തകര്‍ന്ന കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താന്‍. ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്...


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് സത്രീ മരിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ ആശുപത്രി സൂപ്രണ്ട് ഡോ.ജയകുമാര്‍. കെട്ടിടത്തിനടിയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താനാണെന്നും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും ജയകുമാര്‍ പറഞ്ഞു. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നുവെന്നും നടന്നത് ദുരന്തമാണെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു. അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവരാണ് തന്നോട് പറഞ്ഞത്. അടിയില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്ന് കരുതി. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് മന്ത്രിക്ക് കൈമാറിയത്. സംഭവത്തിന് പിന്നാലെ മൂന്ന് വാര്‍ഡുകളിലെ ആളുകളെ പതിനഞ്ച് മിനിറ്റുകള്‍കൊണ്ട് മാറ്റി. ആരെയും നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് ചെയ്തില്ല. മുന്‍ നിശ്ചയപ്രകാരമാണ് ഡിസ്ചാര്‍ജുകള്‍ നല്‍കിയത്. സംഭവത്തിന് ശേഷം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പ്രശ്‌നങ്ങളില്ലാതെ പോകുന്നു. ചികിത്സയെ ബാധിച്ചിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

കെട്ടിടത്തിന് പൂര്‍ണമായും പ്രശ്നങ്ങളുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിയ ശേഷം ആളുകളെ മാറ്റുക സാധ്യമല്ലായിരുന്നു. പകരം സംവിധാനം ഇല്ലാതെ കെട്ടിടം അടച്ചിടാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. കെട്ടിടത്തില്‍ ശാസ്ത്രീയ പഠനം അനിവാര്യമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ഏജന്‍സികള്‍ പഠനം നടത്തിയെന്നും സൂപ്രണ്ട് പറഞ്ഞു. ഇടിച്ചു കളയുകയോ ബലപ്പെടുത്തുകയോ ചെയ്യാനാണ് രണ്ട് ഏജന്‍സികളും പറഞ്ഞത്. അതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതോടെ മൂന്നാം ഏജന്‍സിയെ പഠനം നടത്താന്‍ നിയോഗിച്ചു. ഇതോടെയാണ് കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റാന്‍ തീരുമാനമായതെന്നും സൂപ്രണ്ട് പറഞ്ഞു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...