച മങ്ങി. കേള്‍വി കുറഞ്ഞു. രണ്ട് ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമാണ് സംസാരിക്കാൻ പോലും കഴിഞ്ഞത്.
ശനിയാഴ്ച മർദ്ദനമേറ്റ് അവശയായ രമ്യയെ കണ്ട് മൂത്തമകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയാണ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് വിശദമായി മൊഴി രേഖപ്പെടുത്തി കേസെടുത്തു. 381, 296, 115 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പൊലീസ് എഫ്‌ഐആർ ഇട്ടതിന് പിന്നാലെ പ്രതി ജയൻ ശ്രീധരൻ ഒളിവില്‍ പോയി. രമ്യക്ക് നേരെയുള്ള ജയന്റെ ആക്രമണം തുടങ്ങിയിട്ട് വർഷങ്ങളായി. മുമ്ബ് പലതവണ അതിക്രൂരമായി മർദിച്ചിട്ടുണ്ട്. ഏറെക്കാലം ഇരുവരും വിദേശത്തായിരുന്നു. ഖത്തറില്‍ ആയിരുന്ന സമയത്തും സമാന രീതിയില്‍ മർദിച്ചിരുന്നതായി രമ്യ പറയുന്നു. ഇവരുടെ മൂന്ന് മക്കളെയും ഉപദ്രവിക്കുമായിരുന്നു. മുമ്ബ് രമ്യയുടെ പരാതിയില്‍ പൊലീസ് ഇടപെട്ടിട്ടുണ്ട്. എന്നാല്‍, ഇനി ഉപദ്രവം ആവർത്തിക്കില്ലെന്ന് ജയൻ പറഞ്ഞതോടെയാണ് അപ്പോഴെല്ലാം കേസ് ഒത്തുതീർപ്പായത്. നിലവില്‍ തൃക്കൊടിത്താനത്തെ സ്വന്തം വീട്ടില്‍ ആണ് രമ്യ...