68 ഗ്രാം എം.ഡി.എം.എയുമായി ദമ്ബതികളും സുഹൃത്തും അറസ്റ്റില്‍. നടന്നത് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട. കാറില്‍ ലഹരി മരുന്ന് ഒളിപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതാണ് പതിവെന്നു പോലീസ്. എം.ഡി.എം.എ എത്തിച്ചത് ബാംഗ്ലൂരില്‍ നിന്ന്...
മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ദമ്ബതികളും സുഹൃത്തും അറസ്റ്റില്‍. പുതുപ്പള്ളി മീനടം ഇരവുചിറ വെള്ളത്തടത്തില്‍ അമല്‍ ദേവ് (38), ഭാര്യ ശരണ്യ രാജൻ (36), ഇവരുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി മാരാരിക്കുളം മായിത്തറ തിരുവിഴ പുകലപ്പുരയ്ക്കല്‍ രാഹുല്‍ രാജ് (33) എന്നിവരെയാണ് പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. 68 ഗ്രാം എം.ഡി.എം.എയാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്.
ഇവർ മീനടത്ത് വാടകക്ക് താമസിക്കുകയാണ്. കാറില്‍ ലഹരി മരുന്ന് ഒളിപ്പിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നല്‍കുന്നതാണ് പതിവ്. ബാംഗ്ലൂരില്‍ നിന്നുമാണ് ഇവർ എം.ഡി.എം.എ എത്തിക്കുന്നത്. ഇന്നലെ സമാനരീതിയില്‍ വില്‍പ്പന നടത്തി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പാമ്ബാടി പോലീസിന്റെ പിടിയിലായത്.പാമ്ബാടിയിലും സമീപപ്രദേശങ്ങളിലും ഇവർ എം.ഡി.എം.എ വില്‍പ്പന നടത്തിവരുന്നുന്നെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. ഇതേതുടർന്ന് ദിവസങ്ങളായി ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ ലഹരി വിരുദ്ധസേനയായ ഡാൻസാഫ് സംഘം, പാമ്ബാടി പോലീസ്, ഇന്റലിജൻസ് വിഭാഗം എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
അമല്‍ദേവും, രാഹുല്‍ രാജും വധശ്രമം, ലഹരി വില്പന തുടങ്ങി നിരവധി കേസുകളില്‍ നിലവില്‍ പ്രതികളാണ്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലടക്കം അമലിന് കേസുകളുണ്ട്. രാഹുലിന് വാറണ്ടുള്ളതിനാല്‍ ദമ്ബതികളോടൊപ്പം ഇവിടെ ഒളിച്ചു താമസിക്കുകയാണ്...